Connect with us

Culture

സെഞ്ചൂറിയനിയില്‍ അംല ഷോ; ദക്ഷിണാഫ്രിക്ക 6ന് 269

Published

on

സെഞ്ചൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിന്റെ ആദ്യദിനം ആവേശകരം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക സ്റ്റംപെടുക്കുമ്പോള്‍ ആറു വിക്കറ്റിന് 269 എന്ന നിലയിലാണ്. പ്രതീക്ഷിച്ചതിനു വിരുദ്ധമായി പേസ് ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ രവിചന്ദ്രന്‍ അശ്വിന്റെ മൂന്നു വിക്കറ്റ് പ്രകടനവും രണ്ട് റണ്ണൗട്ടുകളുമാണ് ഇന്ത്യക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയത്. ഫാഫ് ഡുപ്ലസ്സിയും (24) കേശവ് മഹാരാജും (10) ആണ് ക്രീസില്‍. ഓപണര്‍ എയ്ഡന്‍ മാര്‍ക്രം (94), ഹാഷിം അംല (82) എന്നിവരുടെ ഇന്നിങ്‌സുകളാണ് ആതിഥേയര്‍ക്ക് കരുത്തായത്.
കേപ്ടൗണ്‍ ടെസ്റ്റില്‍ കളിച്ച ടീമില്‍ മൂന്ന് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ പ്ലെയിങ് ഇലവനെ ഇറക്കിയത്. ഓപണര്‍ ശിഖര്‍ ധവാന്‍, വിക്കറ്റ് കീപ്പര്‍ വൃദ്ധിമന്‍ സാഹ, പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം യഥാക്രമം ലോകേഷ് രാഹുല്‍, പാര്‍ത്ഥിവ് പട്ടേല്‍, ഇശാന്ത് ശര്‍മ എന്നിവര്‍ക്ക് അവസരം ലഭിച്ചു. വിദേശ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡുള്ള അജിങ്ക്യ രഹാനെക്ക് ഒരിക്കല്‍ക്കൂടി പുറത്തിരിക്കേണ്ടി വന്നപ്പോള്‍ പരിക്കേറ്റ പേസ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നിനു പകരം 21-കാരന്‍ ലുങ്കിസാനി എന്‍ഗിഡിക്ക് ദക്ഷിണാഫ്രിക്ക അരങ്ങേറ്റത്തിന് അവസരം നല്‍കി.ഡീന്‍ എല്‍ഗറും (31) മാര്‍ക്രമും ചേര്‍ന്ന ഒാപണിങ് വിക്കറ്റ് സഖ്യം ആതിഥേയര്‍ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. മുപ്പതാം ഓവര്‍ വരെ ക്രീസില്‍ നിന്ന് 85 റണ്‍സ് ചേര്‍ത്ത കൂട്ടുകെട്ട് തകര്‍ത്തത് എല്‍ഗറെ പുറത്താക്കി അശ്വിനാണ്. ക്രീസില്‍ നിന്നു പുറത്തിറങ്ങി പന്ത് പ്രഹരിക്കാനുള്ള ശ്രമം തൊട്ടരികില്‍ കാത്തുനിന്ന മുരളി വിജയിന്റെ വയറില്‍ തട്ടി കൈകളില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അംലക്കൊപ്പം ആത്മവിശ്വാസത്തോടെ കളിച്ച മാര്‍ക്രം കന്നി സെഞ്ച്വറിക്ക് ആറു റണ്‍സരികെ വീണു. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ പിടിച്ചായിരുന്നു യുവതാരത്തിന്റെ മടക്കം. എ.ബി ഡിവില്ലിയേഴ്‌സിനെ (20) ഇശാന്ത് ശര്‍മയും മടക്കി.
സെഞ്ച്വറിയിലേക്ക് നീങ്ങുകയാണെന്ന് തോന്നിച്ച അംല ഡുപ്ലസ്സിയുമായുള്ള ആശയക്കുഴപ്പത്തില്‍ റണ്ണൗട്ടായതോടെയാണ് ഇന്ത്യയുടെ ഭാഗ്യം തെളിഞ്ഞത്. അശ്വിന്റെ പന്തില്‍ മികച്ചൊരു ക്യാച്ചിലൂടെ വിരാത് കോലി ഡികോക്കിനെ (0) മടക്കിയതിനു പിന്നാലെ ഇല്ലാത്ത റണ്ണിനോടി വെര്‍നന്‍ ഫിലാന്റര്‍ വിക്കറ്റ് വലിച്ചെറിഞ്ഞു. ആദ്യ മൂന്നു വിക്കറ്റിനിടെ 199 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കക്ക് പിന്നീട് മൂന്നാളുകളെ നഷ്ടമായത് വെറും 52 റണ്‍സിനിടെയാണ്.

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending