Connect with us

Video Stories

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല സംവരണം

Published

on

 
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഉദ്യോഗ നിയമനങ്ങള്‍ക്ക് മുന്നോക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാന്‍ മന്ത്രിസഭ എടുത്ത തീരുമാനം ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതികള്‍ക്കും പട്ടിക വര്‍ഗങ്ങള്‍ക്കും അവരുടെ വിഭാഗങ്ങളില്‍പെടുന്നതുകൊണ്ടും സംവരണാനുകൂല്യം ലഭിക്കുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത പിന്നാക്ക വിഭാഗത്തില്‍പെട്ട പൗരന്മാര്‍ക്കാര്‍ക്കാണ് സംവരണാനുകൂല്യം വ്യവസ്ഥ ചെയ്തിരിക്കുന്നത്. സാമ്പത്തിക സംവരണം ഭരണഘടന ഒരിടത്തും ഒരു സൂചന പോലും നടത്തിയിട്ടില്ല. നിരവധി സുപ്രീം കോടതി വിധികള്‍ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരുന്നു. യു.പി.എ ഭരണത്തിന്റെ അവസാന കാലത്ത് ജാട്ടുകളടക്കമുള്ള ഉന്നത സമുദായങ്ങള്‍ക്ക് സംവരണം നല്‍കാന്‍ നിയമം കൊണ്ടുവന്നപ്പോള്‍ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണവും മുന്‍ പ്രധാനമന്ത്രി നരസിംഹറാവു പ്രഖ്യാപിച്ച സാമ്പത്തിക സംവണവും നടപ്പാക്കാനിയില്ല. മണ്ഡല്‍ കേസില്‍ വിധി പ്രഖ്യാപിച്ച ഒമ്പതംഗ ഭരണഘടന ബെഞ്ച് സാമ്പത്തിക സംവരണം ഭരണഘടന വിരുദ്ധമാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്.
മതിയായ പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വീസില്‍ ലഭ്യമാക്കാനാണ് സംവരണം കൊണ്ട്‌വരുന്നത്. ഇത് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയല്ല. സംവരണ വിഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യം നിലനില്‍ക്കുന്നത്. നൂറ്റാണ്ടുകളായി, അല്ല സഹസ്രാബ്ദങ്ങളായി സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരാണവര്‍. അവരെ ഭരണത്തില്‍ പങ്കാളികളാക്കുക എന്നതാണ് സംവരണത്തിന്റെ ഉദ്ദേശ്യം. മുന്‍ പ്രധാന മന്ത്രി വി.പി സിങ് ഒരിക്കല്‍ പറഞ്ഞത് പോലെ ജാതിയുടെപേരിലാണ് ഇവരെ പുറമ്പോക്കിലേക്കു വലിച്ചെറിഞ്ഞത,് ജാതിയുടെ പേരില്‍ തന്നെ ഇവരെ പൊതു ധാരയില്‍ കൊണ്ടുവരണം. ഇന്ത്യയില്‍ സംവരണത്തിന്റെ അടിസ്ഥാനതത്വം സാമ്പത്തികമല്ല എന്ന് അറിയാത്തവരല്ല സി.പി.എം നേതാക്കള്‍. ബ്രാഹ്മണ കമ്മ്യൂണിസം എന്ന പേരില്‍ എസ്.കെ ബിശ്വാസിന്റെ ഒരു പുസ്തകമുണ്ട്. അതില്‍ പറയുന്നത് ഒരുകാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യ തലത്തില്‍ നേതൃനിരയില്‍ സവര്‍ണ്ണര്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. കേരളത്തിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല. അവര്‍ക്കുമാത്രമേ പ്രവേശനമുണ്ടായിരുന്നു. ഗൗരിയമ്മക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതും ജാതിയുടെ പേരിലായിരുന്നു എന്ന സംശയത്തിന് ശരിയായ ഉത്തരം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. പാര്‍ട്ടിയുടെ മധ്യനിര നേതാവായിരുന്ന നാരായണന്‍ എസ്.എന്‍.ഡി.പി യോഗത്തിന് പോയതിന്റെ പേരില്‍ പുറത്ത് നിര്‍ത്തിയ ചരിത്രവുമുണ്ട്. അന്നത്തെ പാര്‍ട്ടിയുടെ സവര്‍ണ്ണ മനോഭാവത്തിന്റെ ലക്ഷണങ്ങളിലൊന്നാണിത്. അച്യുതാന്ദന്‍ മുഖ്യമന്ത്രിയായതിന് ശേഷം നേതൃനിരയില്‍ സവര്‍ണ്ണ മേധാവിത്വത്തിനന്ത്യം വന്നുവെങ്കിലും ഇപ്പോഴും സവര്‍ണ്ണര്‍ക്കുമുമ്പില്‍ പാര്‍ട്ടി വണങ്ങുന്നതായാണ് കാണുന്നത്. അതിന്റെ ഉദാഹരണങ്ങളിലൊന്നാണല്ലോ ദേവസ്വം ബോര്‍ഡിലെ മുന്നോക്ക സംവരണം.
എന്തിനാണ് ദേവസ്വം ബോര്‍ഡില്‍ മുന്നോക്കക്കാര്‍ക്ക് സംവരണം? മതിയായ പ്രാതിനിധ്യമില്ലാത്തവര്‍ക്കാണ് ഭരണ ഘടന സംവരണം വ്യവസ്ഥചെയ്യുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉദാഹരണമെടുക്കാം. ബോര്‍ഡിന്റെ ഭരണ വിഭാഗത്തിലെ എല്‍.ഡി ക്ലര്‍ക്കു മുതല്‍ ചീഫ് എഞ്ചിനീയറും കമ്മീഷണറും സെക്രട്ടറിയും അടക്കം ഈ വിഭാഗത്തില്‍ 1700 ഓളം ഉദ്യോഗസ്ഥരാണ് ഉള്ളത്. അതില്‍ 200 താഴെ ഉദ്യോഗസ്ഥര്‍ മാത്രമാണ് പിന്നാക്ക വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. പട്ടികജാതി വര്‍ഗങ്ങളില്‍പെടുന്നവര്‍ ആരുമില്ല. പിന്നെയെന്തിനാണ് മുന്നോക്കക്കാര്‍ക്ക് സംവരണം. മുഴുവന്‍ നിയമനവും മുന്നോക്കാര്‍ക്കു എന്നങ്ങനെ നേരെചൊവ്വേ പറഞ്ഞാല്‍ പോരെ.
സി.പി.ഐ ഇല്ലാത്ത ക്യാബിനറ്റില്‍വെച്ച് പാസാക്കിയതാകാം എന്നാദ്യം പലരും കരുതി. എന്നാല്‍ സി.പി.ഐ നേതാക്കാളും ഇതിനെ അനുകൂലിച്ചു എന്നറിഞ്ഞപ്പോള്‍ ഖേദം തോന്നി. ഇത്രയുംകാലം അവരുടെ പ്രഗത്ഭരായ നേതാക്കന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് കടകവിരുദ്ധമായ നയമാണ് ഇപ്പോള്‍ സി.പി.ഐയില്‍ നിന്നുണ്ടായത്. ദേവസ്വം ബോര്‍ഡിലെ സാമ്പത്തിക സംവരണം സംബന്ധിച്ച തീരുമാനിച്ച മുഖ്യമന്ത്രി ഇത് ഏര്‍പ്പെടുത്തുന്നതിന് ഭരണഘടനാ ഭേദഗതി ആവശ്യമാണെന്ന് പറയുകയുണ്ടായി. മൊത്തത്തിലുള്ള സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡംകൊണ്ടുവരാന്‍ ഒരുപക്ഷെ മുഖ്യമന്ത്രി ഉദ്ദേശിക്കുന്നുണ്ടാവും. കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രി ഇ.എം.എസ് ഗവണ്‍മെന്റ് രൂപീകരിച്ച ഭരണ പരിഷ്‌കാര കമ്മിറ്റി പിന്നാക്ക വഭാഗങ്ങളിലെ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവരെ ഒഴിവാക്കണം, ആസമുദായത്തിലെ പാവപ്പെട്ടവര്‍ക്കായിരിക്കണം സംവരണം നല്‍കേണ്ടത്, ഉയര്‍ന്ന ശമ്പളമുള്ള ജോലികളില്‍ സംവരണം പാടില്ല, പട്ടികജാതി, പട്ടിക വര്‍ഗങ്ങള്‍ക്ക് വേണമെങ്കില്‍ സംവരണം തുടരാം ഇതൊക്കെയായിരുന്നു പ്രസ്തുത കമ്മിറ്റിയുടെ ശിപാര്‍ശകള്‍.
ഈ ശിപാര്‍ശകള്‍ക്കെതിരെ ഏറ്റവും ശക്തമായി നിലപാടുമായി വന്നത് കേരള കൗമുദി പത്രാധിപര്‍ കെ.സുകുമാരനായിരുന്നു. 1958 സെപ്തംബര്‍ 21 ന് കുളത്തൂര്‍ ശ്രീ നാരയണ സ്മാരക വായനാശലയുടെ വാര്‍ഷികവും ഗുരുദേവ സമാധിദിനവും ആചരിക്കാന്‍ സംഘടിപ്പിച്ച മഹാ സമ്മേളത്തില്‍ കെ.സുകുമാരന്‍ ആഞ്ഞടിച്ചു. ആ യോഗം ഉദ്ഘാടനം ചെയ്തത് ഇ.എം.എസ് ആയിരുന്നു. പ്രസ്തുത പ്രസംഗത്തിലെ പ്രസ്‌കത ഭാഗങ്ങള്‍ ശ്രദ്ധേയമാണ്: ‘കമ്മിറ്റിയുടെ ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അത് ഞാന്‍ പല പ്രവശ്യം മറിച്ചും തിരിച്ചും നോക്കി. ഒരു ഈഴവന്‍ അതിലുണ്ടോ എന്ന് കണ്ട്പിടിക്കാന്‍. മാളവ്യ ഈഴവനായിരിക്കുമെന്ന് ഞാന്‍ സംശയിച്ചു. ഒടുവില്‍ ആ സംശയം തീര്‍ന്നു. ഒരു കോടി മുപ്പത്താറു ലക്ഷം ജനങ്ങളുള്ള കേരളത്തില്‍ മുപ്പത്തേഴ് ലക്ഷത്തോളം വരുന്ന ഈഴവരില്‍ നിന്നോ ഇരുപത്തിയഞ്ച് ലക്ഷം വരുന്ന മുസ്‌ലിംകളില്‍ നിന്നോ ഇരുപത് ലക്ഷം വരുന്ന പട്ടിക ജാതിക്കാരില്‍ നിന്നോ ഞാന്‍ ആരെയും കണ്ടില്ല. തൊട്ടുകൂടാത്തവര്‍ തീണ്ടി കൂടത്തവര്‍, ദൃഷ്ടിയില്‍പ്പെട്ടാലും ദോഷമുള്ളവരെ കൂട്ടിയാല്‍ കാര്യക്ഷമതയുടെ കുത്തകക്കരായ ആ സവര്‍ണ്ണരുടെ കമ്മിറ്റി മുഴുവന്‍ അയിത്തത്തിനടിപ്പെട്ടുപോകുമെന്ന് മറ്റുള്ളവര്‍ക്ക് തോന്നത്തക്കവിധമായിരുന്നു കമ്മിറ്റി രൂപീകരണം ചെന്നെത്തിയത്’.
സംവരണം ഉദ്യോഗസ്ഥ മണ്ഡലങ്ങളിലെ കാര്യക്ഷമത തകര്‍ക്കുമെന്നായിരുന്നു ഇ.എം.എസിന്റെ വാദം. അതിനും പത്രാധിപര്‍ സുകുമാരന്‍ പ്രസംഗത്തില്‍ മറുപടി പറയുന്നുണ്ട്: ‘1940 ഇ.എം.എസ് ഒളിവില്‍ പാര്‍ത്തത് കണ്ണൂരിലെ ചെറുമാലായി ഗ്രാമത്തില്‍ ചെത്തു തൊഴിലാളി പോക്കന്റെ കുടിലിലാണ്. അന്ന് ഇ.എം.എസിനെ പൊലീസിന് കാട്ടികൊടുക്കുന്നവര്‍ക്ക് ആയിരം ബ്രിട്ടീഷ് രൂപ പാരിതോഷികം പ്രഖ്യപിച്ചിരുന്നു. കാക്കയും കിളിയും അറിയാതെ ആയിരം രൂപയുടെ പ്രലോഭനം അവഗണിച്ച് തങ്ങളുടെ പ്രിയ സഖാവിനെ സംരക്ഷിച്ചവരാണ് പോക്കന്‍ കുടുംബം. അവരുടെ അനന്തരഗാമികള്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഉദ്യോഗസ്ഥനായി വന്നാല്‍ ഭരണത്തിന്റെ കാര്യക്ഷമത തകരുമെന്ന് ഇ.എം.എസ് മണ്ടയിലിരിക്കുന്ന കമ്മിറ്റിക്കു എങ്ങനെ എഴുതിചേര്‍ക്കാന്‍ കഴിഞ്ഞത്’
ഇ.എം.എസ് ഒരക്ഷരം ഉരിയാടാതെ ഉദ്ഘാടനം ചെയ്ത് ഇറങ്ങിപ്പോയി. ഇന്നും സി.പി.എമ്മിന്റെ സമീപനം സാമ്പത്തിക സംവരണത്തിനനുകൂലമാണ്. പാര്‍ട്ടിക്ക് അണിയറയില്‍ രൂപപ്പെട്ടുവരുന്ന ബി.ജെ.പിയോടുള്ള രഹസ്യ ബാന്ധവം ഈ നയം പരസ്യമായി പറയാനും നടപ്പാക്കാനുമുള്ള ധൈര്യം നല്‍കിയിട്ടുണ്ട്. പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങള്‍ ഇതിനെ ചെറുത്ത് തോല്‍പ്പിക്കാന്‍ രംഗത്തിറങ്ങേണ്ടതുണ്ട്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending