Connect with us

Video Stories

താലിബാന്‍ സഹകരണം അഫ്ഗാനിസ്ഥാന്‍ സമാധാനത്തിലേക്ക്

Published

on

കെ. മൊയ്തീന്‍കോയ
17 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ വിമോചിതമാകുമെന്ന് പ്രതീക്ഷ ഉണര്‍ത്തുന്നതാണ് അമേരിക്ക-താലിബാന്‍ സമാധാന ചര്‍ച്ച. 2001-ല്‍ അമേരിക്കയും നാറ്റോ സഖ്യവും തകര്‍ത്ത അതേ താലിബാന് മുന്നില്‍ ‘അഭിമാനകര’മായ പിന്‍വാങ്ങലിന് തയാറാവുന്നുവെന്നാണ് ആറ് ദിവസം ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ നടന്ന സമാധാന ചര്‍ച്ച നല്‍കുന്ന സൂചന. കരട് സമാധാന കരാറിനെ കുറിച്ച് ഇരുപക്ഷവും സ്ഥിരീകരിക്കുന്നില്ലെങ്കിലും ‘മികച്ച പുരോഗതി’ ഉണ്ടായി എന്ന് സമ്മതിക്കുന്നതില്‍ നിന്നും കാര്യങ്ങള്‍ വ്യക്തം. രണ്ട് വര്‍ഷത്തിനകം അമേരിക്കന്‍ സൈന്യം പൂര്‍ണമായും അഫ്ഗാന്‍ വിടുമെന്നാണ് അമേരിക്കയുടെ വാഗ്ദാനം. അതേവരെ അമേരിക്കന്‍ സൈനികരെ താലിബാന്‍ അക്രമിക്കരുതെന്നും ധാരണയായി.
താലിബാന്‍ നേരത്തെ ഉന്നയിച്ച ആവശ്യമാണ് വിദേശ സൈന്യത്തിന്റെ പിന്‍മാറ്റം. മറ്റ് പ്രശ്‌നങ്ങളില്‍ അവര്‍ക്ക് വാശിയില്ല. താലിബാന് വേണ്ടി ചര്‍ച്ച നയിച്ച സ്ഥാപക നേതാക്കളിലൊരാളായ അബ്ദുല്‍ ഗനി ബാര്‍ദാറിന്റെ പ്രസ്താവന ശുഭസൂചന നല്‍കുന്നുണ്ട്. നിര്‍ണായക പുരോഗതിയുണ്ടായെന്ന് അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധിയും അഫ്ഗാന്‍ വംശജനുമായ സല്‍മായ് ഖാലിസാദിന്റെ നിലപാട് സമാധാനത്തിന്റെ വഴിയില്‍ ബഹുദൂരം മുന്നോട്ട് പോയെന്ന് തെളിയിക്കുന്നു. അഫ്ഗാന്‍ ഭരണകൂടവുമായി താലിബാനെ മേശക്ക് ചുറ്റും ഇരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഭരണകൂടവുമായി ചര്‍ച്ചക്ക് താലിബാന്‍ തയാറില്ല. അഫ്ഗാന്‍ ഭരണകൂടം അമേരിക്കയുടെ പാവ സര്‍ക്കാര്‍ എന്നാണ് താലിബാന്റെ വിമര്‍ശനം. അതുകൊണ്ടാണ് അമേരിക്കയുമായി ചര്‍ച്ചക്ക് തയാറായത്. അതേസമയം, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വിലയിരുത്തുവാനും ബോധ്യപ്പെടുത്തുവാനും അമേരിക്കന്‍ പ്രതിനിധി കാബൂളിലെത്തി. പ്രസിഡണ്ട് അഫ്‌റഫ് ഗനി ഇവയെക്കുറിച്ച് സമ്മതം അറിയിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല.
ഖത്തറില്‍ ആറ് ദിവസങ്ങളില്‍ നാല് റൗണ്ട് ചര്‍ച്ച നടന്നു. അതിന് മുമ്പ് അബുദാബിയിലും അമേരിക്ക-താലിബാന്‍ കൂടിക്കാഴ്ച നടന്നിരുന്നതാണ്. പാക്കിസ്താന്റെ സഹകരണവും അമേരിക്ക തേടി. അഭ്യന്തര യുദ്ധത്തിന് അവസാനം കാണാന്‍ റഷ്യ ആതിഥേയത്വം വഹിച്ച് ചര്‍ച്ച നടത്തുവാന്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെടുകയായിരുന്നുവല്ലോ. അഫ്ഗാന്‍ സര്‍ക്കാര്‍, അമേരിക്ക പ്രതിനിധികള്‍ റഷ്യന്‍ നീക്കത്തോട് എതിര്‍ത്തു. അഫ്ഗാനിന്റെ 56.3 ശതമാനം ഭൂപ്രദേശം മാത്രമാണ് സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ 229 ജില്ലകള്‍. ശേഷിക്കുന്നവ താലിബാന്‍ നിയന്ത്രണത്തിലോ, സ്വാധീനത്തിലോ ആണ്. 17 വര്‍ഷത്തിനകം അമേരിക്കന്‍ സൈനികരില്‍ 2500 മരണം സംഭവിച്ചു. കോടിക്കണക്കിന് ഡോളറുകള്‍ യുദ്ധത്തിന് വിനിയോഗിച്ച് സാമ്പത്തികമായി പ്രതിസന്ധിയിലായി അമേരിക്ക! വിദേശത്ത് നിന്ന് പരമാവധി സൈനികരെ തിരിച്ച് കൊണ്ടുവരിക എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശ നയത്തിന്റെ കാതല്‍. സിറിയയില്‍ നിന്ന് സൈനിക പിന്മാറ്റം ട്രംപ് പ്രഖ്യാപിച്ചു. 150 രാജ്യങ്ങളില്‍ അമേരിക്കയുടെ സൈനിക താവളങ്ങള്‍ ഉണ്ടത്രെ! ഇവയില്‍ യു.എന്‍ സമാധാന സേനയില്‍ സേവനമനുഷ്ഠിക്കുന്നവരും ഉള്‍പ്പെടും. ഒന്നേമുക്കാല്‍ ലക്ഷത്തോളം സൈനികര്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രം 63,000. മധ്യപൗരസ്ത്യദേശത്തും അരലക്ഷത്തോളം സൈനികരുണ്ട്. അഫ്ഗാനില്‍ 14,000 സൈനികരാണുള്ളത്.
അഫ്ഗാനിസ്ഥാനില്‍ 2001-ല്‍ അധിനിവേശത്തിന് ശേഷം അമേരിക്കയ്ക്ക് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടം അവകാശപ്പെടാനില്ല. 1996-2001 കാലത്ത് അഫ്ഗാന്‍ ഭരണം താലിബാന്‍ ആണ് നിര്‍വഹിച്ചത്. എതിരാളികള്‍ക്ക് ഒപ്പം വന്‍ സൈനിക സന്നാഹങ്ങളോടെ അമേരിക്ക കടന്നുവന്നപ്പോള്‍ താലിബാന്‍ ഏറ്റുമുട്ടാന്‍ തയാറായില്ല. കാബൂളിലെ ഭരണ കേന്ദ്രങ്ങളില്‍ നിന്ന് പിന്മാറി. അന്ന് 40,000 വരുന്ന താലിബാന്‍ സൈനികരില്‍ ഒരാളെ പോലും പിടികൂടാന്‍ അമേരിക്കന്‍ സൈനികര്‍ക്ക് കഴിഞ്ഞതുമില്ല. അവര്‍ പ്രാന്തപ്രദേശങ്ങളിലേക്ക് പിന്മാറി. കാബൂളില്‍ നിന്ന് കാണ്ഡഹാറിലേക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് മാറ്റി. ഒളിപ്പോരില്‍ മിടുക്കന്മാരായ താലിബാനികള്‍ പിന്നീട് ‘ഒളിയുദ്ധ മുറ’കളിലൂടെ നാറ്റോ സൈന്യത്തിന് പ്രതിസന്ധി സൃഷ്ടിച്ചു. അടുത്ത കാലത്തായി താലിബാന്‍ ശക്തി വര്‍ധിച്ചു. കാബൂളിലെ അതീവ സുരക്ഷാ താവളങ്ങളില്‍ കടന്ന് കയറി വന്‍ നാശങ്ങള്‍ വരുത്തി. നിരവധി അഫ്ഗാന്‍ സര്‍ക്കാര്‍ സൈനികരെ കൊലപ്പെടുത്തി. കഴിഞ്ഞാഴ്ചയാണ് 100 സൈനികര്‍ താലിബാന്‍ അക്രമത്തില്‍ കൊല്ലപ്പെട്ടത്.
1990-ല്‍ താലിബാന്‍ സ്ഥാപിച്ചവരില്‍ മുല്ല മുഹമ്മദ് ഉമറിന് ഒപ്പം ഉണ്ടായിരുന്ന അബ്ദുല്‍ ഗനി ബാര്‍ദാര്‍ ആണ് ഖത്തര്‍ ചര്‍ച്ച നയിച്ചത്. മുല്ല ഉമറിന്റെ വിയോഗ ശേഷം താലിബാന്‍ നേതാവായ മുല്ല അഖ്താര്‍ മസൂം തുടങ്ങിയവരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് സമാധാന സമ്മേളനത്തിന് ബാര്‍ദാര്‍ എത്തിയത്.
1979 മുതല്‍ നാല് പതിറ്റാണ്ട് കാലമായി അഭ്യന്തര സംഘര്‍ഷത്തിലാണ് അഫ്ഗാന്‍. 1979-ല്‍ സോവിയറ്റ് യൂണിയന്റെ ചെമ്പടയുടെ സഹായത്തോടെ പത്ത് വര്‍ഷം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെ ഭരണം. ഇതിന് എതിരെ പാശ്ചാത്യ. സഹായത്തോടെ അഫ്ഗാന്‍ മുജാഹിദീന്‍ പോരാളികള്‍ നടത്തിയ പോരാട്ടം. 1989-ല്‍ സോവിയറ്റ് യൂണിയന്‍ പിന്മാറി. മുജാഹിദീന്‍ പോരാളികള്‍ക്ക് പിന്തുണ നല്‍കി ഒസാമാ ബിന്‍ ലാദന്റെ നേതൃത്വത്തില്‍ വിദേശ പോരാളികളും ചെമ്പടയ്ക്ക് എതിരെ രംഗത്തുണ്ടായിരുന്നു. ബിന്‍ ലാദനെയും അല്‍ഖാഇദയെയും പരിശീലിപ്പിച്ചതും ആയുധമണിയിച്ചതും അമേരിക്കന്‍ ഭരണകൂടം! ചെമ്പടയുടെ തിരിച്ചുപോക്കിന് ശേഷം മുജാഹിദ്ദീന്‍ ഭരണം. അവര്‍ക്കിടയില്‍ വഴക്കും തമ്മിലടിയും രൂക്ഷമായപ്പോഴാണ് മത വിദ്യാര്‍ത്ഥികള്‍ (താലിബാന്‍) പോരാളികളുമായി ഭരണം കയ്യടക്കുന്നത്. 1996 മുതല്‍ അഞ്ച് വര്‍ഷക്കാലം സമാധാനം തിരിച്ചുകൊണ്ട് വരാനായിരുന്നു താലിബാന്‍ ശ്രമം. 2001-ല്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രം അല്‍ഖാഇദ അക്രമിച്ച് തകര്‍ത്ത സംഭവത്തോടെ അമേരിക്ക തിരിച്ചടിച്ചു.
അല്‍ഖാഇദയുടെ സംരക്ഷകര്‍ താലിബാന്‍ ഭരണകൂടമാണ് എന്നാരോപിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടക്കി. 17 വര്‍ഷത്തിന് ശേഷവും താലിബാന്‍ സ്വാധീനം അഫ്ഗാനില്‍ ശക്തമാണെന്ന് അമേരിക്ക തിരിച്ചറിയുന്നു. ദേശീയ മുഖ്യധാരയിലേക്ക് താലിബാനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമം വിജയകരമാകട്ടെ എന്നാണ് ലോക സമൂഹത്തിന്റെ ആഗ്രഹം. നേപ്പാളില്‍ മാവോയിസ്റ്റ് തീവ്രവാദികളെ ദേശീയ ധാരയുടെ ഭാഗമാക്കിയതിന്റെ ഗുണഫലം നേപ്പാളും ലോകവും അനുഭവിക്കുന്നു. അഫ്ഗാനിലും സമാധാനം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കാം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending