Connect with us

Video Stories

സംവരണ നിഷേധത്തിന്റെ മതില്‍

Published

on

ടി.പി.എം ബഷീര്‍

കെ.എ.എസിലെ സംവരണ നഷ്ടത്തിനെതിരെ പിന്നാക്ക സംഘടനകളും പട്ടികജാതി സംഘടനകളും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയെങ്കിലും സംവരണവിരുദ്ധ നിലപാട് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഒടുവില്‍ നിയമവകുപ്പ് സെക്രട്ടറിയുടെ നിയമോപദേശം തേടി. കെ.എ.എസ് കേഡറിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത് മത്സര പരീക്ഷയിലൂടെ ആയതിനാല്‍ എല്ലാ വിഭാഗങ്ങളിലും സംവരണം നല്‍കണമെന്നായിരുന്നു നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥിന്റെ നിയമോപദേശം. ഇത് മുഖ്യമന്ത്രിക്ക് സ്വീകാര്യമായില്ല. കെ.എ.എസ് നിയമനങ്ങളില്‍ രണ്ട്, മൂന്ന് ധാരകളില്‍ സംവരണം ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെ 9 (സി) വകുപ്പ് പ്രകാരം ചെയര്‍മാന്‍ പി.കെ ഹനീഫ ഉത്തരവ് പുറപ്പെടുവിച്ചു. സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡണ്ട് എ.എം അബൂബക്കര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഉത്തരവ്. പക്ഷേ ഇതും മുഖ്യമന്ത്രി പരിഗണിച്ചില്ല.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡണ്ടും രാജ്യസഭാംഗവുമായ അഡ്വ. കെ. സോമപ്രസാദ് കെ.എ.എസില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പുവരുത്തണമെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഈ നിവേദനം മുഖ്യമന്ത്രിയുടെ കത്ത് സഹിതം അഡ്വക്കറ്റ് ജനറല്‍ സി.പി സുധാകര പ്രസാദിന്റെ നിയമോപദേശത്തിന് നല്‍കി. നിയമവകുപ്പ് സെക്രട്ടറിയുടെ ഉപദേശം തള്ളിയാണ് മുഖ്യമന്ത്രി എ.ജിയുടെ ഉപദേശം തേടിയത്. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് മാത്രമേ സംവരണം നല്‍കേണ്ടതുള്ളൂ എന്നും ബൈ ട്രാന്‍സ്ഫര്‍, ബൈ പ്രമോഷന്‍ തസ്തികകള്‍ക്ക് സംവരണം ബാധകമല്ലെന്നും അഡ്വക്കറ്റ് ജനറല്‍ നിയമോപദേശം നല്‍കി. പുതിയ കേഡറിലേക്ക് പുതിയ അപേക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലുള്ള നിയമനമാണെന്ന വസ്തുത വിസ്മരിക്കപ്പെടുകയും സാധാരണ ഗതിയിലുള്ള പ്രമോഷന്‍ നിയമനമെന്ന പരിഗണനയില്‍ ഇവ്വിധമൊരു നിയമോപദേശം നല്‍കുകയുമാണ് എ.ജി ചെയ്തത്. ‘വൈദ്യന്‍ വിധിച്ചതും രോഗി ഇച്ഛിച്ചതും പാല്‍’ എന്ന മട്ടില്‍ എ.ജിയുടെ നിയമോപദേശം മുഖ്യമന്ത്രിക്ക് സ്വീകാര്യമായി.
കെ.എ.എസ് കേഡറില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണ നഷ്ടം നേരിടുന്നത് സംബന്ധിച്ച് പട്ടിക വിഭാഗ കമ്മീഷന്‍ ചെയര്‍മാന്‍ കെ.എ.എസില്‍ നിന്ന് സംവരണ വിഭാഗങ്ങളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും ഇത് സംവരണാധിപത്യ തീരുമാനമാണെന്നും പ്രതികരിച്ചു. മുഖ്യമന്ത്രി ഇതും മുഖവിലക്കെടുത്തില്ല. ഏറ്റവും ഒടുവില്‍ ടി.എ അഹമ്മദ് കബീര്‍ എം.എല്‍.എ, കെ.എ.എസിലെ സംവരണ നിഷേധം സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയില്‍ സംവരണ വിരുദ്ധ നിലപാട് ഒന്നുകൂടി വ്യക്തമായി. ‘കെ.എ.എസ് ചട്ടങ്ങള്‍ അനുസരിച്ച് നേരിട്ടും, തസ്തിക മാറ്റം മുഖേനയും മാത്രമാണ് നിയമനം നടക്കുക. നേരിട്ടുള്ള നിയമനങ്ങള്‍ക്ക് പൊതുസംവരണ തത്വങ്ങള്‍ ബാധകമാണ്. എന്നാല്‍ പി.എസ്.സി വഴി തസ്തികമാറ്റ നിയമനം നടത്തുന്ന വിവിധ വകുപ്പുകളുടെ മാതൃകയിലാണ് കെ.എ.എസ് തസ്തിക മാറ്റ നിയമനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ ഇവിടെ സംവരണം ബാധകമല്ല’. ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. തസ്തികമാറ്റ പ്രകാരമുള്ള നിയമനങ്ങളിലും സംവരണം വേണമെന്ന പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമ കമ്മീഷന്റെയും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെയും നിര്‍ദ്ദേശം അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശ പ്രകാരം നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യക്കുറവ് ഉണ്ടെങ്കില്‍ അത് നികത്തുന്നതിന് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്താന്‍ സംവിധാനമുണ്ടെന്നും അത് കെ.എ.എസിനും ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണം പോലെ ഗൗരവമേറിയ ഒരു പ്രശ്‌നത്തെ എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി സമീപിക്കുന്നതെന്ന് ഈ മറുപടിയില്‍ നിന്ന് വ്യക്തമാണ്. പട്ടിക വിഭാഗങ്ങളുടെ പ്രാതിനിധ്യക്കുറവ് നികത്താന്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നിലവിലുണ്ടെന്ന് പറയുന്ന മുഖ്യമന്ത്രി പിന്നാക്ക സമുദായങ്ങളുടെ കാര്യത്തില്‍ പൂര്‍ണ നിശബ്ദനാണ്. സംവരണം നിലവിലുണ്ടായിട്ടും പിന്നാക്ക സമുദായങ്ങള്‍ക്ക് നഷ്ടപ്പെട്ട തസ്തികകളുടെ കണക്ക് പറയുന്ന നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നമ്മുടെ മുമ്പിലുണ്ട്. പട്ടിക വിഭാഗങ്ങള്‍ക്കും നിരവധി തസ്തികകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് പ്രാതിനിധ്യക്കുറവ് ഉണ്ടായാല്‍ നികത്തുന്നതിലല്ല, കെ.എ.എസ് പോലുള്ള പുതിയ കേഡറില്‍ സംവരണം പൂര്‍ണമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പുവരുത്തുകയാണ് മുഖ്യമന്ത്രിയുടെ നിയമപരമായ ബാധ്യത. കെ.എ.എസിലെ സംവരണ നിഷേധം പുനഃപരിശോധിച്ച് എല്ലാ ധാരകളിലും സംവരണം നല്‍കണമെന്നും തസ്തിക മാറ്റത്തിന് സംവരണം വേണ്ടെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തള്ളിക്കളയണമെന്നും ടി.എ അഹമ്മദ് കബീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു.
കെ.എ.എസിലെ സംവരണ നിഷേധത്തെപ്പറ്റി ചര്‍ച്ച സംഘടിപ്പിക്കാന്‍ പട്ടികജാതി-വര്‍ഗ കമ്മീഷന്‍ യോഗം വിളിച്ചത് ഡിസംബര്‍ ഒന്നിനായിരുന്നു. ചര്‍ച്ച നടന്നാല്‍ സര്‍ക്കാറിന്റെ സംവരണ വിരുദ്ധത തിരിച്ചറിയപ്പെടും എന്നതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് പ്രസ്തുത യോഗം മാറ്റിവെപ്പിക്കുകയും അതേദിവസം ‘നവോത്ഥാന’ സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്ത് വനിതാമതില്‍ സംഘടിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ‘നവോത്ഥാന’ സംഘടനകളുടെ പട്ടികയില്‍ ഹിന്ദു സമുദായത്തിലെ പിന്നാക്കക്കാരും പട്ടികജാതി-വര്‍ഗ സംഘടനകളെയുമാണ് ഉള്‍പ്പെടുത്തിയത്. സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പിന്നാക്ക-പട്ടിക സംഘടനകളുടെ യോജിച്ച മുന്നേറ്റം തടയുക എന്ന ലക്ഷ്യവും വനിതാമതിലിനുള്ളതായി സംശയിക്കേണ്ടതുണ്ട്.
കേരളീയ നവോത്ഥാനത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പങ്കാളിത്തമുണ്ടെന്നിരിക്കെ മുസ്‌ലിം-ക്രൈസ്തവ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയും ഈഴവ-പട്ടിക വിഭാഗങ്ങളെ മുന്നില്‍ നിര്‍ത്തിയും ഉയര്‍ത്തുന്ന ഈ മതിലിന്റെ ലക്ഷ്യം തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്‍.എസ്.എസ് വനിതാമതിലിനോട് ‘സമദൂരം’ പാലിക്കുന്നത് എന്നതും ശങ്കാജനകമാണ്. ‘നവോത്ഥാന’ സംഘടനകളുടെ യോഗത്തില്‍ കെ.എ.എസിലെ സംവരണ നിഷേധം ചിലര്‍ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല എന്ന വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്. നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണാവകാശം ആസൂത്രിതമായി നിഷേധിക്കുന്ന മാര്‍ക്‌സിസ്റ്റ് സര്‍ക്കാറിന്റെ സംവരണ വിരുദ്ധ നിലപാടുകള്‍ക്കെതിരെ പുതിയ പോരാട്ടങ്ങളുടെ പോര്‍മുഖം അനിവാര്യമാണ്. ശബരിമല വിവാദത്തിന്റെയും വനിതാ മതില്‍ നിര്‍മ്മാണത്തിന്റെയും ബഹളത്തില്‍ നീതി നിഷേധത്തിന്റെ വഞ്ചനാത്മകത തിരിച്ചറിയപ്പെടാതെ പോകരുത്. പിന്നാക്ക-പട്ടിക വിഭാഗങ്ങളുടെ അവകാശം നിഷേധിച്ച് നവോത്ഥാനം സൃഷ്ടിക്കാനാവുകയില്ല. അതിന്റെ അനന്തരഫലം അധഃപതനമാണ്. (അവസാനിച്ചു)

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending