Connect with us

Video Stories

തൂത്തുക്കുടിയിലേത് നിലനില്‍പ്പിനായുള്ള പോരാട്ടം

Published

on

 

‘ഒരാളെയെങ്കിലും കൊല്ലണം’ തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ്കമ്പനിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ ഒരു പൊലീസുകാരന്‍ പറഞ്ഞ വാക്കുകളാണിത്. പൊലീസ്‌വാനില്‍ കയറിനിന്ന ഉദ്യോഗസ്ഥന്‍ വെടിയുയര്‍ത്തി 12-ഓളം തദ്ദേശവാസികളെ കൊന്നൊടുക്കി. ജനങ്ങള്‍ക്ക് ശുദ്ധമായ വായുവും ജലവും നിഷേധിക്കുന്ന ബ്രിട്ടണ്‍ ആസ്ഥാനമായ വന്ദനാഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ ഉരുക്ക് കമ്പനിക്കെതിരെയാണ് അവര്‍ പ്രക്ഷോഭം നടത്തിയത്. മഹാരാഷ്ട്രയിലെ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഇടപെട്ടാണ് 5000 ഏക്കറോളം വരുന്ന ഭൂമി സ്റ്റെര്‍ലൈറ്റ് കമ്പനിക്ക് വാങ്ങികൊടുത്തത്. അന്നത്തെ രത്‌നഗിരി കലക്ടര്‍ ഇവ ഭാവിയില്‍ ഉണ്ടാക്കുന്ന അപകട സാധ്യതകളെ തിരിച്ചറിഞ്ഞു കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തമിഴ്‌നാട് കലക്ടറുടെ നിര്‍ദ്ദേശം തള്ളുകയും വ്യവസായം തുടങ്ങുന്നതിന് പാരിസ്ഥിതിക അനുമതി നല്‍കുകയും ചെയ്തതാണ് ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനിടയായത്. കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിന് ഒറ്റ വാക്കുപോലും പറയാന്‍ കഴിയാത്തത്രക്കും ഈ ബഹുരാഷ്ട്ര കമ്പനിയുടെ അടിമകളായിപ്പോയിട്ടുണ്ട് സര്‍ക്കാറും അതിന്റെ സംവിധാനങ്ങളും.
തമിഴ്‌നാട് സര്‍ക്കാറും ബഹുരാഷ്ട്ര കമ്പനിയുംകൂടി നടത്തിയ രഹസ്യ അജണ്ടയുടെ ഭാഗമായാണ് ജാലിയന്‍വാലാബാഗിന് സമാനമായ കൂട്ടക്കുരുതി നടന്നത്. നാല് ലക്ഷത്തോളം ജനങ്ങള്‍ താമസിക്കുന്ന പ്രദേശത്ത് 98ല്‍ കമ്പനി തുടങ്ങിയശേഷം ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്‌വേണ്ടി നാല് തവണ വികസനം നടത്തിയപ്പോഴൊക്കെ അതിനനുസരിച്ച് വായുവും ജലവും മലിനപ്പെട്ടുകൊണ്ടിരിക്കുന്നു. ലോകാരോഗ്യ സംഘടന തന്നെ സ്റ്റെര്‍ലൈസ് കമ്പനി ജനങ്ങള്‍ക്കുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തിയെങ്കിലും മോദിയും തമിഴ്‌നാട് ഗവണ്‍മെന്റും ഈ രേഖ പൂഴ്ത്തിവെക്കുകയായിരുന്നു. തമിഴ്‌നാട് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് സ്റ്റെര്‍ലൈറ്റ് ഫാക്ടറിയില്‍ നിന്ന് വരുന്ന സള്‍ഫര്‍ഡൈഓക്‌സൈഡിന്റെ അളവ് നിര്‍ദ്ദിഷ്ട അളവിനേക്കാള്‍ 1200 മടങ്ങ് വരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും ഒരു നടപടിയും കമ്പനിക്കെതിരെ എടുക്കാതിരുന്നത് തമിഴ്‌നാട് ഗവണ്‍മെന്റും സ്റ്റെര്‍ലൈറ്റ് കമ്പനിയും മോദിയും തമ്മിലുള്ള രഹസ്യ അജണ്ടയുടെ ഫലമായാണ്. കമ്പനിയുടെ ഉത്പാദനം ഇരട്ടിയാക്കുന്നത് സംബന്ധിച്ച് ഇംഗ്ലണ്ടിലെ സന്ദര്‍ശത്തിനിടയില്‍ മോദിയുമായി കഴിഞ്ഞ ഡിസംബറില്‍ തന്നെ വന്ദനാഗ്രൂപ്പ് കരാറാക്കിയിരുന്നു. കൊല്ലത്തില്‍ നാല് ലക്ഷം ടണ്ണില്‍ നിന്നും എട്ട് ലക്ഷം ടണ്ണായി വര്‍ധിപ്പിക്കുന്നതിനാവശ്യമായ വികസനം നടത്തുന്നതിന്‌വേണ്ടിയാണ് കഴിഞ്ഞ മാര്‍ച്ച് 24ന് കമ്പനി പൂട്ടിയിട്ടത്. വീണ്ടും ഇവ തുറന്നപ്പോള്‍ സാധാരണക്കാരന് അവരവരുടെ വീടുകളില്‍ കിടന്നുറങ്ങാന്‍ പറ്റാത്തവിധം ശ്വാസതടസ്സവും അലര്‍ജിയും ഛര്‍ദ്ദിയും സ്ഥിരമായ തലവേദനയും അനുഭവപ്പെട്ടു. പെട്ടെന്ന് ഒരു മീറ്ററില്‍ സള്‍ഫര്‍ഡൈഓക്‌സിന്റെ അളവ് 20ൗഴ/രൗയശര മീറ്ററില്‍ നിന്നും 62ൗഴ/രൗയശര മീറ്ററായി വര്‍ധിച്ചു. മാത്രമല്ല ഈ പ്രദേശത്തെ ശ്വാസകോശ സംബന്ധമായ രോഗങ്ങളും ഒറ്റയടിക്ക് 100 ശതമാനം കണ്ട് വര്‍ധിക്കുകയും ചെയ്തു. 2006ലും 2007ലും 1,70,000 ടണ്‍ ആയിരുന്നത് 2010 ആയപ്പോഴേക്കും 4,00,000 ടണ്ണായി ചെമ്പുരുക്ക് ഉത്പാദനം വര്‍ധിപ്പിച്ചപ്പോള്‍ പരിസ്ഥിതി സംബന്ധമായ രോഗങ്ങളും ആനുപാതികമായി വര്‍ധിക്കുകയാണ് ഉണ്ടായത്. എട്ട് ലക്ഷം ടണ്‍ ആയി ചെമ്പ് ഉത്പാദനം വര്‍ധിച്ചപ്പോള്‍ കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതി വെല്ലുവിളികളെപറ്റിയുള്ള ജനങ്ങളുടെ ആശങ്കയും വര്‍ധദ്ധിച്ചു.
കമ്പനിയുണ്ടാക്കുന്ന പാരിസ്ഥിതിക ദുരന്തത്തെപ്പറ്റി പല യൂണിവേഴ്‌സിറ്റികളും പഠനം നടത്തിയിട്ടുണ്ട്. 2008-ല്‍ തിരുനല്‍വേലി മെഡിക്കല്‍ കോളജിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് കമ്യൂണിറ്റി മെഡിസിന്‍ നടത്തിയ പഠനം ഏറെ ശ്രദ്ധേയമാണ്. പ്രദേശത്തിലെ 80,725 ആളുകളുടെ ആരോഗ്യസ്ഥിതി പഠിച്ചു നല്‍കിയ റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ വന്ദനാ ഗ്രൂപ്പിന് വേണ്ടി മറച്ചുവെച്ചത്. തൂത്തുക്കുടിയിലെ വീരപാണ്ടിയപുരം കുമാരേതിയപുരം തുടങ്ങിയ സ്ഥലത്തെ ഭൂഗര്‍ഭ ജലം പരിശോധിച്ചപ്പോള്‍ സള്‍ഫറിന്റെ അംശം 17 മുതല്‍ 20 ഇരട്ടിയോളം അനുവദനീയമായ നിരക്കില്‍ നിന്നും കൂടുതലാണെന്ന് കണ്ടെത്തി. സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളില്‍നിന്നും ശ്വാസ സംബന്ധമായ രോഗങ്ങള്‍ 13.9 ശതമാനം ഈ പ്രദേശത്ത് മാത്രം വര്‍ധനവുണ്ടായി. ചെമ്പ് ഉത്പാദനം വര്‍ധിപ്പിച്ച ശേഷം മാരകമായ ആസ്തമ, ശ്വാസനാള രോഗങ്ങള്‍ തുടങ്ങിയവ മൂന്നിരട്ടിയില്‍ കൂടുതല്‍ വര്‍ധിച്ചപ്പോള്‍തന്നെ ജനങ്ങള്‍ പ്രക്ഷോഭം ആരംഭിച്ചുതുടങ്ങിയിരുന്നു. 2010ല്‍ മദ്രാസ് ഹൈക്കോടതിയില്‍ കമ്പനിക്കെതിരായി കേസ് ഫയല്‍ ചെയ്യുകയുണ്ടായി. ഉടന്‍ അടച്ച്പൂട്ടണമെന്നും ജനങ്ങള്‍ക്കാവശ്യമായ സുരക്ഷ നല്‍കണമെന്നും മദ്രാസ് ഹൈക്കോടതി അന്നുതന്നെ ഉത്തരവിട്ടിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ പോയി സ്റ്റേ വാങ്ങി വീണ്ടും ഉത്പാദനം നടത്തുകയാണുണ്ടായത്.
കമ്പനിക്കെതിരെ വ്യാപക പ്രക്ഷോഭങ്ങള്‍ ഉണ്ടായിട്ടും അവ ശ്രദ്ധിക്കാതെ എല്ലാവിധ സഹായവും നല്‍കിയതാണ് കഴിഞ്ഞ രണ്ടു ദിവസം മുമ്പുണ്ടായ അനിഷ്ട സംഭവത്തിന് കാരണം. കഴിഞ്ഞദിവസം സമരത്തിന്റെ 100-ാം ദിവസത്തില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രക്ഷോഭം ഉണ്ടാകുമെന്നും കമ്പനി അധികാരികളെ യഥാസമയം അറിയിച്ചിരുന്നു. ശക്തമായ പ്രക്ഷാഭം ഉണ്ടാകുമ്പോള്‍ ആവശ്യമായ പൊലീസ് ഫോഴ്‌സിനെ അയക്കാതിരുന്നത് മനപൂര്‍വ്വമാണ്. പ്രക്ഷോഭം ശക്തിപ്പെടുമ്പോള്‍ പൊലീസ് ഭയന്ന് വെടിവെക്കുമെന്നുള്ള സര്‍ക്കാരിന്റെ ധാരണ ശരിയായി വരികയാണുണ്ടായത്. പൊലീസ് സ്വയം രക്ഷക്ക് വേണ്ടി വെടിവെച്ചതാണെന്ന സര്‍ക്കാര്‍ വ്യാഖ്യാനം തെറ്റാണ്. ഇത്തരം പ്രക്ഷോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ ആവശ്യമായ മുന്‍കരുതല്‍ എടുക്കാതെ വീഴ്ചവരുത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുകയായിരുന്നു. വന്ദനാഗ്രൂപ്പിനെ പ്രീതിപ്പെടുത്താന്‍ നടത്തിയ കൂട്ടക്കൊല തമിഴ്‌നാട് ഗവണ്‍മെന്റിന്റെ മാത്രം അറിവോടെ നടന്നതെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. കേന്ദ്ര ഗവണ്‍മെന്റും ഈയൊരു മനുഷ്യക്കുരുതിക്ക് കൂട്ടുനിന്നിട്ടുണ്ട്. രണ്ടാം ദിവസം നടത്തിയ പ്രതിഷേധ സമരത്തെയും ഭീകരമായ രീതിയിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ നേരിട്ടത്. ഒരാളെകൂടി വെടിവെച്ചു കൊന്നു. അതും ശാന്തമായ സമരത്തിനിടയില്‍. ബഹുരാഷ്ട്ര കമ്പനികളും തമിഴ്‌നാട് സര്‍ക്കാറും ചേര്‍ന്ന് ജനങ്ങളുടെ സമരത്തെ നേരിടുമ്പോള്‍ അതിനുള്ള സര്‍വ പിന്തുണയും കേന്ദ്ര ഗവണ്‍മെന്റില്‍ നിന്ന് കിട്ടുമെന്ന ഉറച്ച വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് രണ്ടാമത്തെ ദിവസവും കൊല നടന്നത് എന്നുവേണം കരുതാന്‍.
പരിസ്ഥിതി സംരക്ഷിക്കുന്നതിന് നടത്തുന്ന ഓരോ പ്രവര്‍ത്തനവും ഭീകരമായി നേരിടുക എന്ന കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്തിനും ഏതിനും കോടതിയെ സമീപിക്കുക എന്ന തന്ത്രപരമായ നയത്തിലൂടെയാണ് വന്ദനാഗ്രൂപ്പ് ഇതുവരെ കമ്പനി നടത്തിക്കൊണ്ട് പോന്നത്. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് കമ്പനിനടത്തുന്നത് എന്ന കടലാസ് രേഖ വെച്ചുകൊണ്ട് കോടതിയില്‍ നിന്ന് അനുമതി നേടിയെടുക്കുന്നതില്‍ വന്ദനാഗ്രൂപ്പ് പലതവണ വിജയിച്ചിട്ടുണ്ട്. നാഷണല്‍ എന്‍വറോണ്‍മെന്റ് എഞ്ചിനീയറിങ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മലിനീകരണം നടത്തുന്ന വ്യവസായത്തിന് ഒരിക്കലും പരിസ്ഥിതി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. ഈയൊരു കാരണം കൊണ്ട് 2010ല്‍ കമ്പനി അടച്ചുപൂട്ടാന്‍ മദ്രാസ് ഹൈക്കോടതി വിധിയുണ്ടായെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് താല്‍ക്കാലിക അനുമതി നേടിയെടുക്കുന്നതില്‍ വിജയിച്ചു. പിന്നീട് ഹരിതകോടതി നിലവില്‍ വന്നതിന് ശേഷം കേസ് ഹരിത കോടതിയിലേക്ക് മാറ്റുകയായിരുന്നു. ശുദ്ധജലവും വായുവും മലിനമാക്കിയതിനെതിരെ സ്റ്റെര്‍ലൈറ്റ് കമ്പനി ആയിരം കോടിയോളം സര്‍ക്കാരിന് പിഴ നല്‍കണമെന്ന് ഓര്‍ഡറിട്ടു. പക്ഷെ ചില്ലി കാശുപോലും തൂത്തുക്കുടിയിലെ കമ്പനി ഇരകള്‍ക്ക് കിട്ടിയില്ല എന്നു മാത്രമല്ല 2011ല്‍ വീണ്ടും കമ്പനി വികസിപ്പിക്കുകയാണ് ചെയ്തത്.
കമ്പനി പുറത്ത് വിടുന്ന മാരകമായ വിഷ ദ്രാവകങ്ങള്‍ പുഴയെ മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. സള്‍ഫര്‍ഡയോക്‌സൈഡ്, ക്ലോറിയം, മെര്‍ക്കുറി ഹൈഡ്രോക്ലോറിക് ആസിഡ് തുടങ്ങിയവ ജലത്തില്‍ ലയിച്ച് ചേര്‍ന്ന് കിണറുകളിലും തോടുകളിലും പുഴകളിലും എത്തിച്ചേര്‍ന്ന് മത്സ്യങ്ങള്‍ ധാരാളം ചത്തുപൊങ്ങിയിട്ടും പ്രദേശത്തെ ആളുകള്‍ക്ക് ശ്വാസതടസ്സം അലര്‍ജി എന്നിവ ഉണ്ടായിട്ടും സര്‍ക്കാര്‍ കമ്പനിയെ സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. മെര്‍ക്കുറി പോലെയുള്ള വിഷമാലിന്യം മണ്ണില്‍ ലയിച്ചു ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തരിശാവുകയും കൃഷിചെയ്യാന്‍ പറ്റാത്ത അവസ്ഥ സംജാതമാവുകയും ചെയ്തിരുന്നു. 70 ശതമാനം കര്‍ഷകരുള്ള ഗ്രാമങ്ങളില്‍ കാര്‍ഷിക ഉത്പാദനം നടത്താന്‍ പറ്റാത്ത അവസ്ഥ വന്നതോടുകൂടി തൊഴിലില്ലായ്മ രൂക്ഷമായി. ഈ അവസരത്തില്‍ 1200 ഓളം വരുന്ന പ്രാദേശിക പാര്‍ട്ടികള്‍ക്ക് തൊഴിലവസരം നല്‍കുന്ന തന്ത്രമാണ് കമ്പനി ഉപയോഗിച്ചത്. പ്രദേശവാസികള്‍ക്ക് തൊഴില്‍ കിട്ടിയതോടുകൂടി കമ്പനിക്കെതിരായ പ്രതിഷേധങ്ങള്‍ തല്‍ക്കാലം നിന്നെങ്കിലും ജീവിക്കാന്‍ പറ്റാത്ത വിധത്തില്‍ വായുവും മണ്ണും ജലവും മലിനീകരിക്കപ്പെട്ടപ്പോള്‍ വീണ്ടും പ്രക്ഷോഭമുണ്ടാവുകയാണ് ചെയ്തത്. കാന്‍സര്‍ ബാധിതരുടെ എണ്ണം വര്‍ധിച്ചു. ശ്വാസകോശ രോഗികളുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചുകൊണ്ടിരുന്നപ്പോള്‍ സ്റ്റെര്‍ലൈറ്റ് കമ്പനി വെച്ചുനീട്ടുന്ന ചെറിയ വരുമാനമുള്ള തൊഴിലിനേക്കാളും ശുദ്ധമായ വായും ജലവുമാണെന്ന തിരിച്ചറിവാണ് ജനങ്ങള്‍ക്കുണ്ടായത്.
ബഹുരാഷ്ട്ര കമ്പനികളോട് ചേര്‍ന്ന്‌കൊണ്ട് തമിഴ്‌നാട് ഗവണ്‍മെന്റ് നടത്തുന്ന കൂട്ടകൊലപാതങ്ങള്‍ക്കെതിരെ വിദേശ മാധ്യമങ്ങള്‍ വരെ കഴിഞ്ഞ ദിവസം ശക്തമായി പ്രതികരിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്ന ഇത്തരം സമരങ്ങളെ അടിച്ചമര്‍ത്തി 12-ഓളം പേരെ ദാരുണമായി കൊലചെയ്ത സംഭവം അടുത്ത കാലത്തൊന്നും ലോക ചരിത്രത്തിലുണ്ടായിട്ടില്ല. ഇന്ത്യയിലെ ദൃശ്യമാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യത്തേക്കാള്‍ കൂടുതലാണ് വിദേശ മാധ്യമങ്ങള്‍ ഇവ പ്രക്ഷേപണം ചെയ്തത് എന്ന് അറിയുമ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസ്സിലാവുന്നത്. നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം സമരങ്ങളെ ശരിയായ രീതിയില്‍ വിശകലനം ചെയ്താല്‍ മാത്രമെ സമൂഹത്തോടും വരും തലമുറയോടുമുള്ള ധര്‍മ്മം പൂര്‍ണ്ണമായും നിറവേറ്റാന്‍ കഴിയൂ. കൂടുതല്‍ ആനുകൂല്യത്തിനോ പണത്തിനോ വേണ്ടിയായിരുന്നില്ല ഇത്രയും ജനങ്ങള്‍ അവിടെ പ്രക്ഷോഭം നടത്തിയത്. പ്രകൃതി തന്ന ശുദ്ധമായ വായുവും ജലവും തിരിച്ചു നല്‍കുന്നതിന് വേണ്ടി പൂര്‍ണ്ണ മുന്നേറ്റം മാത്രമായിരുന്നു.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending