Connect with us

Video Stories

എസ്.എസ്.എല്‍.സി.ക്ക് ശേഷം കോഴ്‌സുകളുടെ തിരഞ്ഞെടുപ്പ്

Published

on

ലത്തീഫ് മുട്ടാഞ്ചേരി

പ്രധാനമായും മെഡിക്കല്‍ എഞ്ചിനിയറിംഗ് മേഖലയും സയന്‍സിലെ ഉന്നതപഠനവും, പാരാമെഡിക്കല്‍ കോഴ്‌സുകളുമെല്ലാമാണ് സയന്‍സ് കോമ്പിനേഷന്‍ എടുത്ത് പഠിക്കുന്നവര്‍ ലക്ഷ്യം വെക്കുന്നത്.
1. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.
2. മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.
3. 10-ാം ക്ലാസ് കഴിഞ്ഞ് ത്രിവത്സര ഡിപ്ലോമകൊണ്ട് ജൂനിയര്‍ എഞ്ചിനീയര്‍ ആവാന്‍ കഴിയുന്ന എളുപ്പമുള്ള കോഴ്‌സാണ് പോളിടെക്‌നിക്കിനുള്ളത്. മിടുക്കന്മാരായ കുട്ടികള്‍ക്ക് പോളി ഡിപ്ലോമ കഴിഞ്ഞ് രണ്ടാംവര്‍ഷ ബി.ടെക്കിലേക്ക് ലാട്രല്‍ എന്‍ട്രി വഴി പ്രവേശിക്കാന്‍ കഴിയും. ഐ.ടി.ഐ യില്‍ സ്‌കില്‍ വര്‍ക്കേഴ്‌സിന്റെ കോഴ്‌സ് നല്‍കുമ്പോള്‍ സൂപ്പര്‍വൈസറി പോസ്റ്റിനനുസരിച്ച് പോളി കോഴ്‌സുകളുള്ളത് സാങ്കേതികവകുപ്പിന്റെ കീഴിലുള്ള പോളിടെക്‌നിക്ക് കോഴ്‌സുകള്‍ക്ക് സംസ്ഥാന അടിസ്ഥാനത്തില്‍ ഓരോ ജില്ലയിലേക്കും അപേക്ഷിക്കാന്‍ കഴിയും. എഞ്ചിനീയറിംഗ്/ടെക്‌നോളജി ഡിപ്ലോമയും. കമേഴ്‌സ്യല്‍/ മാനേജ്‌മെന്റ് ഡിപ്ലോമയുമായി രണ്ടുതരം ഡിപ്ലോമകള്‍ ഇവിടെയുണ്ട്. സ്വാശ്രയകോളജുകളിലെ മെറിറ്റ് സീറ്റിലേക്ക് ഉയര്‍ന്ന ഫീസ് നല്‍കി പ്രവേശനം നേടാവുന്നതാണ്. ഓരോ ബ്രാഞ്ചിലും 3% സീറ്റ് ഭിന്നശേഷിക്കാര്‍ക്കുള്ളതാണ്. 5% സീറ്റുകള്‍ ഐ.ടി.ഐ/കെ.ജി.സി.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ ഹാന്‍ഡ്‌കോപ്പി ബന്ധപ്പെട്ട പോളിടെക്‌നിക്കുകളില്‍ സമര്‍പ്പിക്കുന്നതാണ് രീതി. പ്ലസ്ടു കഴിഞ്ഞശേഷമാണ് ജോലിയുടെ മേഖലയിലേക്ക് യഥാര്‍ത്ഥത്തില്‍ പ്രവേശിക്കപ്പെടുന്നത്. മെഡിക്കല്‍, അലൈഡ് സയന്‍സ്, മാനേജ്‌മെന്റ് ഫിനാന്‍സ്, മീഡിയ, ഐ.ടി തുടങ്ങിയ എല്ലാ പ്രധാന മേഖലയിലേക്കും പ്രവേശിക്കുന്നത് പ്ലസ്ടുവിനു ശേഷമാണ്. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.വി.എച്ച്.സി, ബി.എസ്.എം.എസ് തുടങ്ങി നിരവധി പ്രധാന കോഴ്‌സുകളും, ഫാര്‍മസിയും പാരാമെഡിക്കലുമായി ബന്ധപ്പെട്ടിട്ടില്ല. സ്പീച്ച് തെറാപ്പി, ഓഡിയോളജി, ഫിസിയോതെറാപ്പി തുടങ്ങി നിരവധി കോഴ്‌സുകളും, ഐ.ടി. ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങിയിട്ടുള്ള എഞ്ചിനീയറിംഗുമെല്ലാം, എല്‍.എല്‍.ബി, സി.എ തുടങ്ങിയുള്ള എല്ലാ കോഴ്‌സുകളുടെയും തെരഞ്ഞെടുപ്പ് പ്ലസ്ടുവിന്റെ നിലവാരത്തിനും , പഠനത്തിനുമനുസരിച്ചായതുകൊണ്ട് പ്ലസ്ടു പഠനത്തിന്റെ തെരഞ്ഞെടുപ്പും, ഗ്രൂപ്പിന്റെ ഘടനയുമെല്ലാം പ്രധാനമാണ്. ഫുഡ് പ്രൊഡക്ഷന്‍, ബേക്കറി ആന്റ് കണ്‍ഫഷനറി, ഹോട്ടല്‍ അക്കമഡേഷന്‍ എന്നിവ പഠിക്കുന്നവര്‍ ഹോട്ടല്‍, ടൂറിസം മേഖലകളില്‍ തൊഴില്‍ നേടാന്‍ സാധിക്കും.

ഹയര്‍സെക്കന്ററിയുടെ വിശാലലോകം
എസ്.എസ്.എല്‍.സിക്ക് ശേഷം ഹയര്‍സെക്കന്ററി എന്നതാണ് പൊതുവെ നിലനില്‍ക്കുന്ന ധാരണ. ഇതിനു കാരണം എസ്.എസ്.എല്‍.സിക്ക് ശേഷം തന്റെ തുടര്‍പഠനത്തിന് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലൂടെയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തുടക്കം കുറിക്കുന്നത്. എല്ലാ ഉന്നതപഠനവും തുടങ്ങുന്നത് ഇന്ന് ഹയര്‍സെക്കന്ററിയിലൂടെയാണ്. ഹയര്‍സെക്കന്ററിയെക്കുറിച്ച് പൊതുസമൂഹത്തിന് ഇതുകൊണ്ടുതന്നെ ഏകദേശ ധാരണയുണ്ട് എന്നതും ഈ മേഖലയുടെ പ്രത്യേകതയാണ്. സയന്‍സ് ഹ്യൂമാനിറ്റീസ് കൊമേഴ്‌സ് ഗ്രൂപ്പുകളിലായാണ് ഹയര്‍സെക്കന്ററി കോഴ്‌സുകള്‍ വേര്‍തിരിച്ചിട്ടുള്ളത്. ഹയര്‍സെക്കന്ററിയുടെ പാര്‍ട്ട് ഒന്ന് ഇംഗ്ലീഷും പാര്‍ട്ട് രണ്ട് ഭാഷയും എല്ലാ ഗ്രൂപ്പുകാരും പഠിക്കണം. ശേഷമുള്ള വിഷയങ്ങളാണ് ഗ്രൂപ്പുകള്‍ തമ്മിലുള്ള വ്യത്യാസം.

സയന്‍സ്
സയന്‍സ് ഗ്രൂപ്പില്‍ ബയോളജിയും, കണക്കും ഒന്നിച്ചുള്ള കോമ്പിനേഷനുകളുമായിപത്ത് കോമ്പിനേഷനുകളാണുള്ളത്. മെഡിക്കല്‍, എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എന്നീ രണ്ട് മേഖലയും ഒരുപോലെ ലക്ഷ്യം വെക്കുന്നവര്‍ കണക്കും ബയോളജിയും, ഒരേ പോലെ പഠിക്കേണ്ടതിനാല്‍ രണ്ടും കൂടിയുള്ള ഓപ്ഷന്‍ പഠിക്കേണ്ടതായിട്ടുണ്ട്. ചിലര്‍ മെഡിക്കല്‍ മാത്രവും, എഞ്ചിനീയറിംഗ് മാത്രവും തെരഞ്ഞെടുത്ത് പഠിക്കാറുണ്ട്. പഠനഭാരം കുറക്കാനും ഏതെങ്കിലും ഒരു എന്‍ട്രന്‍സ് ലക്ഷ്യം വെച്ച് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പഠനം കൂടുതല്‍ എളുപ്പമാക്കാനുമാണ് ഇങ്ങനെ ചെയ്യുന്നത്.

ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, കോമ്പിനേഷന്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍, പാരാ മെഡിക്കല്‍, നഴ്‌സിംഗ് ഫാര്‍മസി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ മേഖലയിലേക്ക് തിരിയാനാവും. ഡോക്ടര്‍ ഓഫ് ഫാര്‍മസി (ഫാം.ഡി), ബാച്ചിലര്‍ ഓഫ് ഫാര്‍മസി (ബി.ഫാം) ബി.എസ്.സി നഴ്‌സിങ്ങ്, ബി.എസ്.സി, എം.എല്‍.ടി, ബി.പി.ടി, ബി.എസ്.സി. ഒപ്പോമെട്രി, ബി.എ. എസ്.എല്‍.പി, ബി.സി.വി.ടി തുടങ്ങി വളരെ ജോലിസാധ്യതയുള്ള പാരാമെഡിക്കല്‍ ഡിഗ്രികളും, പാരാമെഡിക്കല്‍ ഡിപ്ലോമകളുമെല്ലാം അടിസ്ഥാനയോഗ്യത +2 സയന്‍സ് ആയതുകൊണ്ട് ഇതിന്റെയെല്ലാം വാതായനം സയന്‍സ് ഗ്രൂപ്പാണെന്ന് പറയാം.

കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഗ്രൂപ്പുകാര്‍ക്ക് എഞ്ചിനീയറിംഗിന്റെ വിവിധമേഖലകള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ ആധുനിക ലോകത്തെ പ്രധാനപ്പെട്ട ഒരുപാട് മേഖലകളിലേക്ക് തിരിയാന്‍ കഴിയും.

തുടര്‍ പഠനത്തിന് ശേഷം സയന്‍സ് ഡിഗ്രി് സമ്പാദിക്കാനും കൂടാതെ പൊതു മത്സര പരീക്ഷകള്‍, ബിരുദാനന്തര കോഴ്‌സുകള്‍, ഗവേഷണം ലബോറട്ടറി, നിരവധി പാരാമെഡിക്കല്‍ കോഴ്‌സുകള്‍, ചഉഅ ഓര്‍ഗാനിക്ക് പ്രതിരോധം തുടങ്ങി അനന്ത സാധ്യതകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സയന്‍സ് ഗ്രൂപ്പുകാര്‍ക്കാണെന്ന് പറയാം. ചെയ്യാനുപയോഗിക്കുന്ന കോഴ്‌സുകള്‍ക്ക് ആവശ്യമായ കോമ്പിനേഷനുകളും ഗ്രൂപ്പിന്റെ ഘടനയും തെരഞ്ഞെടുത്ത് സയന്‍സ് ഗ്രൂപ്പ് പഠിക്കുന്നവര്‍ക്ക് തുടര്‍ പഠനം വളരെ എളുപ്പമാകും.

കൊമേഴ്‌സിന്റെ വിശാല ലോകം
മാറിയലോകത്ത് കൊമേഴ്‌സിന്റെ വിശാലലോകമാണുള്ളത്. മാനേജ്‌മെന്റ് സ്റ്റഡീസ്, ബിസിനസ് സ്റ്റഡീസ്, ബിസിനസ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റ്, ഹോട്ടല്‍ മാനേജ്‌മെന്റ്, ഫുഡ്ക്രാഫ്റ്റ് മാനേജ്‌മെന്റ് തുടങ്ങി ആധുനികകാലത്തെ തൊഴില്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു മേഖലയായി കൊമേഴ്‌സ് ഗ്രൂപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്.

പ്ലസ്ടൂവില്‍ 4 കോമ്പിനേഷനുകളാണ് കൊമേഴ്‌സ് ഗ്രൂപ്പിനുള്ളത്. വിശാലമായ ഒരു തൊഴില്‍ മേഖല കോമോഴ്‌സിലൂടെ മുന്നോട്ട് പോയവര്‍ക്കുണ്ട് എന്നതാണ് വസ്തുത. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, ഐ.ടി, മാനേജ്‌മെന്റ്, ഫിനാന്‍സ്, സി.എ, സി.എസ്, കോസ്റ്റ് എക്കൗണ്ടന്‍സി തുടങ്ങി പ്രധാനപ്പെട്ട മേഖലയിലേക്ക് തിരിയാന്‍ പ്ലസ് ടൂ കോമേഴ്‌സിലൂടെ സാധിക്കുന്നതാണ്. പൊതുവെ കണക്കിനോട് താല്‍പര്യമുള്ളവര്‍ക്ക് പ്ലസ്ടു കൊമേഴ്‌സ് പഠനം വളരെ എളുപ്പമായി അനുഭവപ്പെടാറുണ്ട്. കമ്പ്യൂട്ടര്‍ മേഖലയിലെ ജോലി സാധ്യതയുള്ള പല മേഖലയിലേക്കും പ്ലസ് ടു കൊമേഴ്‌സ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുന്നതാണ്.

സി. എ പോലെയുള്ള പഠനം കോമേഴ്‌സ് ഡിഗ്രി കോഴ്‌സ് പഠനത്തോടൊപ്പം നടത്തുന്നത് നന്നായി അദ്ധ്വാനിക്കാന്‍ തയ്യാറുള്ളവര്‍ക്ക് എളുപ്പവും, ആത്മവിശ്വാസം കൂട്ടാന്‍ ഉതകുംവിധം രണ്ട് മേഖലകളിലും ബലംകൂട്ടാന്‍ ഇത് പര്യാപ്തമായിരിക്കും.

ഹ്യൂമാനിറ്റീസ് കോഴ്‌സിന്റെ പ്രത്യേകത
പൊതുവെ എളുപ്പത്തില്‍ ഡിഗ്രിപഠനം ചെയ്യാനാഗ്രഹിക്കുന്നവര്‍ തെരഞ്ഞെടുക്കുക ഹ്യൂമാനിറ്റീസ് ഗ്രൂപ്പാണ്. ഹ്യുമാനിറ്റ്ക്‌സ് ഡിഗ്രിയും, പി.ജിയും കഴിയുന്നവര്‍ക്ക് ജോലി സാധ്യത കുറവാണ് എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ കണ്ടുവരാറുണ്ട്. പക്ഷേ വിശാലമായ തൊഴില്‍മേഖല ഈ കോഴ്‌സിലൂടെ പഠിച്ച് മുന്നേറുന്നവര്‍ക്കുണ്ട് എന്നതാണ് വസ്തുത. 32 ഓളം കോമ്പിനേഷന്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ നിലവിലുണ്ട്.

പ്ലസ്ടൂവിന് ശേഷം തുടര്‍പഠനം നടത്തി മുന്നോട്ട് പോവുന്നതിന് ഭാഷാ സാഹിത്യം, ജേര്‍ണലിസം, ചരിത്രം, പുരാവസ്തുപഠനം, ബാങ്കിംഗ്, വിനോദസഞ്ചാരം, ടാക്‌സേഷന്‍ മള്‍ട്ടിമീഡിയ ഭൂമിശാസ്ത്രം, ധനതത്വശാസ്ത്രം നിയമപഠനം, ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസ്, ഇന്റര്‍നാഷണല്‍ റിലേഷന്‍സ്, ഫിലീം സോഷ്യല്‍ വര്‍ക്ക്, ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകള്‍ എന്നിവ ഈ ഗ്രൂപ്പിലൂടെ നേടാവുന്നതാണ്. വ്യത്യസ്ത കോമ്പിനേഷനുകളില്‍ അഭിരുചിയും താല്‍പര്യവും മുന്‍ നിര്‍ത്തി നന്നായി പഠിക്കുന്നവര്‍ക്ക് ഭാവിയിലെ അവസരങ്ങളിലേക്കെത്താവുന്നതാണ്. പഠനം എളുപ്പവും അദ്ധ്വാനക്കുറവുമാണ് ഈ ഗ്രൂപ്പിലേതെന്ന് പൊതുവെ പറയാറുണ്ട്.

കൂടാതെ സിവില്‍ സര്‍വ്വീസ് പോലെയുള്ള മേഖലകളില്‍ ചില കാര്യങ്ങള്‍ ഹ്യൂമാനിറ്റീസ് ഗ്രൂപ്പില്‍ മുന്നേറുന്നവര്‍ക്ക് എളുപ്പമാണ് താനും. നിയമത്തിന്റെ വഴിക്കുള്ള കോഴ്‌സുകള്‍, ഭാഷാധ്യാപനം, തത്വശാസ്ത്രം, കലകള്‍, തുടങ്ങിയവയുടെയെല്ലാം തുടര്‍പഠനം മാനവിക വിഷയങ്ങളിലാണ്. ചില പ്രധാനപ്പെട്ട ബി.എസ്.സി കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ +2 ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക് സാധിക്കുമെന്നുള്ളത് പലര്‍ക്കും പുതിയ അറിവായിരിക്കും. നന്നായി കഠിനാദ്ധ്വാനം ചെയ്യാന്‍ ഈ ഗ്രൂപ്പ്പഠിച്ച് മുന്നേറുന്നവര്‍ ശ്രമിക്കുകയാണെങ്കില്‍ ഏറ്റവും ഉന്നതമായ പദവിയിലുള്ള ജോലിവരെ നേടാന്‍ സാധിക്കുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending