Connect with us

Video Stories

രണ്ടാം സ്വാതന്ത്ര്യചിന്തകള്‍ക്ക് തിരികൊളുത്തി നയന്‍താര സെഹ്ഗാള്‍

Published

on


വേദ ശാസ്ത്ര ശാഖയിലെ കുലപതിയും സംസ്‌കൃത സാഹിത്യത്തിലെ പണ്ഡിതനുമായ രഞ്ജിത് സീതാറാം പണ്ഡിറ്റിന്റെ മകള്‍ നയന്‍താര സെഹ്ഗാളും ഹിന്ദുത്വ രാഷ്ടവാദികളുടെ ഗണ്‍പോയിന്റില്‍. സാഹിത്യ സമ്മേളനങ്ങള്‍ രാജ്യത്തെല്ലായിടത്തും ഭീകരമാംവിധം വെല്ലുവിളി നേരിടുന്നു. രാജ്യത്തിന്റെ ദേശീയതയും അഖണ്ഡതയും പറയുന്നതിന് വെറുപ്പിന്റെ തത്വസംഹിതക്കാര്‍ ഭയപ്പെടുന്നതെന്തിനെന്ന് സാഹിത്യ നായകര്‍ ചോദിക്കുന്നു. മഹാരാഷട്രയില്‍ മറാത്തി സാഹിത്യ സമ്മേളനവും കര്‍ണാടകയിലെ ധാര്‍വാഡ് ഉന്നതതല സാഹിത്യ സമ്മേളനവും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സാഹിത്യ ഉല്‍സവങ്ങളും അടക്കം പുതുവര്‍ഷത്തില്‍ ഭീഷണി നേരിട്ടതും ആക്രമിക്കപ്പെട്ടതും നിരവധിയാണ്. 92 ാം മറാഠി സാഹിത്യസമ്മളനം ഉദ്ഘാടനത്തിനു പ്രശസ്ത സാഹിത്യകാരി നയന്‍താര സെഹ്ഗാളിനെ ക്ഷണിച്ചതിനെതിരെ തീവ്രഹിന്ദുത്വ വിഭാഗം ഭീഷണിമുഴക്കിയതിനെതുടര്‍ന്നു സമ്മേളനം മാറ്റിവെച്ചു.
ഹിന്ദുത്വവാദികള്‍ കലാസാഹിത്യകാരന്‍മാരോട് പറയുന്നത് ഞങ്ങള്‍ക്ക് വിയോജിപ്പുള്ള വിഷയങ്ങള്‍ നിങ്ങള്‍ പ്രമേയമാക്കേണ്ട എന്നാണ്. അത്തരം സാഹിത്യവും സിനിമയും കലയും ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങളുടെ വികാരം വ്രണപ്പെടുത്താന്‍ തുനിഞ്ഞാല്‍ അത്തരക്കാരുടെ നാവുകള്‍ സംസാരിക്കില്ല, കൈകള്‍ ചലിക്കില്ല. എന്നൊക്കെയാണ്. ഇത് റഷ്യയിലെ സ്റ്റാലിന്‍ വാഴ്ചക്കാലത്ത് സാഹിത്യകാരന്‍മാര്‍ക്ക് നേരിട്ടതിലും വലിയ ഭീഷണിയാണ് എന്ന് നയന്‍താര സെഹ്ഗാള്‍ പറയുന്നു.
റഷ്യയില്‍ യുവ കവി ജോസഫ് ബ്രോഡ്‌സ്‌കിയെ അറസ്റ്റു ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ കവിത ചുരുട്ടി മുഖത്തേക്കെറിഞ്ഞുകൊണ്ട് സ്റ്റാലിന്‍ പൊലീസ് വിഭാഗം ഉദ്യോഗസ്ഥര്‍ ബ്രോഡ്‌സ്‌കിയോട് ചോദിച്ചത് നിങ്ങളൊരു കവിയാണോ, ഇതൊരു കവിതയാണോ, സോവിയറ്റ് യൂണിയന് ഒരു ഭൗതിക നേട്ടമില്ലെങ്കില്‍ ഇതൊരു കവിതയല്ല, എന്നായിരുന്നു. ജയിലിലടച്ച ബ്രോഡ്‌സ്‌കിയെ തേടിയെത്തിയത് സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരമായിരുന്നു. സൈബീരിയയിലെ തൊഴിലാളികളുടെ പീഡനകഥ പറഞ്ഞ റഷ്യന്‍ സാഹിത്യകാരന്‍ സോള്‍സെനിത്സിനും ഇങ്ങനെ സര്‍ക്കാര്‍ അധികൃതരുടെ ഭീഷണി നേരിട്ടിരുന്നു. അദ്ദേഹത്തിനും നൊബേല്‍ സമ്മാനം ലഭിക്കുകയുണ്ടായി. എതിര്‍പ്പുകളെ അവര്‍ തള്ളിക്കളഞ്ഞു സമൂഹത്തോടൊപ്പം നിലകൊള്ളുകയായിരുന്നു.
ഇതേവിധം തിന്‍മക്കെതിരെ പൊരുതിയ നരേന്ദ്ര ദഭോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം.എം കല്‍ബുര്‍ഗി, ഗൗരിലങ്കേഷ് എന്നിവര്‍ രാജ്യത്ത് കൊല്ലപ്പെട്ടു, അവരുടെ അടുത്ത ഇര ഞാനായിരിക്കാം, സെഹ്ഗാളിന്റെ വാക്കുകളാണിത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പലര്‍ക്കും സ്വാതന്ത്ര്യ സമര കാലത്തെ പ്രയാസങ്ങളെകുറിച്ച് അറിഞ്ഞുകാണില്ല. എത്ര ധീരരായ യോദ്ധാക്കളാണ് ആ സമരത്തില്‍ കൊല്ലപ്പെട്ടത്. അങ്ങിനെ കിട്ടിയ സ്വാതന്ത്ര്യത്തെ ആരുടെ മുമ്പിലും അടിയറവെക്കാന്‍ തയ്യാറല്ല. എന്റെ പിതാവ് രഞ്ജിത് സീതാറാം പണ്ഡിറ്റ് സംസ്‌കൃത പണ്ഡിതനായിരുന്നു. അദ്ദേഹം മൂന്നു സംസ്‌കൃത ക്ലാസ്സിക്കുകള്‍ ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ട്. മുദ്രരാക്ഷസ, കാളിദാസന്റെ ഋതു സംഹാര, രാജതരംഗിണി എന്നിവയാണവ.
പന്ത്രണ്ടാം നൂറ്റാണ്ടിലെ കശ്മീര്‍ രാജാവായ കല്‍ഹാനയുടെ ചരിത്രമാണ് രാജ തരംഗിണി. പിതാവ് സ്വാതന്ത്ര്യ സമരവേളയില്‍ ജയില്‍വാസ മനുഭവിക്കുന്ന കാലത്താണ് രാജതരംഗിണി പൂര്‍ത്തിയാക്കിയത്. എന്റെ അമ്മ വിജയലക്ഷമി പണ്ഡിറ്റിന്റെ പിതാവായ മോട്ടിലാല്‍ നെഹ്‌റുവിന് സമര്‍പ്പിച്ചതാണി കൃതി. എന്റെ അമ്മാവനായ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു അവതാരികയെഴുതിരുന്നത്. പിതാവിന് കശ്മീര്‍ ഭാഷയും നല്ലവശമായിരുന്നു. അമ്മ മൂന്നു തവണയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്‌വേണ്ടി ജയിലില്‍ പോയത്. അച്ഛന്‍ നാലു തവണയും. അച്ഛന്‍ ബറേലി ജയിലില്‍ കടുത്ത രോഗാവസ്ഥയിലായിരുന്നപ്പോള്‍ നാട്ടിലേക്കു എന്നു വരുമെന്നാരാഞ്ഞ അമ്മയോട ് ഞാന്‍ സിംഹങ്ങള്‍ക്കൊപ്പമാണ് കഴിയുന്നത്. ചെന്നായകളോടൊപ്പം കഴിയുന്നതിലും നല്ലത് അതാണ് എന്നായിരുന്നു മറുപടി. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരെയാണ് സിംഹങ്ങള്‍ എന്ന് അച്ഛന്‍ പരാമര്‍ശിച്ചത്. ജയില്‍ മോചിതനായി മൂന്നാഴ്ചക്കകം അച്ഛന്‍ അതേ രോഗാവസ്ഥയില്‍ മരണമടയുകയായിരുന്നു. അമ്മ പിന്നീട് ബ്രിട്ടണില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരിക്കെ, ഭക്ഷണവേളയില്‍ അടുത്ത സീറ്റിലുണ്ടായിരുന്ന പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അമ്മയോട് പറഞ്ഞത് നിങ്ങളുടെ ഭര്‍ത്താവിനെ ഞങ്ങള്‍ കൊല്ലുകയായിരുന്നു, അങ്ങനെ തന്നെയല്ലേ, എന്നായിരുന്നു.
സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവരോട് ഞാനീ ചരിത്രം പറയുന്നത് ആ സ്വാതന്ത്ര്യം നമുക്ക് നഷ്ടപ്പെട്ടു എന്നാണ്. നമ്മുടെ ഭാവി തലമുറയും സ്വാതന്ത്ര്യം അനുഭവിക്കണം. ഒരു ഹിന്ദുവാണെന്നതില്‍ അഭിമാനിക്കുന്ന ഞാന്‍ ആ സനാതന ധര്‍മ്മത്തെ മുറുകെപിടിച്ചു കൊണ്ടുതന്നെ പറയുന്നു ഹിന്ദുത്വ രാഷ്ട്രവാദത്തെയും അവരുടെ വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും ജീവന്‍ വെടിഞ്ഞും എതിര്‍ക്കും. സ്വാതന്ത്ര്യ വീണ്ടെടുപ്പിനും അതിനായുള്ള പോരാട്ടത്തിനും ഞാന്‍ മുന്നിലുണ്ടാകും. സ്വാതന്ത്ര്യചിന്തകള്‍ക്ക് തീ കോരിയിടുന്ന സെഹ്ഗാളിന്റെ രക്തം കിനിയുന്ന പ്രതികരണമാണിത്. 1986ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവു കൂടിയാണ് സെഹ്ഗാള്‍.
ധാര്‍വാഡില്‍ ബി.ജെ.പി -യുവമോര്‍ച്ച പ്രവര്‍ത്തകരാണ് സാഹിത്യ സമ്മേളനം തടസ്സപ്പെടുത്തിയത്. പ്രമുഖ സാംസ്‌കാരിക സാഹിത്യ പ്രവര്‍ത്തകനായ ശിവ് വിശ്വനാഥന്റെ ദേശീയത സമകാലിക പരിവര്‍ത്തനം എന്ന പ്രബന്ധമവതരിപ്പിക്കുമ്പോഴാണ് മുദ്രാവാക്യം മുഴക്കി സ്റ്റേജിലേക്കു തള്ളിക്കയറുകയും പ്രഭാഷകരെ ആക്രമിക്കുകയും ചെയ്തത്. അസമിലും കശ്മീരിലും പട്ടാളം ജനങ്ങളെ പീഡിപ്പിക്കുന്നു എന്നു വിശ്വനാഥന്‍ പറഞ്ഞത് പിന്‍വലിക്കണമെന്നാവശ്യമായിരുന്നു അവര്‍ക്ക്. സദസ്സിലുള്ളവരെ ഭീഷണി മുഴക്കി പറഞ്ഞുവിട്ടു. കസേരകളും ബാനറുകളും നശിപ്പിച്ചു. ബി.ജെ.പി നേതാവ് സിദ്ദലിംഗയ്യയാണ് ഇവര്‍ക്ക് നേതൃത്വം നല്‍കിയത്. ജനാധിപത്യ രീതിയില്‍ ചോദ്യങ്ങളാവം എന്ന് അധ്യക്ഷന്‍ പ്രമുഖ തിരക്കഥാകൃത്ത് കെ.വി അക്ഷര്‍, സാഹിത്യകാരന്‍ ഗണേഷ്, പ്രമുഖ സാഹിത്യകാരന്‍ കൃഷ്ണമൂര്‍ത്തി എന്നിവരെല്ലാം വിളിച്ചുപറഞ്ഞെങ്കിലും ബഹളക്കാര്‍ അടങ്ങിയില്ല. പൊലീസെത്തിയാണ് ഇവരെ നീക്കം ചെയ്തത്. സമ്മേളനം നടത്തിയവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടു ബി.ജെ.പി നേതാക്കളായ ബി.എല്‍ സന്തോഷ്, ധാര്‍വാഡ് എം.പി പ്രഹഌദ ജോഷി എന്നിവര്‍ രംഗത്തുവരികയാണു ചെയ്തത്.
മാനവികതാ സന്ദേശ പ്രചാരണാര്‍ത്ഥം പ്രമുഖ സംഗീതജ്ഞന്‍ ടി.എം കൃഷ്ണ സംഘടിപ്പിച്ച കച്ചേരിയും ഇതേപോലെ ഭീഷണി നേരിട്ടതുകാരണം മാറ്റിവക്കേണ്ടിവന്നു. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്കെതിരെയും പ്രശസ്ത ബോളിവുഡ് താരം നസിറുദ്ദീന്‍ ഷാക്കെതിരെയും ഭീഷണിയും ബഹിഷ്‌കരണവും തുടരുകയാണ.്
അസമിലെ പ്രമുഖ സാഹിത്യ സാംസ്‌കാരിക നായകനായ ഹിരെന്‍ ഗുഹെയ്ന്‍, കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗൊഗോയി, പത്രപ്രവര്‍ത്തകന്‍ മഞ്ചിദ് മെഹന്ദ തുടങ്ങിയവരെ ദേശ വിരുദ്ധരെന്ന് ആരോപിച്ചു അറസ്റ്റു ചെയ്തിരിക്കുന്നു. സിറ്റിസണ്‍ഷിപ്പ് ബില്ലിനെതിരെ സംസാരിച്ചതിനാണ് അറസ്റ്റ്. നിരവധി മാധ്യമ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുകയാണ്. മണിപ്പൂരില്‍ യൂണിവാഴ്‌സിറ്റി വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ദേശവിരുദ്ധരെന്ന് പറഞ്ഞ് രാത്രിയില്‍ വീടുകളില്‍ കയറിചെന്ന് അറസ്റ്റ് ചെയ്യുന്നത് തുടരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending