Connect with us

Video Stories

ഏകാധിപത്യ ചൈനയും ലോകത്തിന്റെ ആശങ്കയും

Published

on

വിശാല്‍ ആര്‍

എല്ലാ അര്‍ത്ഥത്തിലും ചൈന അടക്കി ഭരിക്കാന്‍ ഒരുങ്ങുകയാണ് പ്രസിഡന്റ് ഷീ ജിന്‍പിങ്. ഒരു ഏകാധിപതിയുടെ ജനനമാണ് ഇവിടെ സംജാതമായത്. 2012 ഒടുവില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയമിതനായതിനു പിന്നാലെയാണ് ജിന്‍പിങിന്റെ ആദ്യ അഞ്ചു വര്‍ഷക്കാലത്തെ ഭരണം ആരംഭിക്കുന്നത്. നിരവധി പേര്‍ ഈ സമയത്തെ വിശേഷിപ്പിച്ചത് ഏറ്റവും മോശപ്പെട്ട രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍ നടന്ന സമയമെന്നാണ്. ആക്ടിവിസ്റ്റുകള്‍, എതിരഭിപ്രായമുള്ളവര്‍, ബുദ്ധിജീവികള്‍ തുടങ്ങിവയരൊക്കെ അമ്പരപ്പോടെയാണ് പുതിയ തീരുമാനത്തെ കാണുന്നത്. ഈ അടിച്ചമര്‍ത്തല്‍ ഇനി കൂടുതല്‍ രൂക്ഷമാകുമെന്നതാണ് വാസ്തവം.
ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഉദയത്തിന്റെ ലക്ഷണങ്ങള്‍ ഏറെക്കാലമായി തെളിഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു. എന്നാല്‍ അത് വേഗത്തിലും ഒപ്പം യാതൊരു മറയുമില്ലാതെയും അദ്ദേഹം പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ഭരണഘടനയനുസരിച്ച് 2023ല്‍ രണ്ടു വട്ടം പ്രസിഡന്റ് പദവിക്ക് ശേഷം ഒഴിയാനുള്ള തീരുമാനത്തോട് വിസമ്മതിച്ചുകൊണ്ടാണ് ആ നിയമം തന്നെ റദ്ദാക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടിയുടെ കീഴിലുള്ള ഒരു ടാബ്ലോയിഡ് വിശേഷിപ്പിച്ചത് ചൈനക്ക് 2035 വരെ വളരെ സ്ഥിരതയുള്ള നേതൃത്വം വേണമെന്നാണ്. ജിന്‍പിങിന് അപ്പോള്‍ 96 വയസാകും. മാവോ കാലത്തിന്റെ കെടുതികള്‍ അനുഭവിച്ച, ജിന്‍പിങിന്റെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മറ്റൊരു ‘ശക്തനാ’യ ഭരണാധികാരി ജനിക്കുന്നതിനെ തടയുന്നതിന് പ്രതിജ്ഞ ചെയ്തിട്ടുള്ളവരാണ്. രാഷ്ട്രീയം സ്ഥാപനവത്കരിക്കാനും കൂട്ടുത്തരവാദപരമാമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി കൈക്കൊണ്ട നടപടിയാണ് കാലാവധി നിശ്ചയിക്കല്‍ ഉള്‍പ്പെടെയുള്ളവ. അവര്‍ക്ക് ശേഷം വന്നവരൊന്നും കരുതിയിരിക്കില്ല, ഇത്ര വേഗത്തില്‍ ജിന്‍പിങ് അധികാരം തന്നില്‍ കേന്ദ്രീകരിക്കുമെന്ന്. ജിന്‍പിങിന്റെ അഴിമതി വിരുദ്ധ നടപടി പ്രതിപക്ഷത്തെ ഒട്ടൊക്കെ അവസാനിപ്പിച്ചിരിക്കുന്നു. ഇതിനൊപ്പം, ഒരു ദേശീയ ഉണര്‍വ് ഉണ്ടാക്കാനുള്ള പ്രസിഡന്റിന്റെ ശ്രമം സാധാരണ ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ട്രംപ് കാലഘട്ടത്തിന്റെയും ഉയര്‍ന്ന ജനസംഖ്യയുടേയും കാലത്ത് നേതൃത്വ കേന്ദ്രീകരണം എന്നത് വളരെ എളുപ്പമാണ് എന്നൊരു വാദം നിലവിലുണ്ട്. അതായത്, ജനങ്ങളെ, രാജ്യത്തെ നേര്‍വഴിക്ക് നടത്താന്‍ ഒരുറച്ച ഭരണാധികാരിയുടെ നേതൃത്വം വേണമെന്ന്. അതിന്റെ അനന്തര ഫലം ജനാധിപത്യം വന്‍ കുഴപ്പങ്ങളില്‍ പെടുകയും അതിന്റെ നാശവുമായിരിക്കും. എതിരാളികള്‍ ജിന്‍പിങില്‍ ചില നിയന്ത്രണങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. അതേസമയം അദ്ദേഹം പുറത്തുപോകുന്നത് വെറുതെ കാത്തിരിക്കാന്‍ സാധിക്കുകയുമില്ല. സമ്പദ് വ്യവസ്ഥയോ വിദേശ നയമോ കുഴപ്പത്തിലാകുകയാണെങ്കില്‍ സ്വയം പശ്ചാത്തപിക്കും എന്നു കരുതുന്ന തരത്തിലേക്ക് ഭരണത്തെ അദ്ദേഹം ഒരു സ്വകാര്യ ഇടപാടാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ നിരവധി പേര്‍ നിശബ്ദരാക്കപ്പെട്ടിട്ടുണ്ടെങ്കിലും ഈ നീക്കത്തിനകത്തെ ആപല്‍ സൂചനയുടെ ആഴം വളരെ വ്യക്തമാണ്. നിലവിലുള്ള തീരുമാനവുമായി ഒത്തുപോകാന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള വിമര്‍ശകരെ നിര്‍ബന്ധിക്കുന്ന തരത്തില്‍ കൂടുതല്‍ ഒതുക്കലുകള്‍ കുറഞ്ഞ കാലത്തിനിടക്ക് ഉണ്ടാകും. ദീര്‍ഘകാലത്തേക്ക്, മുന്‍ നേതാക്കള്‍ തിരിച്ചറിഞ്ഞതുപോലെ, ശക്തരായ നേതാക്കള്‍ക്ക് എന്തും ലക്ഷ്യമിടാന്‍ സാധിക്കും സുസ്ഥിരത ഒഴിച്ച് എന്ന കാര്യം ചൈന മനസിലാക്കും.
ഇന്ത്യയെ സംബന്ധിച്ചും പുതിയ വെല്ലുവിളികള്‍ ഉയര്‍ന്നു വരും. ചൈനയുമായുള്ള എന്തു പുതിയ ഇടപാടുകളും സങ്കീര്‍ണ്ണമായിരിക്കും. ജിന്‍പിങ് ശക്തമായ സ്ഥാനത്ത് ഇരിക്കുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കാന്‍ തരമില്ല. ചൈനീസ് സൈനിക ശക്തി, ഭൂമിശാസ്ത്രപരമായ യാഥാര്‍ത്ഥ്യങ്ങള്‍, അതിര്‍ത്തി തര്‍ക്കങ്ങള്‍ തുടങ്ങിയവയുടെ നിലവിലെ പശ്ചാത്തലത്തില്‍ ഇന്ത്യ അതിന്റെ ചൈനീസ് നയം കൂടുതല്‍ വ്യക്തതയുള്ളതാക്കേണ്ടിയിരിക്കുന്നു. അതിര്‍ത്തി മേഖലയില്‍ സമാധാനത്തിന്റെ അന്തരീക്ഷം കൊണ്ടുവരാന്‍ മോദി സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. മറ്റൊരു വെല്ലുവിളി കൂടിയുണ്ട്. സുശക്തനായ ജിന്‍പിങ് അധികാരത്തില്‍ കൂടുതല്‍ പിടിമുറുക്കുന്നതോടെ അദ്ദേഹത്തിനെതിരെയുള്ള പ്രതിരോധവും വളരും. വന്‍ സാമ്പത്തിക ശക്തി അരാജകത്വത്തിലേക്ക് വീണാല്‍ യുദ്ധമാണ് ശ്രദ്ധതിരിക്കാനുള്ള എളുപ്പ വഴി. അതുകൊണ്ടുതന്നെ കൗശലക്കാരനായ ഈ ഉഗ്ര പ്രതാപിക്കെതിരെ ഇന്ത്യ തീര്‍ച്ചയായും ചില മുന്‍കരുതലുകള്‍ എടുക്കേണ്ടിയിരിക്കുന്നു.
സൗമ്യനെങ്കിലും ഏകാധിപത്യ ആശയങ്ങളോട് താല്‍പര്യമുള്ളയാളാണ് ജിന്‍പിങ്. ഫലപ്രദമായ ഭരണ നിര്‍വഹണത്തിന് അധികാര കേന്ദ്രീകരണം അനിവാര്യമാണെന്ന് അദ്ദേഹം കരുതുന്നു. തന്നിലൂടെ മാത്രമേ ചൈനക്ക് ഒരു പ്രബല രാഷ്ട്രമാകാന്‍ കഴിയൂ എന്ന് ഷി അന്ധമായി വിശ്വസിക്കുന്നു. തന്റെ നേതൃത്വം ചൈനക്ക് ഇനി അനിവാര്യമാണ്. ചൈനയുടെ ആഭ്യന്തര രാഷ്ട്രീയത്തിനും ലോക രാഷ്ട്രീയത്തിനും വളരെ നിര്‍ണായകമായ തീരുമാനമാണ് ആജീവനാന്തം ഭരണത്തില്‍ തുടരാനുള്ള അനുമതി.
ജിന്‍പിങിന്റെ നേതൃത്വത്തിനെതിരെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇപ്പോള്‍ തന്നെ മുറുമുറുപ്പുകള്‍ ഉയരുന്നുണ്ട്. നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിലെ തീരുമാനങ്ങള്‍ സാധാരണഗതിയില്‍ എതിര്‍ക്കപ്പെടാറില്ല. എന്നാല്‍ ഷി യെ ആജീവനാന്ത പ്രസിഡന്റാക്കിയതിനെതിരെ ഏതാനും പ്രതിനിധികള്‍ വോട്ട് ചെയ്യുകയും ചിലര്‍ വിട്ട് നില്‍ക്കുകയും ചെയ്തിട്ടുണ്ട്. എല്ലാം ശുഭമല്ല എന്നാണിത് കാണിക്കുന്നത്. മിതവാദിയായ മാധ്യമ പ്രവര്‍ത്തകന്‍ ലീ ഡാറ്റോംഗിന്റെ അഭിപ്രായത്തില്‍ ഷി യുടെ ഏകാധിപത്യം ചൈനയേയും ചൈനീസ് ജനതയേയും മാവോയുടെ കാലത്തെന്ന പോലെ നശിപ്പിക്കും. പീപ്പിള്‍സ് കോണ്‍ഗ്രസിലെ പ്രതിനിധികള്‍ വെറും പാവകളായിട്ടാണ് ഈ ഭേദഗതി അംഗീകരിച്ചിട്ടുള്ളത്. ഇത്തരം ഏകാധിപതികള്‍ ഒരിക്കലും അവകാശപ്പെട്ട ലക്ഷ്യങ്ങള്‍ നേടിയിട്ടില്ല.
ഒപ്പം, നവമാധ്യമങ്ങള്‍ സാമൂഹിക മുന്നേറ്റത്തിന്റെ വേദിയാകുന്ന ഈ കാലഘട്ടത്തില്‍ ഷിക്ക് എതിര്‍പ്പ് നേരിടാതെ എത്രകാലം മുന്നോട്ടു പോകാന്‍ കഴിയുമെന്നതും ചോദ്യമായി നിലനില്‍ക്കുന്നു. പാര്‍ട്ടിയിലെയും ഭരണത്തിലെയും ശക്തമായ ഉദ്യോഗസ്ഥ സംവിധാനം ഉയര്‍ത്തുന്ന വെല്ലുവിളികളും ചെറുതായിരിക്കില്ല. പ്രത്യേകിച്ചും അഴിമതിക്കെതിരെ പടവാള്‍ ഉയര്‍ത്തുന്ന ജിന്‍പിങ് ഇവരുടെ എതിര്‍പ്പ് വിളിച്ചുവരുത്തും. ഇപ്പോള്‍ രൂപീകരിച്ചിട്ടുള്ള സൂപ്പര്‍വൈസറി കമ്മിഷന്‍ ഭരണത്തലപ്പത്തുള്ളവരുടെ ആനുകൂല്യങ്ങള്‍ എടുത്ത് മാറ്റിയാല്‍ എതിര്‍പ്പ് രൂക്ഷമാകും. ഇതോടൊപ്പം പ്രസക്തമാണ് ചൈനയെ ഒരു സമ്പന്ന രാഷ്ട്രമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍ പാളിച്ച വരാതിരിക്കേണ്ടത്.
ഷി യുഗം അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. 2050 ഓടുകൂടി ചൈനയെ സാമ്പത്തികമായും രാഷ്ട്രീയമായും ലോകത്തെ ഏറ്റവും പ്രബല രാഷ്ട്രമാക്കുക എന്നതാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപിത ലക്ഷ്യം. 19 ാം പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രമാണ രേഖയില്‍ ഈ ലക്ഷ്യം ഊന്നിപ്പറയുന്നുണ്ട്. ഈ ലക്ഷ്യം നേടിയെടുക്കാന്‍ ഷി ജിന്‍പിങിന് മാത്രമേ കഴിയൂ എന്ന ധാരണയിലാണ് അദ്ദേഹത്തിന് ജീവിതകാലം മുഴുവനും പ്രസിഡന്റായി തുടരാന്‍ ഉതകുന്ന രീതിയില്‍ ചൈനീസ് ഭരണഘടനയില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്.
വമ്പിച്ച പദ്ധതികളാണ് ഇതിനായി ചൈന ആസൂത്രണം ചെയ്തത്. ചൈനീസ് സൈന്യത്തിന്റെ ആധുനികവത്കരണവും വിദേശ രാജ്യങ്ങളില്‍ സൈനിക താവളങ്ങളുടെ നിര്‍മ്മാണവും ഇതില്‍ പ്രധാനപ്പെട്ടതാണ്. തെക്കേ ഏഷ്യയില്‍ തുറമുഖങ്ങളുടെ നിര്‍മ്മാണത്തിലൂടെയും വന്‍തോതിലുള്ള നിക്ഷേപങ്ങളിലൂടെയും ഇന്ത്യക്കെതിരെ വളയം തീര്‍ക്കുന്നതു പോലെ, ലോകത്തിലെ മറ്റ് പ്രദേശങ്ങളിലും ചൈന തന്ത്രപരമായ സാന്നിധ്യം ഉറപ്പിക്കുകയാണ്. ഒരു പാത, ഒരു മേഖല പദ്ധതിയിലൂടെ സൈനികവും സാമ്പത്തികവുമായ ആഗോള സാന്നിധ്യമാണ് ചൈന ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ആഗോള, ധനകാര്യ സ്ഥാപനങ്ങളിലും മറ്റ് ലോക ഭരണകാര്യ സംവിധാനങ്ങളിലും ചൈനയുടെ സ്വാധീനം വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇത്തരം വേദികളില്‍ നിന്ന് ചൈനയെ പരമാവധി അകറ്റി നിര്‍ത്താനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഈ സമീപനത്തോടുള്ള ചൈനയുടെ പ്രതികരണമാണ് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിന്റെയും ബ്രിക്‌സ് ന്യൂ ഡവലപ്‌മെന്റ് ബാങ്കിന്റെയും രൂപീകരണം.
ചുരുക്കത്തില്‍ ചൈനയുടെ പ്രബല രാഷ്ട്ര സ്വപ്നം പൂവണിയാന്‍ കടുത്ത വെല്ലുവിളികളാണുള്ളത്. ഈ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഷി ജിന്‍പിങിന് പരിധികളില്ലാത്ത അധികാരം കൊടുത്താല്‍ മാത്രമേ കഴിയൂ എന്ന യുക്തിയാണ് അദ്ദേഹത്തിന് ജീവിതകാലം പ്രസിഡന്റായി തുടരാന്‍ ചൈന സാഹചര്യമൊരുക്കിയിരിക്കുന്നത്.
ഷിക്ക് ലഭിച്ചിരിക്കുന്ന അതിരുകളില്ലാത്ത അധികാരം ലോകം ഏകാധിപത്യ ഭരണത്തിലേക്ക് തിരിച്ചു പോകുന്നതിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. അമേരിക്കയിലും ആജീവനാന്ത പ്രസിഡന്റുമാര്‍ അധികാരമേല്‍ക്കുന്നത് നന്നായിരിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending