Connect with us

Video Stories

ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും പ്രതിസന്ധികളും

Published

on

കെ.സി.എ നിസാര്‍ കക്കാട്

വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ (വിജ്ഞാപനം) പുറപ്പെടുവിക്കണം. തുടര്‍ന്ന് പരീക്ഷ യും, ശേഷം ഷോര്‍ട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും പുറത്തിറക്കുന്നു. പിന്നീട് നിയമനവും നടത്തുന്നു. ഇതിന് വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നു. ഇങ്ങിനെ പി.എസ്.സിയുടെ ചട്ടങ്ങള്‍ക്കനുസൃതമായി നിയമനം നടന്നാല്‍തന്നെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ സംവരണം ചെയ്യപ്പെട്ട ബന്ധപ്പെട്ട സമുദായംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെവന്നാല്‍ പ്രസ്തുത വേക്കന്റുകള്‍ വീണ്ടും വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.

പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രമായ വികാസം സാധ്യമാക്കുന്നതിന്‌വേണ്ടി സര്‍ക്കാറുകള്‍ ധാരാളം പദ്ധതികള്‍ കൊണ്ടുവരുന്നു. ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ലക്ഷ്യത്തില്‍ എത്താതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂളുകളില്‍ സ്ഥിരമായ (പെര്‍മനന്റ്) അധ്യാപകരുടെ അഭാവം കൂടിയാണ്. താല്‍കാലിക അധ്യാപകരെ വെച്ച് (ഡൈലി വേജ് ) സമഗ്ര പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല. പശ്ചാത്തല സൗകര്യങ്ങളേകാള്‍ വേണ്ടത് അധ്യാപകരാണ്. സ്‌കൂളുകളിലെയും ആരോഗ്യമേഖലയിലെയും ഈ ഒഴിവുകള്‍ നി കത്താത്ത പക്ഷം സമഗ്ര വിദ്യാഭ്യാസ ആരോഗ്യ പദ്ധതികള്‍ പിന്നോട്ട് പോകും എന്നതില്‍ സംശയമില്ല. കാര്യക്ഷമവും വിദഗ്ധവുമായ കേരള വിദ്യാഭ്യാസ ആരോഗ്യ പ്രക്രിയ മുന്നോട്ട്‌പോകണമെങ്കില്‍ ഈ ഒഴിവുകള്‍ സമയബന്ധിതമയി നികത്തേണ്ടത് അനിവാര്യമാണ്.

എന്‍.സി.എ വേക്കന്റുകള്‍ ആരോഗ്യ മേഖലയിലാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളിലും ജില്ലാ ആസ്പത്രികള്‍ തൊട്ട് മെഡിക്കല്‍ കോളജുകളില്‍വരേ ഒന്നോ രണ്ടോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്‍മാരും ആണ് ഉണ്ടാവുക. എന്നാല്‍ നിശ്ചിത റാങ്ക് ലിസ്റ്റുകളില്‍ ബന്ധപ്പെട്ട സംവരണം ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളജുകളിലെയും ഒഴിവുകള്‍, അനിശ്ചിതമായ തിയ്യതികള്‍ക്ക് മുമ്പില്‍ രോഗികള്‍ ക്യൂ നില്‍ക്കാന്‍ കാരണമായി മാറുന്നു. ഇത് ആരോഗ്യമേഖലയിലെ ഗുണകരമായ മാറ്റം ഇല്ലാതാക്കുന്നു. സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്.

സര്‍ക്കാറും പി.എസ്.സിയും ശ്രദ്ധവെച്ചാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ പെെട്ടന്ന് സാധിക്കും. ആദ്യ അപ്പോയിമെന്റ് നടന്നതു മുതല്‍ ആറ് മാസത്തിനുള്ളില്‍ പി.എസ്.സിയുടെ ചട്ട പ്രകാരമുള്ള ഒന്നാം നോട്ടിഫിക്കേഷനും രണ്ടാം എന്‍ സി എ വിജ്ഞാപനം തൊട്ടടുത്ത മൂന്ന് മാസത്തിനുള്ളിലും പുറപ്പെടുവിക്കണം. തുടര്‍ന്ന് പി.എസ്.സി യുടെ ചട്ടം 15 എ പ്രകാരം മാതൃ ലിസ്റ്റില്‍ നിന്നോ അല്ലെങ്കില്‍ സപ്ലിയില്‍ നിന്നോ, പഴയ ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിക്കാനാവശ്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

ഇത്തരത്തിലുള്ള രണ്ട് റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാം. 2012ല്‍ നോട്ടിഫിക്കേഷന്‍ വന്ന ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് എല്‍.പി.എസ് (കോഴിക്കോട് ജില്ല) കാറ്റഗറി നമ്പര്‍ 12/2012 റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. ഈ റാങ്ക് ലിസ്റ്റില്‍നിന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഒന്നാം റാങ്ക് നിയമനം. കണക്കനുസരിച്ച് ഈ ലിസ്റ്റില്‍ നിന്നു 20 ല്‍ അധികം എന്‍.സി.എ ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ല. നോട്ടിഫിക്കേഷന്‍ വര്‍ഷമായ 2012 ന് മുമ്പ് ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷം മുമ്പുള്ള ഒഴിവുകളാണിതെന്ന് മനസിലാക്കണം. ഒഴിവ് നികത്താന്‍ പി.എസ്.സി എടുക്കുന്നത് പത്ത് വര്‍ഷത്തോളമാണ്. ഇന്റര്‍നെറ്റും ടെക്‌നോളജിയും സാങ്കേതിക ശാസ്ത്രവുമൊക്കെ ഇത്രത്തോളം വികസിച്ചിട്ടും ഓഫീസുകളില്‍ സംവി ധാനം ഉണ്ടായിട്ടും ഇതാണ് അവസ്ഥ. ഈ ഒഴിവുകളുടേയും പ്രസ്തുത വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സര്‍ക്കാറും പി.എസ്.സിയും ബാലവകാശ കമ്മീഷനുകള്‍ പോലും കാണുന്നില്ല എന്നതാണ് ദു:ഖകരം.

കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സ്ഥലമായ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബി) പരിശോധിക്കുക. കാറ്റഗറി നമ്പര്‍ (199/2016) നോട്ടിഫിക്കേഷന്റ മൂന്ന് വര്‍ഷമെങ്കിലുംമുമ്പുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 എന്‍.സി.എ ഒ ഴി വുകളുണ്ട്. ഇത്‌വരേ എന്‍.സി.എ ഒ ഴിവുകളിലെ നോട്ടിഫിക്കേഷന്‍ പോലും വന്നില്ല. ഇവിടുത്തെ മലയോര മേഖലകളിലെ സ്‌കൂളുകളിലേക്ക് യോഗ്യരായ ഡൈയ്‌ലി വേജ് ഉദ്യോഗാര്‍ത്ഥികളെ പോലും ലഭിക്കാന്‍ പ്രയാസമാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ സമരം നടത്തുക, പ്രധാനാധ്യാപകര്‍ പരാതി പറയുക എന്നല്ലാതെ ഒഴിവുകള്‍ സമയ ബന്ധിതമായി നികത്തുന്നില്ല.

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Video Stories

കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

ശക്തമായ മഴയെത്തുടര്‍ന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നാളെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. മൂന്ന് ജില്ലകളിലും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, മലപ്പുറം,ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Trending