Connect with us

More

കാര്‍ വിപണിയില്‍ വീണ്ടും മാരുതിക്ക് കുതിപ്പ്

Published

on

maruti-suzuki-vitara-brezza_827x510_61455196021കൊച്ചി: സീസണ്‍ ആഘോഷമാക്കി കാര്‍ നിര്‍മാതാക്കള്‍. മിക്കവാറും എല്ലാ കാര്‍ നിര്‍മാതാക്കള്‍ക്കും വില്‍പനയില്‍ നേട്ടം കൊയ്യാനായെങ്കിലും വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതിക്കാണ്.
29.4% വര്‍ധനയോടെ മാരുതി സുസൂക്കിയാണ് വന്‍ കുതിപ്പു നടത്തിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോഡ് ഇന്ത്യ, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ എന്നിവയും നേട്ടമുണ്ടാക്കി.

മാരുതി സുസുക്കി 1,37,321 കാറുകളാണ് വിറ്റത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 1,06,083 ആയിരുന്നു. ഈ വര്‍ഷം ഇതുവരെ കമ്പനിയുടെ മികച്ച പ്രതിമാസ വില്‍പനയാണിത്. സിയസ്, ബലേനൊ, വിറ്റാര ബ്രസ, എസ്‌ക്രോസ് എന്നിവയുടെ വില്‍പനയില്‍ വന്‍ കുതിപ്പുണ്ടായതായി മാരുതി സുസൂക്കി മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.എസ്. കാല്‍സി അറിയിച്ചു.

ആള്‍ട്ടൊ, വാഗണര്‍ എന്നിവയുള്‍പ്പെടുന്ന മിനി സെഗ്‌മെന്റില്‍ 44,395 എണ്ണമായിരുന്നു വില്‍പന. മുന്‍ വര്‍ഷം 35,570. വര്‍ധന 24.8%. സ്വിഫ്റ്റ്, റിറ്റ്‌സ്, സെലെറിയോ, ബലേനൊ, ഡിസയര്‍ മോഡലുകളില്‍ 50,324 എണ്ണമാണു വിറ്റുപോയത്. 2015 സെപ്റ്റംബറില്‍ 44,826 എണ്ണം വിറ്റു. വര്‍ധന 12.3%.ജിപ്‌സി, എസ്‌ക്രോസ്, വിറ്റാര ബ്രസ, എര്‍ട്ടിഗ എന്നിവയുള്‍പ്പെടുന്ന യൂട്ടിലിറ്റി വാഹന വിഭാഗത്തിലായിരുന്നു വില്‍പനയുടെ കുതിച്ചുചാട്ടം.

ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് ആറു ശതമാനം വര്‍ധനയാണ് നേടിയത്. 12,067 കാറുകള്‍. 2015 സെപ്റ്റംബറില്‍ 11,376 എണ്ണം. പുതിയ ഇന്നോവ ക്രിസ്‌നയാണ് നേട്ടത്തിന്റെ പ്രധാന കാരണം. ഡല്‍ഹിയില്‍ 2000 സിസിക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ നിരോധനം നീക്കിയതും വില്‍പനയ്ക്കു താങ്ങായി.

ഫോഡ് ഇന്ത്യയ്ക്ക് ഒന്‍പതു ശതമാനം വില്‍പന വര്‍ധനയാണുണ്ടായത്. 9,018 കാറുകള്‍ നിരത്തിലിറങ്ങി. 2015 സെപ്റ്റംബറില്‍ 8274 എണ്ണം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏഴു ശതമാനം വര്‍ധനയാണ് നേടിയത്. 42,545 കാറുകള്‍ വിറ്റുപോയി. 2015 സെപ്റ്റംബറില്‍ ഇത് 39,693 യൂണിറ്റായിരുന്നു. അതേസമയം ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡിന് 18.77% വില്‍പന കുറഞ്ഞു. കഴിഞ്ഞ മാസം വിറ്റത് 15,034 യൂണിറ്റുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താമരശ്ശേരി ചുരത്തില്‍ വാഹനാപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്

Published

on

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാവിലെ 6 മണിയോടെയായിരുന്നു സംഭവം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. നെല്ലിപ്പൊയിയില്‍ സ്വദേശി മണ്ണാട്ട് എം.എം എബ്രഹാം (68) ആണ് മരിച്ചത്. ഹൈവേ പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Continue Reading

kerala

കൊട്ടിക്കലാശം നാളെ: പരസ്യ പ്രചാരണം നാളെ അവസാനിക്കും

Published

on

ഒന്നരമാസത്തെ വീറും വാശിയും പകർന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും.പരസ്യ പ്രചാരണം നാളെ അവസാനിക്കും. അവസാന പോളിങ്ങിൽ വോട്ട് ഉറപ്പിക്കാൻ മുന്നണികൾ. പോളിംഗ് വെള്ളിയാഴ്ച. ഫലം പ്രഖ്യാപനം ജൂൺ നാലിന്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർഥികളാണ് മത്സരരംഗത്ത്. അതിൽ 25 പേർ സ്ത്രീകളാണ്. പുരുഷന്മാർ 169.

കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർഥികളുള്ളത് (14). ഏറ്റവും കുറവ് സ്ഥാനാർഥികൾ ആലത്തൂരും (5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതം സ്ഥാനാർഥികളുമുണ്ട്. സംസ്ഥാനത്ത് ആകെ വോട്ടർമാരുടെ എണ്ണം 2,77,49,159. അതിൽ 6,49,833 പേർ പുതിയ വോട്ടർമാരാണ്. സ്ത്രീ വോട്ടർമാരിൽ 3,36,770 പേരുടെയും പുരുഷ വോട്ടർമാരിൽ 3,13,005 പേരുടെയും വർധനയുമുണ്ട്.സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 25231 പോളിങ് ബൂത്തുകളാണ് (ബൂത്തുകൾ-25177, ഉപബൂത്തുകൾ-54) ഉള്ളത്.

ഇവിടങ്ങളിൽ 30,238 ബാലറ്റ് യൂണിറ്റുകളും 30238 കൺട്രോൾ യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും തത്സമയ നിരീക്ഷണ സംവിധാനമായ വെബ്കാസ്റ്റിങ് നടത്തും. ബാക്കി ആറ് ജില്ലകളിൽ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. ഈ ജില്ലകളിലെ മുഴുവൻ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും.

Continue Reading

kerala

രാഹുൽഗാന്ധിക്കെതിരെ പിവി അൻവറിന്റെ അധിക്ഷേപം: തെരഞ്ഞെടുപ്പ്‌  കമ്മീഷന് പരാതി നൽകി കോൺഗ്രസ്

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും എംഎം ഹസൻ ആവശ്യപ്പെട്ടു

Published

on

തിരുവനന്തപുരം: രാഹുൽഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎൽഎ പി.വി അൻവറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതായി കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസൻ.

നെഹ്റു കുടുംബത്തെയും രാഹുൽഗാന്ധിയെയും നികൃഷ്ടമായ ഭാഷയിൽ അപമാനിച്ച അൻവറിനെതിരെ പോലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി.വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാൾ മാരകമാണ് അൻവറിന്റെ വാക്കുകൾ. ജനപ്രതിനിധിയെന്ന നിലയിൽ ഒരിക്കലും നാവിൽ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത്. മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നത്. രാഹുൽഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്ന പിണറായി വിജയൻ, ഈ അപമാന പ്രസംഗം സ്വയം പറയാതെ പിവി അൻവറിനെക്കൊണ്ട് പറയിച്ചതാണെന്നും ഹസൻ ചൂണ്ടിക്കാട്ടി.

Continue Reading

Trending