Connect with us

Video Stories

വലിയ പ്രതിമയില്‍ ചെറുതാകുന്ന ഇന്ത്യ

Published

on

കുറുക്കോളി മൊയ്തീന്‍

നൂറ്റി മുപ്പതു കോടി ജനങ്ങള്‍ അധിവസിക്കുന്ന, ജനസംഖ്യയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് അഭിമാനിക്കുന്ന ഇന്ത്യയില്‍ ലോകത്തിലെ ഏറ്റവും ഉയരം (182 മീറ്റര്‍) കൂടിയ പ്രതിമ സ്ഥാപിച്ചിരിക്കുന്നു. സര്‍ദാര്‍ സരോവര്‍ ഡാമിന്റെ സമീപത്ത് കെവാദിയ ഗ്രാമത്തില്‍ 20,000 ഏക്കര്‍ കൃഷി ഭൂമിയാണ് ഇതിനായി ഉപയോഗിച്ചത്. 2014ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രതിമ കാര്യം ഉണ്ടായിരുന്നില്ല. ദരിദ്രര്‍ക്കും കര്‍ഷകര്‍ക്കുമെല്ലാമായി വലിയ വാഗ്ദാനങ്ങള്‍ നല്‍കി. വിദേശ ബാങ്കുകളിലെ സമ്പന്നരുടെ കള്ളപ്പണം രാജ്യത്തെ പാവങ്ങളുടെ എക്കൗണ്ടുകളലേക്ക് 15 ലക്ഷം വീതം നിക്ഷേപിക്കുമെന്ന് മോദി പ്രഖ്യപിച്ചിരുന്നതാണ്. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്ക് ഉത്പാദന ചെലവിന്റെ 150 ശതമാനം വില നിശ്ചയിച്ചു സംഭരിക്കുമെന്നത് തെരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. അഞ്ചു വര്‍ഷം തികയാന്‍ ഇനി മാസങ്ങള്‍ മാത്രമേയുള്ളു. പ്രധാന വാഗ്ദാനങ്ങൊളൊന്നും നടപ്പിലാക്കാന്‍ മുതിര്‍ന്നിട്ടില്ല. ദാരിദ്ര്യം കനപ്പെടുകയും കുത്തകകള്‍ക്ക് സമ്പത്ത് കുന്നുകൂടുകയും ചെയ്തു എന്നതാണ് ബി.ജെ.പി ഭരണത്തിന്റെ സംഭാവന.
ഉത്പാദന മേഖല തളര്‍ന്നു, രൂപയുടെ മൂല്യം ഇടിഞ്ഞു, കാര്‍ഷിക മേഖല തകര്‍ന്നു, ലക്ഷകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. അഴിമതി വ്യാപിച്ചു, സ്ത്രീ സുരക്ഷ നഷ്ടപ്പെട്ടു, വര്‍ഗീയത പരന്നു, സ്ത്രീ പീഡനങ്ങളും കൊലകളും പെരുകി, മഹത്തായ രാജ്യത്തിന്റെ എല്ലാ പാരമ്പര്യങ്ങളും വെട്ടിമാറ്റി ജനാധിപത്യം കശക്കിയെറിഞ്ഞ,് മതേതരത്വം കാറ്റില്‍പറത്തി മോദി മുന്നേറുകയാണ.് പ്രതിമ നിര്‍മാണത്തില്‍ പോലും മോദിയെ മതിച്ചത് സങ്കുചിത താല്‍പര്യങ്ങളാണ്. അല്ലാതെ പട്ടേലിനോടുള്ള ആദരവല്ല. കേന്ദ്ര സര്‍ക്കാരിന്റെ യഥാര്‍ത്ഥ നയം പ്രകടമാവുന്ന കൃത്യം തന്നെയായിരുന്നു പട്ടേലിന്റെ പ്രതിമ നിര്‍മ്മാണം.
പട്ടേലിന്റെ ആദര്‍ശങ്ങളും ആശയങ്ങളും എല്ലാവര്‍ക്കും സ്വീകാര്യമാവണമെന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം. സാമ്പത്തിക നയത്തിന്റെ കാര്യത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും വല്ലഭായി പട്ടേലും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. തന്റെ അഭിപ്രായങ്ങള്‍ ആരുടെ മേലിലും അടിച്ചേല്‍പ്പിക്കാന്‍ പട്ടേല്‍ മുതിര്‍ന്നിട്ടില്ല. പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പട്ടേലിന്റെ ആ നയങ്ങളെ അംഗീകരിക്കാനാവുമോ? ഗുജറാത്തിലെ പഴയ കലാപങ്ങളും രാജ്യത്ത് ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന അവസ്ഥയും രാജ്യത്തെ ബോധ്യപ്പെടുത്തുന്നത് പട്ടേലിന്റെ ആ നയങ്ങളുടെ കടക വിരുദ്ധനാണ് മോദി എന്നു തന്നയല്ലേ.
വല്ലാഭായി പട്ടേല്‍ അധികാരത്തിന് വേണ്ടി ആദര്‍ശം ബലിയര്‍പ്പിച്ച വ്യക്തിയായിരുന്നില്ല. രാജ്യത്തിന്റെ അധികാര കൈമാറ്റം യാഥാര്‍ത്ഥ്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ആരായിരക്കണമെന്ന ചര്‍ച്ച നടന്നപ്പോള്‍ ഭൂരിപക്ഷഭിപ്രായം പട്ടേലിന് അനുകൂലമായിരുന്നു. 16 പ്രദേശ് കമ്മിറ്റികളില്‍ 15ഉം പട്ടേലിനെ പിന്തുണച്ചു. മഹാത്മാജിയെ വളരെ ആദരിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. മഹാത്മാജിയുടെ നിര്‍ദ്ദേശം മാനിച്ചു നെഹ്‌റുവിനെ പ്രസിഡന്റ് സ്ഥാനത്തേക്കു അവരോധിക്കുകയുണ്ടായി.1946ലെ ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെഹ്‌റുവിനെ ക്ഷണിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ്. അധികാര സ്ഥാനീയനാകാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചിറിഞ്ഞിട്ടും ഗാന്ധിജിയെ അനുസരിച്ച പട്ടേലിനെ പകര്‍ത്താന്‍ എല്‍.കെ അദ്വാനിയെ അരികിലാക്കി കസേരയില്‍ കയറിയ മോദിക്കാവുമോ.
നരേന്ദ്ര മോദിയുടെ കണ്ണു തുറപ്പിക്കാനായി കര്‍ഷക സമര പന്തലിനടുത്ത് ഡല്‍ഹിയില്‍ പാര്‍ലിമെന്റിനോരത്ത് ഹരിയാനയില്‍നിന്ന് വന്ന ഒരു കര്‍ഷകന്‍ മരക്കൊമ്പില്‍ തൂങ്ങി മരിക്കുകയുണ്ടായി, മോദി കണ്ണുതുറന്നില്ല, അനവധി കര്‍ഷകരെ ആട്ടിയോടിച്ചാണ് 20,000 ഏക്കര്‍ കൃഷി ഭൂമി ഉപയോഗപ്പെടുത്തി ജീവിത കാലം മുഴുവന്‍ കര്‍ഷക ക്ഷേമത്തിനായി യത്‌നിച്ച പട്ടേലിന്റെ പ്രതിമ സ്ഥാപിക്കാന്‍ മോദി മുതിര്‍ന്നത്. കര്‍ഷകര്‍ക്കൊപ്പം ശക്തമായി നിലകൊണ്ട വ്യക്തിയായിരുന്നു പട്ടേല്‍. 1928ല്‍ ഗുജറാത്തിലെ ബര്‍ദോളി താലൂക്കിലെ നികുതി വിരുദ്ധ കര്‍ഷക സമരത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമായിരുന്നു. 22 മുതല്‍ 60 ശതമാനം വരെയായി ഭൂ നികുതി വര്‍ധിപ്പിച്ചതിനെതിരെയായിരുന്നു ആ കര്‍ഷക സമരം. 80,000ത്തോളം വരുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു നടത്തിയ സമരത്തിനു മുമ്പില്‍ അധികാരികള്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. ആ സമരമാണ് വല്ലഭായി പട്ടേലിന് ‘സര്‍ദാര്‍’ സ്ഥാനം കൊടുത്തത്. ശക്തമായ പ്രളയവും വലിയ വരള്‍ച്ചയും രാജ്യം നേരിടുകയുണ്ടായി. കൃഷി മാത്രമല്ല ഭൂമി തന്നെ നഷ്ടപ്പെട്ടു. വരള്‍ച്ച കാരണം ജനങ്ങള്‍ പലായനം ചെയ്തു. ഇവയെല്ലാം നിര്‍വികാരനായി നോക്കിനിന്ന ഭരണത്തലവനാണ് നരേന്ദ്ര മോദി. മോദി സര്‍ദാര്‍ വല്ലഭഭായി പട്ടേലിന്റെ ആദര്‍ശാശയങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല. പട്ടിണി രാജ്യങ്ങളില്‍പെട്ടുകിടക്കുന്ന ഇന്ത്യ പ്രതിമക്കായി തുലച്ചത് 2989 കോടി രൂപയും. കാണാന്‍ ആളുകളും സന്ദര്‍ശകരും വരുമാനവുമൊക്കെ ഉണ്ടായേക്കാം. എന്നാല്‍ അതിനു പിന്നിലെ പ്രധാനമന്ത്രിയുടെ സങ്കുചിത താല്‍പര്യം രാജ്യത്തെ ലോകത്തിന്റെ മുമ്പില്‍ ചെറുതാക്കി. ഐക്യത്തിന്റെ പ്രതിമ എന്നാണ് സര്‍ക്കാര്‍ ഉല്‍ഘോഷിക്കുന്നത്. സര്‍ക്കാര്‍ നയം ജനങ്ങളെ ഭിന്നിപ്പിക്കുന്നതും രാജ്യത്തെ ദുര്‍ബലപ്പെടുത്തുന്നതുമാണ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ചെറുതാക്കുക എന്ന താല്‍പര്യമാണ് പ്രധാന മന്ത്രിയെ മതിക്കുന്നത് എന്നതാണ് നാം ചെറുതായിപ്പോകുന്നതിന് കാരണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending