Connect with us

More

ആഷസ് പരമ്പര: ഓസീസ് വിജയം 56 റണ്‍സ് അകലെ, ലിയോണിന് റെക്കോര്‍ഡ്

Published

on

ബ്രിസ്‌ബെന്‍: ആഷസ് പരമ്പരിയിലെ ആദ്യ ടെസ്റ്റ് ജയിക്കാന്‍ ഇനി ഓസീസിന്
വേണ്ടത് 56റണ്‍സ് മാത്രം. ഒരു ദിവസവും പത്തു വിക്കറ്റും കൈയിലിരിക്കെ വെറും 56 റണ്‍സ് അകലെയാണ് ഓസീസിന്റെ വിജയം. അത്ഭുതങ്ങള്‍ സംഭവിച്ചിലെങ്കില്‍ ഇംഗ്ലണ്ടിനെതിരെ ഗാബയില്‍ ഓസീസ് വിജയകൊടി അനായാസം പാറിക്കും. നാലാം ദിനം കളിനിര്‍ത്തുമ്പോള്‍ ഓപണര്‍മാരായ ബാന്‍ക്രോഫ്റ്റ് (51), ഡേവിഡ് വാര്‍ണര്‍ (60) എന്നിവരുടെ അര്‍ധ സെഞ്ച്വറി മികവില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 114 റണ്‍സുമായി ശക്തമായ നിലയിലാണ് ആതിഥേയര്‍. സ്‌കോര്‍ ഓസ്‌ട്രേലിയ 114/0 & 328/10 (ഡേവിഡ് വാര്‍ണര്‍ 60*, ബാന്‍ക്രോഫ്റ്റ് 51*), ഇംഗ്ലണ്ട് 195/10 & 302/10 ( ജോ റൂട്ട് 51 , മോയിന്‍ അലി 40, ജോഷ് ഹസില്‍ വുഡ് 3/46)

ഒന്നാം ഇന്നിങ്‌സില്‍ 26 റണ്‍സ് ലീഡു വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങില്‍ കാര്യമായ പ്രകടനം നടത്താനായില്ല. 195 റണ്‍സിന് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. നായകന്‍ ജോ റൂട്ട്(51), മോയിന്‍ അലി(40), വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോ (42) എന്നിവരെ ഒഴിച്ചു നിര്‍ത്തിയാല്‍ കാര്യമായ സംഭാവന നല്‍കാന്‍ ആര്‍ക്കുമായില്ല. ആദ്യ ഇന്നിങ്‌സിലും വേഗം പുറത്തായ മുന്‍ നായകന്‍ അലസ്റ്റിര്‍ കുക്ക് രണ്ടാം ഇന്നിങ്‌സില്‍ ഏഴു റണ്‍സുമായി പുറത്തായി. ഒന്നാം ഇന്നിങ്‌സില്‍ രണ്ടു റണ്‍സായിരുന്നു കുക്കിന്റെ നേട്ടം. ഇതോടെ അടുത്ത കളിയില്‍ കുക്കിന് അവസരം ലഭിക്കുമോ എന്ന് കണ്ടറിയണം. ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹസില്‍വുഡ് , നതാന്‍ ലിയോണ്‍ എന്നിവര്‍ മൂന്നു വീതം വിക്കറ്റ് നേടി ഇംഗ്ലണ്ടിനെ ചെറിയ സകോറില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. ശേഷിച്ച ഒരു വിക്കറ്റ് പാറ്റ് കുമ്മിന്‍സ് സ്വന്തമാക്കി. ഗാബയില്‍ മൂന്നു വിക്കറ്റ് നേടിയ ലിയോണ്‍ കലണ്ടര്‍ വര്‍ഷം ഷെയ്ന്‍ വോണിനു ശേഷം 50 വിക്കറ്റു നേടുന്ന ആദ്യ ഓസീസ് സ്പിന്‍
ബൗളറായി.

നേരത്തെ നായകന്‍ സ്റ്റീവ് സ്മിത്തിന്റെ അപരാജിത സെഞ്ച്വറി മികവില്‍ ഓസീസ് ഒന്നാം ഇന്നിങ്‌സില്‍ ലീഡു നേടുകയായിരുന്നു. കരിയറിലെ ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിയാണ് ഗാബയില്‍ ഓസീസ് നായന്‍ സ്മിത്ത് നേടിയത്. 261 പന്തിലാണ് താരം തന്റെ ശതകം പൂര്‍ത്തിയാക്കിയത്. ആനാവശ്യ ഷോട്ടുകള്‍ക്ക് മുതിരാതെ നായകന്റെ ഉത്തരവാദിത്വം ഭംഗിയായി നിര്‍വ്വഹിച്ച സ്മിത്ത് 326 പന്തുകള്‍ നേരിട്ട് 14 ഫോറിന്റെ അകമ്പടിയോടെ 141 റണ്‍സുമായി പുറത്താകാതെ നിന്നു. ഷോണ്‍ മാര്‍ഷ് (51),പാറ്റ് കുമിന്‍സ് (42) തുടങ്ങിയവരും ഓസീസ് നിരയില്‍ തിളങ്ങി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് യുവതാരങ്ങളായ മാര്‍ക് സ്‌റ്റോണ്‍മാന്റെയും (53) ജെയിംസ് വിന്‍സിന്റെയും (83) ഡേവിഡ് മലാന്റെയും(56) മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ 302 റണ്‍സ് സ്വന്തമാക്കുകയായിരുന്നു. ഓസീസിനായി സറ്റാര്‍ക്കും കമിന്‍സും മൂന്ന് വീതം വിക്കറ്റുകള്‍ നേടി

india

കോടതിയില്‍ നിന്ന് ലഭിച്ചത് വലിയ ആശ്വാസം: മുസ്‌ലിം ലീഗ്

മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗ് നൽകിയ ഹർജിയിലുള്ള സുപ്രിംകോടതി ഇടപെടൽ വലിയ ആശ്വാസമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നാഴ്ചയാണ് മറുപടി നൽകാൻ കേന്ദ്രത്തിന് സമയം അനുവദിച്ചത്. മറുപടിക്ക് സമയം നൽകിയ മൂന്നാഴ്ചക്കിടയിൽ ആർക്കും പൗരത്വം നൽകാനാവില്ലെന്ന് അഡ്വ. ഹാരിസ് ബീരാൻ വിശദീകരിച്ചു. സി.എ.എ ചട്ടങ്ങൾ സ്‌റ്റേ ചെയ്യണമെന്നാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്. റൂൾസ് വരാത്തത് കൊണ്ടാണ് നേരത്തെ സ്റ്റേ ലഭിക്കാതിരുന്നത്. അതുകൊണ്ടാണ് റൂൾസ് വന്നപ്പോഴേ മുസ്ലിംലീഗ് സുപ്രിംകോടതിയെ സമീപിച്ചത്. മുസ്‌ലിംലീഗിന്റെ ഹർജിയാണ് ലീഡ് ഹർജി.

റൂൾസ് അനുസരിച്ച് പല കമ്മിറ്റികളും നിലവിൽ വരാനുള്ളത് കൊണ്ട് മൂന്നാഴ്ചക്കകം ആർക്കും പൗരത്വം നൽകാനാവില്ലെന്ന് കോടതി തന്നെ വ്യക്തമാക്കി. പൗരത്വം കൊടുക്കുന്ന സാഹചര്യമുണ്ടായാൽ മുസ്ലിംലീഗിന് കോടതിയെ സമീപിക്കാമെന്നും സുപ്രിംകോടതി പറഞ്ഞു.

Continue Reading

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

india

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നു; മോദിയുടെ ഗ്യാരണ്ടി പാഴാകുമെന്ന് മല്ലികാർജുന ഖാർഗെ

Published

on

രാജ്യം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ. നരേന്ദ്രമോദിയുടെ മോദിയുടെ ഗ്യാരണ്ടി മുദ്രാവാക്യം പാഴാകുമെന്നും എഐസിസി പ്രവർത്തക സമിതി യോഗത്തിൽ ഖാർഗെ പറഞ്ഞു.

പ്രകടനപത്രിക അടക്കമുള്ള തീരുമാനങ്ങളെടുക്കുന്നതിനായാണ് പ്രവർത്തക സമിതി യോഗം ചേർന്നത്. പ്രകടനപത്രികയുടെ കരട് പ്രവർത്തക സമിതിക്ക് കൈമാറിയിരുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും.

 

Continue Reading

Trending