Connect with us

Views

തീര്‍ത്ഥാടനത്തിന്റെ അര്‍ത്ഥതലങ്ങള്‍

Published

on

പി.വി. അഹ്മദ്‌കോയ

തീര്‍ത്ഥാടനം എന്നതിന് നിരവധി അര്‍ത്ഥതലങ്ങളുണ്ട്. ഭക്തിയാണ് അടിസ്ഥാനം. ഭക്തി യാത്രയില്‍ പ്രവേശിക്കുമ്പോള്‍ യാത്ര തീര്‍ത്ഥാടനവും ഭക്തി ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ഭവനം ദേവാലയവുമാവും. ഭക്ഷണത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്ഷണം പ്രസാദവും ഭക്തി വിശപ്പില്‍ പ്രവേശിക്കുമ്പോള്‍ അത് ഉപവാസവുമാവും. ഭക്തി വെള്ളത്തില്‍ പ്രവേശിക്കുമ്പോള്‍ വെള്ളം തീര്‍ത്ഥവും ഭക്തി സംഗീതത്തില്‍ പ്രവേശിക്കുമ്പോള്‍ സംഗീതം കീര്‍ത്തനവും ഭക്തി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ജോലി കര്‍മ്മവും ഭക്തി കര്‍മ്മത്തില്‍ പ്രവേശിക്കുമ്പോള്‍ കര്‍മ്മം ശുശ്രൂഷയും ഭക്തി മനസ്സില്‍ പ്രവേശിക്കുമ്പോള്‍ മനുഷ്യന്‍ മനുഷ്യത്തമുള്ളവനുമായിതീരുന്നു.

മറ്റു മതങ്ങളിലെപ്പോലെ തന്നെ ഇസ്‌ലാമിലും തീര്‍ത്ഥാടനത്തിനടിസ്ഥാനം ഭക്തിയാണ്. പ്രപഞ്ചനാഥന്റെ പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടുള്ള യാത്രയാണ് ഇസ്‌ലാമില്‍ തീര്‍ത്ഥാടനം. ഇങ്ങനെ മൂന്ന് മസ്ജിദിലേക്ക് മാത്രമേ അനുവദിക്കപ്പെട്ടിട്ടുള്ളൂ. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുനബവി, ജറുസലേമിലെ ബൈത്തുല്‍ മുഖദിസ്.

അര നൂറ്റാണ്ടിലേറെ കാലത്തെ ഉള്ളുരുകിയ പ്രാര്‍ത്ഥനയുടെ ഫലമായാണ് അല്ലാഹുവിന്റെ അതിഥികളില്‍ ഒരാളായി പരിശുദ്ധ മക്കയിലെത്തിയത്. നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിന്ന് സഊദി അറേബ്യയിലേക്കുള്ള യാത്ര എന്റെ ആദ്യത്തെ വിമാനയാത്രയായിരുന്നു. സഊദി അറേബ്യയിലേക്കുള്ള ആ യാത്രയില്‍ വിമാനം ഇറങ്ങിയത് ജിദ്ദയിലാണ്. വിമാനത്താവളത്തിന് പുറത്തേക്കുള്ള വഴിയില്‍ കോണിപ്പടികള്‍ കയറവേ സി.ഒ.പി.ഡി രോഗിയായ ഞാന്‍ ബോധരഹിതനായി; എന്നെ വഹിച്ച ആംബുലന്‍സിന്റെ സൈറന്‍ വിളികേട്ടാണ് പിന്നീട് ഉണര്‍ന്നത്. ലോക പ്രസിദ്ധമായ കിങ്ഫഹദ് ആസ്പത്രിയില്‍ പ്രവേശിക്കപ്പെട്ട ഞാന്‍ മണിക്കൂറുകള്‍ക്കകം സുഖം പ്രാപിച്ചു. അവിടെ നിന്ന് നേരെ മക്കയിലേക്ക്. പിന്നീട് ഹറമിലെത്തി. അവിടെ പ്രാര്‍ത്ഥനാനിരതനായി വിശ്രമിക്കാനിരുന്നപ്പോള്‍ ജീവിതത്തെ വിഴുങ്ങുന്ന കാലസങ്കല്‍പ്പം എത്രയോ അകലെയാണെന്ന തോന്നലുണ്ടായി. ഇബ്രാഹിം നബിയും ഇസ്മായില്‍ നബിയും കഅബ പണിതുയര്‍ത്തിയത് മുതല്‍ അത് അങ്ങിനെ തന്നെ നിലകൊള്ളുന്നു. ദൈവമാണ് ഹജ്ജിന്റെ ആതിഥേയന്‍. അവിടേക്ക് വിളിക്കാന്‍ ലോക രക്ഷിതാവ്, ഇബ്രാഹിം നബിയോട് കല്‍പിച്ചു. നിങ്ങളെ സൃഷ്ടിച്ച അതേ ഈശ്വരന്റെ സൃഷ്ടിയായ മണ്ണായ നീ അവന്റെ ക്ഷണം സ്വീകരിച്ചു മനുഷ്യനാകുക എന്നായിരുന്നു ആഹ്വാനം. ഈ തീര്‍ത്ഥാടനം മനുഷ്യന്റെ മൗലിക പ്രകൃതിയിലേക്കുള്ള ഒരു മടക്കമാണ് ഹജ്ജിനോടനുബന്ധിച്ച് അവര്‍ മനുഷ്യരാകുന്നു. വസ്ത്രങ്ങള്‍ മാറുന്നു, ഒരേ വസ്ത്രം. മനുഷ്യന്റെ എല്ലാ ആകുലതകളും കഫന്‍ പുടവയിട്ട് മൂടിയതുപോലെയുള്ള രണ്ട് വെള്ളത്തുണികള്‍. അവിടെ എല്ലാ വിവേചനങ്ങളു ഉച്ചനീചത്വങ്ങളും രണ്ട് കഷ്ണം വെള്ളതുണിയില്‍ ഒതുങ്ങുന്നു. ഋജുമാനസനായ ഇബ്രാഹിം നബി, ‘ഞാന്‍’ അല്ലാതായി വംശവും ഗോത്രവും മറന്ന് മനുഷ്യനാകാന്‍ തയ്യാറുണ്ടോ എന്നാണ് ചോദിച്ചത്. എല്ലാ ആത്മാക്കളും ആ ദൈവ വിളി കേട്ടു; എന്നാല്‍ ആ വിളിക്ക് ഉത്തരം നല്‍കിയ ആത്മാക്കളാണ് മീക്കാത്തില്‍ വെച്ച് ഹജ്ജിനും ഉംറക്കും ഇഹ്‌റാം കെട്ടി മൃഗീയ സ്വഭാവ വിശേഷങ്ങള്‍ എല്ലാം വെടിഞ്ഞ് മനുഷ്യരായത്.

കഅ്ബക്ക് ചുറ്റും ചിതറിക്കിടക്കുന്ന പത്ത് ലക്ഷം മനുഷ്യ സഞ്ചയത്തിന്റെ ഉപഗ്രഹ ചിത്രം കാ ണിച്ച് ഒരാള്‍ അമേരിക്കന്‍ പട്ടാള കമാന്ററോട് ചോദിച്ചുവത്രേ, ഹജ്ജിന് സമ്മേളിച്ച ഈ മനുഷ്യരൊക്കെ നിങ്ങളുടെ പട്ടാളക്കാരാണെന്ന് കരുതുക, എങ്കില്‍ എത്ര സമയം വേണ്ടിവരും ഇവരെ വരിയൊത്ത് നിര്‍ത്താന്‍? ദിവസങ്ങള്‍ വേണ്ടി വരും എന്നായിരുന്നു മറുപടി. കഅ്ബയില്‍ ബാങ്ക് മുഴങ്ങി നിമിഷങ്ങള്‍ക്കകം നമസ്‌കാരത്തിന് വരിയൊത്ത് ക്രമീകരിക്കപ്പെട്ട മനുഷ്യ സഞ്ചയത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ കമാന്റന്റ് അത്ഭുതപ്പെട്ടുപോയി. ഇത് അനുസ്മരണത്തിന്റെ ഫലം. ഈ അനുസരണം നിത്യജീവിതത്തിലേക്കും മുസ്‌ലിം സമൂഹം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ ലോകം സ്വര്‍ഗ രാജ്യമാകും. നമസ്‌കാരവേളയിലൊഴിച്ച് ജനങ്ങള്‍ 24 മണിക്കൂറും വലംവെച്ചുകൊണ്ടിരിക്കുന്ന ഈ കഅ്ബാലയം ലോകാത്ഭുതമാണ്.

ഹജ്ജിന് അനുഷ്ഠാനങ്ങള്‍ അഞ്ചും ഉംറക്ക് നാലുമാണ്. ഇഹ്‌റാം, തവാഫ്, സ്വഅയ്, ഖസര്‍, ബലി. ഹജ്ജിന്റെ അനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 5 ദിവസമെങ്കില്‍ ഉംറയുടെത് ഒരു ദിവസം മാത്രമാണ്. ഉംറക്ക് ഇഹ്‌റാം മക്കയില്‍ പ്രവേശിക്കുന്നതിന് മുമ്പ് എവിടെവെച്ചുമാകാം.
ഹറമില്‍ ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ ലക്ഷങ്ങളാണ് ദിനംപ്രതി വന്നും പോയും കൊണ്ടിരിക്കുന്നത്. രാവും പകലും അവിടെ ഒരുപോലെയാണ്. എത്ര വാഹനങ്ങളാണ് അര്‍ധരാത്രിയിലും ആ പുണ്യഭൂമിയിലേക്ക് തീര്‍ത്ഥാടകരുമായി ഓടിക്കൊണ്ടിരിക്കുന്നത്. എന്നിട്ടും തിക്കും തിരക്കും ബഹളവും നന്നെ കുറവ്. എയര്‍പോര്‍ട്ടില്‍ ഒരു കൂട്ടം ആകാംക്ഷാപൂര്‍വം വന്നിറങ്ങുമ്പോള്‍ മറ്റൊരു വിഭാഗം ആത്മനിവൃതിയോടെ മടക്കയാത്രയുടെ തയ്യാറെടുപ്പിലാകും. ആരാണ് ഇവരെയൊക്കെ നിയന്ത്രിക്കുന്നത്? സര്‍വശക്തനായ ഈശ്വരന്‍ മാത്രം. സര്‍ക്കാര്‍ മെച്ചപ്പെട്ട പാശ്ചാത്തല സൗകര്യം ഒരുക്കുന്നതില്‍ മുന്‍പന്തിയിലാണ്. ഇവിടെ എത്തുന്നവരാരും ഹജ്ജും ഉംറയും നിര്‍വഹിക്കാന്‍ സാധിച്ചിട്ടില്ലെന്ന് പരാതിപ്പെടാറില്ല. എത്ര തിരക്കുണ്ടായാലും അവിടെ എല്ലാ കര്‍മ്മവും നിര്‍വഹിക്കപ്പെട്ടിരിക്കും. കാരണം അവര്‍ ദൈവത്തിന്റെ അതിഥികളായാണ് അവിടെ എത്തുന്നത്. മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയുമാണ് ആ പുണ്യഭൂമിയിലെ പ്രധാന ആരാധനാ കേന്ദ്രങ്ങള്‍. മസ്ജിദുല്‍ ഹറാമില്‍ തവാഫിന് ശേഷം മക്കാമു ഇബ്രാഹിമിന്റെ പിറകില്‍ നമസ്‌കാരം. ഇബ്രാഹിംനബി (സ)യുടെ കാല്‍പ്പാടുകള്‍ പിന്‍പറ്റി താന്‍ ജീവിക്കുമെന്ന പ്രതിജ്ഞ പുതുക്കല്‍ കൂടിയാണത്. ജൂത, ക്രൈസ്തവ, ഇസ്‌ലാം കുലപതിയായ ഇബ്രാഹിംനബി (സ)യുടെ അധ്യാപനം എന്തായിരുന്നു, മനുഷ്യന്റെയും ദൈവത്തിന്റെയും ഏകത്വം. ഇത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചാല്‍ ‘ആരോടും വിരോധമില്ല എല്ലാവരോടും സ്‌നേഹം’ ശാന്തിമന്ത്രം പ്രാവര്‍ത്തികമാകും. ശത്രുതയും അസൂയയും വിദ്വേഷവും വെടിഞ്ഞ് സ്‌നേഹം പങ്ക് വെക്കപ്പെടുന്ന സുന്ദരലോകം ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകും. താന്‍ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരന് വേണ്ടി ഇഷ്ടപ്പെടുന്നവരുടെ സമാധാനം പൂത്തുലയുന്ന സ്വര്‍ഗരാജ്യം ഈ ഭൂമിയില്‍ യാഥാര്‍ത്ഥ്യമാകും. ആ ലോകത്തിന്റെ കൊച്ചു മാതൃകയാണ് മസ്ജിദുല്‍ ഹറാം, അതിനാലാണ് അല്ലാഹു ഹറമിനെ പരമ പരിശുദ്ധവും നിര്‍ഭയ ഗേഹവുമാക്കിയത്.

മദീനയില്‍ മസ്ജുല്‍ നബവി (നബിയുടെ പള്ളി) എന്ന പേരില്‍ പ്രസിദ്ധമായ വെള്ളതൂണുകള്‍ കൊണ്ട് അതിരിട്ട തിരുനബിയുടെ അന്ത്യവിശ്രമസ്ഥലമായ റൗളാ ശരീഫ് സന്ദര്‍ശിക്കാനും ഈ അതിര്‍ത്തി രേഖക്കുള്ളിലെ നബി (സ) യുടെ മിഹ്‌റാബില്‍ വെച്ച് നമസ്‌കരിക്കാനും കഴിഞ്ഞതില്‍ അല്ലാഹുവിന് സ്തുതി. മദീനയില്‍ ബദര്‍ സന്ദര്‍ശിച്ച് രക്ത സാക്ഷികള്‍ക്കായി പ്രാര്‍ത്ഥിച്ചു. ഉഹദും സന്ദര്‍ശിച്ചു. മഹാത്യഗിയായ ഹംസ (റ)യും അനേകം കര്‍മ്മ ധീരരും അന്ത്യ വിശ്രമം കൊള്ളുന്നത് ഇവിടെയാണ്. ഉഹദിലെ രക്തസാക്ഷികള്‍ക്കായി പ്രാര്‍ത്ഥിച്ചു സലാം പറഞ്ഞു.
ശേഷം റൗളാ ശരീഫിന്റെ കീഴക്കുഭാഗത്തെ ജന്നത്തുല്‍ ബക്കിഅ സന്ദര്‍ശിച്ചു. പതിനായിരത്തോളം സഹാബികളാണ് അന്ത്യവിശ്രമം കൊള്ളുന്നത്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ മൂന്നാം ഖലീഫ ഉസ്മാന്‍ (റ) തിരുനബിയുടെ പിതൃവ്യനായ അബ്ബാസ് (റ), വളര്‍ത്തമ്മയായ അലിമാബീവി (റ) തിരുനബിയുടെ പത്‌നിമാര്‍ വാല്‍സല്യപുത്രി ഫാത്തിമ (റ) തുടങ്ങിയവര്‍ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നവരില്‍ ഉള്‍പ്പെടുന്നു. മസ്ജിദുല്‍ ഖുബയും സന്ദര്‍ശിച്ചു. തിരുനബി മദീനയില്‍ പണിയിച്ച ആദ്യത്തെ പള്ളിയാണ്. ഈ മസ്ജിദിന്റെ കിണറ്റില്‍ ഒരിക്കല്‍ പ്രവാചകന്റെ മോതിരം വീണിരുന്നു. അതിനാല്‍ ഈ കിണര്‍ ബിഅര്‍ഖാത്തം എന്ന പേരില്‍ അറിയപ്പെടുന്നു. ഇന്ന് ആ കിണര്‍ മൂടപ്പെട്ടിരിക്കുകയാണ്. അനുയായികളില്‍ ചിലരുടെ നിരര്‍ത്ഥകമായ പ്രവര്‍ത്തികള്‍ കാരണമാണത്രെ ഈ കിണര്‍ മൂടപ്പെട്ടത്.

മദീനയില്‍ സന്ദര്‍ശിച്ച മറ്റൊരു സ്ഥലം ഇസ്‌ലാമിന്റെ ശത്രുക്കളുമായി നടന്ന യുദ്ധങ്ങളില്‍ സൂക്ഷ്മമായി പ്രവചിക്കപ്പെട്ടതില്‍ അസാധാരണമായ പ്രാധാന്യമുള്ള കിടങ്ങുയുദ്ധം നടന്ന സ്ഥലമായിരുന്നു. അവിടെ കിടങ്ങുകളൊന്നും കണ്ടില്ല. മാമലകള്‍ അതിരായ ആ ഭാഗത്ത് കിടങ്ങുകള്‍ നികത്തി വിശാലമായ റോഡുകളും കെട്ടിട സമുച്ചയങ്ങളും ഉയര്‍ന്നിരിക്കുകയാണ്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending