Connect with us

More

ബാഹുബലി 2 താരങ്ങളുടെ പ്രതിഫലം അറിയണോ?

Published

on

ഏറെ ആകാംക്ഷയോടെ ബാഹുബലി2 ദി കണ്‍ക്ലൂഷന്‍ കാണാന്‍ പ്രേക്ഷകര്‍ തിയ്യേറ്ററിലേക്ക് കുതിക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ട കഠിന പ്രയത്‌നത്തിനുശേഷമാണ് ചിത്രം പുറത്തെത്തിയത്. താരങ്ങളും അണിയറ പ്രവര്‍ത്തകരും സംവിധായകന്‍ എസ്.എസ് രാജമൗലിക്കൊപ്പം നിലയുറച്ചപ്പോള്‍ ബാഹുബലി2 രൂപപ്പെടുകയായിരുന്നു. ഇപ്പോള്‍ ബാഹുബലി 2 പലരും കണ്ടിറങ്ങി. എന്നാല്‍ ചിത്രത്തിലെ അഭിനേതാക്കള്‍ക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന് ആര്‍ക്കെങ്കിലും അറിയുമോ? ലാഭത്തിന്റെ മൂന്നിലൊന്നാണേ്രത രാജമൗലിക്ക് ലഭിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഇതുവരെ 28 കോടി രൂപ സംവിധായകന് ലഭിച്ചിട്ടുണ്ടാകും.

ss-rajamouli-baahubali-trailer-release-event

download-9

588568-sathyaraj

ശിവഗാമിയായി അഭിനയിച്ച രമ്യകൃഷ്ണന് 2.5കോടിയാണ് പ്രതിഫലമെന്നാണ് അറിയുന്നത്. കട്ടപ്പയായി എത്തിയ സത്യരാജിന് 2കോടി കിട്ടുമ്പോള്‍ ചിത്രത്തിന്റെ ഒന്നാം ഭാഗത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത നടി തമന്നക്ക് 5കോടി രൂപയാണ് പ്രതിഫലം.

tamanna-bhatia-face-closeup-south-indian-actress-rare-picture_1456651904

anushka-shetty-baahubali-2a

രണ്ടാം ഭാഗത്തില്‍ ശ്രദ്ധേയമായ നടി അനുഷ്‌ക ഷെട്ടി ദേവസേന എന്ന കഥാപാത്രമായാണ് അഭിനയിച്ചത്. അമരേന്ദ്ര ബാഹുബലിയുടെ ഭാര്യയായി അഭിനയിച്ച അനുഷ്‌കക്കും തമന്നയുടെ അതേ പ്രതിഫലം തന്നെയാണ്- അഞ്ചുകോടി രൂപ.

rana-daggubati_640x480_81436443737

വില്ലനായി എത്തിയ ഭല്ലാല ദേവനെ അവതരിപ്പിച്ച റാണ ദഗ്ഗുബട്ടിയുടെ പ്രതിഫലം 15 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

b2അവസാനമായി പ്രതിഫലം അറിയണമെന്ന് ആഗ്രഹിക്കുന്നയാള്‍ ബാഹുബലിയായിരിക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രഭാസ് ഒരു ചിത്രത്തിലേക്കും പോയിട്ടില്ല. ബാഹുബലിക്കുവേണ്ടി കഠിന പ്രയത്‌നത്തിലായിരുന്നു. പ്രഭാസിന്റെ പ്രതിഫലം 25കോടിയെന്നാണ് ഏവരേയും ഞെട്ടിക്കുന്ന വിവരം. എന്നാല്‍ പ്രഭാസ് ചിത്രത്തിനു വേണ്ടി ഏറ്റെടുത്ത കഠിന പ്രയത്‌നത്തിന് ഇതൊന്നും മതിയാകില്ലെന്നാണ് ടോളിവുഡിലെ സംസാരം.

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

Trending