Connect with us

Video Stories

മതങ്ങളും ധര്‍മ്മങ്ങളും ആഴത്തില്‍ പഠിച്ച ഗുരു

Published

on

എ വി ഫിര്‍ദൗസ്

മുസ്‌ലിംകളോടുള്ള ഇതേ സമീപനം തന്നെയാണ് തീരദേശങ്ങളിലെ പരിവര്‍ത്തിത-ദലിത് ക്രൈസ്തവരോടും ശ്രീനാരായണ ഗുരു പുലര്‍ത്തിയിരുന്നത്. അവരുടെ ആഘോഷങ്ങളിലും മതപരമായ ചടങ്ങുകളിലുമെല്ലാം അദ്ദേഹം പൂര്‍ണ മനസ്സോടെത്തന്നെ പങ്കെടുക്കുകയും അവ ആസ്വദിക്കുകയും ചെയ്തിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെയും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെയും അവസ്ഥകളും കേരളത്തിലെ സാമൂഹ്യ സാഹചര്യങ്ങളും വെച്ചുനോക്കുമ്പോള്‍ തീരദേശങ്ങളിലെ പരിവര്‍ത്തിത ക്രൈസ്തവരുമായി ഈഴവ സമുദായത്തില്‍പെട്ട ഒരാള്‍ സമ്പര്‍ക്കം പുലര്‍ത്തുക എന്നത് ചിന്തിക്കാന്‍ പോലും കഴിയുന്ന സാഹചര്യമായിരുന്നില്ല. ഇവിടെയാണ് നാരായണഗുരു തന്റെ സഹജമായ വിശാല മാനുഷബോധത്തോടെ ഇടപെടലുകള്‍ നടത്തുന്നത്. പില്‍ക്കാലത്ത് ജാതി നശീകരണത്തിന് പിന്‍ബലം നല്‍കുന്ന വിധത്തില്‍ ഗുരു രചിച്ച കൃതികളില്‍ ആവര്‍ത്തിച്ചത് തന്റെ ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ സ്വന്തം മനസ്സാക്ഷിയുടെ പിന്‍ബലത്തോടെ പ്രാവര്‍ത്തികമാക്കിയിരുന്ന കാര്യങ്ങളുടെ ആശയരൂപങ്ങള്‍ മാത്രമായിരുന്നു. ‘മനുഷ്യാണാം മനുഷ്യത്വം ജാതിര്‍, ഗോത്വം ഗവാം യഥാ’ (ഗോക്കള്‍ക്ക് എപ്രകാരമാണോ ഗോത്വം ജാതിയായിരിക്കുന്നത്) എന്ന് നാരായണ ഗുരു പറയുന്നുണ്ടെങ്കില്‍ അത് കേവലം തത്വോദീരണം മാത്രമായിരുന്നില്ല. സ്വജീവിതത്തില്‍ പ്രയോഗവത്കരിച്ചു തെളിയിച്ച നന്മ തന്നെയായിരുന്നു. സാമൂഹികവും വ്യക്തിപരവുമായ ബന്ധങ്ങളിലും സമ്പര്‍ക്കങ്ങളിലും മാത്രമല്ല, മതപരമായ സ്വഭാവമുള്ളവയും ആത്മീയ ലക്ഷ്യത്തോടെ നിര്‍വഹിക്കപ്പെട്ടവയുമായ പ്രവര്‍ത്തനങ്ങളിലും ഇത്തരത്തില്‍ നാരായണഗുരു മനുഷ്യോന്മുഖതയെ സന്നിവേശിപ്പിക്കുന്നത് കാണാവുന്നതാണ്. മതപരവും ആത്മീയവുമായ ലക്ഷ്യത്തോടെ അദ്ദേഹം ചെയ്ത കാര്യങ്ങള്‍ സത്യത്തില്‍, സ്വന്തം വ്യക്തി ജീവിതത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ വളരെ കുറവായിരുന്നു.
എന്നാല്‍ ഈശ്വര പ്രീതി മുന്‍നിര്‍ത്തി ചെയ്യുന്ന കാര്യങ്ങളില്‍ എന്തെങ്കിലും മനുഷ്യഗുണം ഉണ്ടെന്ന് കാണുമ്പോള്‍ ഗുരു അവയെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. ഭക്തരായ പാവപ്പെട്ട ജനങ്ങള്‍ അമ്പലങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും സമര്‍പ്പിക്കുന്ന വഴിപാട് വസ്തുക്കളില്‍ പട്ടിണി മാറ്റുന്നതിനുള്ള വസ്തുക്കള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ ഗുരു നിര്‍ദ്ദേശിക്കുന്ന പരാമര്‍ശങ്ങളുണ്ട്. ഇങ്ങനെ സമാഹരിക്കപ്പെടുന്ന വസ്തുക്കള്‍ പാവങ്ങള്‍ക്കായി വിതരണം ചെയ്യുക എന്നതായിരുന്നു അത്തരം നിര്‍ദ്ദേശങ്ങളുടെ ലക്ഷ്യം. പുതിയതും ചെറിയവയുമായ അമ്പലങ്ങളില്‍ ഒന്നിലധികം വിളക്കുകള്‍ കൊളുത്തിവെച്ച് എണ്ണ ദുര്‍വ്യയം ചെയ്യരുത് എന്നും ആ എണ്ണക്കാശ് പാവപ്പെട്ടവന് അരി വാങ്ങി കഞ്ഞിവെച്ച് കുടിക്കാന്‍ നല്‍കണമെന്നും പറയുന്ന ഗുരുവിനെ കാണാം. അമ്പലങ്ങളുടെ നടയടച്ചു വരുമ്പോള്‍ അവിടങ്ങളിലെ വിളക്ക് കെടുത്താതെ വരിക എന്നതായിരുന്നു ബ്രാഹ്മണ പൂജാരിമാരുടെ പതിവ്. എന്നാല്‍ നാരായണഗുരു അനുയായികളെ പഠിപ്പിച്ചത് നടയടച്ചു വരുമ്പോള്‍ നിര്‍ബന്ധമായും വിളക്ക് കെടുത്തണം എന്നാണ്. എണ്ണയും തിരിയും പാഴാകാതിരിക്കാനുള്ള ഈ നിര്‍ദ്ദേശത്തെ രസകരമാക്കി അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘വിളക്ക് കത്തിച്ചുനിര്‍ത്തി കടയടച്ചു പോന്നാല്‍ ദൈവങ്ങള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല’ എന്ന ഒരു തമാശയും ഗുരു പറയുന്നുണ്ട്. തന്നെ സന്ദര്‍ശിക്കാന്‍ വരുന്ന ചില ഭക്തര്‍ വലിയ തലച്ചുമടുമായി വരുന്നതില്‍ ഗുരുവിന് തൃപ്തിയുണ്ടായിരുന്നില്ല. വലിയ കായക്കുലകളും നാളികേരങ്ങളും മത്തന്‍, കുമ്പളം, പയര്‍, ചേന തുടങ്ങിയ പച്ചക്കറി ഇനങ്ങളുമെല്ലാം കുട്ടയില്‍ ചുമന്ന് കാണാന്‍ വന്നവരോട് ‘ഇതെന്തിനാണിത്ര കഷ്ടപ്പെട്ട് ഇങ്ങോട്ട് കൊണ്ടുവന്നത്. അയല്‍പക്കത്തുള്ളവര്‍ക്ക് കൊടുത്തുകൂടായിരുന്നോ’ എന്നു ചോദിച്ചതു കാണാം. ഇങ്ങനെ വന്നുചേരുന്നതെന്തും അധികം വൈകാതെ തന്നെ ചുറ്റും നില്‍ക്കുന്നവര്‍ക്കിടയില്‍ വിതരണം ചെയ്തു തീര്‍ക്കുമായിരുന്നു. പുണ്യവും ദൈവപ്രീതിയും ഉദ്ദേശിച്ചു ചെയ്യുന്ന ഏതൊരു കാര്യത്തിലും മനുഷ്യര്‍ക്ക് ഗുണങ്ങള്‍ ഉണ്ടാവണമെന്ന ഗുരുവിന്റെ സഹജമായ മനസ്സാക്ഷി അവസ്ഥയാണ് ‘അവനവന്‍ ആത്മസുഖത്തിനായ് ആചരിക്കുന്നത് എന്തും അപരന് ഗുണത്തിനായ് വരണം’ എന്ന ദര്‍ശനാവിഷ്‌കാരത്തില്‍ വരുന്നത്. ക്ഷേത്രങ്ങള്‍ പ്രതിഷ്ഠിക്കുകയും ഒരു ഘട്ടം വരെ അവയെ അനുകൂലിക്കുകയും ചെയ്തുവന്ന ഗുരു പിന്നെ അവയില്‍ നിന്ന് പതുക്കെപ്പതുക്കെ അകലുകയും ദേവാലയങ്ങള്‍ക്ക് പകരം വിദ്യാലയങ്ങള്‍ പണിയാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് കാണാം. ക്ഷേത്രങ്ങളുടെയും ദേവാലയങ്ങളുടെയും പ്രവര്‍ത്തനങ്ങളെ മനുഷ്യോന്മുഖമായി പുനക്രമീകരിക്കുക എന്ന ലക്ഷ്യത്തോടെ ഗുരു കൊണ്ടുവന്ന പല പരിഷ്‌കാരങ്ങളും മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളും പാലിക്കപ്പെടുകയുണ്ടായില്ല എന്നതിന്റെ സ്വാഭാവിക ഫലം കൂടിയായിരുന്നു ആ മാനസികവും പ്രാവര്‍ത്തികവുമായ പിന്‍മാറ്റം.
എല്ലാ മതങ്ങളെയും ധര്‍മ്മങ്ങളെയും ആഴത്തില്‍ പഠിച്ചുള്‍ക്കൊള്ളാന്‍ നാരായണ ഗുരുവിന് കഴിഞ്ഞിരുന്നു. ആലുവാ അദ്വൈതാശ്രമത്തില്‍ സര്‍വമത സമ്മേളനം വിളിച്ചുകൂട്ടാന്‍ ഗുരുവിനെ പ്രേരിപ്പിച്ചതും ആ കഴിവു തന്നെയായിരുന്നു. മതങ്ങള്‍ക്ക് പരസ്പരം വാദിച്ചു ജയിക്കാന്‍ കഴിയില്ലെന്നും ഏതെങ്കിലും മതത്തിന്റെ വക്താവിന് അങ്ങനെ തോന്നുന്നത് അവന്റെ മതചിന്ത മദമായി മാറിയതിനാലാണെന്നും ഗുരു പറയുന്നുണ്ട്. മതങ്ങളെ കുറിച്ചുള്ള ഈ ഗുരുവീക്ഷണവും അദ്ദേഹത്തിലെ സഹജമായ മാനവികതയുടെയും മാനുഷികതയുടെ പ്രതിഫലനമാണ്. അതോടൊപ്പം പഠിച്ചും പ്രാവര്‍ത്തികമാക്കിയും ഉള്ള തിരിച്ചറിവും അതിനു പിന്നിലുണ്ട്. ഇസ്‌ലാമിനെയും ക്രിസ്തുമതത്തെയും ആഴത്തില്‍ പഠിച്ചറിയാന്‍ ഗുരുവിന് സാധിച്ചതിനെ കുറിച്ച് നേരത്തെ സൂചിപ്പിക്കയുണ്ടായി. തന്റെ ‘അനുകമ്പാദശകം’ എന്ന ചെറിയ കൃതിയില്‍ മുഹമ്മദ് നബിയെ കുറിച്ച് ‘കാരുണ്യവാന്‍ നബി മുത്തുരത്‌നം’ എന്നും ക്രിസ്തുവിനെ കുറിച്ച് ‘പരമേശ പവിത്ര പുത്രന്‍’ എന്നും ഗുരു വിശേഷിപ്പിക്കുമ്പോള്‍ ആ വരികള്‍ തീരെച്ചെറുതാണെങ്കില്‍ പോലും അതില്‍ ഗുരുവിന്റെ ഇസ്‌ലാമിക-ക്രൈസ്തവ പരിജ്ഞാനം പ്രതിഫലിക്കുന്നുണ്ട്. ഖുര്‍ആനിലെ ‘സര്‍വ ലോകങ്ങള്‍ക്കും കരുണയും അനുഗ്രഹവും ആയിട്ടല്ലാതെ പ്രവാചകനെ നാം അയച്ചിട്ടില്ല’ എന്ന വാക്യപരാമര്‍ശം ഗുരുവിന്റെ അവബോധ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചതിനാലാണ് ‘കാരുണ്യവാന്‍ നബി മുത്തുരത്‌നം’ എന്നെഴുതാന്‍ കഴിഞ്ഞത്. ‘പരമേശ പവിത്ര പുത്രന്‍’ എന്ന് ക്രിസ്തുവിനെ കുറിച്ച് പറയുന്നിടത്ത് ക്രൈസ്തവ ദൈവശാസ്ത്രത്തിലെ പിതാവ്-പുത്രന്‍-പരിശുദ്ധാത്മാവ് എന്നുള്ള ത്രിത്വ വീക്ഷണമാണ് പ്രതിഫലിപ്പിക്കുന്നത്. പിതാവിന്റെയും പുത്രന്റെയും ഇടയില്‍ വരുന്ന ദൈവത്തിന്റെ മൂന്നാം ഭാവമാണ് പരിശുദ്ധാത്മാവ് എന്നതിനാലാണ്, പരിശുദ്ധാത്മാവിനെ പ്രതിനിധീകരിക്കുന്ന ‘പവിത്ര’ എന്ന വാക്ക് മേല്‍വരിയുടെ നടുക്കായി കൊണ്ടുവന്നിരിക്കുന്നത്. ഇങ്ങനെ ഗുരുവിന്റെ പല കൃതികളുടെയും വരികള്‍ക്കിടയില്‍ വായിച്ചാല്‍ തന്റെ അനന്യമായ വിജ്ഞാനത്തിന്റെ പലപല അംശങ്ങളും ആ വരികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളായി വര്‍ത്തിക്കുന്നത് കാണാം. ഒന്നും ഒരു മതവും ധര്‍മ്മവും ആശയവും ചിന്താഗതിയും തനിക്ക് അന്യമല്ലെന്ന അടിയുറച്ച ബോധ്യത്തോടെ നീങ്ങിയ നാരായണ ഗുരുവിനെ ജാതി വിഗ്രഹമാക്കുന്നതും ആ നിലക്ക് പ്രചാരം നടത്തുന്നതും അദ്ദേഹത്തോട് ചെയ്യുന്ന വലിയൊരു കൃതഘ്‌നത തന്നെയാണ്. ഹൈന്ദവ ആചാര്യനും സമുദായ പരിഷ്‌കര്‍ത്താവുമായി ചിത്രീകരിച്ച് പരിമിതപ്പെടുത്തുന്നതും ഇത്തരത്തില്‍ തന്നെയാണ്. നാരായണ ഗുരുവിനെ കുറിച്ചുള്ള യഥാര്‍ത്ഥവും സത്യസന്ധവുമായ വിവരങ്ങളും വസ്തുതകളുമായി ഇനിയുമൊട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. (അവസാനിച്ചു)
(ശ്രീനാരായണ ഗുരുവിന്റെ കൃതികളുടെ അറബി വിവര്‍ത്തകനാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending