Connect with us

Video Stories

കേന്ദ്ര സര്‍ക്കാറിന്റെ നീതിയില്ലാത്ത നീതിആയോഗ്

Published

on

സതീഷ്ബാബു കൊല്ലമ്പലത്ത്

നീതി ആയോഗ് പദ്ധതി വഴി നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ നടപടികള്‍ നീതിരഹിതമായാലോ? അതാണ് കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ലോകത്തിലെ എല്ലാവര്‍ക്കും അറിയാം. പക്ഷേ, നമ്മുടെ ഭരണകൂടം ഈ വസ്തുത മറച്ചുപിടിച്ചാണ് ബജറ്റും നയങ്ങളും ആവിഷ്‌കരിക്കുന്നത്. ഒട്ടേറെ പേര്‍ വിഷവാതകം അകത്തുചെന്ന് ഹൃദയംപൊട്ടി റോഡില്‍ മരിച്ചുവീഴുന്നു. 24 ശതമാനമാണ് ഇത്തരത്തിലുള്ള മരണം ഇന്ത്യയില്‍ സംഭവിക്കുന്നതെങ്കിലും ഇവ നിയന്ത്രിക്കുന്നതിന് ഒരു നിര്‍ദ്ദേശവും ബജറ്റില്‍ ഇല്ലാതായിപ്പോയി. ഏറ്റവും മലിനീകരിക്കപ്പെട്ട ഇരുപത് നഗരങ്ങളില്‍ പതിനാറെണ്ണം ഇന്ത്യയിലാണ്.
ഇന്ത്യക്ക് മലിനീകരണ നിയന്ത്രണത്തിന് വേറെ ബജറ്റ് ഇല്ല. എല്ലാം ഈ ഒറ്റ ബജറ്റില്‍ വരണം. രാജ്യത്ത് ഓരോ വര്‍ഷവും രണ്ടു മില്യനില്‍ അധികം ആളുകള്‍ വായു മലിനീകരണത്തിന്റെ ഇരകളായി മരിക്കുന്നു. ധനമന്ത്രി ഈ വിവരം അറിയാത്തതുകൊണ്ടല്ല. മറിച്ചുപിടിച്ചതാണ്. ബജറ്റ് അവതരിപ്പിക്കുമ്പോഴും ഡല്‍ഹി പാര്‍ലമെന്റിന് ചുറ്റം മഞ്ഞും പുകയുംകൊണ്ട്മൂടി കറുത്ത വിഷപ്പുക നിറയുകയാണ്. വിഷവായു ശ്വസിച്ച് പത്തില്‍ രണ്ട് ആളുകള്‍വീതം ഹൃദയ വാള്‍വുകള്‍ പൊട്ടി മരിക്കുന്നു. ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ കണക്കാണിത്. പത്തില്‍ ഒന്‍പതു പേരും ആസ്പത്രിയെ സമീപിക്കേണ്ടിവരുന്നു. ഈ ഗുരുതരമായ പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ ബജറ്റില്‍ ഒന്നും ചെയ്തില്ല. 2025 ല്‍ 35 ശതമാനം മലിനീകരണം കുറക്കാമെന്നാണ് പറഞ്ഞത്. ഇന്ന് ജീവിച്ചിട്ടല്ലേ 2025 ലെ കാര്യം. വായുവിനെ ശുദ്ധീകരിക്കുന്നതിന് 2018-19ല്‍ 2200 കോടി ക്ലീന്‍ എനര്‍ജിക്ക്‌വേണ്ടി ബജറ്റില്‍ നീക്കിവെച്ചു. എന്നിട്ട് പത്ത് ശതമാനംപോലും ചെലവഴിക്കാതെ വകമാറ്റി. മാത്രമല്ല കല്‍ക്കരിയുടെ അധിക സെസ് വഴി പിരിഞ്ഞുകിട്ടിയ 54000 കോടി രൂപ ഹരിത ഊര്‍ജ്ജത്തിന് പകരം ജി.എസ്.ടിയുടെ നഷ്ടത്തിലേക്ക് മാറ്റി. 2018-19ല്‍ നീക്കിവെച്ച പണം ഏെതല്ലാം രീതിയില്‍ എത്ര ചെലവിട്ടു എന്ന് പറയാതെ ബജറ്റില്‍ പണം രേഖപ്പെടുത്തിയതുകൊണ്ട് മാത്രം കാര്യമില്ല. അവ ചെലവിടണം. പ്രസ്തുത ആവശ്യത്തിനുവേണ്ടി മാത്രം. 2019-20 ല്‍ പരിസ്ഥിതി മന്ത്രാലയത്തിന് 2954.72 കോടി രൂപ നീക്കിവച്ചതില്‍ വകമാറ്റാതെ ചെലവഴിക്കാന്‍ പറ്റുമോ? ഇല്ല. ഇതൊരു പാഴ് കടലാസ് പുലിയാണ്. ജീവനില്ലാത്ത പുലി. അമേരിക്കന്‍ പ്രസിഡന്റ് ഡല്‍ഹിയില്‍ വിമാനമിറങ്ങാന്‍ മടിച്ചു. കാരണം അദ്ദേഹത്തിന് ജീവനില്‍ കൊതിയുണ്ട്. ആരോഗ്യത്തോടെതന്നെ തിരിച്ചു പോകണമെന്ന ആഗ്രഹമുണ്ട്.
മലിനീകരണം കുറക്കുന്നതാണ് ഇലക്‌ട്രോണിക് വാഹനങ്ങള്‍. ഉപഭോക്താക്കള്‍ക്ക് വില കുറച്ച് നല്‍കുന്നതിന് ആവശ്യമായ രീതിയില്‍ ഉത്പാദന വിതരണ സമ്പ്രദായം ത്വരിതപ്പെടുത്തുകയാണ് വേണ്ടത്. ഇതിനുള്ള ഒരു നിര്‍ദ്ദേശവും ബജറ്റിലില്ല. പാരീസ് കരാറില്‍ അംഗങ്ങളായ എല്ലാ രാജ്യങ്ങളിലും 2015 ന് ശേഷം 40 ശതമാനത്തോളം ഇലക്‌ട്രോണിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ധനവ് ഉണ്ടായി. ഇന്ത്യയില്‍ രണ്ടു ശതമാനത്തിന് മാത്രമേ ഇലക്‌ട്രോണിക് വാഹനങ്ങള്‍ ഉള്ളൂ. ഫയിം സ്‌കീമിന്റെ രണ്ടാം ഘട്ടം എന്ന പേരില്‍ 10000 കോടി രൂപ മാത്രം മാറ്റിവെച്ചിട്ടുണ്ട് ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക്. 2015ല്‍ തുടങ്ങിയ ഫെയിം ഇന്ത്യാ ഫെസ്റ്റിന്റെ മറ്റൊരു പതിപ്പുമാത്രം. അന്ന് 895 കോടി രൂപ മാറ്റിവച്ചു. ഒന്നും ചെയ്തില്ല എന്നു മാത്രമല്ല പിന്നീട് അവതരിപ്പിച്ച നാല് ബജറ്റിലും അവക്ക്‌വേണ്ടി ഒരു പൈസയും നീക്കിവച്ചില്ല. ഇപ്പോള്‍ നീക്കിവച്ച 10000 കോടി കടലാസ് പുലി മാത്രം. നടപ്പാക്കാത്ത നീതി ആയോഗിന്റെ നീതിരഹിതമായ പുതിയ മറ്റൊരു പതിപ്പ് മാത്രം. ഇലക്ട്രിക്കല്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതിനായി 20,000 കോടി രൂപയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ഒന്നും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതിനല്ല. മറിച്ച് ഇലട്രോണിക് വാഹന നിര്‍മ്മാതാക്കളുടെ സംഘടനക്ക് പ്രോല്‍സാഹനം നല്‍കാന്‍വേണ്ടി മാത്രമാണ് ഇത്രയും വലിയ സംഖ്യ മാറ്റിവെച്ചത്. ഇതിന് മറ്റൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇവരുടെ സംഘടന ഇരുപതിനായിരം കോടി നല്‍കണമെന്ന് ആവശ്യപ്പെട്ടു ധനമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഭീമന്മാരായ ഇത്തരം ബഹുരാഷ്ട്ര സംഘടനകള്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക മാത്രമായി ഹരിത ബജറ്റ് എന്ന പേരില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇലക്ട്രോണിക് വാഹനങ്ങളടെ വില മറ്റു വാഹനങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. അതുകൊണ്ട് സാധാരണ വാഹനത്തിന്റെ വിലയും ഇലക്‌ട്രോണിക് വാഹനങ്ങളുടെ വിലയും തമ്മിലുള്ള വ്യത്യാസം നികത്തുന്നതിനുവേണ്ടിയാണ് സബ്‌സിഡി കൊടുക്കുന്നത്. അത് ഉപഭോക്താക്കള്‍ക്കാണ് നല്‍കേണ്ടത്.
മറ്റൊരു കാര്യം, ഈ ബജറ്റില്‍ ഇലക്‌ട്രോണിക് വാഹനങ്ങളിലുള്ള ജി.എസ്.ടി മാത്രമാണ് 12 ശതമാനത്തില്‍നിന്നും അഞ്ച് ശതമാനമാക്കി മാറ്റിയത്. ഇവ പ്രോല്‍സാഹിപ്പിക്കുന്നതിന് 30 ശതമാനം വരെ സബ്‌സിഡി നല്‍കും എന്നാണ് കാലാവസ്ഥാകരാറിന്റ ഭാഗമായി ഉറപ്പ്‌കൊടുത്തിരിക്കുന്നത്. ഇത് പാലിച്ചില്ല ഈ ബജറ്റിലും. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും പ്രത്യേകിച്ചും പാരീസ് കരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ മൊത്തവും ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കിയാണ് വിലയിലുള്ള അസന്തുലിതാവസ്ഥ പരിഹരിച്ച് വിതരണം മെച്ചപ്പെടുത്തിയത്. എന്നാല്‍ ഇതിനൊരു നിര്‍ദ്ദേശവും ഈ ബജറ്റിലില്ല. ശരാശരി 40 മുതല്‍ 50 ശതമാനം വരെ തുക സബ്‌സിഡി നല്‍കിയാണ് എല്ലാ രാഷ്ട്രങ്ങളിലും പാരീസ് കരാറിന് നല്‍കിയ വാഗ്ദാനം നിറവേറ്റിയത്. 2015ല്‍ 15 ശതമാനമായിരുന്നത് കൃത്യമായ ബജറ്റ് അലൂക്കേഷന്‍ വഴി 100 ശതമാനം ഹരിത ഊര്‍ജം ഉത്പാദിപ്പിക്കുന്ന രാജ്യമായി മാറിയ രാജ്യമാണ് ഐസ്‌ലാന്‍ഡ്. സ്വീഡന്‍, യു.കെ, നിക്കരാഗ്വോ, ജര്‍മ്മനി, ഡന്‍മാര്‍ക്ക് തുടങ്ങിയ 150 ഓളം രാഷ്ട്രങ്ങളില്‍ ഹരിത ഊര്‍ജ ഉത്പാദനം ശരാശരി 70 ശതമാനത്തില്‍ കവിഞ്ഞു. അതായത് 2022 ആകുമ്പോഴേക്കും 225 ഗിഗാവാട്ട് ഹരിത വൈദ്യുതി ഉത്പാദിപ്പിച്ചാലേ ഈ രാഷ്ട്രങ്ങളുടെ നിലവാരത്തിലേക്ക് എത്തു. ഇപ്പോള്‍ വെറും 40 ഗിഗാ വാട്ട് താഴെ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.
നാഷണലി ഡിറ്റര്‍മൈന്റ് കോണ്‍ട്രിബ്യൂഷന്‍ (എന്‍.ഡി.സി) എന്ന പേരില്‍ ഓരോ രാജ്യങ്ങളും കാലാവസ്ഥാകരാറിലെ കണ്‍സോര്‍ഷ്യത്തിന് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കുന്നതിനു വേണ്ടി ഓരോ ബജറ്റും നിര്‍ദ്ദേശിച്ച നടപടികള്‍ എത്രകണ്ട് നടപ്പാക്കിയിട്ടുണ്ടെന്ന് അടുത്ത ബജറ്റില്‍ വിലയിരുത്തും, ചര്‍ച്ച ചെയ്യും. ഇതാണ് ചൈനയുടെയും മറ്റു രാഷ്ട്രങ്ങളുടെയും വിജയത്തിനുപിന്നിലെ രഹസ്യം. നമുക്ക് ഇത് അറിയാഞ്ഞിട്ടല്ല. ബജറ്റില്‍ വകവരുത്തിയ തുകയും ചെലവിട്ട തുകയും തമ്മില്‍ വലിയ അന്തരം കാണും. അതുകൊണ്ടുതന്നെ ഇവിടെ ചര്‍ച്ചയില്ല. ഇത്തരം രാജ്യങ്ങള്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്ക് 30 ശതമാനം സബ്‌സിഡി കൊടുത്തു. ഇതുകൊണ്ടുതന്നെ ആഗോളതലത്തില്‍ കാലാവസ്ഥാ കരാറിലെ നിര്‍ദ്ദേശം രണ്ടു വര്‍ഷം മുമ്പുതന്നെ നടപ്പാക്കാന്‍ കഴിഞ്ഞ ആദ്യ രാജ്യമായി ചൈന. കാലാവസ്ഥാകരാറില്‍ ഒപ്പിട്ട രാജ്യങ്ങളില്‍ ഹരിത ഊര്‍ജത്തിന്‌വേണ്ടി ഏറ്റവും കുറച്ചു പണം നീക്കിവെക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. ഈ ബജറ്റിലും എന്തെകിലും മാറ്റമുണ്ടാകുമോ എന്നു പ്രതീക്ഷിച്ചു. ഒന്നും ഉണ്ടായില്ല.
ഏറ്റവും വേഗത്തില്‍ കാര്‍ബണ്‍ വിസര്‍ജനം കുറച്ച് കാലാവസ്ഥാ കരാര്‍ ലക്ഷ്യം നേടിയ രാഷ്ട്രമായ ചൈനക്ക് ഒപ്പമെത്താന്‍ ഇന്ത്യയുടെ നീതി ആയോഗിന് കഴിയുമെന്ന് കഴിഞ്ഞ കാലാവസ്ഥാ ഉച്ചകോടിയില്‍ ഇന്ത്യ അറിയിച്ചിരുന്നു. ഇതിന്റെ ഒരു സൂചനയും ബജറ്റില്‍ ഇല്ല. ഇന്ത്യയുടെ കാര്‍ബണ്‍ വിസര്‍ജന നിരക്ക് 2019 ല്‍ മാത്രം 4.2 ശതമാനം വര്‍ധിച്ചതിന് മറുപടി നിശബ്ദമായ ചിരി മാത്രമായിരുന്നു പ്രധാനമന്ത്രിക്ക്. ഇന്ത്യയുടെ കാലാവസ്ഥാ വനം പരിസ്ഥിതി വകുപ്പിന് 2018-19 നെ അപേക്ഷിച്ച് 13 ശതമാനം കുറച്ച് ബജറ്റില്‍ അലോക്കേഷന്‍ നടത്തിയതിന്റെ പിന്നിലുള്ള ലക്ഷ്യം മറ്റൊന്നുമല്ല. വനങ്ങളുടെ സ്വകാര്യവത്കരിക്കരണ ലക്ഷ്യത്തോടുകൂടി 1927 ലെ ഇന്ത്യന്‍ വനസംരക്ഷണനിയമം ഭേദഗതി ചെയ്യാന്‍ പോകുകയാണ്. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ 2019 മാര്‍ച്ച് ഏഴിന് സര്‍ക്കാര്‍ ക്ഷണിച്ചുകഴിഞ്ഞു. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ എന്തെങ്കിലും നിര്‍ദ്ദേശമുണ്ടോ ബജറ്റില്‍. ഒന്നും ഇല്ല എന്നു മാത്രമല്ല നിലവിലെ പദ്ധതി വിഹിതം പോലും കുറച്ചു. രാജ്യം മൊത്തം കൊടും വരള്‍ച്ചയെ നേരിടുകയാണ്. ബജറ്റ് അവതരിപ്പിക്കുമ്പോള്‍തന്നെ പെയ്ത മഴയുടെ വലിയൊരു ഭാഗവും ഭൂജല അറകളില്‍ എത്താത്തതിന്റെ ഫലമായി ഡല്‍ഹിയടക്കം കുടിവെള്ള ക്ഷാമം നേരിടുമ്പോള്‍ ബജറ്റില്‍ കുടിവെള്ള പദ്ധതിക്കുവേണ്ടി നീക്കിവെച്ച പണം കുറയ്ക്കുകയാണ് നിര്‍മ്മല സീതാരാമന്‍ ചെയ്തത്. 2018-19ല്‍ 22357 കോടി രൂപ നീക്കിവെച്ച സ്ഥാനത്ത് 2019-20 ബജറ്റില്‍ 20016 കോടിയായി കുറച്ചു. നീതിരഹിത നീതി ആയോഗ് ഒരിക്കല്‍കൂടി ആവര്‍ത്തിച്ചു. ബജറ്റിലെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് അവ പരിസ്ഥിതി ലക്ഷ്യമായാലും സാമ്പത്തിക ലക്ഷ്യമായാലും സാധാരണക്കാരുടെ ക്രയശേഷിയെ വര്‍ധിപ്പിക്കുകയാണ് വേണ്ടത്. ഇതു വര്‍ധിപ്പിക്കാത്ത ബജറ്റുകള്‍ വെറും കടലാസ് തോണിയായി മാത്രമേ ജനങ്ങള്‍ക്ക് കാണാനാവൂ.

Health

ജപ്പാനിൽ ആശങ്ക പടർത്തി അപൂർവ ബാക്ടീരിയൽ അണുബാധ; മരണസംഖ്യ ഉയരുന്നു, കോവിഡിന് സമാനമായ മുൻകരുതൽ

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി.

Published

on

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ബാക്ടീരിയൽ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം എന്ന് അറിയപ്പെടുന്ന രോ​ഗം ആശങ്ക പടര്‍ത്തി മുൻ വർഷത്തെക്കാള്‍ കൂടുതല്‍ പേരിലേക്ക് വ്യാപിച്ചു.

കേസുകള്‍ കൂടുന്നതിന് പിന്നിലെ കാരണം സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കി. സ്ട്രെപ്റ്റോകോക്കസ് പ്യോജീൻസ് എന്ന ബാക്ടീരിയം ആണ് സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോമിനു കാരണമാകുന്നത്.

കഴിഞ്ഞവർഷം മാത്രം 941 സ്ട്രൊപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം രോ​ഗികളെയാണ് സ്ഥിരീകരിച്ചതെങ്കിൽ ഈ വർഷം ആദ്യ രണ്ടുമാസത്തിനുള്ളിൽ തന്നെ അത് 378 കേസുകളായി ഉയർന്നിട്ടുണ്ട്. പ്രായം കൂടിയവർ അപകടസാധ്യതാ വിഭാ​ഗത്തിൽ പെടുന്നവരാണെങ്കിലും സ്ട്രെപ്റ്റോകോക്കസ് ​ഗ്രൂപ്പ് എ വിഭാ​ഗം അമ്പതുവയസ്സിന് താഴെയുള്ളവരിലും മരണസാധ്യത വർധിപ്പിക്കുന്നതായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസ് വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലായ് മുതൽ ഡിസംബർ വരെ രോ​ഗം സ്ഥിരീകരിച്ച അമ്പതുവയസ്സിന് താഴെയുള്ള അറുപത്തിയഞ്ചുപേരിൽ ഇരുപത്തിയൊന്നു പേരും മരണപ്പെട്ടതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലരിലും ലക്ഷണങ്ങളില്ലാതെ തന്നെ രോ​ഗം വന്നുപോകുമെങ്കിലും ഉയർന്ന വ്യാപനത്തിനു കാരണമാകുന്ന ബാക്ടീരിയ ചിലഘട്ടങ്ങളിൽ ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കുകയും മരണസംഖ്യ വർധിപ്പിക്കുകയും ചെയ്യാം. പ്രത്യേകിച്ച് മുപ്പതു വയസ്സിനു മുകളിലുള്ളവരിൽ സ്ഥിതി കൂടുതൽ വഷളായേക്കാം.

പ്രായമായവരിൽ ജലദോഷത്തിനു സമാനമായ ലക്ഷണങ്ങളാണ് പ്രകടമാവുകയെങ്കിലും ചിലപ്പോൾ ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് തുടങ്ങിയവയ്ക്കും കാരണമാകും. പല കേസുകളിലും അവയവങ്ങൾ തകരാറിലാകുന്ന അവസ്ഥയിലേക്കുമെത്തിച്ചേരാം. കോവിഡിനുസമാനമായി സ്രവങ്ങളിലൂടെയും സ്പർശനങ്ങളിലൂടെയുമൊക്കെയാണ് സ്ട്രെപ്റ്റോകോക്കൽ അണുബാധകളും പകരുന്നത്. കൈകാലുകളിലെ മുറിവുകളിലൂടെയും ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം.

ആന്റിബയോട്ടിക് ചികിത്സയിലൂടെയാണ് സ്ട്രെപ് എ അണുബാധയെ ചികിത്സിക്കുന്നത്. പക്ഷേ കൂടുതൽ ​ഗുരുതരമായ ​ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസുകൾക്ക് ആന്റിബയോട്ടിക്കിനൊപ്പം മറ്റുമരുന്നുകളും വേണ്ടിവരും. കോവിഡ് കാലത്ത് സ്വീകരിച്ചിരുന്ന മുൻകരുതലുകൾ സ്ട്രെപ് എ വിഭാ​ഗത്തിനെതിരെയും തുടരണമെന്ന് ജപ്പാനിലെ ആരോ​ഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Continue Reading

Health

വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകും; കുപ്പിവെള്ളം വാങ്ങുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം

സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി

Published

on

പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിക്കുന്ന കുപ്പിവെള്ളം, ജ്യൂസുകള്‍, കോളകള്‍ എന്നിവ കൂടുതല്‍ സമയം സൂര്യപ്രകാശം ഏല്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. അതിനാല്‍ സൂര്യപ്രകാശമേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളം വിതരണം, വില്‍പ്പന എന്നിവ നടത്തരുതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി.

സൂര്യപ്രകാശം ഏല്‍ക്കുന്ന വിധം കുപ്പിവെള്ളം വില്‍പ്പനയ്ക്കു വച്ചതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതിപ്പെടാം. കടുത്ത ചൂടേറ്റ് കുപ്പിയിലുണ്ടാകുന്ന രാസമാറ്റം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കുപ്പിവെള്ളം വെയിലത്ത് വയ്ക്കുമ്പോള്‍ ചൂടാകുകയും ഇതിലുള്ള പ്ലാസ്റ്റിക് നേരിയ തോതില്‍ വെള്ളത്തില്‍ അലിഞ്ഞിറങ്ങുകയും ചെയ്യും. പ്രത്യക്ഷത്തില്‍ ഇതു കണ്ടെത്താന്‍ കഴിയില്ല. വെള്ളത്തിലൂടെ രക്തത്തില്‍ കലരുന്ന പ്ലാസ്റ്റിക് ഗുരുതര രോഗങ്ങള്‍ക്ക് വഴിയൊരുക്കും.

അതിനാല്‍, സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ ഇവ സൂക്ഷിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

കുപ്പിവെള്ളം, സോഡ, മറ്റ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ തുറന്ന വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകരുത്.

കടകളില്‍ വില്‍പ്പനയ്ക്കായി വച്ചിരിക്കുന്ന കുപ്പിവെള്ളം, ശീതള പാനിയങ്ങള്‍ എന്നിവ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാത്ത രീതിയില്‍ സൂക്ഷിക്കണം.

കടകള്‍ക്കു വെളിയില്‍ വെയില്‍ കൊള്ളുന്ന രീതിയില്‍ തൂക്കിയിടാനോ വയ്ക്കാനോ പാടില്ല.

കുപ്പിവെള്ളത്തില്‍ ഐഎസ്‌ഐ മുദ്രയുണ്ടോ എന്ന് ഉറപ്പു വരുത്തണം.

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ലെന്ന് ഉറപ്പാക്കണം.

വെയിലത്തു പാര്‍ക്ക് ചെയ്യുന്ന കാറുകളിലും മറ്റം കുപ്പിവെള്ളം സൂക്ഷിക്കരുത്.

Continue Reading

Celebrity

ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുന്നു; സി.എ.എക്കെതിരെ കമൽഹാസൻ

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

പൗരത്വ ഭേദഗതി നിയമത്തിലൂടെ (സി.എ.എ) പൊതുതെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ. തന്‍റെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും സി.എ.എയെ അചഞ്ചലമായി എതിർത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധതയിൽ ഈ നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്ത തമിഴ്‌നാട്ടിലെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയാണ് തന്‍റെ മക്കൾ നീതി മയ്യമെന്നും കമൽഹാസൻ പറഞ്ഞു.

ഒരുപക്ഷേ, വീണ്ടും അധികാരത്തിൽ വന്നാൽ ബി.ജെ.പി സൃഷ്ടിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയുടെ മികച്ച ഉദാഹരണമാണിതെന്നും മുസ്ലീം സഹോദരങ്ങൾക്ക് അവരുടെ പുണ്യദിനത്തിലാണ് ഈ ദുരന്തവാർത്ത കേൾക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

അടിച്ചമർത്തപ്പെട്ട മതന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം നൽകാനാണ് സി.എ.എ ഉദ്ദേശിക്കുന്നതെങ്കിൽ സമാനമായ ബുദ്ധിമുട്ടുകൾ നേരിടുന്ന ശ്രീലങ്കൻ തമിഴരെ എന്തുകൊണ്ട് ഉൾപ്പെടുത്തുന്നില്ല എന്നും അദ്ദേഹം ചോദിച്ചു.

കേന്ദ്രസർക്കാർ യാഥാർഥ്യത്തെ അവഗണിക്കുന്നത് അപലപനീയമാണ്. നമ്മുടെ പൗരന്മാരെ മതത്തിന്‍റെയും ഭാഷയുടെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യാഥാർഥ്യം മനസിലാക്കികൊടുക്കണമെന്നും കമൽഹാസൻ പറഞ്ഞു.

Continue Reading

Trending