Connect with us

columns

സ്ത്രീ പീഡനത്തിന്റെ ഒരേ പതിപ്പ്

സ്ത്രീകളുടെ വിലാപങ്ങളാല്‍ കണ്ണീര്‍ മുഖരിതമാണ് രാജ്യം. ഒന്നിനുപിറകെ മറ്റൊന്നായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകവും ആശങ്കാജനകവുമാണ്. ന്യൂനപക്ഷങ്ങളും ദലിതരും വിശിഷ്യാ ഈ വിഭാഗങ്ങളിലെ സ്ത്രീകളും വര്‍ത്തമാന ഇന്ത്യയില്‍ അനുഭവിച്ച്‌കൊണ്ടിരിക്കുന്ന കൊടിയ ദുരിതങ്ങള്‍ക്ക്ഇനിയും ഒരറുതിയുമില്ല

Published

on

യൂനുസ് അമ്പലക്കണ്ടി

സ്ത്രീകളുടെ വിലാപങ്ങളാല്‍ കണ്ണീര്‍ മുഖരിതമാണ് രാജ്യം. ഒന്നിനുപിറകെ മറ്റൊന്നായി പുറത്തുവരുന്ന ഞെട്ടിക്കുന്ന വാര്‍ത്തകള്‍ ഹൃദയഭേദകവും ആശങ്കാജനകവുമാണ്. ന്യൂനപക്ഷങ്ങളും ദലിതരും വിശിഷ്യാ ഈ വിഭാഗങ്ങളിലെ സ്ത്രീകളും വര്‍ത്തമാന ഇന്ത്യയില്‍ അനുഭവിച്ച്‌കൊണ്ടിരിക്കുന്ന കൊടിയ ദുരിതങ്ങള്‍ക്ക്ഇനിയും ഒരറുതിയുമില്ല. നാള്‍ക്കു നാള്‍ അത് ഭീകരമാംവിധം വര്‍ധിച്ചുവരുന്നു. സവര്‍ണ്ണ ജാതി മേല്‍ക്കോയ്മയുടെ അധീശത്വത്തിനുമുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കുകയാണ് അശക്തരും അബലരുമായ പാവങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ പത്തൊമ്പത് വയസ്സുള്ള ദലിത് യുവതി നാലു സവര്‍ണ്ണരുടെ ക്രൂര പീഡനത്തിന് ഇരയായി അന്ത്യശ്വാസം വലിച്ച ദയനീയ സംഭവം രാജ്യത്ത് വലിയകോളിളക്കമാണ് സൃഷ്ടിച്ചത്. എന്നാല്‍ ഈ ദുരന്തത്തിന്റേയും ആത്യന്തികമായ പരിണിതി പ്രതികള്‍ക്കനുകൂലമാവുമെന്ന് തറപ്പിച്ചും ഉറപ്പിച്ചും പറയാന്‍ പാകത്തിലുള്ള ഇടപെടലുകളാണ് അധികാരികളില്‍നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അണിയറയിലും അരങ്ങത്തും ഇടതടവില്ലാതെ തുടക്കം മുതല്‍ നിര്‍ലജ്ജം ഭരണകൂടവും സംവിധാനങ്ങളും പ്രതികള്‍ക്കൊപ്പമാണ് ഇഴചേര്‍ന്നുനില്‍ക്കുന്നത്. യോഗി ആദിത്യനാഥ് ഉള്‍പ്പെടുന്ന താക്കൂര്‍ വിഭാഗത്തില്‍പെട്ട പ്രതികളെ എന്തു വില കൊടുത്തും സംരക്ഷിക്കാനും ഇരയേയുംകുടുംബത്തേയും അവരെ ആശ്വസിപ്പിക്കുന്നവരേയും വേട്ടയാടാനുമാണ് ഭരണകൂടം പരസ്യമായി നേതൃത്വം നല്‍കുന്നതെന്ന് വ്യക്തം.
പശുവിന് പുല്ലരിയാന്‍ പോയ വാല്മീകി ജാതിയില്‍പെട്ട കൗമാരക്കാരി ക്രൂരമായ ലൈംഗിക പീഡനവും കടുത്ത ശാരീരികോപദ്രവങ്ങളുമേറ്റാണ് അന്ത്യശ്വാസം വലിച്ചത്. നാവരിഞ്ഞും നട്ടെല്ല് തകര്‍ത്തും മൃതപ്രാണയാക്കിയപാവം പെണ്‍കുട്ടി ജീവിതത്തിനും മരണത്തിനുമിടയില്‍ അനുഭവിച്ച കൊടിയ പ്രയാസങ്ങള്‍വിവരണാതീതമാണ്. ഇരകള്‍ക്ക് താങ്ങും ശക്തിയുമാവേണ്ട ഭരണസംവിധാനങ്ങള്‍ തന്നെ പ്രതികള്‍ക്കായി നിലകൊള്ളുന്ന വിരോധാഭാസങ്ങള്‍ക്കിടയില്‍ നിസ്വരുടെ ആര്‍ത്തനാദങ്ങള്‍ കേള്‍ക്കാനാരുമില്ല. ജാതിയും മതവും വര്‍ഗവും തിരിച്ച് തെറ്റിനെ ശരിയാക്കിയും ഇരകളെ പ്രതിയാക്കിയുമുള്ള ഉത്തരേന്ത്യയിലെ പതിവ് കാഴ്ച നിയമ വ്യവസ്ഥിതിയെത്തന്നെ വെല്ലുവിളിക്കുന്നതാണ്. മരണമടഞ്ഞവര്‍ക്ക് നല്‍കേണ്ട സ്വാഭാവിക നീതിപോലും ഹതഭാഗ്യയായ ആ പെണ്‍കുട്ടിക്ക് ഹനിക്കപ്പെട്ടു എന്നുവരുമ്പോള്‍ എത്രമാത്രം വേദനാജനകമാണത്. കുടുംബത്തിനെ അന്ത്യ കര്‍മ്മങ്ങള്‍ക്കനുവദിക്കാതെ മരണപ്പെട്ട ദിവസം തിടുക്കപ്പെട്ട് അര്‍ധ രാത്രിയില്‍ പൊലീസിന്റെ കാര്‍മ്മികത്വത്തില്‍ മൃതദേഹം ചുട്ടെരിച്ചത് ഭയാനകമായ മറ്റൊരു ക്രൂരതതന്നെയാണ്. ഭരണാധികാരികളുടെ താളത്തിനൊത്ത് മാത്രം തുള്ളുന്ന പൊലീസും സംവിധാനങ്ങളും നീതിയുടെ ആരാച്ചാര്‍മാരാകുന്ന ബീഭല്‍സമായ കാഴ്ചകള്‍ പുതുമയല്ലാതാവുകയാണ് നാട്ടില്‍. സ്വന്തം മകളുടെ ചേതനയറ്റ ശരീരം അന്ത്യകര്‍മ്മങ്ങള്‍ക്ക് അനുവദിക്കാതെ പൊലീസ് പിടിച്ചെടുത്ത് ദഹിപ്പിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന മാതാപിതാക്കള്‍ വര്‍ത്തമാന ഇന്ത്യയുടെ ദീനരോദനമാണ്. കലി തീരാത്ത അധികാരി വര്‍ഗം ആ ദുര്‍ബല കുടുംബത്തിനെ സകല സ്വാതന്ത്ര്യങ്ങളും നിഷേധിച്ച് ദിവസങ്ങളോളം വീട്ടില്‍ തടങ്കലിലുമാക്കി. ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്കാഗാന്ധിയേയും വരെ യു.പി പൊലീസ് ഉരുക്ക് മുഷ്ടികൊണ്ട് നേരിട്ടുവെന്നത് ഭരണകൂട ഭീകരതയുടെ ആഴവും വ്യാപ്തിയുമാണ് ബോധ്യപ്പെടുത്തുന്നത്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ സ്ത്രീ പീഡനങ്ങളും ദലിത് ന്യൂനപക്ഷവേട്ടയും അനവരതം തുടരുകയാണ്. ഹാഥ്‌റസ് സംഭവം കത്തിനില്‍ക്കുന്ന വേളയില്‍പോലും നിര്‍ബാധം ഇത്തരംഅരുതായ്മകള്‍ അരങ്ങേറുകയുണ്ടായി എന്നത് എത്രമാത്രം ഭീതിജനകമാണ്. വലിയ വോട്ട് ബാങ്കായ ദലിത് വിഭാഗത്തെ കേവലം അധികാരത്തിലെത്താനുള്ള ചവിട്ടുപടി മാത്രമായിട്ടാണ് സംഘ്പരിവാര്‍ എക്കാലവും കണക്കാക്കുന്നത്. ഇത് തിരിച്ചറിയാനും ജാത്യാധിപത്യത്തിനുമുമ്പില്‍ തങ്ങള്‍ ചവിട്ടിമെതിക്കപ്പെടുകയാണെന്ന് മനസ്സിലാക്കാനുമുള്ള കരുത്താര്‍ജ്ജിച്ചില്ലെങ്കില്‍ സവര്‍ണ്ണ മാടമ്പിമാരുടെ ഇംഗിതങ്ങള്‍ക്കിടയില്‍ ജീവനും മാനവുമുള്‍പ്പടെ ഇനിയും ത്യജിക്കേണ്ടിവരുമെന്നതില്‍ തര്‍ക്കമില്ല. ദലിതുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാഥ്‌റസിലെഎം. പി ബി.ജെ.പിയിലെ ദലിത് നേതാവാണ്. ജാതിക്കോമരങ്ങളുടെ മേല്‍ക്കോയ്മയെ വകവെച്ചു കൊടുക്കാനേ ദീര്‍ഘ കാലം എം.എല്‍.എയുള്‍പ്പടെ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ഇദ്ദേഹത്തിനു പോലും ഇന്നും കഴിയുന്നുള്ളൂ. മേല്‍ ജാതിയില്‍പെട്ടവരുടെ വീട്ടില്‍ ചെന്ന് തറയിലിരുന്നാണത്രെ രാജ്‌വീര്‍ ദിലര്‍ എന്ന ഹാഥ്‌റസ്എം.പി തെരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചോദിക്കാറ്. സവര്‍ണ്ണനു അയിത്തമാവാതിരിക്കാന്‍ വെള്ളം കുടിക്കാനുള്ള ഗ്ലാസ് പോലും കയ്യില്‍ കൊണ്ടു നടക്കുന്ന ഈ ദലിത് ജനപ്രതിനിധി പറയാതെ പറയുന്നത് വര്‍ത്തമാന ഇന്ത്യയുടെ നാണിപ്പിക്കുന്ന നേര്‍ചിത്രമാണ്.
യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി യിലെ ഹാഥ്‌റസ് കൊടും ഹത്യയും പരസ്യമായ നീതി നിഷേധവും വാര്‍ത്തകളില്‍ നിറയുമ്പോള്‍ തന്നെ പിണറായി വിജയന്‍ ഭരണം നയിക്കുന്ന കേരളത്തില്‍ മക്കളിരയായ പീഡനക്കേസില്‍ രണ്ടമ്മമാര്‍ നീതിതേടി അലയുന്നതും കാണേണ്ടി വന്നു. യു.പിയിലായാലും കേരളത്തിലായാലും ഭരണകൂടവും പൊലീസും തന്നെയാണ് ഇരകളെ വീണ്ടും വീണ്ടും വേട്ടയാടുന്നത്. രണ്ടു മാസത്തിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട വാളയാറിലെ മാതാവ് കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റ് നടയില്‍ വിലപിച്ചത് നീതിക്കു വേണ്ടിയാണ്. മരിച്ചാലും പ്രശ്‌നമില്ല, നീതി കിട്ടുംവരെ പോരാടുമെന്ന ആ അമ്മയുടെ വാക്കിന് തീരാത്ത വേദനയുടെ മൂര്‍ച്ചയുണ്ട്. മൂത്ത മകള്‍ മരണമടഞ്ഞ ദിവസം രണ്ടാളുകള്‍ ഓടിപ്പോകുന്നത് കണ്ടെന്ന് പൊലീസിനോട് ഇളയ പെണ്‍ക്കുട്ടി പറഞ്ഞതാണ്. ആദ്യം മരിച്ച മകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി പൊലീസ്്‌സ്റ്റേഷനില്‍ നിരവധി തവണ കയറിയിറങ്ങിയ മാതാവിന് നിരാശ മാത്രമായിരുന്നു ഫലം. ഒരു കുട്ടി മരണമടഞ്ഞപ്പോള്‍ അന്വേഷണത്തില്‍ വലിയ അപാകത വരുത്തിയ പൊലീസാണ് രണ്ടാമാത്തെ കുട്ടി നഷ്ടപ്പെടാന്‍ കാരണമെന്ന് മാതാവ് പറയുന്നു. പ്രതികളാരും രക്ഷപ്പെടില്ലെന്നും ഒപ്പമുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വഞ്ചിക്കുകയായിരുന്നുവെന്ന് വാളയാറിലെ മാതാവ് ഭരണ സിരാകേന്ദ്രത്തിനുമുന്നിലെ സത്യഗ്രഹത്തില്‍ വിളിച്ചുപറഞ്ഞു. പ്രതികളെ മുഴുവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കിയ പൊലീസ് ഉദ്യോഗസ്ഥനു സ്ഥാനക്കയറ്റം നല്‍കിയതിനെ അവര്‍ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ ഭരണ കര്‍ത്താക്കളുടെ നെഞ്ചകത്താണ് ആ ചോദ്യശരങ്ങള്‍ ചെന്ന് പതിക്കുന്നത്.
കണ്ണൂരിലെ പാലത്തായി പീഡന കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത് വാളയാര്‍ കുട്ടികളുടെ മാതാപിതാക്കള്‍ തിരുവനന്തപുരത്ത് സത്യഗ്രഹമിരുന്ന അതേ ദിവസമാണ്. സ്‌കൂളില്‍ പഠിക്കുന്ന പിഞ്ചു ബാലികയെ നിരവധി തവണമാനഭംഗപ്പെടുത്തിയ അധ്യാപകനെ സംരക്ഷിക്കാനാണ് അന്വേഷണസംഘം തുടക്കം മുതല്‍ ശ്രമിച്ചത്. ബി.ജെ.പി നേതാവായ പ്രതിയെ വെള്ളപൂശാനും ഇരയെ അപകീര്‍ത്തിപ്പെടുത്താനുംവരെ അന്വേഷണത്തിനു നേതൃത്വം നല്‍കുന്നവര്‍തന്നെ തുനിഞ്ഞിറങ്ങിയത് വലിയ ചര്‍ച്ചയും വിവാദവുമായെങ്കിലും ഇരയുടെ നീതി ഇപ്പോഴും തുലാസില്‍ തന്നെയാണ്. താരതമ്യേന നിസ്സാരമായ വകുപ്പുകള്‍ ചാര്‍ത്തി കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ തൊണ്ണൂറാം ദിവസം പ്രതി സ്വാഭാവിക ജാമ്യം നേടി ജയില്‍ മോചിതനായി. പൊതു ജനം അതീവ ജാഗ്രതയോടെ കേസ് നിരീക്ഷിച്ചുകൊണ്ടിരുന്ന കാലയളവിലാണ് ഇതെന്ന് ഓര്‍ക്കണം. സംഭവം പുറത്ത്‌വന്ന് ആറു മാസം കഴിഞ്ഞെങ്കിലും നീതി തേടി അലയുകയാണ് പരിഷ്‌കൃതമെന്നും പ്രബുദ്ധമെന്നും ആവര്‍ത്തിച്ചുപറയുന്ന മലയാളക്കരയില്‍ ഒരു അനാഥകുടുംബം. നിലവിലെ അന്വേഷണ സംവിധാനത്തില്‍ തൃപ്തിയില്ലെന്നും നീതി പ്രതീക്ഷിക്കുന്നില്ലെന്നും ഭരണകൂടത്തോട് കെഞ്ചിപ്പറഞ്ഞെങ്കിലും ഫലമില്ലാതെ വന്നപ്പോഴാണ് ബധിരകര്‍ണ്ണങ്ങളെ തൊട്ടുണര്‍ത്താന്‍ വീണ്ടും മാതാവിന് നീതിപീഠങ്ങള്‍ കയറേണ്ടിവന്നത്. വ്യത്യസ്ത താല്‍പര്യങ്ങളാണ് നീതിക്കെതിര് പ്രവര്‍ത്തിക്കുന്നതിന് ഭരണ കൂടങ്ങളെ പ്രേരിപ്പിക്കുന്നത്. പെരിയയിലെ ഇരട്ടക്കൊലക്കേസില്‍ പ്രതികളെ സംരക്ഷിക്കുന്നതിനു കേരള സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണ്. ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ അതിനെതിരില്‍ അപ്പീല്‍ നല്‍കുകയായിരുന്നു പിണറായി സര്‍ക്കാര്‍. ഡിവിഷന്‍ ബെഞ്ചും സി.ബി.ഐ അന്വേഷണത്തെ സാധൂകരിച്ചപ്പോള്‍ സുപ്രീംകോടതിയില്‍ സ്റ്റേ ചെയ്യാന്‍ ഹരജിയുമായി നില്‍ക്കുയാണ് സംസ്ഥാന ഗവര്‍മെന്റ്. കോടതി വ്യവഹാരത്തിനുള്ള കോടിക്കണക്കിന് രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ് ചെലവഴിക്കുന്നത്. പാര്‍ട്ടിയേയും പാര്‍ട്ടിപ്രവര്‍ത്തകരേയും നേതാക്കളേയും സംരക്ഷിക്കാന്‍ പൊതു ജനത്തിന്റെ നികുതിപ്പണം ഗര്‍വ്വോടെഉപയോഗപ്പെടുത്തുന്ന കമ്യൂണിസ്റ്റ് ഭീകരത.
ഓരോരോ സംഭവ വികാസങ്ങള്‍ക്ക്‌ശേഷവും വലിയ രീതിയിലുള്ള പ്രതിഷേധവും ജന രോഷവും ഉണ്ടാവുമെങ്കിലും പതിയെപ്പതിയെ അവകളത്രയും വിസ്മരിക്കപ്പെടുന്നുവെന്നതാണ് വസ്തുത. ഭരണകൂട സഹായത്താലും മറ്റും പ്രതികളിലേറെയും രക്ഷപ്പെടുന്നു. പിന്നീട് മറ്റൊന്നുണ്ടാവുമ്പോഴാണ്ഒരുണര്‍ച്ചയുണ്ടാവുക. നിയമങ്ങള്‍ കര്‍ശനമാണെങ്കിലും അത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രയോഗിക്കുന്നതില്‍ പലകേസുകളിലും പലതുകൊണ്ടും നിയമ പാലകര്‍ക്ക് കഴിയാതെ പോവുന്നത് ഇത്തരം ദുരിതങ്ങള്‍ ആവര്‍ത്തിക്കപ്പെടാന്‍ വഴിയൊരുക്കുകയാണ്. ഭരണകൂടത്തിന്റേയും സംവിധാനങ്ങളുടേയും കലര്‍പ്പില്ലാത്ത പരിരക്ഷ മാത്രമാണ് പതിതരായ ഇരകള്‍ക്ക് വേണ്ടത്. അതുണ്ടാവുമ്പോള്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുകയും ഇരകള്‍ക്ക് നീതി ലഭിക്കുകയും ചെയ്യും. ബി. ജെ. പി ഭരിക്കുന്ന യു.പിയിലായാലും സി.പി.എം ഭരിക്കുന്ന കേരളത്തിലായാലും ഏറ്റക്കുറച്ചിലുകളോടെ ഇല്ലാതെപോകുന്നതും അതുതന്നെയാണ്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending