Connect with us

Culture

പ്രതിരോധത്തിന്റെ ചൂണ്ടു പലകയുയര്‍ത്തി യൂത്ത് ലീഗ് ദേശീയ സമ്മേളനം

Published

on

ഇന്ത്യയുടെ ദേശീയ രാഷ്ട്രീയത്തില്‍ അപകടകരമായ നിരവധി പ്രതിഭാസങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കാലഘട്ടമാണ് നമുക്ക് മുന്നിലുളളത്. വ്യത്യസ്തതകളും ഭിന്നാഭിപ്രായങ്ങളും കൊണ്ട് നിറഞ്ഞ സംവാദാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അറുതി വന്നു. പകരം എല്ലാ അധികാരവും ഒരു വ്യക്തിയില്‍ കേന്ദ്രീകരിക്കപ്പെട്ട ഒരു ഒറ്റയാള്‍ പ്രസ്ഥാന രാഷ്ട്രീയം കടന്നുവന്നു. സ്വന്തം പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ മുളയിലേ നുള്ളിമാറ്റിയ അയാള്‍ ഇപ്പോള്‍ ഇന്ത്യയുടെ ഏത് ഭാഗത്ത് നിന്നുമുള്ള ഭിന്നസ്വരങ്ങളെ അറുത്തുമാറ്റാനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെ ഭാഗമായി ഭരണ ഘടനയുടെ അന്തസ്സത്തയായ മതേതരത്വവും ജനാധിപത്യവും പിന്‍ സീറ്റിലേക്ക് മാറ്റി തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സിദ്ധാന്തങ്ങള്‍ പരസ്യമായി പ്രചരിപ്പിച്ചു തുടങ്ങി. നാള്‍ക്കു നാള്‍ ഈ പ്രവണത വര്‍ധിക്കുകയാണ്. മൂപ്പതു ശതമാനം വോട്ട് മാത്രം നേടിയാണ് താന്‍ അധികാരത്തിലെത്തിയതെന്ന ലളിത സത്യം അയാള്‍ മറന്നു പോകുന്നു. ഈ ആസൂത്രിതവും അപകടകരവുമായ ഫാസിസ്റ്റ് വല്‍ക്കരണത്തിനെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമാണ് മുസ്്‌ലിം യൂത്ത് ലീഗ് ബാംഗ്ലൂരില്‍ നടത്തുന്നത്.
തൊഴിലില്ലായ്മയും അഴിമതിയും പ്രമേയമാക്കിയാണ് നരേന്ദ്രമോദി പ്രധാനമന്ത്രിയായത്. ഭരണ നൈപുണ്യവും സുസ്ഥിരമായ വളര്‍ച്ചയും അദ്ദേഹം വാഗ്ധാനം ചെയ്തു. പക്ഷേ, അധികാരത്തിലെത്തിയതോടെ നേരത്തെ പറഞ്ഞ വികസന സ്വപ്‌നങ്ങള്‍ കേവല വാഗ്വിലാസങ്ങള്‍ മാത്രമായി. പഴയ പദ്ധതികള്‍ പൊടിതട്ടിയെടുത്ത് പുതിയ പേരില്‍ അവതരിപ്പിച്ച് കാഴ്ചക്കാരെ മാന്ത്രികവലയത്തിലാക്കി ഇന്ത്യക്കാരെ മയക്കിക്കിടത്തുകയാണ് ചെയ്തുവരുന്നത്. വികസന ലക്ഷ്യങ്ങള്‍ നടക്കാതെ വന്നതോടെ അപ്രസക്തമായ വിഷയങ്ങള്‍ പുറത്തെടുത്ത് പര്‍വ്വതീകരിച്ച് ജനങ്ങളെ വിഢികളാക്കുന്ന മായാജാലങ്ങളും അടിക്കടി നടന്നുവന്നു. തൊഴില്‍ നിര്‍മാണവും സാമ്പത്തിക സുസ്ഥിര വികസനവും പരാജയപ്പെട്ടതോടെ പഴയ ഹിന്ദുത്വ മുദ്രാവാക്യങ്ങള്‍ വീണ്ടുമെടുത്തു. കടുത്ത സാമൂദായിക ദ്രുവീകരണത്തിലൂടെ ഉത്തരേന്ത്യയെ കാവിപുതപ്പിക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് നടന്നത്. ബാബരിയും മുത്തലാഖും രാഷ്ട്രീയ പ്രമേയങ്ങളാകുന്നത് ഈ ആസൂത്രിത പ്രചാര വേലയുടെ ഭാഗമായാണ്. മുസ്്‌ലിം സ്ത്രീകളോടുള്ള സ്‌നേഹമല്ല, മറിച്ച് പ്രഖ്യാപിത ലക്ഷ്യങ്ങളെ കുറിച്ച് പൗരന്മാരുടെ ഓര്‍മപ്പെടുത്തലുകളെ മാറ്റിനിര്‍ത്താനുള്ള ശ്രമങ്ങളാണ് അതുവഴി നടന്നത്.
മനുഷ്യര്‍ക്ക് വേണ്ടിയല്ല, പശുക്കള്‍ക്കുവേണ്ടിയാണ് ഭരണം എന്ന രീതിയിലാണ് യു.പി.യിലെ പുതിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത്. പശുക്കള്‍ക്കുവേണ്ടി ഓരോ ദിവസവും പുതിയ പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്ന കക്ഷി തന്റെ പശുപ്പടക്ക് കീഴില്‍ ഭയന്നു കഴിയുന്ന ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെക്കുറിച്ച് യാതൊരു ശ്രദ്ധയുമില്ല. എന്നാല്‍ ഇതേ പശുക്കളെ കൊന്ന് വിദേശത്തേക്ക് കയറ്റി അയച്ച് കോടികള്‍ കൈക്കലാക്കുന്ന സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ നല്‍കാനും അവര്‍ പ്രതിജ്ഞാബദ്ധരാണ്. കാര്യങ്ങള്‍ ഈ രീതിയില്‍ പോകുകയാണെങ്കില്‍ ജനാധിപത്യം ആര്‍ഷ ഭാരത മണ്ണില്‍ നിന്ന് ഇല്ലാതായി പോകുന്ന കാലം അതിവിദൂരമല്ല.
അധികാര ലബ്ധിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന രീതിയാണ് ഇന്ന് ഇന്ത്യയില്‍ ഫാസിസ്്റ്റുകള്‍ നടപ്പില്‍വരുത്തുന്നത്. രാഷ്ട്രീയ രംഗത്തുമാത്രമല്ല, ഉദ്യാഗസ്ഥ, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിലും ഇതിന്റെ പ്രതിഫലനങ്ങള്‍ വന്നുതുടങ്ങി. എല്ലാ രംഗത്തും കാവിപ്പടയെ കുത്തിക്കയറ്റാനുള്ള തീവ്ര ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. എതിര്‍പ്പിന്റെ ചെറിയ സ്വരങ്ങളെ പോലും മുളയിലേ നുള്ളിമാറ്റുന്നു. പ്രതീക്ഷയുടെ അസ്ഥിവാരങ്ങള്‍ക്ക് പിന്‍ബലം നഷടപ്പെടുന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ ഏകീകരണമാണ് മുന്നോട്ടുള്ള വഴി. ഇതിന്റെ ആദ്യ ശ്രമങ്ങള്‍ ഉത്തര്‍ പ്രദേശില്‍ ദൃശ്യമാണ്. കനത്ത തോല്‍വിക്കു ശേഷം എസ്.പി.യും ബി.എസ്.പിയും ഒരുമിച്ച് നിന്ന് ബി.ജെ.പിക്കെതിരെ പൊരുതാനുള്ള സന്നദ്ധത അറിയിച്ച് കഴിഞ്ഞു. ഓള്‍ ഇന്ത്യാ തലത്തിലുള്ള ഒരു വിശാലമായ മതേതര ചേരിക്ക് മാത്രമേ ബി.ജെ.പിയെ പിടിച്ച് കെട്ടാനാകൂ. അതിനുവേണ്ടി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരുകയാണ് മുസ്്‌ലിം ലീഗിന്റെ ലക്ഷ്യം. ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മുസ്്‌ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ കടന്നുവരവ് ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ളതാണ്.
ഉത്തരേന്ത്യയില്‍ പരിതാപകരമാണ് മുസ്്‌ലിം സമൂഹത്തിന്റെ ചിത്രങ്ങള്‍. കാലങ്ങളായി മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ അവരെ വോട്ടുബാങ്കുകളാക്കി മാത്രം കണ്ടതോടെ അഭിമാനകരമായ അസ്തിത്വം എന്ന സ്വപ്‌നം പോലും കൊണ്ടു നടക്കാനാകാത്ത ദയനീയ സ്ഥിതിയിലേക്ക് അവരുടെ ജീവിത സാഹചര്യങ്ങള്‍ മാറി. മുസ്്‌ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക ചിത്രങ്ങളെ കുറിച്ച് പഠനം നടത്തിയ രജീന്ദര്‍ സച്ചാര്‍ കമ്മിറ്റിയുടെ പഠനങ്ങള്‍ തന്നെ ഏറ്റവും വലിയ തെളിവ്. വിവിധ സംസ്ഥാനങ്ങളില്‍ പട്ടിക ജാതി പട്ടികവ വര്‍ക്ഷങ്ങളേക്കാള്‍ താഴെയാണ് അവരുടെ പ്രാതിനിധ്യം. സൈനിക മേഖലകളിലെ അവരുടെ പ്രാതിനിധ്യത്തിന്റെ അളവ് പുറത്തുവിടാന്‍ പോലും അധികൃതര്‍ തയാറല്ല. ഉദ്യോഗസ്ഥ മേഖലകളില്‍ നാല് ശതമാനം മാത്രം. ഈയിടെ പുറത്തുവന്ന എന്‍.എസ്.എസ്.ഒയുടെ സര്‍വ്വേയില്‍ പറയുന്നത് മുസ്്‌ലിം വിദ്യാര്‍ത്ഥികളില്‍ 25 ശതമാനവും പഠിക്കുന്നത് അനംഗീകൃത സ്‌കൂളുകളില്‍. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം നേടുന്നവര്‍ പതിനഞ്ച് ശതമാനം മാത്രം. അതുകൊണ്ട് തന്നെ ദാരിദ്യത്തിന്റെ ഒരു ചാക്രിക വിന്യാസ സമ്പ്രദായം മുസ്്‌ലിം സമൂഹത്തില്‍ വ്യാപകമാണ്. മുസ്്‌ലിംകള്‍ വിദ്യാഭ്യാസ പരമായി പിന്നാക്കമാണെന്ന സ്റ്റീരിയോ ടൈപ് വ്യാപകമായതുകൊണ്ട് തന്നെ അവരെ തൊഴില്‍ മേഖലകളിലേക്ക് പരിഗണിക്കാന്‍ സ്വകാര്യ സംരംഭകര്‍ പോലും തയാറല്ല. അതുകൊണ്ട് തന്നെ ദാരിദ്യത്തിന്റെ തലം ഒന്നില്‍ നിന്ന് അടുത്ത തലമുറയിലേക്ക് വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ജാതീയതയാണ് മറ്റൊരു പ്രശ്‌നം. സമത്വത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി പൊരുതിയ ഇസ്്‌ലാം മതത്തിന്റെ പേരില്‍ വിവിധ തരം ജാതികള്‍ കൊട്ടിയാടപ്പെടുന്ന സാഹചര്യം ഉത്തരേന്ത്യയില്‍ കാണാന്‍ പറ്റും. മുകള്‍ ജാതിക്കാരന്‍ താഴ് ജാതിക്കാരനൊപ്പം പള്ളിയില്‍ ഒരേ സ്വഫില്‍ നില്‍ക്കാത്ത സാഹചര്യം വരെ ദൃശ്യമാണവിടെ. ഏകോദര സഹോദരങ്ങളെ പോലെ മുന്നോട്ടുപോകാന്‍ ആഹ്വാനം ചെയ്ത ഇസ്്‌ലാമിന്റെ സുന്ദര സന്ദേശങ്ങള്‍ ഇവിടെ എത്ര ദുഖകരമായാണ് മായ്ക്കപ്പെടുന്നത്.
ഇങ്ങനെ മുന്നോട്ടുപോയാല്‍ അപകടകരമായ സവിശേഷമാണ് ഉത്തരേന്ത്യന്‍ മുസ്്‌ലിം സമൂഹത്തെ കാത്തിരിക്കുന്നത്. ഇന്ത്യ ഇന്നും പിന്നാക്കമായി തുടരുന്നത് മുസ്്‌ലിംകളെ കൊണ്ടാണെന്നും അതുകൊണ്ട് മുസ്്‌ലിംകള്‍ ഇന്ത്യവിട്ടുപോകണമെന്നും തീവ്ര വലതു പക്ഷ ചിന്താഗതിക്കാര്‍ ആവശ്യപ്പെടുന്ന കാലം അതിവിദൂരമല്ല. അതിനു മുമ്പേ താഴേതട്ടില്‍ നിന്ന് മുന്നോട്ടുപോകുകയാണ് മുസ്ലിംകള്‍ക്കു മുന്നിലെ ഏക വഴി.
സഹിഷ്ണുതയും വിശാലമായ സാമുദായിക കാഴ്ചപ്പാടുമാണ് മുസ്്‌ലിം ലീഗിന്റെ മുഖമുദ്ര. കേരളത്തിലും തമിഴ്‌നാട്ടിലും പരീക്ഷിച്ചുവിജയിച്ച ഈ ന്യൂനപക്ഷ ശാക്തീകരണ പദ്ധതികളെ ന്യൂനപക്ഷ ദളിത് കൂട്ടായ്മയുടെ അകമ്പടിയോടെ ദേശീയ രാഷ്ട്രീയത്തില്‍ പരീക്ഷിച്ച് വിജയിപ്പിച്ചെടുക്കുകയാണ് ലീഗിന്റെ അടുത്ത ലക്ഷ്യം. കരുത്തുററ യുവാക്കളുടെ കൈകളിലാണ് അതിന്റെ ഭാവി. മുസ്്‌ലിം യൂത്ത് ലീഗിന്റെ ദേശീയ പ്രതിനിധി സമ്മേളനം അതിലേക്കുള്ള ചൂണ്ടു പലകയാണ്. മതേതരത്വത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ സ്വന്തമായ. അടയാളപ്പെടുത്തല്‍ സൃഷ്ടിക്കാന്‍ സമ്മേളനത്തിന് കഴിയട്ടെ എന്നു പ്രത്യാശിക്കുന്നു.

(യൂത്ത് ലീഗ് സംസ്ഥാന
പ്രസിഡന്റാണ് ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending