Connect with us

Culture

സിഡ്‌നിയിലും ഇംഗ്ലണ്ടിന് ദയനീയ തോല്‍വി: ആഷസ് കിരീടംചൂടി ഓസീസ്

Published

on

 

സിഡ്‌നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിലും ദയനീയ പരാജയം ഏറ്റുവാങ്ങി ഇംഗ്ലണ്ട് നാണംകെട്ടു. ഇന്നിങ്‌സിനും 123 റണ്‍സിനും ജയിച്ച ഓസ്‌ട്രേലിയ ആഷസ് കീരിടം ചൂടി. നാലിന് 93 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ്‌നിറങ്ങിയ സന്ദര്‍ശകര്‍ക്ക് കാര്യമായതൊന്നും ചെയ്യാനായില്ല. പാറ്റ് കമ്മിന്‍സും നതാന്‍ ലിയോണും ആതിഥേയരുടെ ബൗളിങിന് ചുക്കാന്‍ പിടിച്ചപ്പോള്‍ ശേഷിച്ച ആറു വിക്കറ്റ് 87 റണ്‍സു ചേര്‍ക്കുന്നതിനിടെ നഷ്ടമായി. പരമ്പരയില്‍ നാലാം ടെസ്റ്റില്‍ സമനില നേടിയതുമാണ് ഇംഗ്ലണ്ടിന്റെ നേട്ടം. സ്‌കോര്‍ ചുരുക്കത്തില്‍ ഇംഗ്ലണ്ട് 346&180 ( ജോ റൂട്ട് 58, പാറ്റ് കമ്മിന്‍സ് 4/39), ഓസ്‌ട്രേലിയ 647/7 ഡിക്ല് ( ഉസ്മാന്‍ കവാജ 171, മോയിന്‍ അലി 2/170).

മാര്‍ഷ് സഹോദരങ്ങളുടെ സെഞ്ചുറികളാണ് അവസാന ടെസ്റ്റില്‍ ഇംഗ്ലീഷ് പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞത്. ഷോണ്‍ മാര്‍ഷ് 381 പന്തില്‍ 171 റണ്‍സെടുത്തപ്പോള്‍ അനിയന്‍ മിച്ചല്‍ മാര്‍ഷ് 291 പന്തില്‍ 156 റണ്‍സായിരുന്നു നേട്ടം. 171 റണ്‍സുമായി ഉസ്മാന്‍ ഖവാജ ഗംഭീര പ്രകടനം പുറത്തെടുത്തപ്പോള്‍ 303 റണ്‍സിന്റെ വലിയ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങുകയായിരുന്നു ഇംഗ്ലണ്ട്.

രണ്ടാം ഇന്നിംഗ്‌സിന്റെ തുടക്കത്തിലെ തിരിച്ചടിയേറ്റ ഇംഗ്ലണ്ട് പിന്നീട് ഒരിക്കലും കളിയില്‍ തിരിച്ചുവന്നില്ല എന്നതാണ് സത്യം. ഇംഗ്ലണ്ടിനായി അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് നായകന്‍ ജോറൂട്ട് മാത്രമാണ്. ഒടുവില്‍ 53 റണ്‍സുമായി നിന്ന റൂട്ട് പരുക്കിനെ തുടര്‍ന്ന് ക്രീസ് വിടുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ബെയര്‍സ്‌റ്റോ 38 റണ്‍സെടുത്തു പുറത്തായി. വാലറ്റത്തെ കമ്മിന്‍സ് എറിഞ്ഞിട്ടതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. നാലാം ദിനം രണ്ടാം ഇന്നിങ്‌സിലെ മൂന്നാം ഓവറില്‍ തന്നെ സംപൂജ്യനായി മാര്‍ക് സ്‌റ്റോണ്‍മാന്‍ പുറത്തായിരുന്നു. അലിസ്റ്റര്‍ കുക്ക് (10) വിന്‍സ് (18) മലാനും (അഞ്ച് ) പെട്ടെന്ന് മടങ്ങിയതോടെ ഇംഗ്ലണ്ട് ഇന്നിങ്‌സ് പരാജയത്തിലേക്ക് അടുക്കുന്ന സൂചനകള്‍ കണ്ടു തുടങ്ങിയിരുന്നു. ഇരു ഇന്നിങ്‌സുകളിലായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ കമ്മിന്‍സാണ് കളിയിലെ താരം.

 

നായകനെന്ന നിലയില്‍ സ്റ്റീവ് സ്മിത്തിന്റെ കരിയറിലെ ഒരു പൊന്‍തൂവലായി ആഷസ്. പരമ്പരയില്‍ ഉടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത സ്മിത്ത്് ഏഴ് ഇന്നിങ്‌സുകളില്‍ നിന്നായി മൂന്നു സെഞ്ച്വറിയും രണ്ടു ഫിഫ്ടിയുടേയും അകമ്പടിയോടെ 137.40 ശരാശരിയില്‍ 687 റണ്‍സാണ് അടിച്ചു കൂടിയത്. ടൂര്‍ണമെന്റിലെ താരവും സ്മിത്ത് തന്നെയാണ്. അതേസമയം സമീപകാല ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശപ്പെട്ട പ്രകടനമായി മാറി ആഷസ്. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ പല കളിക്കാര്‍ക്കും ടീമില്‍ ഇനി സ്ഥാനമുണ്ടാകുമോ എന്ന് കണ്ടറിയണം.

 

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending