Connect with us

Video Stories

നവോത്ഥാന വഴികളില്‍ കുറുകെ കെട്ടിയ മതില്‍

Published

on

മുഫീദ തെസ്‌നി

കാലാനുസൃതമായി രാജ്യത്തുണ്ടായ നവോത്ഥാന മുന്നേറ്റത്തിന്റെ ചരിത്രത്തില്‍ കീഴാള സ്ത്രീകളടക്കമുള്ളവര്‍ നടത്തിയ ഒട്ടേറെ സമര മുന്നേറ്റങ്ങള്‍ കാണാം. ചാന്നാര്‍ ലഹളയിലൂടെ മാറു മറയ്ക്കാന്‍ സാധിച്ചതും സതി നിര്‍ത്തലാക്കപ്പെട്ടതും മുലക്കരം ഒഴിവാക്കിയതും സ്ത്രീകള്‍ ഉന്നത വിദ്യാഭ്യാസം കൈവരിക്കാന്‍ തുടങ്ങിയതും സംബന്ധം പോലുള്ള അനാചാരങ്ങള്‍ നിര്‍ത്തലാക്കപ്പെടാനുമെല്ലാം കാരണമായത് പോലെ വലിയ മുന്നേറ്റങ്ങള്‍ രാജ്യത്തെ നവോത്ഥാന ചരിത്രത്തിന്റെ ദശാസന്ധികളില്‍ ഇടംപിടിച്ചതാണ്. സ്ത്രീകളുടെ പദവി ഉയര്‍ത്താന്‍ ഇത്തരം സംഭവങ്ങള്‍ക്കായിട്ടുണ്ട്. പക്ഷേ ഈ സമരങ്ങളുടെയൊക്കെ പിന്നില്‍ കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയായിരുന്നു എന്ന അവരുടെ വ്യാജ ന്യായവാദം സ്ഥാപിച്ചെടുക്കാനുള്ള കുടില തന്ത്രമാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ ഒത്താശയോടെ അവര്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത്.
പതിനെട്ടാം നൂറ്റാണ്ടിലും അതിനുശേഷവും നടന്ന വിവിധ ജാതികളില്‍പെട്ട സ്ത്രീ സമൂഹത്തിന്റെ അവകാശ സമരങ്ങള്‍ കാലേക്കൂട്ടി തയ്യാറാക്കിയ നാടകത്തിലൂടെ തങ്ങളുടെ നവോത്ഥാനമാക്കി മാറ്റുക. അതിന്റെ പേരാണ് വനിതാ മതിലും എന്ന് സ്ഥാപിച്ചെടുക്കാന്‍ ഒരു വിഭാഗം നടത്തിയ ശ്രമമാണ് ഇന്നലെ കേരളത്തില്‍ കണ്ടത്. നവോത്ഥാന നായകര്‍ തങ്ങളാണെന്ന് സ്വയം പ്രഖ്യാപിക്കുന്നു. എതിര്‍ക്കപ്പെടുന്നവര്‍ പ്രാകൃത ചിന്താഗതിക്കാരായും പിന്തിരിപ്പുകാരായും വെളിച്ചം വരാന്‍ ആഗ്രഹിക്കാത്തവരായും മുദ്ര കുത്തുന്നു. വര്‍ഗീയപരമായി മനുഷ്യരെ മതിലുകെട്ടി രണ്ടു തട്ടിലാക്കുന്ന സമീപനം കൊണ്ട് തന്നെയാണ് വനിതാമതിലിനെ വര്‍ഗീയ മതിലെന്നു വിളിക്കാന്‍ പ്രേരിപ്പിച്ചത്. അധികാരത്തില്‍ കെട്ടിതൂങ്ങുന്നതിനായി ഇന്നലെ വരെ അകറ്റിനിര്‍ത്തിയിരുന്ന ജാതി സംഘടനകളെ കൂട്ട്പിടിച്ചു വര്‍ഗീയ മതില്‍ ഉയര്‍ത്തിയപ്പോള്‍ ഈ നാടിന്റെ മതേതര വിശ്വാസങ്ങളെയും ബഹുസ്വരതയെയും മുഖ്യമന്ത്രിയും പരിവാരങ്ങളും മറന്നു. ആരോ മെനഞ്ഞുകൊടുത്ത അജണ്ടകള്‍ക്ക്‌വേണ്ടി സാമുദായിക സംഘടനകളുമായി ചേര്‍ന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചേരിതിരിവിന്റെ ജാതി മതില്‍ കെട്ടി മനുഷ്യരെ വിഭജിക്കുകയാണ്. അതിന്റെ തലതൊട്ടപ്പന്മാരായി മാന്‍ഹോളില്‍ വീണ നൗഷാദില്‍ വര്‍ഗീയത കണ്ടെത്തിയ വെള്ളാപ്പള്ളിയെയും ബാബരിയുടെ കല്ലിളക്കിയ സുഗതനേയും ഇരുത്തിയത് മുതലാണ് കേരളത്തിലെ മതേതര വിശ്വാസികള്‍ വര്‍ഗീയ മതില്‍ എന്ന് പ്രഖ്യാപിച്ചത്.
സ്ത്രീ അബലയല്ല പ്രബലയാണെന്നും ഭരിക്കപ്പെടേണ്ടവളല്ല ഭരിക്കേണ്ടവളാണ് എന്ന് പറയുമ്പോഴും പൂമുഖ സങ്കല്‍പ്പങ്ങളെ പൊളിച്ചടക്കി ലിംഗ സമത്വത്തെ കുറിച്ചും സാമൂഹ്യ പുരോഗമനത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുമ്പോഴും ഒരു സ്ത്രീ പോലുമില്ലാത്ത വനിതാമതിലിന്റെ സംഘാടക സമിതി അത്ഭുതപ്പെടുത്തുന്നതായിരുന്നു. തന്റെ പാര്‍ട്ടിയാണ് ഭരിക്കുന്നതെങ്കില്‍ അവരെന്ത് ചെയ്താലും കൈയുംകെട്ടി ന്യായീകരിക്കുക മാത്രമാണ് വിധി എന്നോര്‍ത്തു പല്ലും നഖവും മിനുക്കി കാത്തുനില്‍ക്കുകയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍. അല്ലെങ്കില്‍ ഹാദിയ എന്ന വനിതയെ പരസ്യമായി അധിക്ഷേപിച്ച സി.പി സുഗതനെ വനിതാമതിലില്‍ ഉള്‍പ്പെടുത്തുമായിരുന്നോ. ശബരിമലയില്‍ വനിതകളെ തടയാന്‍ മുന്നിലുണ്ടായിരുന്ന സുഗതനുമായി എന്ത് കൂറാണ് ഇടതു പക്ഷത്തിനുള്ളത് എന്ന് വ്യക്തമാക്കണം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്ക് എതിരായ നിലപാട് സ്വീകരിച്ച വെള്ളാപ്പള്ളി നടേശന് വനിതാമതിലിലെ നവോത്ഥാനവുമായി എന്താണ് ബന്ധം.
വനിതാനേതാവിന്റെ പരാതിയില്‍ പാര്‍ട്ടി കോടതിയില്‍നിന്ന് വന്ന വിധി കണ്ടു കണ്ണടച്ചവര്‍ പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് കൊടുക്കാത്ത നീതിക്ക് വേണ്ടിയാണ് തെരുവിലിറങ്ങിയത്. സ്ത്രീ സുരക്ഷയുടെ പേരു പറഞ്ഞു അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് സി.പി.എം. മറ്റേത് പാര്‍ട്ടിക്കാരെക്കാളും സ്ത്രീ സുരക്ഷാവിഷയത്തില്‍ നിയമം അനുശാസിക്കുന്ന സംരക്ഷണം പോലും കൊടുക്കാന്‍ പറ്റാതെ എന്ത് സാമൂഹ്യ നീതിയാണിവിടെ മതില്‍ കെട്ടി പൊക്കിയതിലൂടെ ഉറപ്പുവരുത്തിയത്.
പൊളിച്ചു മാറ്റേണ്ടിയിരിക്കുന്ന പല മേല്‍ക്കോയ്മയുടെയും മുകളില്‍ വീണ്ടും അതേ നാണയത്തില്‍ മതില് കെട്ടി ഉറപ്പിക്കുമ്പോള്‍ അത് നവോത്ഥാനത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും മറ പിടിച്ചു ചെയ്യുന്നത് ഇരട്ടത്താപ്പ് തന്നെയാണ്. രാജാറാം മോഹന്‍ റോയ് തുടങ്ങി വെച്ച, സ്വാമി വിവേകാനന്ദനും ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും സി.എച്ചും സീതി സാഹിബുമെല്ലാം ഉയര്‍ത്തിയ നാവോത്ഥാന സമരങ്ങളില്‍ തീയില്‍ കുരുത്ത പ്രഖ്യാപനങ്ങളുണ്ടായിരുന്നു, മൂല്യങ്ങളുടെ വെളിച്ചമുണ്ടായിരുന്നു, മനുഷ്യാവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രതിരോധത്തിന്റെയും മുഖമായിരുന്നു ആ സമരങ്ങള്‍ക്ക്. നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയോരത്ത് നിര്‍ത്തി പ്രതിജ്ഞ ചൊല്ലിപ്പിച്ചാല്‍ വരുന്നതാണോ നവോത്ഥാനം. ഇങ്ങനെ കൊണ്ടുവന്ന് മതിലില്‍ നിര്‍ത്തിയ പലര്‍ക്കും തിരിച്ച് കയറിച്ചെല്ലാന്‍ അടച്ചുറപ്പുള്ള ഒരു വീടു പോലുമില്ലെന്ന് മേസ്തിരിമാര്‍ ഓര്‍ക്കണമായിരുന്നു. പ്രളയത്തില്‍ തകര്‍ന്ന ആയിരങ്ങളുടെ സ്വപ്നങ്ങള്‍ക്കുമേല്‍ ധാര്‍ഷ്ട്യത്തിന്റെയും കയ്യൂക്കിന്റെയും മതിലാണ് ഇന്നലെ കേരളക്കരയില്‍ പണിതത്. പ്രളയം സമ്മാനിച്ച ദുരന്തം തരണം ചെയ്യാന്‍ ആഘോഷങ്ങളും സന്തോഷങ്ങളും മാറ്റിവെച്ച നാടാണ് കേരളം. ഒരു വര്‍ഷത്തെ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവെക്കുന്നതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറപ്പെടുവിച്ച ഉത്തരവ് നിലനില്‍ക്കുന്ന വേളയില്‍തന്നെയാണ് ലക്ഷങ്ങള്‍ പൊടിപൊടിച്ചുള്ള മതില്‍മാമാങ്കം. ആഘോഷങ്ങള്‍ പരമാവധി മാറ്റിവെച്ചു ഓരോ നാണയ തുട്ടുകളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂള്‍ കലോത്സവങ്ങള്‍ വരെ ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍, വെട്ടിച്ചുരുക്കിയാണ് നടത്തിയത്. പൊതു ജനത്തിന് പ്രാഥമിക സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രളയാനന്തര കേരളത്തിലാണ് നാമിപ്പോഴും. എന്നിട്ടും വനിതാമതില്‍ എന്ന പേരിലുള്ള വിവരക്കേടിന് ലക്ഷങ്ങള്‍ ചിലവ് വരുന്ന ആശയവുമായി അതേ സര്‍ക്കാര്‍ തന്നെയാണ് മുന്നിട്ടുവന്നത്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending