Connect with us

Video Stories

ബി.ജെ.പിയുടെ കടന്നാക്രമണവും ന്യൂനപക്ഷ വിരുദ്ധ അജണ്ടയും

Published

on

രാംപുനിയാനി

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഭൂരിഭാഗവും ക്രിസ്ത്യന്‍ മിഷനറിമാര്‍ അതിവേഗത്തില്‍ മതപരിവര്‍ത്തനം നടത്തുന്നതിന് ഉദാഹരണമാണെന്ന പ്രചാരണം കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളായി ലഘുലേഖകളിലൂടെയും കൈപ്പുസ്തകങ്ങളിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബാധം തുടരുകയാണ്. ഇന്ത്യയിലാകമാനം ഇത്തരം പ്രചാരണം പ്രത്യേകിച്ചും ഈ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് വ്യാപകമാണ്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള വിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതാണ് ഇത്തരം പ്രചാരണങ്ങള്‍. ഭയാനകമായ കണ്ഡമാല്‍ കലാപ വേളയില്‍ പാസ്റ്റര്‍ ഗ്രഹാം സ്റ്റ്യുവര്‍ട്ട് സ്റ്റെയിന്റെ പൈശാചികമായ കൊലപാതകം നാം കണ്ടതാണ്. രാജ്യത്താകമാനം നേരിയതോതില്‍ ക്രിസ്തീയ വിരുദ്ധ കലാപങ്ങളും ചര്‍ച്ചുകള്‍ക്കുനേരെ അക്രമങ്ങളും അരങ്ങേറി. എങ്കില്‍ ബി.ജെ.പി എങ്ങനെ വന്നു, രാമക്ഷേത്രത്തെയും പശു മാതാവിനെയും ആഘോഷിച്ചുനടക്കുന്ന പാര്‍ട്ടിയാണ് അവരുടേത്. ക്രിസ്തുമതത്തിന് നല്ല സ്വാധീനമുള്ള, ഭക്ഷണ ശീലത്തിന്റെ ഭാഗമായി ബീഫ് കഴിക്കുന്ന, വ്യത്യസ്ത ഗോത്ര വിഭാഗങ്ങള്‍ അധിവസിക്കുന്ന, വ്യത്യസ്ത ഗോത്രക്കാര്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഏറ്റുമുട്ടുന്ന, വിവിധ വിഭാഗങ്ങള്‍ തങ്ങളുടെ വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്ന, വിവിധ സംഘടനകള്‍ രൂപീകരിച്ച് അവരുടെ അഭിലാഷങ്ങള്‍ അവതരിപ്പിക്കുന്ന പല സംസ്ഥാനങ്ങളിലും ഹൈന്ദവ ദേശീയത കടന്നുവന്നിട്ടുണ്ട്.
ഓരോ സംസ്ഥാനത്തും സ്ഥിതി വ്യത്യസ്തമാണെങ്കിലും ബി.ജെ.പി തന്ത്രത്തിന് ഒരു രീതിയുണ്ട്. അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറ്റം വരുത്തുന്നതും വന്‍തോതില്‍ വിഭവങ്ങള്‍ വിതരണം ചെയ്യുന്നതും തികഞ്ഞ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സംവിധാനമുള്ളതും മാതൃ സംഘടനക്ക് ഉറച്ച പിന്തുണ നല്‍കുന്ന സ്വയംസേവകരുള്ളതുമാണ്. അസമില്‍ പ്രധാനമായും ബംഗ്ലാദേശി കുടിയേറ്റ പ്രശ്‌നങ്ങള്‍ക്കാണ് അവര്‍ ഊന്നല്‍ നല്‍കിയത്. മുസ്‌ലിംകള്‍ സംസ്ഥാനത്ത് അനധികൃത കുടിയേറ്റം നടത്തുകയും അതിലൂടെ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്ന ഭീഷണി നിലനില്‍ക്കുകയുമാണെന്നവര്‍ പ്രചാരണം നടത്തി. വിഘടനവാദ സംഘടനകളുമായി പോലും സഖ്യത്തിലേര്‍പ്പെടാനുള്ള തന്ത്രം വ്യക്തമായിരുന്നു. സംസ്ഥാനത്തെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍പോലും വികസനപ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുദ്രാവാക്യമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നില്ല. പ്രത്യേക സംസ്ഥാനങ്ങള്‍ക്കായോ അല്ലെങ്കില്‍ പ്രത്യേക വിഭാഗത്തിനായോ വാദിക്കുന്നവരുമായി സഖ്യമുണ്ടാക്കാന്‍പോലും ‘ദേശവിരുദ്ധ’രെന്ന വിവാദ വിഷയം ദുരുപയോഗം ചെയ്യുന്ന ബി.ജെ.പിക്ക് യാതൊരു മനസ്സാക്ഷിക്കുത്തുമുണ്ടായില്ല. നിര്‍ദോഷമായ റെക്കോര്‍ഡുണ്ടായിട്ടും ത്രിപുരയിലെ ഇടതു സര്‍ക്കാര്‍ സംവരണ വിഷയങ്ങളില്‍ ഗിരിവര്‍ഗ, ഒ.ബി.സി വിഭാഗങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ഇടതു സര്‍ക്കാര്‍ ദയനീയ പരാജയമായത് വാഗ്ദാനങ്ങളുടെ പെരുമഴ സൃഷ്ടിക്കുന്നതിനും വികസനത്തിന്റെ മിഥ്യ ഒരുക്കുന്നതിനും ബി.ജെ.പിക്ക് കളമൊരുക്കുന്നതിനു സഹായകരമായി.
ഇവിടെ ബി.ജെ.പി പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് ശ്രദ്ധയൂന്നിയത്. ഒന്ന് വികസന വാഗ്ദാനമാണ്. രാജ്യമെമ്പാടും ഉയര്‍ത്തിയ വികസന മുദ്രാവാക്യം കൂടുതല്‍ വോട്ട് നേടാനുള്ള വെറും മുദ്രാവാക്യം മാത്രമായി മാറിയിട്ടുണ്ടെങ്കിലും വടക്കുകിഴക്കന്‍ മേഖലയില്‍ ഇപ്പോഴും വികസന നായകനായാണ് മോദി വില്‍ക്കപ്പെടുന്നത്. പുതിയ ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതില്‍ മണിക് സര്‍ക്കാര്‍ പരാജയപ്പെട്ടത് വലിയ ജന വിഭാഗത്തെ നിരാശപ്പെടുത്തിയിരുന്നു. ഏഴാം ശമ്പള കമ്മീഷനെക്കുറിച്ച് വ്യാപക ചര്‍ച്ച നടക്കുമ്പോഴും ത്രിപുരയിലെ ജനങ്ങള്‍ നാലാം ശമ്പള കമ്മീഷന്‍ നടപ്പാക്കുന്നതിനായി സമരം ചെയ്യുകയായിരുന്നു. ത്രിപുരയില്‍ ഹിന്ദുക്കള്‍ അഭയാര്‍ത്ഥികളാണെന്നും ബംഗാളിലെ ഹിന്ദു വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മുസ്‌ലിംകള്‍ നുഴഞ്ഞുകയറുകയാണെന്നുമുള്ള പ്രചാരണം വ്യാപകമായി. സ്‌കൂളുകള്‍ ആരംഭിക്കുക തുടങ്ങിയ പരിപാടികളിലൂടെ ആദിവാസി മേഖലയില്‍ ആര്‍.എസ്.എസ് സ്വയംസേവകര്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച് പ്രവര്‍ത്തിച്ചു. ഗിരിവര്‍ഗക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ മണിക് സര്‍ക്കാര്‍ ഭരണകൂടം അമ്പേ പരാജയമായിരുന്നു. ബീഫുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പി സ്വീകരിച്ചത് നഗ്നമായ കാപട്യത്തിന്റെ വഴിയാണ്. പശുവിനെ കശാപ്പുചെയ്യുന്നതും പശുമാംസം ഭക്ഷിക്കുന്നതും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ശനമായി നിരോധിച്ച ബി.ജെ.പി പക്ഷേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയില്ല. ആര്‍.എസ്.എസും ബി.ജെ.പിയും ഉയര്‍ത്തിയ പല പ്രശ്‌നങ്ങളെയും പോലെ, വിശുദ്ധ പശു വിഷയവും സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള രാഷ്ട്രീയ ആയുധം മാത്രമായിരുന്നു.
ഇറാഖിലെ ഐഎസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 46 നഴ്‌സുമാരുടെയും ഫാദര്‍ അലക്‌സ് പ്രേംകുമാറിന്റെയും മോചനം സംബന്ധിച്ച മോദിയുടെ വാക്കുകളാണ് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ ഉയര്‍ത്തിയത്. ഈ വിഷയത്തില്‍ ഒരാള്‍ക്ക് എന്താണ് പറയാന്‍ കഴിയുക? അവര്‍ ഇന്ത്യക്കാരായതിനാലാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവര്‍ ഒരു പ്രത്യേക മതത്തിന്റെ ഭാഗമായിരുന്നതിനാല്‍ രക്ഷപ്പെടുത്തുകയായിരുന്നോ? ക്രിസ്ത്യാനികളേയും മുസ്‌ലിംകളേയും വിദേശികളായി കണക്കാക്കുന്നതാണ് അവരുടെ സിദ്ധാന്തം. അതേസമയംതന്നെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കുവേണ്ടി ഈ സ്വത്വം അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ബംഗ്ലാദേശി വിരുദ്ധ വികാരത്തിനൊപ്പം പൊള്ളയായ വികസന വാഗ്ദാനങ്ങളുമാണ് ത്രിപുരയില്‍ ബി.ജെ.പി വിജയത്തിന് വഴിയൊരുക്കിയത്.
മേഘാലയയില്‍ സ്ഥിതി വ്യത്യസ്തമാണ്. അവിടെ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചത്. യുക്തിസഹമായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവസരം അവര്‍ക്കാണ് അര്‍ഹതപ്പെട്ടത്. എന്നാല്‍ സംഘ്പരിപാരത്തിന് ചൂട്ടുപിടിക്കുന്ന ഗവര്‍ണര്‍ കോണ്‍ഗ്രസിനെ ക്ഷണിക്കുന്നതിനു പകരം ബി.ജെ.പി ഉള്‍പ്പെടുന്ന സഖ്യത്തില്‍പെട്ട രണ്ടാമത്തെ വലിയ കക്ഷിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കുകയായിരുന്നു. ഇവിടെ ബി.ജെ.പിയുടെ പരാജയം തെരഞ്ഞെടുപ്പ് മറികടന്നുള്ള വിജയത്തിനുള്ള വലിയ നിയമാനുസൃതപ്രമാണ ഫലമാണ്. കോണ്‍ഗ്രസുമായി സൗഹാര്‍ദമോ ബന്ധമോ ഇല്ലാത്ത ഏത് പ്രാദേശിക പാര്‍ട്ടിയുമായും അധികാരത്തിലെത്താന്‍ സഖ്യത്തിലാകുന്ന ദയനീയ കാഴ്ചയാണ് ബി.ജെ.പിയില്‍ നിന്നുണ്ടാകുന്നത്. പണവും പേശിബലും ഉള്‍പ്പെടെ ബി.ജെ.പിയുടെ സകലകലാ പ്രകടനമാണ് ഈ കഥയുടെ അടിയൊഴുക്ക്.
ത്രിപുരയിലെ പരാജയത്തില്‍ നിന്ന് ഇടതുപക്ഷത്തിന് പഠിക്കാന്‍ ധാരാളമുണ്ട്. യുവാക്കളുടെയും ഗിരിവര്‍ഗങ്ങളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പ്രശ്‌നങ്ങള്‍ നേരിടുന്നതില്‍ പ്രാധാന്യം നല്‍കണം. ഇതുകൂടാതെ അധികാരത്തിലെത്താനുള്ള എല്ലാ കൃത്രിമ വഴികളും നടത്തുന്ന ബി.ജെ.പി തന്ത്രം അവഗണിക്കുന്നത് ഇടതുപക്ഷത്തിനും മറ്റു പാര്‍ട്ടികള്‍ക്കും തെരഞ്ഞെടുപ്പ് രംഗത്ത് വലിയ ക്ഷീണമാണ് വരുത്തിവെക്കുക. ഒരു പക്ഷേ അധികം വൈകാതെതന്നെ വരും കാലങ്ങളില്‍ ഇടതുപക്ഷം തീര്‍ച്ചയായും തിരുത്തേണ്ടിവരുന്ന, കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന കാരാട്ട് ലൈന്‍ എന്താണ് അടയാളപ്പെടുത്തുന്നത്. കാരാട്ട് ലൈന്‍ ബി.ജെ.പി-ആര്‍.എസ്.എസ് ഗൂഢ അജണ്ടയെ കുറച്ചുകാണുന്നതാണ്.
ലെനിന്റെ പ്രതിമ തകര്‍ത്തതിലൂടെയും സി.പി.എം പ്രവര്‍ത്തകര്‍ക്കു നേരെ വ്യാപക അക്രമങ്ങള്‍ അഴിച്ചുവിട്ടതിലൂടെയും ബി.ജെ.പി – ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വൈകാരിക രാഷ്ട്രീയം ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണ്. ഈ അവസരത്തില്‍ ജനാധിപത്യ ശക്തികള്‍ ഉണര്‍ന്നില്ലെങ്കില്‍ ഈ മേഖലയില്‍ ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കെങ്കിലും ഊഹിക്കാനാകുമോ?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending