Connect with us

Video Stories

ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍

Published

on

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

നിര്‍ണായകമായ ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്നു സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍. ഓജസ്സുറ്റ ആ മുഖവും രാജകീയപ്രൗഡിയും ശബ്ദഗാംഭീര്യവും ഒരിക്കലും മറക്കാനാവില്ല. ഓരോ പ്രതിസന്ധിയുണ്ടാവുമ്പോഴും ഉത്തരത്തിനായി കേരളം ഉറ്റുനോക്കിയിരുന്നത് ബാഫഖി തങ്ങളെയായിരുന്നു, അദ്ദേഹത്തിന്റ തീര്‍പ്പ് എല്ലാവര്‍ക്കും സ്വീകാര്യവുമായിരുന്നു. ഇന്ത്യാ വിഭജനത്തിന് ശേഷമുണ്ടായ പൊലീസ് നടപടികളെ ഭയന്ന് പ്രമുഖ നേതാക്കളെല്ലാം മുസ്‌ലിംലീഗിനെ കയ്യൊഴിഞ്ഞപ്പോള്‍ എല്ലാ ഭവിഷ്യത്തുകളേയും നേരിടാന്‍ തയ്യാറായിക്കൊണ്ട് പച്ചക്കൊടിയുമേന്തി മുസ്‌ലിംലീഗിന്റെ മുന്‍നിരയില്‍ പാറപോലെ ഉറച്ച്‌നിന്ന് അണികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന നേതാവാണ് ബാഫഖിതങ്ങള്‍. സര്‍ക്കാര്‍ അദ്ദേഹത്തെയും വേട്ടയാടി അവര്‍ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവെച്ചു.
മലബാര്‍ ജില്ലാ മുസ്‌ലിംലീഗിന്റെ പ്രസിഡണ്ട് എന്ന നിലക്ക് ബാഫഖി തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി 1952 ല്‍ മദിരാശി അസംബ്ലിയിലേക്കുള്ള തെരെഞ്ഞെടുപ്പായിരുന്നു. ആ തെരെഞ്ഞെടുപ്പില്‍ അസംബ്ലിയിലേക്ക് അഞ്ച് പേരെയും പാര്‍ലമെന്റിലേക്ക് ബി. പോക്കര്‍ സാഹിബിനെയും വിജയിപ്പിച്ച് ബാഫഖി തങ്ങള്‍ തന്റെ നേതൃപാടവം തെളിയിച്ചു. 1952 ഒക്‌ടോബര്‍ മാസത്തില്‍ വടകരക്കടുത്ത പയ്യോളിയില്‍ ഹിന്ദു-മുസ്‌ലിം സംഘര്‍ഷമുണ്ടായപ്പോള്‍ തല്‍സമയം അവിടെ പാഞ്ഞെത്തി ഉച്ചഭാഷിണി ഘടിപ്പിച്ച ജീപ്പില്‍ പയ്യോളിലെ ഗ്രാമങ്ങളില്‍ സഞ്ചരിച്ച് ജനങ്ങളെ ശാന്തരാക്കുകയും ക്രമസമാധാനം പുനസ്ഥാപിക്കുകയും ചെയ്ത ബാഫഖി തങ്ങളുടെ ശ്രമകരമായ പ്രവര്‍ത്തനം ഗവണ്‍മെന്റ് പോലും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. 1954 മാര്‍ച്ച് മാസത്തില്‍ കോഴിക്കോട്ടിനടുത്ത് നടുവട്ടം പള്ളിയുടെ മുമ്പില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് വെടിവെപ്പ് നടത്തുകയും ചെയ്ത സംഭവത്തില്‍ ബാഫഖി തങ്ങള്‍ ജനക്കൂട്ടത്തിന്റെ മധ്യത്തില്‍ പാഞ്ഞെത്തി സംഘര്‍ഷം പടരാതെ സമാധാനം പുന:സ്ഥാപിക്കുകയും ചെയ്ത സംഭവവും തങ്ങളെ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശ വാഹകന്‍ എന്ന പദവിയിലേക്കുയര്‍ത്തി. മണത്തല, അങ്ങാടിപ്പുറം പ്രദേശങ്ങളിലും സാമുദായിക സംഘര്‍ഷത്തിന്റെ സൂചന കണ്ടപ്പോള്‍തന്നെ അവിടങ്ങളിലെല്ലാം ഓടിയെത്തി ശാന്തിയും സമാധാനവും കൈവരിച്ചത് ബാഫഖി തങ്ങളുടെ പരിശ്രമഫലമായിരുന്നു.
ഐക്യ കേരളത്തിന്റെ രൂപീകരണത്തിന് മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച നേതാവ് കൂടിയായിരുന്നു ബാഫഖി തങ്ങള്‍. 1957 ല്‍ പി.എസ്.പിയും മുസ്‌ലിംലീഗും തമ്മില്‍ രാഷ്ട്രീയ സംഖ്യമുണ്ടാക്കിയപ്പോള്‍ ആ സംഖ്യത്തിന്റെ ശില്‍പ്പിയും ബാഫഖി തങ്ങളായിരുന്നു. ഡോക്ടര്‍ കെ.ബി മേനോന്‍, അരങ്ങില്‍ ശ്രീധരന്‍ മുതലായ നേതാക്കളോടൊപ്പം രാപ്പകല്‍ കഠിനാധ്വാനം ചെയ്താണ് ബാഫഖി തങ്ങള്‍ ആ സഖ്യത്തിന് അടിത്തറ പാകിയത്. മുസ്‌ലിംലീഗിന് ദേശീയതലത്തില്‍ അംഗീകാരം ലഭിക്കാന്‍ സഖ്യത്തിന് കഴിഞ്ഞപ്പോള്‍ ബാഫഖി തങ്ങളിലുള്ള രാജ്യതന്ത്രജ്ഞന്‍ മറനീക്കി പുറത്ത് വരികയായിരുന്നു. ഈ സഖ്യത്തില്‍ മല്‍സരിച്ചപ്പോള്‍ മുസ്‌ലിംലീഗിന് അസംബ്ലിയിലെ അംഗബലം എട്ട് ആക്കി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. കമ്യൂണിസ്റ്റ് ഗവണ്‍മെന്റിനെതിരായി കേരള ജനത നടത്തിയ ഐതിഹാസികമായ വിമോചന സമരത്തിലും ബാഫഖി തങ്ങള്‍ മുന്നിലുണ്ടായിരുന്നു. കോട്ടയത്ത് വിമോചന സമരത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്ത ബാഫഖി തങ്ങളെ മന്ദത്ത് പത്മനാഭന്‍ സ്വാഗതം ചെയ്തത്. ‘മുസ്‌ലിമീങ്ങളുടെ മഹാരാജാവിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു’ എന്ന് പറഞ്ഞ്‌കൊണ്ടാണ് ‘പട്ടം-ചാക്കോ-മന്ദം-ശങ്കര്‍-ബാഫഖി തങ്ങള്‍ സിന്ദാബാദ്’ എന്ന മദ്രാവാക്യമാണ് അന്ന് കേരളമാകെ മുഴങ്ങിയത്. 1967ല്‍ പരസ്പരം പോരടിച്ച് നിന്ന ഏഴ് കക്ഷികളെ ഒരുചരടില്‍ കോര്‍ത്തിണക്കി സപ്തകക്ഷി മുന്നണിക്ക് രൂപം നല്‍കിയതും ബാഫഖി തങ്ങളുടെ തന്ത്രപരമായ പ്രവര്‍ത്തനത്തിലൂടെയാണ്. ആ മുന്നണിയിലൂടെ മുസ്‌ലിംലീഗിന് രണ്ട് മന്ത്രിമാരെ ലഭിച്ചു. അധികാരം മുസ്‌ലിംലീഗിന് അപ്രാപ്യമല്ല എന്ന് ബാഫഖി തങ്ങള്‍ തെളിയിച്ചു. സപ്തകക്ഷി ഭരണം ജനദ്രോഹ ഭരണമായി അധപതിച്ചപ്പോള്‍ ആ ഭരണത്തെവലിച്ച് താഴെയിട്ടതും ബാഫഖി തങ്ങള്‍ തന്നെ. ഒരു ബദല്‍ ഗവണ്‍മെന്റിന് സാധ്യതയില്ലാതെ 1967 ല്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോള്‍ ശൂന്യതയില്‍ നിന്ന് അത്ഭുതംപോലെ സി. അച്ചുതമേനോനെ ഡല്‍ഹിയില്‍ നിന്ന് അടയന്തിരമായി വിളിച്ച് വരുത്തി മുഖ്യമന്ത്രിസ്ഥാനത്തേക്ക് അവരോധിച്ച സംഭവം ബാഫഖി തങ്ങളുടെ കുശാഗ്രബുദ്ധിക്ക് ഉദാഹരണമായി രാഷ്ട്രീയ നിരീക്ഷകന്മാര്‍ ചൂണ്ടിക്കാണിക്കുന്നു. കേരളത്തിന്റെ മുഖമാകെമാറ്റിയ വിപ്ലവകരമായ നിയമ നിര്‍മ്മാണങ്ങള്‍ കെട്ടഴിച്ച് വിട്ടത് അച്ചുതമേനോന്റെ ഗവണ്‍മെന്റാണ്. ജന്മിത്തം പൂര്‍ണ്ണമായും അവസാനിച്ചു. 25 ലക്ഷം കൃഷിക്കാര്‍ ജന്മിത്തത്തില്‍നിന്ന് മോചിതരായി. 5 ലക്ഷം കുടിയിടപ്പുകാര്‍ക്ക് ഭൂമിയില്‍ അവകാശം ലഭിച്ചു.15 ലക്ഷം ഏക്ര വരുന്ന വനഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്നും പിടിച്ചെടുത്ത് കേരളത്തിന്റെ പൊതുസ്വത്താക്കി. കാലക്കറ്റ് സര്‍വകലാശാല രൂപീകരിച്ച് മലബാറിന്റെ വിദ്യാഭ്യാസ പിന്നാക്കവസ്ഥ അവസാനിപ്പിച്ചു. അറബി അധ്യാപകരോടുള്ള വിവേചനം അവസാനിപ്പിച്ചു. ഈ നടപടികള്‍ക്കെല്ലാം ബാഫഖി തങ്ങളുടെ പൂര്‍ണ പിന്തുണയുണ്ടായിരുന്നു. നമ്മുടെ രാജ്യം അനുദിനം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നുപോകുന്ന ഈ സന്ദര്‍ഭത്തില്‍ നാം ഓര്‍ത്ത്‌പോകുന്നു. ‘ബാഫഖി തങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍’ എന്ന്. (മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ബാഫഖി തങ്ങള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending