Connect with us

columns

ഗാന്ധിജിയുടെ ഗ്രാമസ്വരാജിനെ പിറകോട്ട് വലിക്കരുത്

Published

on

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തിന്റെ ശക്തിയും,കരുത്തുമാണ് വ്യവസ്ഥാപിതമായ രീതിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍.
ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിയുടെ മുന്‍പും ശേഷവും നിലവില്‍ വന്ന പല രാജ്യങ്ങളുടേയും നിലനില്‍പ്പ് തന്നെ അപകടപ്പെട്ടുപോയപ്പോഴും ഏഴു പതിറ്റാണ്ടു പിന്നിട്ട് ഇന്ത്യ മുന്നോട്ട് പോകുന്നത് നമ്മുടെ രാഷ്ട്രത്തിന്റെ ഭരണഘടന ഉറപ്പു നല്‍കുന്ന ജനാധിപത്യ സംവിധാനത്തിന്റെ കെട്ടുറപ്പാണ്.പാര്‍ലമെന്റ്,നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പോലെ തന്നെ തദ്ധേശ തെരഞെടുപ്പും അഞ്ചാണ്ടിന്റെ അതിര്‍ത്ഥികുളളില്‍ തന്നെ മുടക്കം കൂടാതെ നടന്നു വരുന്നു.
രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ആശയമായ ഗ്രാമ സ്വരാജ് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കുന്നതില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ മുഖ്യമായ പങ്കുവഹിച്ചിട്ടുണ്ട്.പ്രാദേശിക ഭരണകൂടങ്ങളിലേക്ക് വിവിധ കാലങ്ങളിലായി കൂടുതല്‍ അധികാരങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതോടെ കേരളത്തിലെ പഞ്ചായത്തീരാജ് സംവിധാനം ലോകത്തിനു തന്നെ മാതൃകയായി.അധികാര വികേന്ദ്രീകരണത്തിലും ആസൂത്രണത്തിലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ്.അധികാര വികേന്ദ്രീകരണം നടപ്പില്‍ വരുത്തുന്നതില്‍ കേരളം ഭരിച്ച എല്ലാ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളും പങ്കാളികളായിട്ടുണ്ട്.
ഐക്യജനാധിപത്യമുന്നണിയും വിശിഷ്യാ മുസ്ലിംലീഗും വലിയ പങ്കുവഹിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ഭരണത്തിനു കീഴില്‍ ആരംഭിച്ച തദ്ദേശ ഭരണ സംവിധാനമായിരുന്നു മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ്.സ്വാതന്ത്ര്യാനന്തരം സംസ്ഥാന രൂപീകരണത്തിനുശേഷം കേരള പഞ്ചായത്ത് നിയമം നിലവില്‍ വരുന്നതുവരെ പൗരപ്രമുഖര്‍ യോഗം ചേര്‍ന്ന് കൈപൊക്കി വോട്ട് രേഖപ്പെടുത്തി ഭരണ സമിതിയെ തിരഞ്ഞെടുക്കുന്ന രീതിയിലുള്ള പഞ്ചായത്തുകളായിരുന്നു ഉണ്ടായിരുന്നത്.ആ പഞ്ചായത്തുകള്‍ക്ക് അധികാരവും ഭൂവിസ്തൃതിയും കുറവായിരുന്നു.1962ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പിരിച്ച് വിട്ട് കേരള സംസ്ഥാനത്ത് വ്യാപകവും വ്യവസ്ഥാപിതവുമായി പഞ്ചായത്തുകള്‍ രൂപീകൃതമായി.
1963ല്‍ തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഭരണ സമിതി 1979 വരെ അധികാരത്തില്‍ തുടര്‍ന്നു.ചുരുങ്ങിയ അധികാരങ്ങള്‍ മാത്രമായിരുന്നു അന്നും പഞ്ചായത്തുകള്‍ക്കുണ്ടായിരുന്നത്.നിയമ നിര്‍മ്മാണ സഭകളിലെ നിരന്തരമായ ഇടപെടലുകളും വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപാടുകളിലൂടെയുമാണ് തദ്ധേശ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കാണുന്ന വികാസമുണ്ടായത്.ഒന്നാം നിയമസഭയുടെകാലത്തെ ഭരണ പരിഷ്‌കരണ കമ്മിറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയ കേരളാ പഞ്ചായത്ത് ബില്ല് മുതല്‍ 1994ല്‍ നടപ്പിലാകിയ പഞ്ചായത്ത് രാജ് ആക്ടുമടക്കം നിരവധി നിയമങ്ങളും ഭേദഗതികളും പല ഘട്ടങ്ങളിലായി നടപ്പിലാക്കി.
ഇതില്‍ ഏറെ ശ്രദ്ധേയമായതായിരുന്നു 1967ല്‍ മുസ്ലിംലീഗ് നേതാവും അന്നത്തെ തദ്ധേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന എം.പി.എം അഹമ്മദ് കുരിക്കള്‍ നിയമസഭയില്‍ അവതരിപ്പിച്ച കേരള പഞ്ചായത്തീ രാജ് ബില്ല്.ജലസേചനം മുതല്‍ പോലിസ് വരെ അടിസ്ഥാന വിഷയങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു അത്.ശ്രീ രാജീവ്ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായകാലത്ത് അധികാര വികേന്ദ്രീകരണ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടായി.അദ്ധേഹം നടപ്പില്‍ വരുത്തിയ രണ്ട് പ്രധാനകാര്യങ്ങള്‍ വിവരസാങ്കേതികരംഗത്ത് വന്‍ മുന്നേറ്റവും, അധികാര വികേന്ദ്രീകരണ രംഗത്തെ പുതിയ നിയമങ്ങളുമായിരുന്നു.
64,65 നിയമ ഭേദഗതി വരുത്തി തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളുടെ വികാസത്തിനും മുന്നേറ്റത്തിനും ഭരണഘടനയുടെ പിന്‍ ബലം നല്‍കി.
73, 74 ഭരണഘടനഭേദഗതിയോടെ1993ല്‍ പഞ്ചായത്ത് നഗരപാലിക നിയമം നിലവില്‍ വന്നു.തുടര്‍ന്നാണ് സംസ്ഥാനങ്ങള്‍ സമാന നിയമം പാസാക്കി അധികാര വികേന്ദ്രീകരണത്തിലേക്കുളള ആദ്യചുവടുവെപ്പ് നടത്തിയത്.1994 ല്‍ കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങള്‍ നിലവില്‍വന്നു. ഇത് പാസാക്കിയെടുത്തത് മുസ്‌ലിംലീഗ് നേതാവും യു ഡി എഫ് മന്ത്രിസഭയിലെ അംഗവുമായിരുന്ന സി.ടി അഹമ്മദലിയായിരുന്നു.ഭരണഘടന ഭേഭഗതിക്കു ശേഷം കേരളത്തില്‍ ആദ്യത്തെ തദ്ദേശ തെഞ്ഞെടുപ്പ് നടന്നത് 1995ലായിരുന്നു.പ്രാദേശിക തലത്തില്‍ ജനകീയാസൂത്രണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് കേരളം ഈ സംവിധാനത്തെ വരവേറ്റത്.തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും, നടപ്പിലാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് കേരളത്തില്‍ 1996ല്‍ ജനകീയാസൂത്രണം നടപ്പിലാക്കി.
അധികാരം ജനങ്ങളിലേക്ക് എന്ന ജനാധിപത്യത്തിന്റെ എക്കാലത്തേയും ശക്തമായ മുദ്രാവാകൃത്തെ ക്രിയാത്മകമായ പദ്ധതികളിലൂടെ ആവിഷ്‌കരിച്ച കേരളത്തില്‍ ഇന്ന് ഭരണം നിര്‍വ്വഹിക്കുന്ന ഇടതു സര്‍ക്കാര്‍പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും അധികാരം തിരിച്ചു പിടിച്ചു കൊണ്ടിരിക്കുന്ന കാഴ്ചകളാണ് കാണുന്നത്. തദ്ധേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പുതിയൊരു തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നിന്നുകൊണ്ട് ഇന്ന് കേരളം ഭരിക്കുന്നവര്‍ തദ്ധേശ സ്ഥാപനങ്ങളോട് കാണിച്ച അവഗണനയും അകല്‍ച്ചയും ചര്‍ച്ചകളില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്.തദ്ധേശ സ്ഥാപനങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഫണ്ട് നല്‍കേണ്ടത് അനിവാര്യമാണ്.എന്നാല്‍ ഇന്നത്തെ കേരള സര്‍ക്കാര്‍ നിലവില്‍ കൊടുത്തു കൊണ്ടിരുന്ന ഫണ്ടുകള്‍ വെട്ടിക്കുറച്ചും,നല്‍കിയ ഫണ്ടുകള്‍തന്നെ തിരിച്ച് പിടിച്ചും തദ്ദേശസ്ഥാപനങ്ങളെ കടുത്ത നിയന്ത്രണത്തിലാക്കി.ട്രഷറി നിയന്ത്രണം കാരണം വളരെ പ്രയാസപ്പെടുത്തി. ഭവന പദ്ധതി അപേക്ഷകരില്‍ സിംഹഭാഗം ആളുകള്‍ക്കും ഭവനം എന്നത് യാഥാര്‍ത്ഥ്യത്തോട് അടുക്കാത്ത സ്വപ്‌നം മാത്രമായി മാറി.
ഇപ്പോള്‍ ഇടതുപക്ഷ സര്‍ക്കാര്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുത്ത്‌കൊണ്ടിരിക്കുകയാണ്. മദ്യഷാപ്പുകള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം(അതു കൊണ്ട് പ്രാദേശിക ജന വികാരങ്ങള്‍ മാനിക്കാതെ ലൈസന്‍സ് ലഭ്യമാകുന്നു) വ്യവസായങ്ങള്‍ക്ക് ലൈസന്‍സ് കൊടുക്കാനുള്ള അധികാരം തദ്ദേശ ഭരണ സ്ഥാപനങള്‍ക്ക് ഇല്ലാതെയാക്കി.തണ്ണീര്‍തട സംരക്ഷണ നിയമത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരങ്ങളും ചുമതലകളും ഇല്ലാതാക്കി.തദ്ധേശ സ്ഥാപനങ്ങളിലെ അധികാരങ്ങള്‍ ഇല്ലാതെയാക്കിയതു പോലെ ജനാധിപത്യത്തിലെ ജനങ്ങളുടേയും ജനപ്രതിനിധികളുടേയും അവകാശങ്ങളും ആവശ്യങ്ങളും ഇല്ലാതെയാക്കുകയാണ് കേരള സര്‍ക്കാര്‍. മന്ത്രിസഭയുടെ പോലും അവകാശങ്ങള്‍ ഹനിക്കുന്ന നിയമഭേദഗതികള്‍ വരാനിരിക്കുന്നു എന്ന് പത്രമാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പറയുന്നു.കേരള സര്‍ക്കാര്‍ ബിസിനസ് റൂള്‍സില്‍ വരുത്തുന്ന പരിഷ്‌കരണങ്ങള്‍ അത്തരം വാര്‍ത്തകള്‍ സത്യമാണെന്ന് ബോധ്യപ്പെടുത്തുന്നു.
മന്ത്രിസഭയുടെ അധികാരാവകാശങ്ങള്‍ വിശദീകരിച്ചിട്ടുഉളത് ബിസിനസ്സ് റൂള്‍സിലാണ്.സെക്രട്ടേറിയറ്റില്‍ ഭരണ നിര്‍വ്വഹണം എങ്ങനെയായിരിക്കണം എന്ന് പറയുന്ന ചട്ടങ്ങളാണ് സംസ്ഥാനത്തിന്റെ ബിസിനസ് റൂള്‍സ്.മുഖ്യമന്ത്രിയും മന്ത്രിമാരും സെക്രട്ടറിമാരും ബിസിനസ് റൂള്‍ പ്രകാരമാണ് ഭരണം നിര്‍വ്വഹിക്കേണ്ടത്.ബിസിനസ് റൂള്‍സില്‍ കാലാനുസൃതമായി പരിഷ്‌കരണങ്ങള്‍ വരുത്തേണ്ടതുണ്ട് വരുത്തിയിട്ടുമുണ്ട്.ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത് 2002ലാണ്.എ.കെ. ആന്റണിയായിരുന്നു അന്നത്തെ മുഖ്യമന്ത്രി.
ഇന്നത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ബിസിനസ് റൂള്‍സില്‍ പരിഷ്‌ക്കരണങള്‍ക്ക് ഒരുങ്ങുകയാണ്. കരട് രേഖാ പ്രകാരം അധികാരം മുഖ്യമന്ത്രിയിലേക്കും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരിലേക്കും മാത്രം ചുരുങ്ങി പോവുമെന്ന ആശങ്ക രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.കേരളം എല്ലാ കാലത്തും മുന്നണി സംവിധാനത്തില്‍ ഭരണം നടക്കുന്ന സംസ്ഥാനമാണ്.മന്ത്രിസഭയിലെ മന്ത്രിമാര്‍ക്കൊന്നും അധികാരമില്ലാത്ത അവസ്ഥ വരുന്നത് ജനാധിപത്യ വിരുദ്ധമായിരിക്കും.സെക്രട്ടേറിയറ്റില്‍ കെട്ടികിടന്ന അധികാരം ജനങ്ങളിലേക്ക് ഒഴുക്കുകയാണ് കഴിഞ്ഞ കാലത്ത് വിപ്ലവകരമായ അധികാര വികേന്ദ്രീകരണത്തിലൂടെ നാം ചെയ്തത്. എന്നാല്‍ ഇന്ന് അത് സെകട്ടറിയറ്റിലേക്ക് തിരിച്ച് കൊണ്ടുപോവുകയും അവിടെ തന്നെ മുഖ്യമന്തിയുടെ ഓഫീസില്‍ മാത്രം തളച്ചിടാനുമുള്ള നിയമഭേദഗദികള്‍ക്കുള്ള ചരടുവലികളുമാണ് നടക്കുന്നത്.
ഇത് ജനാധിപത്യവിരുദ്ധമാണ് സേഛാധിപത്യമാണ്.അധികാര വികേന്ദ്രീകരണം കേന്ദ്രീകരണ അധികാരമാക്കി മാറ്റരുത്. ഗാന്ധിജിയുടെ ഗ്രാമ സ്വരാജിനെ പിറകോട്ട് വലിക്കരുത്.

 

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending