Connect with us

Video Stories

അന്ധകാരത്തിലും പ്രശോഭിക്കുന്ന വെളിച്ചം

Published

on

എ.എ വഹാബ്

വെളിച്ചമെന്നാലെന്താണ്? എവിടെയാണ് വെളിച്ചം? ചോദ്യം നിസ്സാരമാണ്, എന്നാല്‍ ഉത്തരം അത്ര എളുപ്പമല്ല.
ഒരു കഥ പറയാം, എന്റെ വകയല്ല, രാജതമ്പുരാന്റെ അരുളപ്പാടില്‍നിന്ന്: കഥ സത്യവിശ്വാസികളില്‍ അധികം പേര്‍ക്കുമറിയാം. പക്ഷേ കഥയുടെ പിന്നിലെ ഗുണപാഠ സന്ദേശം അധികം പേരും ശ്രദ്ധിച്ച് പഠിച്ചിട്ടുണ്ടാവില്ല. ‘ഗുഹയുടെയും ലിഖിത ഫലത്തിന്റെയും ആളുകള്‍ നമ്മുടെ വലിയൊരു അത്ഭുത ദൃഷ്ടാന്തമായിരുന്നുവെന്ന് നീ ധരിച്ചുവോ?’ ഏതാനും യുവാക്കള്‍ ഗുഹയില്‍ അഭയംപ്രാപിച്ച സന്ദര്‍ഭത്തില്‍ അവര്‍ പ്രാര്‍ത്ഥിച്ചു. ‘നാഥാ ഞങ്ങളില്‍ നിന്നുള്ള സവിശേഷമായ കാരുണ്യം അരുളേണമേ, ഞങ്ങളുടെ കാര്യങ്ങള്‍ നേരെ നിര്‍വഹിക്കാന്‍ സൗകര്യം ചെയ്തുതരണമേ!’ അപ്പോള്‍ നാമവരെ അതേ ഗുഹയില്‍ നിരവധി സംവത്സരങ്ങള്‍ ഗാഢനിദ്രയിലാഴ്ത്തി.
‘അവരുടെ യഥാര്‍ത്ഥ കഥ നാം നിനക്ക് പറഞ്ഞുതരാം. അത് റബ്ബില്‍ വിശ്വസിച്ച ഒരു സംഘം യുവാക്കളായിരുന്നു. നാം അവര്‍ക്ക് സന്മാര്‍ഗബോധം വര്‍ധിപ്പിച്ചുനല്‍കി. അവരുടെ മനസ്സുകളെ നിശ്ചയദാര്‍ഢ്യമുള്ളതാക്കി. അപ്പോള്‍ അവര്‍ എഴുന്നേറ്റ്‌നിന്ന് പ്രാര്‍ത്ഥിച്ചു. ‘ആകാശഭൂമികളുടെ നാഥന്‍ മാത്രമാകുന്നു ഞങ്ങളുടെ നാഥന്‍. അവനെ വെടിഞ്ഞ് മറ്റാരോടും ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയില്ല. അവ്വിധം ചെയ്താല്‍ ഞങ്ങള്‍ തികഞ്ഞ അതിക്രമം ചെയ്തവരാകും’ (പിന്നീട് അവര്‍ പരസ്പരം പറഞ്ഞു) ‘നമ്മുടെ ഈ ജനം പ്രപഞ്ചനാഥനെ വെടിഞ്ഞ് ഇതരന്മാരെ ദൈവങ്ങളാക്കിയിരിക്കുന്നു. അവര്‍ അതിന് സ്പഷ്ടമായ തെളിവുകളൊന്നും കൊണ്ടുവരാത്തതെന്ത്? അല്ലാഹുവിന്റെ പേരില്‍ കള്ളം ചമക്കുന്നവനേക്കാള്‍ വലിയ അധര്‍മി ആരാണുള്ളത്. ഇപ്പോള്‍ നിങ്ങള്‍ അവരില്‍നിന്നും അല്ലാഹുവല്ലാത്ത അവരുടെ ആരാധ്യരില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുകയാണല്ലോ, ഇനി ആ ഗുഹയില്‍ചെന്ന് അഭയംപ്രാപിക്കാം. നിങ്ങളുടെ നാഥന്‍ അവന്റെ കാരുണ്യം നിങ്ങള്‍ക്ക് ചൊരിഞ്ഞുതരും. നിങ്ങളുടെ കാര്യം സുഗമമാക്കിത്തരികയും ചെയ്യും.’
‘നീ നോക്കുകയാണെങ്കില്‍ ഉദയവേളയില്‍ സൂര്യന്‍ അവരുടെ ഗുഹയുടെ വലത്തോട്ട് തെറ്റി ഉയരുന്നതായും അസ്തമയ വേളയില്‍ അവരെ ഒഴിവാക്കി ഇടത്തോട്ട് മാറി താഴുന്നതായും കാണാം. അവരോ ഗുഹക്കുള്ളില്‍ വിശാലമായ ഒരിടത്ത് വസിക്കുന്നു. ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ ഒന്നത്രെ. ആരെ അല്ലാഹു സന്മാര്‍ഗ ദര്‍ശനം ചെയ്യുന്നുവോ അവനാകുന്നു സന്മാര്‍ഗദര്‍ശനം പ്രാപിച്ചവന്‍. അല്ലാഹു വഴിതെറ്റിച്ചവന് വഴികാട്ടുന്ന ഒരു രക്ഷകനെയും നീ കണ്ടെത്തുകയില്ല. അവര്‍ ഉണര്‍ന്നിരിക്കുകയാണെന്ന് നിനക്കുതോന്നും. അവരാകട്ടെ ഉറങ്ങിക്കിടക്കുകയാകുന്നു. നാമവരെ വലത്തോട്ടും ഇടത്തോട്ടും മറിച്ചുകൊണ്ടിരുന്നു. അവരുടെ നായ കൈയും നീട്ടിവെച്ച് ഗുഹാമുഖത്തിരിപ്പുണ്ടായിരുന്നു. നീയെങ്ങാനും അവരെ ഒന്നെത്തിനോക്കിയിരുന്നുവെങ്കില്‍ ഉടനെ തിരിഞ്ഞോടുകതന്നെ ചെയ്യുമായിരുന്നു. ആ കാഴ്ച തീര്‍ച്ചയായും നിന്നെ വിഹ്വലനാക്കുമായിരുന്നു.’ (18:9-18).
ഗുഹാമുഖം വടക്കുവശത്തേക്കായിരുന്നുവെന്ന് സാരം. അതിനാല്‍ ഒരു കാലാവസ്ഥയിലും അകത്ത് സൂര്യപ്രകാശം കടന്നുചെല്ലുമായിരുന്നില്ല. ആരാണ് അകത്തുള്ളതെന്ന് പുറത്തുകൂടെ പോകുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നുമില്ല. ഗുഹയുടെ സ്ഥലവും കാലവും ഗുഹാവാസികളുടെ എണ്ണവും അവര്‍ നിദ്രയിലാണ്ട കാലയളവും സംബന്ധിച്ചൊക്കെ വിവിധ നിവേദനങ്ങളുണ്ട്. കൂട്ടത്തില്‍ പ്രബലമായ നിവേദനം അനുസരിച്ച് ഏഷ്യാമൈനറിന്റെ പടിഞ്ഞാറെ തീരത്ത് സ്ഥിതിചെയ്തിരുന്ന പുരാതന പ്രമുഖ റോമന്‍ നഗരമായ എഫെസ്യൂസിന്റെ പ്രാന്തപ്രദേശത്തായിരുന്നു ഗുഹ. അന്ന് എഫെസ്യൂസ് ബഹുദൈവാരാധനയുടെ കേന്ദ്രമായിരുന്നു. രാജാവ് ഡെസ്യൂസും പ്രജകളും കടുത്ത വിഗ്രഹാരാധകരായിരുന്നു. അക്കാലത്ത് അവിടെ ഈസാ നബി (അ)യുടെ പ്രബോധനം സ്വീകരിച്ച് സത്യത്തില്‍ വിശ്വസിച്ച ചില ആളുകളുണ്ടായി. അവരെയൊക്കെ മര്‍ദ്ദിച്ചും പീഢിപ്പിച്ചും പഴയ മതത്തിലേക്ക് തിരിച്ചു കൊണ്ടുപോകാന്‍ രാജാവും കിങ്കരന്മാരും ശ്രമിച്ചിരുന്നു. അനുസരിക്കാത്ത പലരെയും കൊലപ്പെടുത്തി. ഭീഷണിക്ക് വഴങ്ങാത്ത ഒരു സംഘം യുവാക്കള്‍ പട്ടണം വിട്ട് അടുത്തുള്ള ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. അല്ലാഹുവിന്റെ കാരുണ്യത്തിനും സന്മാര്‍ഗത്തിലുറച്ചു നില്‍ക്കാനുള്ള കഴിവിനുമായി അവര്‍ പ്രാര്‍ത്ഥിച്ചു. അല്ലാഹു അവരെ സന്മാര്‍ഗ വെളിച്ചത്തില്‍ ഉറപ്പിച്ചുനിര്‍ത്തി.
പുറത്ത് പട്ടണത്തില്‍ പകല്‍ വെളിച്ചത്തില്‍ അടിച്ചുപൊളിച്ച് ജീവിതം നയിച്ചിരുന്ന രാജാവിന്റെയും ജനങ്ങളുടെയും ജീവിതത്തിലല്ല; മറിച്ച്, സൂര്യവെളിച്ചം പോലും കടക്കാത്ത ഇരുണ്ട ഗുഹക്കുള്ളില്‍ ജീവിതം വിറങ്ങലിച്ചു നിന്ന സത്യവിശ്വാസികളുടെ ഉള്ളിലാണ് യഥാര്‍ത്ഥ വെളിച്ചം ഉണ്ടായത് എന്ന മഹാഗുണപാഠമാണ് അല്ലാഹു ഈ സംഭവകഥ വിവരണത്തിലൂടെ പഠിപ്പിക്കുന്നത്. ഭൗതികമായി എത്ര സ്ഥാനമാന പദവികളും വര്‍ണശബളിമയുമുള്ള ജീവിതം നയിച്ചാലും സത്യനിഷേധി അന്ധകാരത്തിലാണ്. അവനിവിടെ നേടിയതെല്ലാം ഒരു നാള്‍ നഷ്ടപ്പെടും. അവന്റെ പതനം ഉറപ്പാണ്. സമയത്തിന്റെ പ്രശ്‌നം മാത്രമാണ് ബാക്കിയുള്ളത്. സത്യനിഷേധത്തിന്റെ ഫലമായി ഓരോ നിമിഷവും അവര്‍ പതനത്തിന്റെയും പരാജയത്തിന്റെയും ഒഴുക്കിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് ഭൗതികാന്ധാകാരത്തിന്റെ ദുരിതത്തിലായാലും സത്യവിശ്വാസി രക്ഷിതാവിന്റെ സന്മാര്‍ഗ പ്രകാശത്തിലാണ്. ആസന്ന വിജയം അവനെ കാത്തിരിക്കുന്നു. ഗുഹാവാസികളുടെ ജീവിതം തന്നെ അതിന് മികച്ച ഉദാഹരണമാണ്. അവരുടെ ഭൗതിക ജീവിതകാലം ഗുഹക്കുള്ളില്‍ ജീവിക്കാതെ ജീവിച്ചു കടന്നുപോയി. അവരുടെ കാലശേഷം അവര്‍ക്കീ ഭൂമിയില്‍ രക്ഷിതാവില്‍ നിന്നുള്ള മഹാനുസ്മരണയും പരലോകത്ത് ഉത്തമമായ പ്രതിഫലവും. ജീവിതത്തിന്റെ യഥാര്‍ത്ഥ വെളിച്ചത്തെ സംബന്ധിച്ച ബോധ്യം ദൃഢമാകണമെങ്കില്‍ സത്യവിശ്വാസത്തിന്റെ അകക്കണ്ണും അനിതര സാധാരണമായ ക്ഷമയും അനിവാര്യമാണ്. ‘അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്‌ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കിയോ അവന്‍ തന്റെ രക്ഷിതാവില്‍നിന്നുള്ള വെളിച്ചത്തിലായിരിക്കും. എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്നകന്ന് ഹൃദയങ്ങള്‍ കടുത്തുപോയവര്‍ക്കാണ് നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ (39:22)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending