Connect with us

Video Stories

ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന മായാ ലോകം

Published

on

 

ഉത്തരേന്ത്യയിലെ നഗരങ്ങളില്‍ നിന്നു പ്രാന്തപ്രദേശങ്ങളിലേക്ക് തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍ സ്‌റ്റേഷനുകള്‍ക്ക് സമീപം കാണുന്ന പരസ്യ ബോര്‍ഡുകളില്‍ ഇങ്ങനെ വായിക്കാം: ‘നിങ്ങളുടെ ഭര്‍ത്താവിനോ ഭാര്യക്കോ അവിഹിതബന്ധമുണ്ടോ? നിങ്ങള്‍ സന്താനോത്പാദന ശേഷിയില്ലാത്ത ആളാണോ? ജിന്നുകളോ ഭൂതങ്ങളോ നിങ്ങളെ വേട്ടയാടുന്നുണ്ടോ? അതെയെങ്കില്‍ എല്ലാ പ്രശ്‌നങ്ങളുടെയും പരിഹാരകനായ താന്ത്രിക് ബംഗാളി ബാബയുടെ ദൈവീക മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. എല്ലാം രഹസ്യമായിരിക്കും.’ ഇത്തരത്തിലുള്ള പരസ്യ ബോര്‍ഡുകള്‍ കേരളത്തിലെ കുട്ടനാട് മുതല്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍ വരെ രാജ്യത്തെമ്പാടും കാണാം. രൂപോപരിയായ പ്രതിബിംബമുള്ള ഇത്തരം സ്വയം പ്രഖ്യാപിത ആള്‍രൂപങ്ങള്‍ അല്ലാത്തവരുടെ വഴികള്‍ വേറെയായിരുന്നു. ഭൗതികമായി നിര്‍മ്മിക്കപ്പെടുന്ന കേന്ദ്രങ്ങളുടെ അപകടങ്ങളെ കുറിച്ച് അവര്‍ ബോധവാന്മാരായിരുന്നു. അതുകൊണ്ടുതന്നെ അവരവരുടെ സുഖമേഖലകളില്‍ നിന്നു അകലം പാലിക്കാന്‍ അനുയായികളോട് ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. എന്നാല്‍ പിന്നീട് അനുയായികളുടെ എണ്ണം വര്‍ധിച്ചതോടെ ഭരണവര്‍ഗങ്ങള്‍ ജൈന, ബുദ്ധമതങ്ങളുടെ രക്ഷകര്‍തൃത്വം ഏറ്റെടുക്കുകയും വിശാലമായ വിഹാരങ്ങളും സന്യാസി മഠങ്ങളും നിര്‍മ്മിച്ച് നല്‍കുകയും ചെയ്തു. മറ്റ് വിശ്വാസശാഖകള്‍ ഇതേ പാത പിന്തുടര്‍ന്ന് മഠങ്ങളും അഘോരകളും ദേരകളും നിര്‍മ്മിച്ചു.
19ാം നൂറ്റാണ്ടില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചപ്പോള്‍ സന്യാസിമാരുടെ ദേരകള്‍ സ്വയം ആയുധമണിയുകയും വടക്കന്‍ സമതലങ്ങളിലെ നാട്ടുരാജ്യങ്ങള്‍ക്ക് വേണ്ടി കൂലിപ്പടയാളികളാവുകയും ചെയ്തു. പരസ്പരം കണക്കു തീര്‍ക്കുകയായിരുന്നു ഈ ദേരകളുടെ മുഖ്യ ലക്ഷ്യം. സായുധരായ വൈരാഗി സന്യാസിമാരുടെ അധീനതയില്‍ ഉണ്ടായിരുന്ന അയോധ്യയിലെ ഹനുമാന്‍ഗാര്‍ഹി ദേര ആയിരുന്നു ഇവയില്‍ പ്രമുഖമായ ഒന്ന്. ഇത്തരം ദേരകളും അധികാരസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം അടുത്തകാലത്തൊന്നും തുടങ്ങിയതല്ലെന്ന് സാരം. പഞ്ചാബ് സര്‍കലാശാലയുടെ സമകാലീക ചരിത്ര വിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം വടക്ക് പടിഞ്ഞാറെ ഇന്ത്യയില്‍ മാത്രം നിലവില്‍ മൂവായിരത്തോളം ദേരകളാണുള്ളത്. ഈ ദേരത്തലവന്മാരില്‍ ഏറ്റവും ശക്തരായ പത്തു പേരില്‍ ഒരാളാണ് തിങ്കളാഴ്ച 20 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഗുര്‍മീത് സിങ്. ഈ ദേരകള്‍ എല്ലാം തന്നെ ആത്മീയ മാര്‍ഗനിര്‍ദ്ദേശങ്ങളും അത്ഭുത രോഗശാന്തിയും ദേര മുഖ്യനുമായുള്ള സംവാദവുമാണ് വാഗ്ദാനം ചെയ്യുന്നത്. പ്രദേശത്തെ സമ്പന്നരായ കര്‍ഷകര്‍, വ്യാപാരികള്‍, കെട്ടിട നിര്‍മ്മാതാക്കള്‍ തുടങ്ങിയവരില്‍ നിന്നു വന്‍ സംഭാവനകള്‍ ലഭിക്കുന്ന ഇവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആസ്പത്രികളും ലഹരിവിരുദ്ധ കേന്ദ്രങ്ങളും പന്തിഭോജനശാലകളും മറ്റും നടത്തുന്നു.
12ാം നൂറ്റാണ്ടിലെ പോലെ തന്നെ ഇന്നും ദേരകള്‍ വെറും പ്രാര്‍ത്ഥന സ്ഥലങ്ങള്‍ മാത്രമല്ല. അതൊരു സമാന്തര സര്‍ക്കാര്‍ തന്നെയാണ്. നിരാലംബര്‍ മുതല്‍ സാമൂഹികദ്രോഹികള്‍ വരെ ഇവിടെ അഭയം പ്രാപിക്കുന്നു. ഭീഷണമായ കൂറാണ് ഇവിടുത്തെ മുഖമുദ്ര. ദേര മുഖ്യന്റെ വാക്കുകള്‍ നിയമവും. ദേര മുഖ്യനെതിരായുള്ള ഏതൊരു സര്‍ക്കാര്‍ നടപടിയും അനുയായികളെ കോപാകുലരാക്കും എന്ന് മാത്രമല്ല തെരുവുകളില്‍ കലാപമായി അത് മാറുകയും ചെയ്യും. എന്നാല്‍ ഈ ഗുരുക്കന്‍മാരുടെയും ആശ്രമങ്ങളിലെ സ്ഥിര അന്തേവാസികളുടെയും താമസസ്ഥലങ്ങള്‍ തമ്മില്‍ വല്ല സാമ്യവുമുണ്ടോ? പൊതുജനശ്രദ്ധ ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഇവര്‍ എന്താണ് ചെയ്യുന്നത്? ആര്‍ക്കും അറിയില്ല. വിളിവരുന്നത് കൊണ്ടുമാത്രം തടിച്ചുകൂടുന്നവരാണ് ഏറെ വിശ്വാസികളും. വിശ്വാസത്തോടെ കാത്തിരുന്നാല്‍ എല്ലാറ്റിനും ഉത്തരം ലഭിക്കുമെന്ന് അവര്‍ അന്ധമായി വിശ്വസിക്കുന്നു.
ഗുര്‍മിത് സിങ് കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയതിന് ശേഷം നടന്ന കലാപങ്ങള്‍ ഭരണവര്‍ഗങ്ങളും ദേരകളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിന്റെയും രണ്ട് അധികാര സ്ഥാനങ്ങളുടെ നിലനില്‍പ്പിന്റെയും ഉത്തമദൃഷ്ടാന്തമാണ്. ഇന്ന് ഇന്ത്യന്‍ ജനാധിപത്യം ഒരു മതേതര സമൂഹമാണെന്നാണ് സങ്കല്‍പമെങ്കിലും വോട്ട് ബാങ്കില്‍ കണ്ണുവെക്കുന്ന രാഷ്ട്രീയ നേതക്കന്‍മാര്‍ കൗശലപൂര്‍വം ചരിത്രത്തെ വളച്ചൊടിക്കുകയും പഴയ ഭീതികള്‍ പുനഃസൃഷ്ടിക്കുകയും അതേസമയം തന്നെ ചില മതനേതാക്കളുടെ രക്ഷകര്‍തൃത്വം ഏറ്റെടുത്തു ഭീതിയുടെയും കാമാസക്തിയുടെയും ചെറു സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കാനും സ്വകാര്യ സൈന്യങ്ങളെ പോറ്റിവളര്‍ത്താനും അവരെ അനുവദിക്കുകയും ചെയ്യുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ രക്ഷകര്‍ത്താവായ രാഷ്ട്രീയ നേതാവിന് വേണ്ടി വിശ്വാസ വിഭാഗത്തിന്റെ വോട്ടുകള്‍ ഇത്തരം മനുഷ്യ ദൈവങ്ങള്‍ ഉറപ്പിക്കുകയും പകരമായി അവരുടെ ചെയ്തികള്‍ക്ക് നിയമപരിപക്ഷ നല്‍കപ്പെടുകയും ചെയ്യുന്നു. ഈ ദിവ്യന്‍മാര്‍ക്കെതിരെ വരുന്ന പരാതികള്‍ സാധാരണ നിയമപാലന സംവിധാനങ്ങള്‍ ചവറ്റുകൊട്ടയില്‍ തള്ളുന്നു.
മിക്ക ദേരകളും നിലവിലെ ഭരണകൂടങ്ങളും ഹൈന്ദവ രീതിയിലുള്ള ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നവരാണെന്ന് കാണാം: ബീഫ് നിരോധനമാവട്ടെ, കന്നുകാലി വ്യാപാരികളെ തല്ലിക്കൊല്ലുന്ന സംഭവങ്ങള്‍ ആവട്ടെ യോഗ ചെയ്യാനോ വന്ദേമാതരം പാടാനോ വിസമ്മതിക്കുന്നവരെ ദേശ വിരുദ്ധര്‍ എന്ന് വിശേഷിപ്പിക്കുന്ന കാര്യത്തിലാവട്ടെ ഇവരെല്ലാം ഒറ്റക്കെട്ടാണ്. കേരളത്തില്‍ ബീഫ് തിന്നുന്നവരുടെ ‘ക്രൂരത’യെ കുറിച്ച് ട്വീറ്റ് ചെയ്ത ആളാണ് ഇപ്പോഴത്തെ ബലാത്സംഗ വീരന്‍ എന്നത് ഒരു തമാശയായി തോന്നാമെങ്കിലും സത്യമാണ്. ദേരയിലോ ആശ്രമത്തിലോ പോകുന്നവരെല്ലാം പ്രത്യയശാസ്ത്രപരമായ ചോദ്യങ്ങളാല്‍ പ്രേരിതരായവരാണെന്ന് കരുതുന്നില്ല. സമ്പന്നരും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകളിലെ ഇടനിലക്കാരായി സ്വാമിമാരും സന്യാസിനിമാരും മാറിയതാണ് ഇതിന് കാരണം. നിയമനങ്ങളും സ്ഥലംമാറ്റങ്ങളും, പശ്ചാത്തല സൗകര്യപണികളുടെ പ്രലോഭനീയമായ കരാറുകള്‍, ടിവി സീരിയലുകള്‍ക്കുള്ള മികച്ച സമയങ്ങള്‍, തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം തുടങ്ങിയ നിരവധി ആവശ്യങ്ങളാണ് വിശ്വാസികള്‍ ഇത്തരം ആള്‍ദൈവങ്ങള്‍ക്ക് മുന്നില്‍ ഉന്നയിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിനെ പരസ്യമായി അനുഗ്രഹിക്കുന്നതിലൂടെ വിശ്വാസികള്‍ക്ക് അവരുടെ ഗുരു വ്യക്തമായ സന്ദേശമാണ് നല്‍കുന്നത്; ‘ഇതാണ് ഞാന്‍ പിന്തുണക്കുന്ന പാര്‍ട്ടി. നിങ്ങളും അവരെ പിന്തുണക്കുക.’ തെരഞ്ഞെടുപ്പ് കാലത്ത് ഈ ഗുരുക്കന്‍മാര്‍ക്ക് വജ്രത്തിളക്കമായിരിക്കും.
അപ്രതീക്ഷിത രോഗങ്ങള്‍ മൂലമാണ് മിക്ക സ്വാമിമാരും സന്യാസിനികളും മരിക്കുന്നത് എന്നതാണ് മറ്റൊരു കൗതുകരമായ വസ്തുത. ഇവരുടെ മരണത്തോടെ ആശ്രമത്തിലെ സമ്പത്തിന്റെയും സ്വത്തുക്കളുടെയും അധികാരത്തെ സംബന്ധിച്ച് വലിയ തര്‍ക്കങ്ങള്‍ ഉടലെടുക്കുകയും ചെയ്യും. നിരവധി സ്വാമിമാരും ബാബമാരും സ്വയം പ്രഖ്യാപിത മനുഷ്യദൈവങ്ങളും ഇന്ന് ഇരുമ്പഴിക്കുള്ളിലാണെന്നതും ഒരു വസ്തുതയാണ്. ബലാത്സംഗം, ലൈംഗികവൃത്തിക്കായുള്ള മനുഷ്യക്കടത്ത്, ബോംബ് സ്‌ഫോടനങ്ങള്‍ക്ക് ധനസഹായം ചെയ്യല്‍ തുടങ്ങി ഒരുമാതിരി രാജ്യവിരുദ്ധ കുറ്റങ്ങളെല്ലാം ഇവരുടെ മേല്‍ ചുമത്തപ്പെട്ടിട്ടുണ്ട്. ആത്മീയ ജീവിതവും രാഷ്ട്രീയവും പെട്ടെന്ന് സൗഭാഗ്യങ്ങള്‍ കൊയ്യാനുള്ള ഉപാധികളായി മാറുന്നു.
പക്ഷെ ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിയുന്ന ഒരു ലോകം കൂടിയാണിത്. ഇന്ന് അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയും അവര്‍ പിന്തുണ നല്‍കിയ ദിവ്യന്‍മാരും മറ്റൊരു ദിവസം ചവറ്റുകുട്ടയില്‍ കിടക്കുന്നത് കാണാം. വെള്ളിയാഴ്ച ഹരിയാനയില്‍ എമ്പാടും കലാപം അഴിച്ചുവിട്ടപ്പോള്‍, യഥാര്‍ത്ഥ അക്രമികളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാന്‍ കേന്ദ്ര വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി കാണിച്ച വ്യഗ്രതയും ശ്രദ്ധിക്കപ്പെടാതെ പോകരുത്. വിവാദവിഷയത്തില്‍ നിശബ്ദത പാലിക്കുകയും തന്നില്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഉത്തരവാദിത്വം നിറവേറ്റുകയും ചെയ്യുന്നതിന് പകരം, ഗുര്‍മീതിനെ കുറ്റവാളിയായി വിധിച്ച കോടതി ഉത്തരവ് വെളിപ്പെടുത്തിയ മാധ്യമങ്ങളാണ് കലാപങ്ങള്‍ക്ക് വഴിവെക്കുന്നതെന്ന് തെളിയിക്കാനായിരുന്നു കേന്ദ്ര മന്ത്രിക്ക് വ്യഗ്രത. ജനങ്ങളില്‍ പരിഭ്രാന്തിയോ ഉത്കണ്ഠയോ അനാവശ്യ ഭീതിയോ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്‍.ബി.എസ്.എയുടെ അടിസ്ഥാന നിലവാര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാണിച്ചുകൊണ്ട് അവര്‍ ട്വീറ്റ് ചെയ്തു. എന്നാല്‍ ഹരിയാനയിലെ കലാപം കൈവിട്ടുപോയതോടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ പഞ്ചാബ്, ഹരിയാന ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയതോടെ അക്രമങ്ങളെ അപലപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിക്കുകയും ഒരു പൊലീസ് ഡപ്യൂട്ടി കമ്മീഷണറെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഗുര്‍മീത് സിങിന് ഇരുപത് വര്‍ഷം തടവ് ശിക്ഷ ലഭിച്ച സ്ഥിതിക്ക് രാഷ്ട്രീയ നേതാക്കള്‍ക്ക് ഇനി ധൈര്യമായി ഓസ്‌ലോവിലേക്കോ ചൈനയിലേക്കോ പാരീസിലോക്കോ പറക്കാം.
കടപ്പാട്: രെൃീഹഹ.ശി

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending