Connect with us

Video Stories

മൗനം ആയുധമാക്കിയ പ്രധാനമന്ത്രി

Published

on

 

പെരുന്നാള്‍ ആഘോഷിക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് ട്രെയിനില്‍ വെച്ച് 15 കാരനായ ജുനൈദ് ഖാനെ ഒരു കൂട്ടം ആളുകള്‍ കുത്തികൊലപ്പെടുത്തിയത്. ന്യൂഡല്‍ഹിയില്‍ നിന്നും പുതുവസ്ത്രങ്ങള്‍ വാങ്ങി സഹോദരനും രണ്ട് കൂട്ടുകാര്‍ക്കും ഒപ്പം ഹരിയാനയിലെ തന്റെ ഖാണ്ഡൗലി ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു അവന്‍. കുത്തികൊലപ്പെടുത്തുന്നതിന് മുമ്പ് തൊപ്പി ധരിച്ചതിന്റെ പേരില്‍ അവരെ പരിഹസിക്കുകയും ബീഫ് കഴിക്കുന്നവരെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു. രാജ്യം ഒന്നടങ്കം പെരുന്നാള്‍ ആഘോഷിച്ചപ്പോള്‍ ജുനൈദിന്റെ ഖാണ്ഡൗലി ഗ്രാമത്തില്‍ ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൗമാരക്കാരന്റെ കൊലപാതകത്തിലും മൂന്ന് വര്‍ഷം മുമ്പ് നരേന്ദ്ര മോദി അധികാരത്തിലേറിയതിന് ശേഷം മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ പെരുകുന്നതിലും പ്രതിഷേധിച്ച് പെരുന്നാള്‍ ദിനത്തില്‍ രാജ്യവ്യാപകമായി തന്നെ നിരവധി പേര്‍ പ്രതിഷേധം രേഖപ്പെടുത്തി. പലരും കറുത്ത റിബ്ബണ്‍ കൈകളില്‍ കെട്ടിയാണ് പെരുന്നാള്‍ നമസ്‌കാരത്തിനെത്തിയത്.
2015 സെപ്തംബറില്‍ പശുവിനെ കൊന്ന് അതിന്റെ മാസം റെഫ്രിജേറ്ററില്‍ സൂക്ഷിച്ചുവെന്നാരോപിച്ച് തലസ്ഥാന നഗരിക്ക് സമീപത്തെ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടു. അതുകഴിഞ്ഞ് ഒരു മാസം പിന്നിടവെ ഉദ്ദംപൂരില്‍ പതിനാറുകാരനായ സാഹിദ് റസൂല്‍ ബട്ടിനെ അദ്ദേഹത്തിന്റെ ട്രക്ക് ആക്രമിച്ച് ഗോരക്ഷാ സംഘങ്ങള്‍ കൊലപ്പെടുത്തി. 2017 മാര്‍ച്ചില്‍ കാലിക്കച്ചവടക്കാരെന്ന് സംശയിച്ച് ലതേഹാറില്‍ മുഹമ്മദ് മജ്‌ലൂമും അസദ് ഖാനും കൊല ചെയ്യപ്പെട്ടു. കഴിഞ്ഞ മേയില്‍ അനധികൃതമായി ബീഫ് കൈവശം വെച്ചെന്നാരോപിച്ച് മഹാരാഷ്ട്രയിലെ മലേഗാവില്‍ കച്ചവടക്കാര്‍ മര്‍ദിക്കപ്പെട്ടു. ഝാര്‍ഖണ്ഡില്‍ മെയ് 19ന് ഹിന്ദു പെണ്‍കുട്ടിയെ പ്രണയിച്ചെന്നാരോപിച്ച് മുഹമ്മദ് ഷാലിക് എന്ന പത്തൊമ്പതുകാരനെ കെട്ടിയിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. മെയ് മാസത്തില്‍ തന്നെ അസമില്‍ കാലികളെ മോഷ്ടിച്ചെന്നാരോപിച്ച് അബൂഹനീഫ, റിയാസുദ്ദീന്‍ അലി എന്നീ പേരുള്ള മറ്റ് രണ്ട് മുസ്‌ലിംകള്‍ കൂടി കൊല ചെയ്യപ്പെട്ടു. ഈയടുത്ത് ജൂണ്‍ 7ന് ഇഫ്താര്‍ വിരുന്നിന് ബീഫ് കൊണ്ടുപോയി എന്ന സംശയത്തിന്റെ പേരില്‍ ഝാര്‍ഖണ്ഡിലെ ധന്‍ബാദില്‍ ഒരു മുസ്‌ലിം ആക്രമിക്കപ്പെട്ടു. ഈ ആഴ്ചയില്‍ തന്നെ ഗോഹത്യ സംബന്ധിച്ച കിംവദന്തികളുടെ പേരില്‍ രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് രണ്ട് കൊലപാതകങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മന്‍ കി ബാത്’ റേഡിയോ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. യോഗ, ശൗച്യാലയം, സ്‌പോര്‍ട്‌സ്, രാജ്ഞിയുമായുള്ള കൂടിക്കാഴ്ച്ച, സമ്മാനമായി പുസ്തകങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്റെ സംസാരത്തില്‍ കടന്നു വന്നു. എന്നാല്‍ ജുനൈദ് ഖാന്റെ കൊലപാതകത്തെ സംബന്ധിച്ച നേരിയ പരാമര്‍ശം പോലും അതിലുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം സെപ്തംബറിന് ശേഷം ആള്‍ക്കൂട്ടം തല്ലിക്കൊന്ന ഒരു ഡസനിലേറെ കേസുകളുണ്ടായിട്ടും മോദി അതിനെ കുറിച്ചൊന്നും പരാമര്‍ശിച്ചില്ല. അതിലേറെയും ഇരകളാക്കപ്പെട്ടത് മുസ്‌ലിംകളായിരുന്നു എന്നതും അതില്‍ മിക്കതും മോദിയുടെ പാര്‍ട്ടിയായ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഗോരക്ഷാ സംഘങ്ങളുടെ അതിക്രമങ്ങളെ കുറിച്ചും അദ്ദേഹം ഒന്നും മിണ്ടിയില്ല. അവയില്‍ മിക്കതും ബി.ജെ.പിയോടോ ആര്‍.എസ്.എസ്സിനോടോ കൂറ് പുലര്‍ത്തുന്നവയാണ്.
മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെയും ഗോരക്ഷാ സംഘങ്ങളുടെ അക്രമങ്ങളെയും അപലപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രധാനമന്ത്രിയുടെ ഒരൊറ്റ ട്വീറ്റ് പോലും ഉണ്ടായില്ല. അതേസമയം ലോകത്തിന്റെ പല ഭാഗത്തും നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം ഒട്ടും വൈകാതെ അപലപിക്കുന്നുമുണ്ട്. മോദിയുടെ മൗനം ഓര്‍മപ്പെടുത്തുന്നത് ആയിരത്തിലേറെ ഏറെയും മുസ്‌ലിംകള്‍ കൊല്ലപ്പെട്ട 2002ലെ ഗുജറാത്ത് കലാപത്തെയാണ്. വര്‍ഷങ്ങളുടെ മൗനത്തിന് ശേഷം അദ്ദേഹം വാ തുറന്നപ്പോള്‍ വാഹനത്തിനടിയില്‍പെട്ട് നായ്ക്കുട്ടി കൊല്ലപ്പെട്ടതിനോടാണ് കലാപത്തെ താരതമ്യപ്പെടുത്തിയത്.
ഇന്ത്യയിലെ സാഹചര്യം അങ്ങേയറ്റം ഉത്കണ്ഠയുണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കി ആംനസ്റ്റി ഇന്റര്‍നാഷണല്‍ പുറത്തുവിട്ട പ്രസ്താവന ആക്രമണങ്ങളെ അപലപിക്കാന്‍ തയ്യാറാവാത്ത മോദിയും മറ്റ് ബി.ജെ.പി നേതാക്കളും അതിനെ ന്യായീകരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നു വിശദീകരിക്കുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാക്കളും മുഖ്യമന്ത്രിമാരും അവരുടെ മൗനം വെടിയുകയും ആക്രമണങ്ങളെ വ്യക്തമായി അപലപിക്കുകയും ചെയ്യണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആകാര്‍ പട്ടേല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2014 മെയില്‍ മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി അധികാരത്തിലെത്തുകയും ഹിന്ദു ദേശീയതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാവുകയും ചെയ്തതിന് ശേഷം മത ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സൊസൈറ്റി ആന്റ് സെക്യുലറിസം, യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി റൈറ്റ്‌സ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷം ഉത്തര്‍പ്രദേശില്‍ വര്‍ഗീയാക്രമണങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുസ്‌ലിം വിരുദ്ധ നിലപാടുകള്‍ കൊണ്ട് അറിയപ്പെട്ട കടുത്ത ഹിന്ദുത്വ വാദിയായ യോഗി ആതിഥ്യനാഥിനെ അവിടത്തെ മുഖ്യമന്ത്രിയായി നിശ്ചയിച്ചത് പലരെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഈ ആക്രമണങ്ങളില്‍ മോദി സ്വീകരിച്ച മൗനം തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ക്ക് കൂടുതല്‍ ധൈര്യം പകര്‍ന്നിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ അഭിപ്രായപ്പെടുന്നത്. ഇന്ത്യന്‍ രാഷ്ട്രപതി എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുള്ള ഇഫ്താര്‍ വിരുന്നില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമായ മറ്റൊരു കാര്യമാണ്. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള നിശബ്ദമായ, എന്നാല്‍ വളരെ ആസൂത്രിതമായ ഹത്യ നടക്കുന്നു. അതിനെതിരെ ശബ്ദിക്കാന്‍ ഇനിയും വൈകിക്കൂടാ.
കടപ്പാട്: ഠവല ണമവെശിഴീേി ജീേെെ

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending