Connect with us

Video Stories

പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു

Published

on

പി.കെ. കുഞ്ഞാലിക്കുട്ടി

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന മഹാമനീഷി വിടവാങ്ങിയിട്ട് ഒമ്പത് വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലചക്രം അതിന്റെ വേഗവും ദൂരവും താണ്ടിയിട്ടും ശിഹാബ് തങ്ങള്‍ നമ്മുടെ കൂടെയില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. തങ്ങളെ പരാമര്‍ശിക്കാതെ പൊതു പ്രവര്‍ത്തന ജീവിതത്തിലെ ഒരു ദിവസം പോലും കഴിഞ്ഞു പോയിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തങ്ങളുടെ ഓര്‍മയുണരാതെ ഒരു മാതൃകാ പദ്ധതിക്കും ഇന്നേവരെ ശിലയിട്ടിട്ടില്ല. എല്ലാം ശിഹാബ് തങ്ങളെന്ന ചരിത്ര പുരുഷന്‍ പകര്‍ന്നു നല്‍കിയ ഊര്‍ജ്ജം കൊണ്ടും കരുത്തു കൊണ്ടും നേടിയെടുത്തതാണ്. അത് കാലങ്ങള്‍ അനവധി കഴിഞ്ഞാലും സമൂഹ മേധ്യ തെളിഞ്ഞു കത്തും.

വലിയ ചരിത്രം സൃഷ്ടിച്ചു കൊണ്ടാണ് ശിഹാബ് തങ്ങള്‍ നമ്മില്‍ നിന്നും വിടപറഞ്ഞത്. കാരുണ്യം കൊണ്ടും സാന്ത്വനം കൊണ്ടും കടലും തിരയുമായി തങ്ങള്‍ മനുഷ്യര്‍ക്കിടിയില്‍ ഓളം തീര്‍ത്തു. ആയിരമായിരം സ്മാരകങ്ങള്‍ ലക്ഷക്കണക്കിന് ജനങ്ങളുടെ ഹൃദയത്തില്‍ കൊത്തിവെച്ച് ശിഹാബ് തങ്ങള്‍ മരിക്കാത്ത ഓര്‍മയായി ജീവിക്കുകയാണ്. ബൈത്തുറഹ്മ പോലെ കാരുണ്യ ഭവനങ്ങളായും ആതുരാലയങ്ങളായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും തങ്ങളുടെ സ്മരണ ജ്വലിച്ചു നില്‍ക്കുന്നു. ജനമനസ്സുകളെ സ്‌നേഹം കൊണ്ട് കീഴടക്കാനുള്ള മാസ്മരിക ശക്തി തങ്ങള്‍ക്കുണ്ടായിരുന്നു. ജന മനസ്സുകളില്‍ അത്രമാത്രം ഇടം നേടിയ ഒരു ആത്മീയ, രാഷ്ട്രീയ നേതാവ് ഈ നൂറ്റാണ്ടില്‍ ജീവിച്ചിരുന്നിട്ടില്ല. അത്രമാത്രമായിരുന്നു തങ്ങളുടെ സ്വാധീനം.
വര്‍ത്തമാന ഇന്ത്യയുടെ ഭീതിജനകമായ അന്തരീക്ഷത്തില്‍ ശിഹാബ് തങ്ങളുടെ സാന്നിധ്യം വല്ലാതെ ആഗ്രഹിച്ചു പോകുന്നു. ശിഹാബ് തങ്ങളെ പോലെ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് മാതൃകാ പരമായി നേതൃത്വം നല്‍കുന്ന ഒരു നേതാവിനെ കാണാന്‍ പ്രയാസമാണ്. സാമുദായിക സൗഹാര്‍ദത്തിന്റെ വിഷയം വരുമ്പോള്‍ കേരളം ആദ്യമോര്‍ക്കുന്നത് ശിഹാബ് തങ്ങളെയായിരിക്കും. എല്ലാ മതസ്ഥരും ഒരുപോലെ സ്‌നേഹിച്ച വ്യക്തിയായിരുന്നു തങ്ങള്‍.

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേള ഓര്‍ക്കാതെ വയ്യ. വലിയ സംഘര്‍ഷമുണ്ടാവുമായിരുന്ന ഒരു സാഹചര്യത്തില്‍ തങ്ങളുടെ മിത ഭാഷിത്വം ഒരു കലാപം പടര്‍ന്നുപിടിക്കുന്നതില്‍ നിന്നും കേരളത്തെ രക്ഷിച്ചു. ഒന്നും നോക്കേണ്ട എല്ലാം തകര്‍ത്തെറിയണമെന്നായിരുന്നു ചിലരുടെ ആഹ്വാനം. ന്യൂനപക്ഷങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍ തങ്ങള്‍ പക്വമായ നിലപാടിലുറച്ചു നിന്നു. പാര്‍ട്ടിക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നപ്പോഴും തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടായില്ല. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്തി ഭാവി തലമുറയെ സംരക്ഷിക്കുകയായിരുന്നു ലക്ഷ്യം. അതുപോലൊരു നേതാവ് വാസ്തവത്തില്‍ ഒരു സമൂഹത്തിന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.

അഭ്യസ്തവിദ്യനും സാഹിത്യകാരനും എഴുത്തുകാരനും എല്ലാമായിരുന്നു തങ്ങള്‍. സൗമ്യമായ ഭാഷണം കൊണ്ട് തങ്ങള്‍ മാസ്മരിക വലയം തീര്‍ത്തു. വ്യക്തിപ്രഭാവം കൊണ്ടും തങ്ങള്‍ നിറഞ്ഞു നിന്നു. പാര്‍ട്ടി ലീഡര്‍ഷിപ്പില്‍ തങ്ങളുടെ പ്രഭാവം എത്ര മഹത്തരമായിരുന്നുവെന്നത് ഓര്‍ക്കുമ്പോള്‍ അഭിമാനമാണ്. ഹ്രസ്വമായ ജീവിതകാലത്ത് അദ്ദേഹം സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുമ്പോള്‍ വല്ലാത്ത അത്ഭുതം തോന്നും. ഒരു സമൂഹത്തെ മുഴുവന്‍ മാറ്റി മറിക്കുന്നതില്‍ അദ്ദേഹത്തിന്റെ കഴിവ് ചരിത്രം ചികഞ്ഞാല്‍ കാണാം. മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ മുന്നേറ്റത്തിന് തിരികൊളുത്തിയ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. തങ്ങള്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയും തങ്ങളുടെ ജനസ്വാധീനവുമെല്ലാം ആ മുന്നേറ്റത്തിന്റെ വക്താക്കളാണ്. പിന്നാക്ക പ്രദേശങ്ങളിലും പിന്നാക്ക ന്യൂനപക്ഷ ജനവിഭാഗങ്ങളിലുമള്ളവര്‍ അഭ്യസ്തവിദ്യരും അതുപോലെ സമൂഹത്തില്‍ ഉന്നത സ്ഥാനീയരുമാവണമെന്ന വലിയ നിര്‍ബന്ധക്കാരനായിരുന്നു തങ്ങള്‍. റാങ്ക് നേടിയെത്തുന്ന കുട്ടികളെ കണ്ടാല്‍ അദ്ദേഹത്തിന്റെ മുഖത്ത് കാണുന്ന തിളക്കം ഇന്നും എന്റെ മനസ്സിലുണ്ട്. പഠിക്കുന്ന കുട്ടികളെ അദ്ദേഹം അങ്ങേയറ്റം സ്‌നേഹിച്ചിരുന്നു. അവരെ വളരെ രഹസ്യമായി സഹായിച്ചിരുന്നു. ഒരു സമൂഹത്തെ ഒന്നിച്ച് മാറ്റിയെടുക്കുക എന്നത് ഒരു പൊതു പ്രവര്‍ത്തകന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയാണ്. അങ്ങിനെ സംഭാവന നല്‍കിയ ഒരാളാണ് തങ്ങള്‍. ഈ സമൂഹത്തില്‍ രൂപം കൊണ്ട വലിയ പരിവര്‍ത്തനത്തിന്റെ കേന്ദ്ര ബിന്ദു തങ്ങളായിരുന്നു. അത് തലമുറകളോട് ചെയ്ത ഏറ്റവും വലിയ നീതിയാണ്.

തീവ്രവാദ പ്രസംഗങ്ങള്‍ നടത്തി ജനങ്ങളെ കൊലക്ക് കൊടുക്കുന്ന ഒരു കാലമുണ്ടായിരുന്നു. രാഷട്രീയ മുതലെടുപ്പിന് വേണ്ടി സമുദായത്തെ ഭിന്നിപ്പിച്ച് വര്‍ഗീയ ചേരിതിരിവുണ്ടാക്കി കാര്യലാഭം നേടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അവിടെയെല്ലാം തങ്ങള്‍ സൗമ്യതയുടെ പ്രതിരൂപമായി നിന്നു. ഇങ്ങനെയല്ല രാഷ്ട്രീയമെന്നും സമൂഹത്തിന്റെ ഭാവി സാമുദായിക സൗഹാര്‍ദത്തിലൂടെയും ഐക്യത്തിലുടെയും മാത്രമേ യാഥാര്‍ത്ഥ്യമാവുകയുള്ളുവെന്നും തങ്ങള്‍ പറഞ്ഞു. ഇത്തരത്തില്‍ ദീര്‍ഘവീക്ഷണമുള്ള ഒരു നേതാവായിരുന്നു തങ്ങള്‍. സമാധാനത്തിലൂടെയും മതസൗഹാര്‍ദ്ദത്തിലൂടെയും രാഷ്ട്രീയ വിജയം നേടിയെടുത്ത നേതാവായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും പരിഹരിച്ചുകൊണ്ടാവണം പാര്‍ട്ടി പ്രവര്‍ത്തനമെന്ന് തങ്ങള്‍ എപ്പോഴും പറയും. പാര്‍ട്ടിയുടെ വളര്‍ച്ചയോടൊപ്പം രാജ്യത്തിന്റെ വളര്‍ച്ചയും വികസനവും തങ്ങള്‍ സ്വപ്‌നം കണ്ടു. ഒരോ മാറ്റങ്ങളേയും വിലയിരുത്തി ആമാറ്റങ്ങളെ ജനങ്ങളിലെത്തിച്ചു. മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ഇന്നീ കാണുന്ന വികസന പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തത് ശിഹാബ് തങ്ങളെന്ന തണലില്‍ നിന്നാണ്. അതുകൊണ്ട് മാത്രമാണ് പല വികസനങ്ങളും യാഥാര്‍ത്ഥ്യമായത്. എന്റെ ജീവിത യാത്രയില്‍ സ്രഷ്ടാവ് തന്ന ഏറ്റവും വലിയ അനുഗ്രഹമാണ് തങ്ങള്‍.

നിരവധി തവണ ജനപ്രതിനിധിയായ എന്റെ വിജയത്തിനും നടപ്പിലാക്കിയ വികസനത്തിനും പിന്നിലെല്ലാം ശിഹാബ് തങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായിരുന്നു. നീതിപൂര്‍വം തീരുമാനം കൈക്കൊള്ളുക എന്നത് ഒരു നേതാവിന്റെ ഏറ്റവും വലിയ യോഗ്യതയാണ്. അങ്ങിനെ ഒരു നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയിലെ ഒരോ ചര്‍ച്ചയുടേയും അന്തിമ തീരുമാനം തങ്ങളായിരുന്നു. കാരണം ആ തീരുമാനം നീതിയുടേതാവുമെന്നുറപ്പാണ്. പാവങ്ങള്‍ക്കൊപ്പാണ് തങ്ങള്‍ ഏറ്റവും കൂടുതല്‍ സമയം ചിലവഴിച്ചിരുന്നത്. അവരുടെ പ്രയാസങ്ങളും സങ്കടങ്ങളും തങ്ങളുടേത് കൂടിയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടിലും സാധാരണക്കാര്‍ക്ക് തന്നെയായിരുന്നു മുന്‍ഗണന. സുഖമില്ലാത്ത സമയത്തും ഒരു മാറ്റവും വന്നില്ല. മുഖം കടുപ്പിച്ച് ഒന്നും പറയാതെ ഇരുത്തി ചിന്തിപ്പിക്കുന്ന നര്‍മ്മം പങ്കിട്ടാണ് പലപ്പോഴും പ്രതികരിച്ചിരുന്നത്.

ലോക കാര്യങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന വിവരം ആരെയും അത്ഭുതപ്പെടുത്തും. വായനയിലൂടെ ലോക വിവരങ്ങളെ തങ്ങള്‍ പുതുക്കികൊണ്ടിരുന്നു. അബൂദാബിയില്‍ ലോക സാഹിത്യത്തിലെ പ്രമുഖര്‍ പങ്കെടുത്ത സഹിത്യ സമ്മേളത്തില്‍ അറബിക് കവിത അവതരിപ്പിച്ച് തിളങ്ങിയത് സാഹിത്യത്തില്‍ തങ്ങളുടെ അപാരമായ കഴിവിനെ സൂചിപ്പിക്കുന്നു. അവിടെ അവതരിപ്പിച്ചതില്‍ വെച്ച് ഏറ്റവും മികച്ച് നിന്നത് തങ്ങളുടേതായിരുന്നുവെന്ന് സദസ് പ്രശംസിച്ചപ്പോള്‍ ആ പുഞ്ചിരി മുഖത്തുണ്ടായിരുന്നു. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നടക്കം തങ്ങള്‍ നേടിയ ഉന്നത വിദ്യാഭ്യാസം ഇതിന് തുണയായി എന്നതാണ് സത്യം. ബഹുഭാഷാ പാണ്ഡിത്യം അദ്ദേഹത്തിന്റെ മികവായിരുന്നു. ഇംഗ്ലീഷും ഉറുദുവും അറബിയും അനായാസം കൈകാര്യം ചെയ്തു. ഇങ്ങനെയുള്ള ഒരാള്‍ സാധാരണക്കാരില്‍ സാധാരണക്കാരുമായി ഇടപഴകി അവരുടെ വികാരം ഉള്‍ക്കൊണ്ട് അവരുടെ ഭക്ഷണം കഴിച്ച് അവരെ ചേര്‍ത്തു പിടിച്ചു നടക്കാന്‍ മടിച്ചില്ല. അത് തങ്ങളുടെ മാത്രം പ്രത്യേകതയാണ്. തങ്ങള്‍ എന്നും പ്രചോദനമാണ്. വര്‍ഷങ്ങള്‍ അനവധി കഴിഞ്ഞാലും തങ്ങള്‍ ജനഹൃദയങ്ങളില്‍ പച്ച പടിച്ച് നില്‍ക്കും.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending