Connect with us

Culture

സാധാരണക്കാരുടെ സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന കലാകാരന്‍

Published

on

ചിത്രകാരന്‍ എന്ന നിലയില്‍ മാത്രമല്ല, മനുഷ്യ സ്‌നേഹിയായ ഒരു വ്യക്തി എന്ന നിലയിലും യൂസഫ് അറയ്ക്കല്‍ പരിചയപ്പെടുന്ന എല്ലാവരുടെയും മനം കവര്‍ന്ന വ്യക്തിത്വമായിരുന്നു. ചിത്രകലയോട് തീവ്രമായ ആസക്തി തന്നെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. സൗമ്യമായ പെരുമാറ്റവും പ്രസന്നമായ മുഖവും രൂപഭംഗിയും കലാകാരന്‍ എന്ന നിലയില്‍ വിജയിക്കാന്‍ അദ്ദേഹത്തെ സഹായിച്ചു എന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. എപ്പോഴും മനുഷ്യന്റെ പക്ഷത്തായിരുന്നു യൂസഫ്. അദ്ദേഹത്തിന്റെ ചിത്രപരമ്പരകള്‍ തന്നെ അതിന് ഉദാഹരണമാണ്. വുമണ്‍, ചക്രം, നടപ്പാതകള്‍ തുടങ്ങിയ രചനകള്‍ ചിത്രാസ്വാദകരെ വളരെയധികം ആകര്‍ഷിച്ചു. നടപ്പാതകളില്‍ അദ്ദേഹം വരച്ചത് സാധാരണക്കാരുടെ ചിത്രങ്ങളായിരുന്നു. സാധാരണ ജീവിതത്തിന്റെ മോഹങ്ങളും ആകുലതകളും ആഹ്ലാദങ്ങളും എല്ലാം അദ്ദേഹം കാന്‍വാസില്‍ പകര്‍ത്തി. നടപ്പാതകളിലെ ഒരു ചിത്രത്തിനാണ് കേന്ദ്ര സര്‍ക്കാറിന്റെ സ്വര്‍ണമെഡല്‍ ലഭിച്ചത്. അതോടെയാണ് പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് യൂസഫ് നടന്നുകയറിയത്.
നെയ്യാര്‍ ഡാമില്‍ നടന്ന ഒരു ചിത്രകലാ ക്യാമ്പില്‍ വെച്ചാണ് യൂസഫിനെ ആദ്യമായി പരിചയപ്പെടുന്നത്. പിന്നീട് ആ ബന്ധം ദൃഢമായി. ബംഗളുരുവില്‍ എപ്പോള്‍ പോയാലും യൂസഫിനെ കാണാറുണ്ട്. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങാറില്ല.
വൈക്കം മുഹമ്മദ് ബഷീറിന്റെ ആരാധകനായിരുന്നു യൂസഫ്. ഒരിക്കല്‍ ബഷീറിനെ കാണാന്‍ വൈലാലില്‍ വന്നു. ബഷീറുമായി മണിക്കൂറുകളോളം സംസാരിച്ചു. അങ്ങനെയാണ് ബഷീര്‍ പരമ്പര അദ്ദേഹം വരക്കുന്നത്. പാത്തുമ്മയുടെ ആടും മറ്റും യൂസഫിന്റേതായി കാന്‍വാസില്‍ തെളിഞ്ഞത്. ഒരു വിഷയം കിട്ടിയാല്‍ അതില്‍ ആമഗ്നനാവുക എന്നത് യൂസഫിന്റെ രീതിയാണ്. കഥാകാരന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും ബഷീറിന്റെ മുഴുവന്‍ കഴിവും കണ്ടറിഞ്ഞാണ് യൂസഫ് ചിത്രപരമ്പര തയാറാക്കിയത്. നടപ്പാത പരമ്പരയില്‍ രണ്ടു ചിത്രങ്ങളാണ് വരച്ചത്. അതില്‍ ഒന്ന് തിരസ്‌കരിക്കപ്പെട്ടു. ദേശീയ പതാക പുതച്ച് കിടന്നുറങ്ങുന്ന രണ്ടുപേരുടെ ചിത്രമായിരുന്നു തിരസ്‌കരിക്കപ്പെട്ടത്. ഇങ്ങനെ വിവാദത്തില്‍ ചെന്നു ചാടുന്നതും യൂസഫിനെ സംബന്ധിച്ചിടത്തോളം പുതുമയായിരുന്നില്ല.

131459576878
യൂറോപ്യന്‍ രാജ്യങ്ങളില്‍ ചിത്രം വരക്കുകയും പ്രദര്‍ശനം നടത്തുകയും ചെയ്തതിലൂടെയാണ് യൂസഫ് രാജ്യാന്തര ശ്രദ്ധ നേടുന്നത്. അതിനുള്ള എല്ലാ കഴിവും അദ്ദേഹത്തിന് ഉണ്ടായിരുന്നു. കഴിഞ്ഞ ഇരുപത് വര്‍ഷത്തോളം അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളിലാണ് പ്രദര്‍ശനവും വരയും നടത്തിയത്. ചിത്രകലയിലെ പുതിയ സാധ്യതകളും സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും യൂസഫിന് നന്നായി അറിയാമായിരുന്നു. ചിത്രകലയെ പരമാവധി സമകാലീനമാക്കാനാണ് അദ്ദേഹം യത്‌നിച്ചത്. യൂസഫിന്റെ കൊളാഷുകളും പോര്‍ട്രെയിറ്റുകളും ഒരേ പോലെ പ്രസിദ്ധി നേടി.

paper_reader_painting
ആദ്യ കാലത്ത് യൂസഫ് വരച്ചിരുന്നത് ചെറിയ കാന്‍വാസിലായിരുന്നു. പിന്നീട് ചിത്രങ്ങള്‍ വലിയ പ്രതലങ്ങളിലേക്ക് മാറി. വിദേശത്ത് പോകുമ്പോള്‍ ചിത്രങ്ങള്‍ ചുരുട്ടി കൊണ്ടുപോവുകയാണ് പതിവ്. അവിടെ ചെന്നശേഷം ഫ്രെയിമില്‍ ഉറപ്പിക്കും. കാന്‍വാസ് ഫ്രെയിമില്‍ സ്ഥാപിച്ചശേഷം വരക്കുന്നതും പതിവായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യന്‍ ചിത്രകാരന്മാരുടെ അന്തസ്സ് വര്‍ധിപ്പിക്കാന്‍ അധ്വാനിച്ചു എന്നതാണ് യൂസഫിന്റെ പ്രസക്തി. വിദേശങ്ങളിലെ പ്രദര്‍ശനങ്ങളിലെല്ലാം മികച്ച സാന്നിധ്യമായി മാറാന്‍ യൂസഫിന് സാധിച്ചിരുന്നു. തന്റെ ചിത്രങ്ങള്‍ മാത്രമല്ല, മറ്റുള്ള ചിത്രകാരന്മാരുടെ രചനകളും ശ്രദ്ധിക്കപ്പെടണമെന്ന് യൂസഫ് ആഗ്രഹിച്ചിരുന്നു. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന പ്രദര്‍ശനങ്ങളില്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ഇന്ത്യന്‍ ചിത്രകലയെ വിദേശത്ത് പരിചയപ്പെടുത്തുന്നതില്‍ ഒരുതരം ആവേശം തന്നെ അദ്ദേഹം കാണിച്ചിരുന്നു. ചിത്രംവരച്ച് സ്വസ്ഥമായി ഇരിക്കുക എന്നതായിരുന്നില്ല യൂസഫിന്റെ ശൈലി. അത് മറ്റുള്ളവര്‍ക്ക് കാണിക്കണമെന്ന നിര്‍ബന്ധ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.

ya3
ഇന്ത്യയില്‍ അറിയപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വിദേശ രാജ്യങ്ങളില്‍ അറിയപ്പെട്ടു എന്നതാണ് യൂസഫിന്റെ മഹത്വം. മലയാളിയാണെങ്കിലും കേരളക്കാര്‍ അദ്ദേഹത്തെ അത്രതന്നെ അറിഞ്ഞിട്ടുണ്ടാവില്ല. ചിത്രകലയിലെ മാസ്റ്റര്‍മാരുടെ ചിത്രങ്ങള്‍ വരച്ചുകൊണ്ടാണ് യൂസഫ് തന്റെ അവസാന രചന പൂര്‍ത്തിയാക്കിയത്.

yusuf-arakkal03
എല്ലാതരം പരീക്ഷണങ്ങള്‍ക്കും സദാ തയാറായിരുന്നു യൂസഫ്. ഇക്കാര്യത്തില്‍ എം.എഫ് ഹുസൈന്റെ ചിന്താഗതി പിന്തുടര്‍ന്ന കലാകാരനായിരുന്നു അദ്ദേഹം. ഹുസൈന്‍ പിക്കാസോയെ പിന്തുടര്‍ന്നതു പോലെയായിരുന്നു ഹുസൈന്‍-യൂസഫ് അപ്രോച്ച് എന്നു പറഞ്ഞാല്‍ തെറ്റാവില്ല. ഇന്ത്യന്‍ ചിത്രകലക്ക് ലോകമെങ്ങും മേല്‍വിലാസമുണ്ടാക്കിയ യൂസഫ് ഇത്രപെട്ടെന്ന് വിട്ടുപോകുമെന്ന് കരുതിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending