Connect with us

Video Stories

ജനങ്ങളുടെ ജാഗ്രതയും കാറ്റൊഴിഞ്ഞ യാത്രയും

Published

on

 

ഈ പാര്‍ട്ടിയെ കുറിച്ച് നിങ്ങള്‍ക്ക് ഒരു ചുക്കുമറിയില്ലെന്ന് ഇപ്പോഴത്തെ മുഖ്യന്‍ പണ്ട് പറഞ്ഞപ്പോള്‍ കണ്ണ് മിഴിച്ചവനൊക്കെ ഇപ്പോഴാണ് സംഗതിയുടെ ഗുട്ടന്‍സ് അറിയുന്നത്. ഈ സി.പി.എമ്മിനെ കുറിച്ച് ആര്‍ക്കും ഒരു ചുക്കും അറിയില്ലെന്നത് എത്ര ശരി. പണ്ട് കട്ടന്‍ ചായയും പരിപ്പുവടയും തിന്ന് സിന്ദാബാദ് വിളിക്കുന്ന ദാരിദ്ര്യം പിടിച്ച പാര്‍ട്ടിയായി എക്കാലത്തും കേരളത്തിലെ സി.പി.എം തുടരുമെന്ന് ആരേലും ധരിച്ചിട്ടുണ്ടേല്‍ തെറ്റി. ഇത് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ ലക്ഷ്യൂറിയസ് കമ്മ്യൂണിസത്തിന്റെ കാലമാണ്.
കമ്മ്യൂണിസം കാലഹരണപ്പെട്ടുവെന്ന് വിലപിക്കുന്നവര്‍ പക്ഷേ കമ്യൂണിസ്റ്റുകാര്‍ ഉത്തരാധുനികരാണെന്നത് പോസിറ്റീവായി കാണുന്നില്ല. എന്നും ശുഷ്‌കിച്ച് പിച്ചപ്പാത്രവുമായി പാട്ടപ്പിരിവും നടത്തി നടക്കുന്ന കാലമൊക്കെ കഴിഞ്ഞുവെന്ന് മുമ്പ് ഇ.പി ജയരാജന്‍ തന്നെ പറഞ്ഞതാണ്. സംഗതി പറഞ്ഞത് ജയരാജനാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ പാര്‍ട്ടി സെക്രട്ടറി തന്നെ വേണ്ടിവന്നു. ടിയാന് മിനിമം നൂറു മീറ്റര്‍ നടക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു മിനികൂപ്പറെങ്കിലും വേണമെന്നാണ് ഇപ്പോള്‍ കിംവദന്തി.
കുമ്മനത്തിന്റെ അമിട്ടടി യാത്രക്കു ബദലായി തുടങ്ങിയ ജനജാഗ്രത യാത്ര അങ്ങനെ കോടിയേരിയുടെ ജാഗ്രതക്കുറവ് കൊണ്ട് ജാഗ്രതക്കുറവ് യാത്രയായി മാറി. ചുരുങ്ങിയത് സഖാവിന് യാത്രയുടെ പേരെങ്കിലും വായിക്കാമായിരുന്നു. എങ്കില്‍ ഒരു പക്ഷേ ജാഗ്രതക്കുറവ് ഒഴിവായേനെ. അല്ലേലും പേരിലെന്തിരിക്കുന്നു. ജനങ്ങള്‍ക്ക് ഇത്ര ജാഗ്രതയുണ്ടെന്ന് അറിയുമെങ്കില്‍ ഇന്തമാതിരി പുകില്‍ പേര് ഇടില്ലായിരുന്നുവെന്നത് കട്ടായം. ബി.ജെ.പി ടീംസിന്റെ യാത്രയുടെ ക്ഷീണം മാറ്റാന്‍ തുടങ്ങിയ യാത്ര അങ്ങനെ ഇരുമ്പുലക്ക വിഴുങ്ങിയതിന് ചുക്ക് കഷായം കുടിച്ച പരുവത്തിലായി. പക്ഷേ അസൂയക്കാര്‍ എന്തും പറഞ്ഞോട്ടെ (സി.പി.ഐ ഉള്‍പ്പെടെ) പാര്‍ട്ടി സെക്രട്ടറി യഥാര്‍ത്ഥത്തില്‍ പത്തു വര്‍ഷത്തിന് ശേഷം നടക്കാനിരിക്കുന്ന ഒരു ജാഥയുടെ റിഹേഴ്‌സലാണ് മിനികൂപ്പര്‍ രൂപത്തില്‍ നടത്തിയതെന്ന ജാഗ്രതയെങ്കിലും മിനിമം വിമര്‍ശകര്‍ക്ക് പരിഗണിക്കാമായിരുന്നു. പാര്‍ട്ടി നേതാക്കളുടെ മക്കള്‍ മുതല്‍ താഴെക്കിടയിലുള്ള ശിങ്കിടികള്‍ വരെ വല്യക്കാട്ട് പെറ്റി ബൂര്‍ഷ്വാകളുടെ വൈസ് പ്രസിഡന്റോ, സെക്രട്ടറിയോ, സി.ഇ.ഒയോ, മിനിമം ബര്‍മിങ്ഹാം സര്‍വകലാശാലയില്‍ പഠനമെങ്കിലും നടത്തി വിലസുന്ന കാലത്ത് കേരളത്തില്‍ നികുതിയടക്കാന്‍ പോലും ഗതിയില്ലാഞ്ഞിട്ട് അങ്ങ് പോണ്ടിച്ചേരിയില്‍ നികുതിയടച്ച് ഇറക്കിയ വെറും 40 ലക്ഷത്തിന്റെ കാറിലൊക്കെ എന്തിരിക്കുന്നു. 40 ലക്ഷമൊക്കെ എന്തൂട്ട് ലക്ഷ്വറി ഇത് വെറും ചെറുത്, വലുത് ഇനിയെത്ര വരാനിരിക്കുന്നു. ഛായ് ചുമ്മാ ഇത്രയും ചെറിയ ഒരു സാധനത്തിനെ വെറുതെ ആഢംബരമെന്നൊക്കെ കളിയാക്കാന്‍ വകയുണ്ടോ?. അല്ലെങ്കില്‍ തന്നെ വൈരുധ്യാത്മക ബൗദ്ധിക വാദം എന്നു പറയുന്നത് ഏതാണ്ടിതൊക്കെ തന്നെയാണല്ലോ. ഏതാണ്ട് വൈരുധ്യങ്ങളും പിന്നെ പാര്‍ട്ടിക്കാര്‍ അത് ന്യായീകരിക്കാന്‍ നടത്തുന്ന വാചക കസര്‍ത്തും. നമ്മള്‍ നികുതി കൊടുത്ത പണം കൊണ്ടുണ്ടാക്കിയ വിമാനത്താവളം വഴി അല്‍പം സ്വര്‍ണം കടത്തിയെന്ന ചെറിയൊരു കേസിലെ പ്രതി പൊതു പ്രവര്‍ത്തകനായതിനാല്‍ പ്രശ്‌നമില്ലെന്നാണ് സി.പി.എമ്മിനു വേണ്ടി ചര്‍ച്ച തൊഴില്‍ നടത്തുന്ന ന്യായീകരണ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് അത്ര വല്യ തെറ്റൊന്നുമല്ല!. ഇനി വേണ്ടിവന്നാല്‍ പാര്‍ട്ടി ഇതേകുറിച്ച് അന്വേഷിക്കുകയും ചെയ്യും, പിന്നെന്താ പ്രശ്‌നം. ഇനിയിപ്പോ ചിക്കന്‍ കാലും കടിച്ചു പിടിച്ചുള്ള ഫോട്ടോയും ബിരിയാണിയുമൊക്കെയാണ് പ്രശ്‌നമെങ്കില്‍ ഈ പാര്‍ട്ടി ബിരിയാണിക്കെതിരാണെന്ന് എവിടേയും പറഞ്ഞിട്ടില്ലല്ലോ. ഇനി സംഘികളെങ്ങാനും ബിരിയാണി നിര്‍ത്തലാക്കിയാലോ? അതിനു മുമ്പ് വേണ്ടേ. സംഘിസം വിദ്യാഭ്യാസ വകുപ്പില്‍ നിന്നും താഴോട്ടേക്ക് വരുന്നതല്ലേ ഉള്ളൂ. എന്തിനും ഏതിനും താത്വികമായ അവലോകനം നടത്തുന്ന പാര്‍ട്ടിയായതിനാല്‍ ഇനി ജാഗ്രതയുള്ള ജാഥക്ക് എത്ര ലക്ഷത്തിന്റെ വാഹനമാവാം, ജാഗ്രതക്കുറവുള്ള യാത്രക്ക് എത്ര ലക്ഷം വരെ പോകാം, ചിക്കന്‍ ബിരിയാണി പാടുണ്ടോ, അതോ മട്ടന്‍ ബിരിയാണി വിത്ത് പെപ്‌സി, കൊക്കകോള ആവാമോ തുടങ്ങിയവ അടുത്ത ജാഥക്കു മുമ്പേ പാര്‍ട്ടിക്ക് തീരുമാനിക്കാവുന്നതേ ഉള്ളൂ. പെപ്‌സിക്കും കൊക്കകോളക്കുമൊക്കെ പാര്‍ട്ടി എതിരാണെങ്കിലും ഇപ്പോഴത്തെ ആഗോളീകരണ കാലത്ത് അല്‍പമൊക്കെയാവാം. ഇനിയിപ്പം സംഘികളുടെ ജാഥയില്‍ നിന്നും അമിട്ടടി നടന്നതു പോലെ വെറുമൊരു ആഡംബരത്തിന്റെ പേരില്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി ഓടിപ്പോയി ഭരിക്കുന്നത് എങ്ങിനെയെന്ന് പറഞ്ഞ് കൊടുക്കാനാവുമോ, എന്തിനും ഏതിനും അതിന്റേതായ സമയമുണ്ടല്ലോ. വടക്കു നിന്നും ബിരിയാണിയും പെപ്‌സിയുമൊക്കെയായി ഒരു ജാഥ നടക്കുമ്പോള്‍ തെക്കു നിന്നും ഒരു ജാഗ്രത യാത്ര നടക്കുന്നുണ്ട്. അതു പക്ഷേ കാനത്തിന്റെ നേതൃത്വത്തിലുള്ള പട്ടിണി ജാഥയാണെന്ന് പാപ്പരാസികള്‍ പറയുന്നത്.
ജനജാഗ്രത യാത്ര ഏതാണ്ട് ആഡംബരവും പട്ടിണിയുമായി ഒരു വശത്ത് ഇഴഞ്ഞു നീങ്ങുന്നതിനിടെ ഒരിടവേളക്കു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തമ്മില്‍ കൊണ്ടും കൊടുത്തും ആചാര പൂര്‍വം കൊണ്ടാടുന്ന കലഹം തലപൊക്കിക്കഴിഞ്ഞു. ഇതും ഒരു ആഡംബരത്തിന്റെ പേരിലാണ്. വേദനിക്കുന്ന കോടീശ്വരനും സര്‍വോപരി മുഖ്യന്റെ പിന്തുണയുള്ള മന്ത്രിയുമായ ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിന്റെ പേരിലാണെന്നു മാത്രം. പാവപ്പെട്ടവരെ സഹായിക്കാനായി 150 കോടി ചുമ്മാ ചക്കച്ചുള പോലെ എണ്ണിക്കൊടുത്ത് റിസോര്‍ട്ട് തുടങ്ങിയ മന്ത്രിയെ തള്ളണോ, കൊള്ളണോ എന്നതിനെ ചൊല്ലി റവന്യൂ മന്ത്രിയും പാര്‍ട്ടിയും ഒരു ഭാഗത്തും സി.പി.എമ്മും എ.ജിയും മറുഭാഗത്തുമാണ്. മന്ത്രി കത്ത് കൊടുക്കുന്നു. എ.ജി കൊട്ടയിലിടുന്നു. മറുപടി കിട്ടിയില്ലെന്ന് മന്ത്രി, റവന്യൂ വിഷയം അങ്ങനെ ആരുടേയും തറവാട്ട് സ്വത്താക്കേണ്ടെന്ന് എ.ജി. ഇതാണ് ഇപ്പോഴത്തെ ഒരു രീതി. അല്ലെങ്കിലും ജാഗ്രതക്കുറവ് പരിഹരിക്കാന്‍ വിശദീകരണ യോഗം വിളിച്ച് പിള്ളാരെ കോളജില്‍ കയറി തല്ലിയ എം.എല്‍.എക്ക് പിന്തുണ പ്രഖ്യാപിച്ചതു പോലെ ഇനി എ.ജിയെ ന്യായീകരിക്കാന്‍ പിന്നാലെ ഒരു വിശദീകരണ യോഗം വിളിക്കാവുന്നതാണ്. കോടതിയില്‍ അഡീഷണല്‍ എ.ജി പോകണോ അതല്ല എ.ജി പോകണോ എന്ന തര്‍ക്കം പണ്ട് കത്തിക്കുത്ത് കേസില്‍ ആര് സര്‍ക്കാറിനെ പ്രതിനിധീകരിക്കണമെന്നതിനെ ചൊല്ലി കോടതിയില്‍ വക്കീലന്‍മാര്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വാദം കേട്ടപോലെ ഒരു വാദം കേള്‍ക്കാവുന്നതാണ്. മുഖ്യന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ അഭിഭാഷകനെ മാറ്റൂവെന്നാണ് എ.ജി പറയുന്നത്. 200 ഏക്കറില്‍ കൂടുതല്‍ കൈവശം വെച്ച് ഭൂ പരിഷ്‌കരണ നിയമം അട്ടിമറിച്ച എം.എല്‍.എയെ ന്യായീകരിക്കാന്‍ തന്നെ സമയമില്ല പിന്നെയാണിപ്പോള്‍ മൂപ്പിളമ തര്‍ക്കം. ജപ്പാന്‍കാര്‍ക്ക് മഴകിട്ടാതിരിക്കാന്‍ വേണ്ടി അറബിക്കടലിലേക്കുള്ള പുഴയുടെ നീരൊഴുക്ക് തടഞ്ഞ് തടയണ നിര്‍മിച്ചതിനെ ന്യായീകരിച്ചു ന്യായീകരിച്ച് ഒരുവിധം അഡ്ജസ്റ്റായി വരികയായിരുന്നു. അപ്പോഴാണ് ഏക്കര്‍ കണക്കിന് ഭൂമിയുടെ കാര്യം. ഇനി ഇതും തീര്‍ക്കണം. സി.പി.ഐ നോമിനി അങ്ങിനിപ്പം നാടു നന്നാക്കാനിറങ്ങേണ്ട. ഇതൊെക്ക തീര്‍ന്നിട്ട് സമയമുണ്ടേല്‍ നോക്കാം. അല്ല പിന്നെ.
ലാസ്റ്റ് ലീഫ്:
ഡിജിറ്റല്‍ കറന്‍സി യുഗത്തില്‍ ഇന്ത്യ പിന്നില്‍ പോകരുതെന്ന് പ്രധാനമന്ത്രി. തള്ളലില്‍ മാത്രമായി എത്ര കാലം മുന്നില്‍ നില്‍ക്കാനൊക്കും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending