Connect with us

Video Stories

സാമൂഹ്യ സാമ്പത്തിക ജാതി സര്‍വേ സര്‍ക്കാരിന്റെ ബാധ്യത

Published

on

ഡോ. എം.കെ മുനീര്‍
(പ്രതിപക്ഷ ഉപനേതാവ്)

പിന്നാക്ക ജനവിഭാഗങ്ങളുടെ ക്ഷേമവും പുരോഗതിയും പരിഷ്‌കൃത ജനാധിപത്യത്തിന്റെ ചുമതലകളില്‍ പ്രധാനമാണ്. ചരിത്രപരവും ജാതീയവുമായ കാരണങ്ങളാല്‍ പിന്നാക്കം പോയവരെ സംവരണത്തിലൂടെ പരിഗണിക്കുകയും അവസര സമത്വം ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ ഒഴികെയുള്ള ജാതി/സമുദായ സംവരണമാണ് പിന്നാക്ക വിഭാഗ സംവരണം. രാജ്യം സ്വതന്ത്രമായി 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പിന്നാക്ക വിഭാഗങ്ങളുടെ ദുരവസ്ഥക്ക് വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ചില വിഭാഗങ്ങള്‍ അര്‍ഹിക്കുന്നതിനേക്കാള്‍ അവകാശങ്ങള്‍ നേടിയതായി പലരും സംശയിക്കുന്നുമുണ്ട്.

കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തിയാലേ ഏതു വിഭാഗത്തിനാണ് കുറവുള്ളത്, ഏതു വിഭാഗത്തെയാണ് പുതുതായി ഉള്‍പ്പെടുത്തേണ്ടത്, ആരെയെങ്കിലും ലിസ്റ്റില്‍നിന്ന് ഒഴിവാക്കേണ്ടതുണ്ടോ എന്നൊക്കെ മനസ്സിലാവുകയുള്ളൂ. സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേയാണ് ഇതിനു മാനദണ്ഡമായി സ്വീകരിക്കേണ്ടത്. 1993ലെ പിന്നാക്ക കമ്മിഷന്‍ ആക്ട് പ്രധാനമായും നിര്‍ദ്ദേശിക്കുന്ന സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടപടികള്‍ 26 വര്‍ഷമായിട്ടും കേരളത്തില്‍ നടന്നിട്ടില്ല.

പിന്നാക്ക കമ്മിഷന്‍ രൂപവത്ക്കരണത്തിന്റെ ലക്ഷ്യം തന്നെ ഇത്തരം വിഭാഗങ്ങളെ കണ്ടെത്തലും പട്ടിക തയ്യാറാക്കലുമാണ്. വി.പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി ഇന്ദിരാ സാഹ്നി കേസാണ് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന്‍ രൂപവത്ക്കരണത്തിനു കാരണമായത്. ഓരോ 10 വര്‍ഷം കഴിയുമ്പോഴും സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തി പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കണമെന്ന് പിന്നാക്ക കമ്മിഷന്‍ ആക്ടിലെ സെക്ഷന്‍ 11 നിര്‍ദ്ദേശിക്കുന്നു. കമ്മിഷന്റെ പ്രധാന ഉത്തരവാദിത്തമാണിത്. വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ സംസ്ഥാന സര്‍ക്കാറുകള്‍ക്കോ പട്ടികയില്‍ പുതിയ വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതിന് കമ്മിഷനെ സമീപിക്കാവുന്നതാണ്. സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗ കമ്മീഷനുകളാണ് സര്‍വ്വേ നടത്തി റിപ്പോര്‍ട്ട് നല്‍കി നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യേണ്ടത്. സര്‍ക്കാര്‍ ഉദ്യോഗത്തില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത സമുദായങ്ങളെ പതിനാറാം ചട്ടം നാലാം ഉപചട്ടം നല്‍കുന്ന അധികാരം ഉപയോഗിച്ച് ഉദ്യോഗ നിയമനങ്ങളില്‍ സംവരണം നല്‍കി പിന്നാക്ക സമുദായമായി പ്രഖ്യാപിക്കാവുന്നതാണ്. ജനപ്രതിനിധി സഭകളിലെ പിന്നോക്കാവസ്ഥയും പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് പ്രധാനമായി പരിഗണിക്കാറുണ്ട്.

സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തേണ്ടത് അതാതു സംസ്ഥാനങ്ങൡലെ പിന്നാക്ക വിഭാഗ കമ്മിഷനുകളാണ്. കേരളത്തില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി ഇങ്ങനെയൊരു സര്‍വ്വേ നടക്കാത്തതിന്റെ പ്രധാന ഉത്തരവാദിത്തവും ഈ കമ്മിഷനാണ്. അര്‍ഹതപ്പെടാത്തവരും ആനുകൂല്യങ്ങള്‍ പറ്റുന്നുണ്ട് എന്ന സംശയം നിലനില്‍ക്കുമ്പോള്‍ റീസര്‍വ്വേ അനിവാര്യമാണ്. അതുവഴി അര്‍ഹതപ്പെട്ട പലരെയും ഉള്‍പ്പെടുത്താനുമുണ്ടാകും. സംശയങ്ങള്‍ ഇല്ലാതാക്കി സാമൂഹ്യ തുല്യനീതി ഉറപ്പാക്കുന്നതിനായി സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടത്തിയേ തീരൂ. പിന്നാക്ക കമ്മിഷന്‍ ആക്ട് അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയ ഈ നിര്‍ദ്ദേശം ഇതുവരെ പാലിക്കപ്പെട്ടില്ല എന്നത് ഗൗരവതരമായ വിഷയമാണ്. സര്‍ക്കാര്‍ ജോലി ഏതെങ്കിലും വിഭാഗത്തിന്റെ പട്ടിണി മാറ്റാനുള്ളതല്ല. മറിച്ച് ഭരണ നിര്‍വ്വഹണത്തിലെ പങ്കാളിത്തവും പ്രാതിനിധ്യവുമാണ് അതുകൊണ്ട് ലക്ഷ്യമാക്കുന്നത്. ഇത്രയും നാളുകള്‍ക്ക് ശേഷവും ഏതെങ്കിലും ജനവിഭാഗം പട്ടികജാതി/ പട്ടികവര്‍ഗ്ഗത്തേക്കാള്‍ താഴെയാണെന്ന് കണ്ടെത്തിയാല്‍ ഇന്ത്യന്‍ പ്രസിഡന്റിന് ആ വിഭാഗങ്ങളെ എസ്.സി/ എസ്.ടി വിഭാഗത്തിലേക്ക് മാറ്റാനുള്ള അധികാരമുണ്ടെന്ന് സുപ്രിംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അത്രമേല്‍ ഗൗരവമേറിയ, ജാഗ്രത ആവശ്യമുള്ള വിഷയമാണിത്.

സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടക്കാത്തതുമായി ബന്ധപ്പെട്ട് മൈനോരിറ്റി ഇന്ത്യന്‍സ് പ്ലാനിങ് ആന്റ് വിജിലന്‍സ് കമ്മിഷന്‍ ട്രസ്റ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമ്പോള്‍ മാത്രമാണ് ഇക്കാര്യം ശ്രദ്ധിക്കപ്പെടുന്നത്. ഇവരുടെ ഹര്‍ജി പരിഗണിച്ച കോടതി ജൂലൈ 22ന് സര്‍ക്കാറിനും പിന്നാക്ക കമ്മിഷനും നോട്ടീസ് അയച്ചിരുന്നു. ആഗസ്ത് 26നാണ് ഇനി കേസ് പരിഗണിക്കുന്നത്. അതിനു മുമ്പെ സര്‍വ്വേ നടപടികൡലക്ക് കടക്കാനോ ഇതുസംബന്ധിച്ച സത്യവാങ്മൂലമെങ്കിലും നല്‍കാനോ സര്‍ക്കാറിന് ബാദ്ധ്യതയുണ്ട്. എന്നാല്‍ ഇതുവരെയും ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നയമാണ് തുടരുന്നത്. പിന്നാക്ക വിഭാഗങ്ങളോട് 26 വര്‍ഷമായി ചെയ്തുകൊണ്ടിരിക്കുന്ന അനീതിക്ക് പരിഹാരം കാണാനുള്ള അവസരമാണിത്. 73 പിന്നാക്ക വിഭാഗങ്ങളില്‍ സര്‍ക്കാര്‍ ജോലികളിലടക്കം മതിയായ പ്രാതിനിധ്യം ലഭിച്ചോ എന്ന് പരിശോധിക്കാനും ലഭിച്ചവരെ കണ്ടെത്തി പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനും സര്‍വ്വേ നടക്കാത്തതുകൊണ്ട് ഇതുവരെ സാധിച്ചിട്ടില്ല. ഹൈക്കോടതിയെ നിജസ്ഥിതി ബോധിപ്പിച്ച് സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ നടപടികള്‍ ഉടന്‍ ആരംഭിക്കണം.

സംഭവിച്ച തെറ്റ് തിരുത്താനുള്ള സമയമാണിത്. സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങള്‍ക്ക് അതിനുള്ള അവസരം ലഭിച്ചോ എന്നു പരിശോധിക്കപ്പെടണം. വേണ്ടത്ര അവസരം ലഭിച്ചവരെ പിന്നാക്ക വിഭാഗത്തില്‍നിന്ന് പുറത്തു നിര്‍ത്താനും അവസരം ലഭിക്കാത്തവരെ പരിഗണിക്കാനും സാമൂഹിക, സാമ്പത്തിക, ജാതി സര്‍വ്വേ അനിവാര്യമാണ്. മുസ്ലിംകള്‍ ഉള്‍പ്പെടെ പല പിന്നാക്ക വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ സര്‍വ്വീസുകളില്‍ വേണ്ടത്ര അവസരം ലഭിച്ചിട്ടില്ലെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് 2017ല്‍ നടത്തിയ സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. ജനസംഖ്യാനുപാതികമായി കണക്കാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം പട്ടിക വര്‍ഗ്ഗക്കാരുടേതിനേക്കാള്‍ പിന്നാക്കമാണ്. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത് പിന്നാക്ക കമ്മിഷനാണ്. 2000ത്തില്‍ കേരള സര്‍ക്കാര്‍ നിയമിച്ച നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടും ഈ അനീതി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാക്ക വിഭാഗങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും അരികുവല്‍ക്കരിക്കപ്പെടുകയും സംവരണം അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുകയും ചെയ്യുന്ന കാലത്ത് നിലവിലുള്ള സംവരണത്തിന്റെ പരിരക്ഷ ഉറപ്പുവരുത്താനുള്ള രാഷ്ട്രീയ ജാഗ്രത സര്‍ക്കാര്‍ കാണിക്കണം. കേരള പിന്നാക്ക കമ്മിഷന്‍ ഇക്കാര്യത്തില്‍ കാണിച്ച കുറ്റകരമായ മൗനം ചോദ്യം ചെയ്യപ്പെടണം. പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാപരമായ അവകാശം സംരക്ഷിക്കപ്പെടണം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending