Connect with us

More

ഓസീസ് റഷ്യക്കരികെ; ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ സഊദിയെ തോല്‍പ്പിച്ചു

Published

on

അഡലെയ്ഡ്: ശക്തരായ സഊദി അറേബ്യയെ 3-2ന് സ്വന്തം നാട്ടില്‍ മറികടന്ന് ഓസ്‌ട്രേലിയ ഫിഫ ലോകകപ്പ് യോഗ്യതാ ഏഷ്യന്‍ റൗണ്ടില്‍ നിര്‍ണായക വിജയം നേടി. ഗ്രൂപ്പില്‍ രണ്ട് കളികള്‍ ബാക്കി നില്‍ക്കെ അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പിനുള്ള ഏഷ്യന്‍ യോഗ്യതയുടെ തൊട്ടരികിലാണിപ്പോള്‍ കങ്കാരുക്കള്‍. ബി ഗ്രൂപ്പിലിപ്പോള്‍ ഓസ്‌ട്രേലിയക്കും ജപ്പാനും സഊദിക്കും 16 പോയന്റ് വീതമുണ്ട്. രണ്ട് കളികളും ബാക്കി. ജപ്പാനും തായ്‌ലാന്‍ഡുമായാണ് ഓസീസ് കളികള്‍. ഇതില്‍ ഒന്നില്‍ ജയിച്ചാല്‍ ലോകകപ്പ് കളിക്കാം. അല്ലാത്തപക്ഷം പ്ലേ ഓഫ് കടമ്പയിലേക്ക് പോവും. സൗദിക്കെതിരെ സമനിലയോ പരാജയമോ സംഭവിച്ചാല്‍ ലോകകപ്പ് സാധ്യത അവസാനിക്കുമെന്ന അവസ്ഥയില്‍ അന്ത്യം വരെ പൊരുതിയാണ് ഓസീസ് ജയം പിടിച്ചുവാങ്ങിയത്. മല്‍സരം ആരംഭിക്കുന്നതിന് മുമ്പ് വരെ സഊദിക്കായിരുന്നു സാധ്യത കല്‍പ്പിച്ചിരുന്നത്. ഗ്രൂപ്പില്‍ അവരായിരുന്നു മുന്നില്‍. ജര്‍മനിയിലെ കോച്ചിംഗ് ക്യാമ്പിന് ശേഷം പ്രത്യേക ജെറ്റ് വിമാനത്തിലാണ് സഊദി താരങ്ങള്‍ അഡലെയ്ഡില്‍ എത്തിയത്. മുപ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി നടന്ന അങ്കത്തില്‍ യുവതാരം ടോമി ജുറിക് ഏഴാം മിനുട്ടില്‍ തന്നെ കങ്കാരുക്കളെ മുന്നിലെത്തിച്ചു. പക്ഷേ ഇരുപത്തിമൂന്നാം മിനുട്ടില്‍ സലീം അല്‍ ദോസാരി തകര്‍പ്പന്‍ ഗോളില്‍ സഊദിയെ ഒപ്പമെത്തിച്ചതോടെ മല്‍സരത്തിന് ആവേശമായി. എന്നാല്‍ മുപ്പത്തിയാറാം മിനുട്ടില്‍ ജുറിക് തന്നെ രണ്ടാം ഗോള്‍ സ്‌ക്കോര്‍ ചെയ്തപ്പോള്‍ ഓസ്‌ട്രേലിയക്കായി ആധിപത്യം. പതറാതെ കളിച്ച സഊദിക്കാര്‍ ഒന്നാം പകുതിയുടെ അന്ത്യ നിമിഷത്തില്‍ മുഹമ്മദ് അല്‍ സലാവിയിലൂടെ വീണ്ടും ഒപ്പമെത്തി. രണ്ടാം പകുതിയില്‍ രണ്ട് ടീമുകളും പ്രതിരോധം ഭദ്രമാക്കി കളിക്കവെ ടോമി റോജിക്കിന്റെ അറുപത്തിനാലാം മിനുട്ടിലെ ഗോള്‍ ഓസ്ട്രലിയക്ക് കാര്യങ്ങള്‍ അനുകൂലമാക്കി. അവസാനം വരെ സഊദി പൊരുതിയെങ്കിലും ഗോളവസരങ്ങള്‍ ഉപയോഗപ്പെടുത്താനായില്ല. മല്‍സരത്തിന്റെ തുടക്കത്തില്‍ ലണ്ടന്‍ ബോംബാക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി ഓസീസ് ടം ഒരു മിനുട്ട് മൗനമാചരിച്ചപ്പോള്‍ സഊദി ടീം അതിന് തയ്യാറാവാതിരുന്നത് ചെറിയ വിവാദത്തിന് കാരണമായി. ലണ്ടന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ രണ്ട് ഓസ്‌ട്രേലിയക്കാരുമുണ്ടായിരുന്നു. ഗ്രൂപ്പ് എയില്‍ ഫിജിയും ന്യൂകാലിഡോണിയയും തമ്മിലുള്ള മല്‍സരം 2-2 ല്‍ അവസാനിച്ചു

Education

ഫിഷറീസ് സർവകലാശാലയിൽ യു.ജി./പി.ജി./പിഎച്ച്.ഡി പ്രോഗ്രാമിലേക്ക്‌ അപേക്ഷിക്കാം

Published

on

കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) 2024-2025 അധ്യയനവർഷത്തെ യു.ജി./ പി.ജി./ പി.എച്ച്‌ഡി/പി.ഡി. എഫ്. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം.

. സമുദ്രശാസ്ത്രം, ഫിഷറീസ് എന്നീ മേഖലകളുമായി ബന്ധപ്പെട്ടുള്ള വിവിധ വിഷയങ്ങളിലാണ് അവസരം.

. അപേക്ഷ http://admission.kufos.ac.in/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം (എൻ.ആർ.ഐ. ജി, ക്വാട്ടയിലേക്കും ഓൺലൈനായി അപേക്ഷിക്കണം).

. കോഴ്സു‌കൾ, ഫീസ്, സീറ്റുകളുടെ എണ്ണം തുടങ്ങി വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

വെബ്സൈറ്റ്:
kufos.ac.in

Continue Reading

kerala

പക്ഷിപ്പനി ആശങ്കയില്‍ കര്‍ഷകര്‍, താറാവുകള്‍ക്ക് ഭീക്ഷണി

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും

Published

on

ആലപ്പുഴ: താറാവുകള്‍ക്ക് ഭീക്ഷണിയായി ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശങ്കരായി കര്‍ഷകര്‍. എടത്വ പഞ്ചായത്തിലെ കൊടപ്പുയിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

പ്രദേശത്തെ താറാവുകളെ നാളെ കൊന്നൊടുക്കും. ഈ പ്രദേശത്ത് ഉല്‍പ്പാദിപ്പിക്കുന്ന മുട്ടയും മാംസവും വില്‍പ്പന നടത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ആക്ഷന്‍ പ്ലാന്‍ പ്രകാരം ജില്ലാ കലക്ട്‌റുടെ യോഗത്തിലാണ് വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കാനുളള നടപടികള്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

പ്രദേശത്ത് ഒരു കര്‍ഷകന് മാത്രം 7500 ഓളം താറാവുകളുണ്ട്. വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നല്‍കും. താറാവുകള്‍, അവയുടെ മുട്ട, മാംസം എിവയുടെ വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Continue Reading

kerala

കൽപ്പറ്റയിൽ സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published

on

വയനാട് കൽപ്പറ്റയിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേതല ഓവുങ്ങൽ അബ്ദുസലാമിന്റെ മകൾ ഫാത്തിമ തസ്‌കിയയാണ്(24) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർഥിനിയാണ്

കൽപ്പറ്റ പിണങ്ങോട് പന്നിയാർ റോഡിൽ വെച്ച് നിയന്ത്രണം വിട്ട സ്‌കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അജ്മയെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം. മെഡിക്കൽ ഹെൽത്ത് ക്ലബ് മീറ്റിംഗിൽ പോയി തിരിച്ചുവരുമ്പോഴാണ് സംഭവം. തസ്‌കിയ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

Continue Reading

Trending