Connect with us

Video Stories

ഒഴിവുകള്‍ നികത്തുന്നതിലെ കാലതാമസവും പ്രതിസന്ധികളും

Published

on

കെ.സി.എ നിസാര്‍ കക്കാട്

വിവിധ സര്‍ക്കാര്‍ സ്ഥപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയാണ്. അതിനാല്‍ തന്നെ ഒഴിവുകള്‍ കണ്ടെത്തി പി.എസ്.സിയിലേക്ക് എത്തുന്നതിന് വിവിധ കാരണങ്ങളാല്‍ ദീര്‍ഘ സമയം എടുക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒഴിവുകളിലേക്ക് പി.എസ്.സി നോട്ടിഫിക്കേഷന്‍ (വിജ്ഞാപനം) പുറപ്പെടുവിക്കണം. തുടര്‍ന്ന് പരീക്ഷ യും, ശേഷം ഷോര്‍ട്ട് ലിസ്റ്റും റാങ്ക് ലിസ്റ്റും പുറത്തിറക്കുന്നു. പിന്നീട് നിയമനവും നടത്തുന്നു. ഇതിന് വര്‍ഷങ്ങള്‍ തന്നെയെടുക്കുന്നു. ഇങ്ങിനെ പി.എസ്.സിയുടെ ചട്ടങ്ങള്‍ക്കനുസൃതമായി നിയമനം നടന്നാല്‍തന്നെ നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ സംവരണം ചെയ്യപ്പെട്ട ബന്ധപ്പെട്ട സമുദായംഗങ്ങളായ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാതെവന്നാല്‍ പ്രസ്തുത വേക്കന്റുകള്‍ വീണ്ടും വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന അവസ്ഥയാണുള്ളത്.

പൊതുവിദ്യാഭ്യാസത്തിന്റെ സമഗ്രമായ വികാസം സാധ്യമാക്കുന്നതിന്‌വേണ്ടി സര്‍ക്കാറുകള്‍ ധാരാളം പദ്ധതികള്‍ കൊണ്ടുവരുന്നു. ഇത്തരം പദ്ധതികള്‍ ഫലപ്രദമായി ലക്ഷ്യത്തില്‍ എത്താതിന്റെ പ്രധാന കാരണങ്ങളിലൊന്ന് സ്‌കൂളുകളില്‍ സ്ഥിരമായ (പെര്‍മനന്റ്) അധ്യാപകരുടെ അഭാവം കൂടിയാണ്. താല്‍കാലിക അധ്യാപകരെ വെച്ച് (ഡൈലി വേജ് ) സമഗ്ര പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല. പശ്ചാത്തല സൗകര്യങ്ങളേകാള്‍ വേണ്ടത് അധ്യാപകരാണ്. സ്‌കൂളുകളിലെയും ആരോഗ്യമേഖലയിലെയും ഈ ഒഴിവുകള്‍ നി കത്താത്ത പക്ഷം സമഗ്ര വിദ്യാഭ്യാസ ആരോഗ്യ പദ്ധതികള്‍ പിന്നോട്ട് പോകും എന്നതില്‍ സംശയമില്ല. കാര്യക്ഷമവും വിദഗ്ധവുമായ കേരള വിദ്യാഭ്യാസ ആരോഗ്യ പ്രക്രിയ മുന്നോട്ട്‌പോകണമെങ്കില്‍ ഈ ഒഴിവുകള്‍ സമയബന്ധിതമയി നികത്തേണ്ടത് അനിവാര്യമാണ്.

എന്‍.സി.എ വേക്കന്റുകള്‍ ആരോഗ്യ മേഖലയിലാണ് ഏറ്റവും പ്രയാസം സൃഷ്ടിക്കുന്നത്. ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആസ്പത്രികളിലും ജില്ലാ ആസ്പത്രികള്‍ തൊട്ട് മെഡിക്കല്‍ കോളജുകളില്‍വരേ ഒന്നോ രണ്ടോ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും സര്‍ജന്‍മാരും ആണ് ഉണ്ടാവുക. എന്നാല്‍ നിശ്ചിത റാങ്ക് ലിസ്റ്റുകളില്‍ ബന്ധപ്പെട്ട സംവരണം ചെയ്യപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവം ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലും മെഡിക്കല്‍ കോളജുകളിലെയും ഒഴിവുകള്‍, അനിശ്ചിതമായ തിയ്യതികള്‍ക്ക് മുമ്പില്‍ രോഗികള്‍ ക്യൂ നില്‍ക്കാന്‍ കാരണമായി മാറുന്നു. ഇത് ആരോഗ്യമേഖലയിലെ ഗുണകരമായ മാറ്റം ഇല്ലാതാക്കുന്നു. സാധാരണക്കാരെയാണ് കൂടുതല്‍ ബാധിക്കുന്നത്.

സര്‍ക്കാറും പി.എസ്.സിയും ശ്രദ്ധവെച്ചാല്‍ ഈ കാലതാമസം ഒഴിവാക്കാന്‍ പെെട്ടന്ന് സാധിക്കും. ആദ്യ അപ്പോയിമെന്റ് നടന്നതു മുതല്‍ ആറ് മാസത്തിനുള്ളില്‍ പി.എസ്.സിയുടെ ചട്ട പ്രകാരമുള്ള ഒന്നാം നോട്ടിഫിക്കേഷനും രണ്ടാം എന്‍ സി എ വിജ്ഞാപനം തൊട്ടടുത്ത മൂന്ന് മാസത്തിനുള്ളിലും പുറപ്പെടുവിക്കണം. തുടര്‍ന്ന് പി.എസ്.സി യുടെ ചട്ടം 15 എ പ്രകാരം മാതൃ ലിസ്റ്റില്‍ നിന്നോ അല്ലെങ്കില്‍ സപ്ലിയില്‍ നിന്നോ, പഴയ ലിസ്റ്റില്‍ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് നിയമിക്കാനാവശ്യമായ നടപടി ക്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്.

ഇത്തരത്തിലുള്ള രണ്ട് റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കാം. 2012ല്‍ നോട്ടിഫിക്കേഷന്‍ വന്ന ഫുള്‍ ടൈം ജൂനിയര്‍ ലാംഗേജ് എല്‍.പി.എസ് (കോഴിക്കോട് ജില്ല) കാറ്റഗറി നമ്പര്‍ 12/2012 റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞു. ഈ റാങ്ക് ലിസ്റ്റില്‍നിന്ന് ഒന്നര വര്‍ഷം കഴിഞ്ഞാണ് ഒന്നാം റാങ്ക് നിയമനം. കണക്കനുസരിച്ച് ഈ ലിസ്റ്റില്‍ നിന്നു 20 ല്‍ അധികം എന്‍.സി.എ ഒഴിവുകള്‍ ഇപ്പോഴും നികത്തിയിട്ടില്ല. നോട്ടിഫിക്കേഷന്‍ വര്‍ഷമായ 2012 ന് മുമ്പ് ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷം മുമ്പുള്ള ഒഴിവുകളാണിതെന്ന് മനസിലാക്കണം. ഒഴിവ് നികത്താന്‍ പി.എസ്.സി എടുക്കുന്നത് പത്ത് വര്‍ഷത്തോളമാണ്. ഇന്റര്‍നെറ്റും ടെക്‌നോളജിയും സാങ്കേതിക ശാസ്ത്രവുമൊക്കെ ഇത്രത്തോളം വികസിച്ചിട്ടും ഓഫീസുകളില്‍ സംവി ധാനം ഉണ്ടായിട്ടും ഇതാണ് അവസ്ഥ. ഈ ഒഴിവുകളുടേയും പ്രസ്തുത വിഷയങ്ങള്‍ പഠിക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സര്‍ക്കാറും പി.എസ്.സിയും ബാലവകാശ കമ്മീഷനുകള്‍ പോലും കാണുന്നില്ല എന്നതാണ് ദു:ഖകരം.

കേരളത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന സ്ഥലമായ കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (അറബി) പരിശോധിക്കുക. കാറ്റഗറി നമ്പര്‍ (199/2016) നോട്ടിഫിക്കേഷന്റ മൂന്ന് വര്‍ഷമെങ്കിലുംമുമ്പുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. 2018ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ നിന്ന് 12 എന്‍.സി.എ ഒ ഴി വുകളുണ്ട്. ഇത്‌വരേ എന്‍.സി.എ ഒ ഴിവുകളിലെ നോട്ടിഫിക്കേഷന്‍ പോലും വന്നില്ല. ഇവിടുത്തെ മലയോര മേഖലകളിലെ സ്‌കൂളുകളിലേക്ക് യോഗ്യരായ ഡൈയ്‌ലി വേജ് ഉദ്യോഗാര്‍ത്ഥികളെ പോലും ലഭിക്കാന്‍ പ്രയാസമാണ്. പലപ്പോഴും വിദ്യാര്‍ത്ഥികള്‍ സമരം നടത്തുക, പ്രധാനാധ്യാപകര്‍ പരാതി പറയുക എന്നല്ലാതെ ഒഴിവുകള്‍ സമയ ബന്ധിതമായി നികത്തുന്നില്ല.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending