Connect with us

Culture

കൊറിയന്‍ മേഖല പുകയുന്നു; യു.എസ് പ്രതിരോധ കവചവും സ്ഥാപിച്ചുതുടങ്ങി

Published

on

 

 

സോള്‍: വിമാനവാഹിനിയും ആണവ അന്തര്‍വാഹിനിയും വിന്യസിച്ച് ഉത്തരകൊറിയക്കെതിരെ പടയൊരുക്കം നടത്തുന്ന അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഉത്തര കൊറിയയുടെ മിസൈല്‍ ഭീഷണി നേരിടാനാണ് താഡ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെന്ന് യു.എസ് പറയുന്നു. തദ്ദേശീയരുടെ എതിര്‍പ്പുകള്‍ പോലും അവഗണിച്ചാണ് ദക്ഷിണ കൊറിയയില്‍ അമേരിക്ക പ്രതിരോധ കവചം സ്ഥാപിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ തകൃതിയില്‍ പുരോഗമിക്കുകയാണ്. പ്രതിരോധ കവചത്തിനുള്ള ഉപകരണങ്ങളുമായി വാഹനങ്ങള്‍ പ്രദേശത്തെത്തി.
ആണവമുക്ത കൊറിയന്‍ മേഖലയെന്ന സ്വപ്‌നത്തിന് വിരുദ്ധമാണ് താഡ് വിന്യാസമെന്ന് ചൈനയും റഷ്യയും മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും അംബാസഡര്‍മാരെ വിളിച്ചുവരുത്തി ചൈന ആശങ്ക അറിയിച്ചിരുന്നു. താഡ് വിന്യാസം പരിഹരിക്കാന്‍ സാധിക്കാത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് റഷ്യയും ചൂണ്ടിക്കാട്ടി. ഉത്തരകൊറിയക്കെതിരെ എന്ന പേരിലാണ് മിസൈല്‍ പ്രതിരോധ കവചം സ്ഥാപിക്കുന്നതെങ്കിലും തങ്ങള്‍ക്കെതിരെ അത് പ്രയോഗിച്ചേക്കുമെന്ന് ചൈന ഭയക്കുന്നുണ്ട്. കുതിച്ചുവരുന്ന ബാലിസ്റ്റിക് മിസൈലുകളെ കണ്ടെത്തി ആകാശമധ്യേ നശിപ്പിക്കാന്‍ താഡിന് ശേഷിയുണ്ട്. ശത്രുമിസൈലിന്റെ സ്ഥാനവും അത് പതിക്കുന്ന ഇടവും കണ്ടെത്താന്‍ താഡ് സംവിധാനത്തിലെ റഡാറിന് സാധിക്കും. ചൈന പുതിയ വിമാന വാഹിനി രംഗത്തിറക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് അമേരിക്ക താഡ് വിന്യാസം ആരംഭിച്ചിരിക്കുന്നത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനമായ സോളില്‍നിന്ന് 250 കിലോമീറ്റര്‍ അകലെ പ്രതിരോധ ഉപകരണങ്ങളുമായെത്തിയ സൈനിക ട്രൈലറുകളുടെ വീഡിയോ ദൃശ്യം കൊറിയന്‍ ടെലിവിഷനുകള്‍ പുറത്തുവിട്ടു. യു.എസ് പ്രതിരോധ കവചത്തിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമാണ്.
പ്രതിരോധ ഉപകരണങ്ങളുമായി പോകുന്ന സൈനിക വാഹനങ്ങള്‍ക്കുനേരെ പ്രതിഷേധക്കാര്‍ വെള്ളക്കുപ്പികള്‍ എറിഞ്ഞു. പ്രതിഷേധക്കാരെ തടയാന്‍ റോഡിന് ഇരുവശവും നൂറുകണക്കിന് പൊലീസുകാരെ വിന്യസിച്ചിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പ്രതിരോധ കവചം വരുന്നതോടെ ശത്രുരാജ്യങ്ങള്‍ ആദ്യം ലക്ഷ്യംവെക്കുക തങ്ങളുടെ പ്രദേശമായിരിക്കുമെന്ന് ആളുകള്‍ ഭയക്കുന്നു. താഡ് വിന്യാസത്തില്‍നിന്ന് അധികാരികള്‍ പിന്മാറുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. അമേരിക്കയുടെ പടനീക്കങ്ങള്‍ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അമേരിക്കയുടെ യുഎസ്എസ് മിഷിഗണ്‍ അന്തര്‍വാഹിനിയും വിമാനിവാഹിനി യുഎസ്എസ് കാള്‍ വിന്‍സണും കൊറിയന്‍ തീരത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഉത്തരകൊറിയയില്‍ കടന്നാക്രമണം നടത്താനുള്ള മുന്നൊരുക്കമാണോ ഇതെന്നും ലോകം സംശയിക്കുന്നു. മിസൈല്‍, ആണവ പരീക്ഷണം നടത്തിയ പ്രകോപനത്തിനു ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തര കൊറിയന്‍ ഭരണകൂടത്തിന് മുന്നറിയിപ്പുനല്‍കി.
യു.എസ് വിമാന വാഹിനി യു.എസ്.എസ് കാള്‍ വിന്‍സണെ കടലില്‍ മുക്കുമെന്നായിരുന്നു ഇതിന് ഉത്തരകൊറിയയുടെ മറുപടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending