Connect with us

Video Stories

കരുത്തുറ്റ പിന്‍ഗാമിയെ സമ്മാനിച്ച മടക്കം

Published

on

 

ഷംസീര്‍ കേളോത്ത്

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍കാലം അധ്യക്ഷപദം അലങ്കരിച്ച വര്‍ത്തമാനകാലഘട്ടത്തിലെ ഏറ്റവും സ്വീകാര്യയായ നേതാവ് രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നു. പാര്‍ട്ടി ആസ്ഥാനമായ ഡല്‍ഹിയിലെ 24 അക്ബര്‍ റോഡിലെ പ്രത്യേകമായി തയ്യാര്‍ ചെയ്ത വേദിയില്‍ മകന്‍ രാഹുലിന്റെ അധ്യക്ഷപദം സ്വീകരിക്കുന്ന ചടങ്ങിനെ സാക്ഷിയാക്കി സോണിയാഗാന്ധി രാഷ്ട്രീയ വിടവാങ്ങല്‍ പ്രഖ്യാപനം നടത്തി. അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിരുന്ന പാര്‍ട്ടിയെ തുടരെ പത്തു വര്‍ഷക്കാലം ഭരണത്തിലെത്തിച്ച് വിമര്‍ശകരുടെ വായടപ്പിച്ചാണ് സോണിയ ഇരുപത് വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം രചിച്ചത്. മതേതര ജനാധിപത്യ ശക്തികളെ അണിനിരത്തി ഫാഷിസ്റ്റ് ശക്തികളെ അധികാരത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ കണിശത കാട്ടിയ സോണിയാഗാന്ധിയുടെ രാഷ്ട്രീയ വിരമിക്കല്‍ രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റത്തേടെ ശോഭനമാകുമെന്ന് തന്നെയാണ് മതേതര ഇന്ത്യ പ്രത്യാശിക്കുന്നത്.
1984ല്‍ ഒക്ടോബര്‍ മുപ്പത്തി ഒന്നിനു സിഖ് അംഗ രക്ഷകരുടെ വെടിയേറ്റ് വീണ ഇന്ദിരാഗന്ധിയുടെ മൃതദേഹത്തിനു ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ കാവലിരുന്ന സോണിയാഗാന്ധിക്ക് ബംഗാള്‍ പര്യടനം വെട്ടിച്ചുരുക്കി ദുരന്ത വാര്‍ത്തയറിഞ്ഞ് കുതിച്ചെത്തിയ രാജീവ് ഗാന്ധിയോട് പറയാനുണ്ടായിരുന്നത് പ്രധാനമന്ത്രി പദം സ്വീകരിക്കരുത് എന്ന അപേക്ഷ മാത്രമായിരുന്നു. രാജീവിനെ തനിക്ക് നഷ്ടമാകുമോ എന്ന ഭയമായിരുന്നു കാരണം. എന്നാല്‍ നെഹ്‌റു കുടുബത്തിനു ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറാന്‍ കഴില്ലെന്ന ബോധ്യമാണ് രാജീവ്ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ് പുലികളുടെ ചാവേര്‍ ആക്രമണത്തില്‍ രാജീവ് കൊല്ലപ്പെട്ടപ്പോള്‍ സോണിയ പണ്ട് ഭയപ്പെട്ടത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. കുടുംബത്തിലെ മൂന്ന് പ്രധാനികള്‍, സഞ്ജയ് ഗാന്ധി-ഇന്ദിരാഗാന്ധി- രാജീവ് ഗാന്ധി എന്നിവര്‍ അകാലത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ രാജ്യത്തെ പ്രഥമ കുടുംബം എന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിശേഷിപ്പിക്കുന്ന നെഹ്‌റു കുടുംബത്തിന്റെ ഉത്തരവാദിത്തം അവസാനം വന്നു ചേര്‍ന്നത് സോണിയ ഗാന്ധിയിലാണ്. ഇറ്റലിയിലെ ക്രൈസ്തവ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച സോണിയാ ഗാന്ധിയുടെ ഇന്ത്യയുമായുള്ള ബന്ധം രാജീവ് ഗാന്ധിയിലൂടെയാണാരംഭിക്കുന്നത്. ഡല്‍ഹിയിലെ സഫ്ദര്‍ റോഡിലെ വസതിയില്‍ പ്രധാനമന്ത്രിയുടെ മരുമകളായാണ് സോണിയാഗാന്ധി ഇന്ത്യയിലെ ജീവിതം ആരംഭിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആദ്യ വര്‍ഷങ്ങള്‍ തന്നെ സോണിയാഗാന്ധിക്ക് അടുത്തനുഭവിക്കാന്‍ കഴിഞ്ഞു. നെഹ്‌റു കുടുംബം ഉയര്‍ത്തിപ്പിടിച്ച മതനിരപേക്ഷ ബോധവും ഹിന്ദുത്വ ശക്തികളോടുള്ള സന്ധിയില്ലാ പോരാട്ടവും സോഷ്യലിസ്റ്റ് മൂല്യങ്ങളിലധിഷ്ഠിതമായ വികസന സങ്കല്‍പ്പവും എങ്ങനെയാണ് ഭാവിയിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ രൂപപ്പെടുത്തേണ്ടതെന്ന് സോണിയക്ക് കൃത്യമായ ദിശാബോധം നല്‍കി.
ഇന്ദിരാഗാന്ധിയേയും രാജീവ് ഗാന്ധിയേയും പോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമാണ് സോണിയേയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്തെത്തിച്ചത്. നെഹ്‌റുവിയന്‍ പാതയില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ അകന്നതും പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള അകലം വര്‍ധിച്ചതുമാണ് ഇന്ദിരയെ രാഷ്ട്രീയത്തില്‍ നേതൃപരമായ പങ്ക് വഹിക്കാനും പ്രധാനമന്ത്രി പദത്തിലെത്താനും പ്രേരിപ്പിച്ചതെങ്കില്‍ അമ്മയുടെ വിടവാങ്ങല്‍ സൃഷ്ടിച്ച സമ്മര്‍ദ്ദത്തില്‍ നിന്നാണ് രാജീവ് പ്രധാന മന്ത്രിയായത്. രാജ്യം വര്‍ഗീയതയുടെ കൂത്തരങ്ങായി മാറുന്ന കാലത്ത് മതേതര മൂല്യങ്ങളെ ഉയര്‍ത്തിക്കാട്ടി രാഷ്ട്രീയ മുന്നേറ്റം സാധ്യമാക്കാമെന്ന മാതൃക സ്വീകരിക്കാന്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കഴിയണം. ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയുമൊക്കെ അത്തരം മാതൃകകളായിരുന്നു.
രാജ്യത്തെ ഫാഷിസ്റ്റ് ശക്തികളുടെ പ്രഥമ ശത്രു മുസ്‌ലിംകളാണെന്ന തിരിച്ചറിവാണ് ഇന്ദിരാഗാന്ധിയേയും സോണിയാഗാന്ധിയേയുമൊക്കെ അവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. ആ ഫാഷിസ്റ്റ് ശക്തികള്‍ സൃഷ്ടിക്കുന്ന അസഹിഷ്ണുതയാല്‍ നിന്നാണ് രാജ്യത്ത് മുസ്‌ലിം വെറുപ്പ് സൃഷ്ടിക്കപ്പെടുന്നതെന്നും അവര്‍ മനസ്സിലാക്കിയിരുന്നു. അലിഗര്‍ പ്രസ്ഥാനത്തിന്റെ താത്വികമാനം രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ വിദ്യാഭ്യാസ മുന്നേറ്റവുമായി ബന്ധപ്പെട്ടതാണെന്ന ബോധമാണ് അലീഗഡ് സര്‍വകലാശാലക്കെതിരായ കോടതി വിധിയെ മറികടക്കാന്‍ പാര്‍ലമെന്റില്‍ ഇന്ദിരാഗാന്ധിയുടെ കാലത്ത് നിയമനിര്‍മ്മാണം നടത്തപ്പെട്ടത്. മുസ്‌ലിം പ്രീണനത്തിന്റെ ആരോപണങ്ങള്‍ക്കിടയിലും യാഥാര്‍ത്ഥ്യബോധത്തോടെ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ നേതൃതത്തില്‍ മുസ്‌ലിംകളുടെ വിദ്യാഭ്യാസ-സാമൂഹിക-സാമ്പത്തിക സ്ഥിതിയെപറ്റി പഠിക്കാന്‍ കമ്മിറ്റിയെ നിയമിച്ച യു.പി.എ സര്‍ക്കര്‍ തീരുമാനത്തില്‍ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍പരിഹരിക്കപ്പെടണമെങ്കില്‍ ശക്തമായ സര്‍ക്കാര്‍ പിന്തുണ ആവശ്യമാണെന്ന സോണിയാഗാന്ധിയുടെ രാഷ്ട്രീയ നിലപാടും നിഴലിച്ചിരുന്നു.
മൃദുഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന രാഷ്ട്രീയ നിലപാടിനുടമയാണ് സോണിയ ഗാന്ധി. ഉത്തരേന്ത്യന്‍ കോണ്‍ഗ്രസില്‍ ആവാഹിക്കപ്പെട്ട മൃദു ഹിന്ദുത്വ ധാരകളെ ശക്തമായി നിയന്ത്രിക്കാന്‍ സോണിയാഗന്ധിക്ക് കഴിഞ്ഞിരുന്നു. കറകളഞ്ഞ മതേതര നേതാക്കളെയാണ് സോണിയ തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയത്. സിഖ് ന്യൂനപക്ഷത്തില്‍ നിന്നുള്ള മന്‍മോഹന്‍സിങിനെ പ്രധാനമന്ത്രിയാക്കിയും മുസ്‌ലിം ന്യൂനപക്ഷ രാഷ്ട്രീയ സംഘശക്തിയായ ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ പ്രതിനിധിയായ ഇ.അഹമദിനെ മന്ത്രി സഭയിലെടുത്തും സോണിയ തന്റെ മതേതര മുല്യങ്ങളെ കൂടുതല്‍ പ്രശോഭിപ്പിക്കുകയുണ്ടായി. കോണ്‍ഗ്രസിനുള്ളിലെ തന്നെ മതേതര മൂല്യങ്ങളോട് പ്രതിബദ്ധത പുലര്‍ത്താത്ത രാഷ്ട്രീയ നേതാക്കളോട് സോണിയ കര്‍ക്കശ സമീപനമാണ് പലപ്പോഴും സ്വീകരിച്ചത്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് കുറ്റകരമായ നിഷ്‌ക്രിയത്വം നയമായി സ്വീകരിച്ച അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവു പിന്നീട് രാഷ്ട്രീയ വനവാസത്തിനു നിര്‍ബന്ധിക്കപ്പെട്ടത് സോണിയാഗന്ധിയുടെ നിലപാട് ഒന്നുകൊണ്ട് മാത്രമാണ്.
സോണിയയുടെ വിദേശ ബന്ധം ചൂണ്ടിക്കാട്ടി തലമുതിര്‍ന്ന നേതാക്കളായിരുന്ന പി.എ സാങ്മയും ശരത്പവാറും കോണ്‍ഗ്രസ് അധ്യക്ഷ പദവി അവര്‍ ഏറ്റെടുക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചു പാര്‍ട്ടി വിട്ടു. വിദേശിക്ക് കീഴില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന വാദമുയര്‍ത്തിയാണവര്‍ പാര്‍ട്ടിവിട്ടത്. എന്നാല്‍ അതെ ശരത്പവാര്‍ പിന്നീട് യു.പി.എയിലൂടെ സോണിയാ ഗാന്ധിയുടെ നേതൃതത്തിനു കീഴില്‍ വരുന്നതിനു കാലം സാക്ഷിയായി. ജന്മം കൊണ്ട് വിദേശിയാണെന്ന വാദമുയര്‍ത്തിയാണ് എതിരാളികള്‍ സോണിയാഗാന്ധിയെ വ്യക്തിഹത്യ നടത്തിയത്. 1999ലെ തെരഞ്ഞടുപ്പ് കാലത്ത് കര്‍ണ്ണാടകയിലെ ബെല്ലാരിയില്‍ നിന്നും കന്നിയങ്കത്തിനിറങ്ങിയ അവര്‍ക്കെതിരെ തന്റെ പ്രതിയോഗിയായിരുന്ന സുഷമാസ്വരാജ് വൈദേശിക ബന്ധമുയര്‍ത്തിക്കാട്ടിയാണ് ജനങ്ങളോട് വോട്ട് ചോദിച്ചത്. വിദേശിയായ മരുമകള്‍ക്കെതിരെ രാജ്യത്തിന്റെ ആദര്‍ശ പുത്രിക്കൊരു വോട്ട് എന്നായിരുന്നു പ്രചാരണ മുദ്രാവാക്യം. ഒരുവേള സോണിയാ ഗാന്ധി പ്രധാനമന്ത്രിയായാല്‍ തലമുണ്ഡനം ചെയ്ത് വെള്ളസാരിയുടുത്ത് ശിഷ്ടകാലം ജീവിച്ചോളാം എന്ന് വരെ സുഷമാസ്വരാജ് പ്രസ്താവിച്ചു. ഭര്‍ത്താവ് രാജീവ് ഗാന്ധി മരിച്ചിട്ട് ആദര്‍ശ വിധവയുടെ മാര്‍ഗം സ്വീകരിക്കാതെ രാഷ്ട്രീയത്തിലിറങ്ങിയെന്നതായിരുന്നു സുഷമാസ്വരാജിന്റെ ഒളിയമ്പ്. ഇന്ത്യയെ തന്റെ രാജ്യമായി സ്വീകരിച്ച് ജീവിതകാലത്തിന്റെ പകുതിയിലധികം കാലഘട്ടം ഭാരതത്തില്‍ കഴിഞ്ഞിട്ടും സോണിയാ ഗാന്ധിയുടെ ദേശക്കൂറ് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരുന്നു. നെഹ്‌റു കുടുംബത്തിന്റെ ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ഇല്ലായ്മ ചെയ്യാല്‍ സംഘി ബുദ്ധികേന്ദ്രങ്ങള്‍ പടച്ചുവിട്ട കള്ള കഥകള്‍ സോണിയാ ഗാന്ധിയെ പാശ്ചാത്യ ചാരയായി വരെ ചിത്രീകരിച്ചു. 2004ല്‍ എന്‍.ഡി.എയുടെ പ്രചാരണ തന്ത്രങ്ങളെയല്ലാം മറികടന്ന് സോണിയാഗന്ധിയുടെ നേതൃതത്തില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ പ്രധാനമന്ത്രി പദം കൈക്കുമ്പിളിലായിട്ടും സോണിയ ഒഴിഞ്ഞുമാറി. തന്റെ ജന്മദേശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ക്രൂശിക്കപ്പെടുമെന്ന ചിന്തയാവാം അവരെ പ്രധാനമന്ത്രിയാവുന്നതില്‍ നിന്നും പിറകോട്ട് വലിച്ചത്. തുടരെ തുടരെ സോണിയ വിരുദ്ധ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്ന ഡല്‍ഹി ല്യൂട്ടന്‍സ് ബുദ്ധിജീവികളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവര്‍ പ്രധാനമന്ത്രി പദം നിരസിച്ചത്. സ്ഥിരം സോണിയ വിമര്‍ശകയായ തല്‍വീന്‍ സിങ് പ്രധാനമന്ത്രി പദം നിരസിച്ചതിനെ പോലും വിമര്‍ശിക്കുകയുണ്ടായി. വ്യക്തിഹത്യകളൊക്കെ നെഹ്‌റു കുടുംബത്തെ രാഷ്ട്രീയാമായി ഇല്ലായ്മ ചെയ്യാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നത് സുവ്യക്തമാണ്.
2014ലെ വലിയ പരാജയത്തിനു ശേഷം മോദിയുടെ തട്ടകമായ ഗുജറാത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വന്‍ രാഷ്ട്രീയ തിരിച്ചുവരവിനു രാഹുല്‍ ഗാന്ധിയിലൂടെ കളമൊരുക്കിയതിന്റെ തലേനാളാണ് സോണിയാ ഗാന്ധി അധ്യക്ഷ പദം കൈമാറിയത്. റഹീം മേച്ചേരി എഴുതിയത് പോലെ, ഗുജറാത്തിലെ കോണ്‍ഗ്രസിന്‍ പരമ്പരാഗതമായ കാവി നിറം ചെറിയ തോതിലെങ്കിലും മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കാന്‍ പാര്‍ട്ടിയെ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഫാഷിസത്തോട് സമരസപ്പെടാതെയുള്ള നിരന്തര പോരാട്ടമായിരുന്നു സോണിയാ ഗാന്ധിയെ മറ്റ് നേതാക്കളില്‍ നിന്ന് വ്യത്യാസപ്പെടുത്തുന്നത്. ന്യൂനപക്ഷ മുസ്‌ലിം പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കാനും രാഷ്ട്രീയ പരിഹാരം കാണാനുമുള്ള ഇച്ഛാശക്തിയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും രാജ്യം പ്രതീക്ഷിക്കുന്നത്. സംഘ്പരിവാരം സെറ്റ് ചെയ്യുന്ന രാഷ്ട്രീയ അജണ്ടകളില്‍ മതനിരപേക്ഷ കക്ഷികള്‍ വീണുപോകുന്ന അവസ്ഥയെ മറികടക്കാനും രാജ്യത്തെ ജനങ്ങളെ പരസ്പര സ്‌നേഹത്തിലധിഷ്ഠിതമായി സംഘടിപ്പിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഫാഷിസത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാവൂ. മോഹന്‍ദാസ് കരംചന്ദ് ഗന്ധിയുടെ അഹിംസാ തത്വങ്ങളെ ഉള്‍കൊണ്ട് വര്‍ഗീയ ഫാഷിസത്തിനെതിരെ മതേതര മഹാസഖ്യം രൂപപ്പെടുത്തിയെടുക്കുക എന്ന രാഷ്ട്രീയ തന്ത്രമാണ് രാഹുല്‍ ഗാന്ധി ലക്ഷ്യം വെക്കുന്നത്. ഡല്‍ഹിയിലെ ആള്‍ ഇന്ത്യ മെഡിക്കല്‍ സയല്‍സില്‍ ഭര്‍തൃമാതാവിന്റെ ചേതനയറ്റ ശരീരത്തിനടുത്ത് ഭയപ്പാടോടെ ഇരുന്ന സോണിയയില്‍ നിന്ന് അഹമദ് സാഹിബിന്റെ മൃതദേഹത്തോടനാദരവ് കാട്ടിയതില്‍ ക്ഷോഭിച്ച് രാംമനോഹര്‍ ലോഹ്യ ആസ്പത്രിക്കുള്ളിലേക്ക് തട്ടിക്കറിയ സോണിയാഗാന്ധിയെന്ന രാഷ്ട്രീയ നേതാവിലേക്കുള്ള മാറ്റമാണ് അവരുടെ പിന്‍തലമുറയില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending