Connect with us

More

വയനാട് ചുരത്തില്‍ വാഹനങ്ങള്‍ നിര്‍ത്തുന്നതിന് നിരോധനം

Published

on

കോഴിക്കോട്: താമരശ്ശേരി- വയനാട് ചുരത്തില്‍ നവംബര്‍ ഒന്നു മുതല്‍ വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നതിന് ജില്ലാ കളക്ടര്‍ യു.വി. ജോസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന താമരശ്ശേരി ചുരം അവലോകന യോഗം തീരുമാനിച്ചു. ചുരത്തിലെ വ്യൂ പോയന്റില്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് പ്രകൃതി ഭംഗി ആസ്വദിക്കുന്നത് മറ്റു വാഹനങ്ങളുടെ കടന്നുപോക്ക് തടസപ്പെടുത്തുന്നുവെന്ന പരാതി മൂലമാണ് വാഹന പാര്‍ക്കിംഗ് നിരോധിക്കുന്നത്. പകരം ലക്കിടിയില്‍ വാഹന പാര്‍ക്കിംഗ് സ്ഥലം തയ്യാറാക്കി വ്യൂ പോയന്റിലേക്ക് സഞ്ചാരികള്‍ക്ക് നടന്ന് പോകാനുള്ള സൗകര്യം ഉണ്ടാക്കും. ഇതിനുളള നടപടി വയനാട് ജില്ലാ ഭരണകൂടം സ്വീകരിക്കും.

ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നവംബര്‍ 1 മുതല്‍ പുതിയ സംവിധാനം ആരംഭിക്കും. ലക്കിടി മുതല്‍ ഒന്‍പതാം ഹെയര്‍പിന്‍ വളവ് വരെ വയനാട് ഡിടിപിസിയും തുടര്‍ന്നുളള ഭാഗം ഒന്നാം വളവുവരെ കോഴിക്കോട് ഡി.ടി.പി.സിയും പുതുപ്പാടി പഞ്ചായത്തും മാലിന്യമുക്തമാക്കാന്‍ നടപടികളെടുക്കും. ചുരത്തില്‍ അറവുമാലിന്യങ്ങളും സെപ്റ്റിക് മാലിന്യങ്ങളും തള്ളുന്നത് തടയാന്‍ സി.സി.ടി.വി സ്ഥാപിക്കാന്‍ നടപടിയാരംഭിക്കും. മാലിന്യ നിര്‍മാര്‍ജന ബോധവത്ക്കരണ ബോര്‍ഡുകളും ചുരത്തില്‍ സ്ഥാപിക്കും. യാത്രക്കാരുള്‍പ്പെടെ ചുരത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നത് വലിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.

ചുരം റോഡിലെ അറ്റകുറ്റുപണികള്‍ അടിയന്തിരമായി നടത്തും. 2,4,9 ഹെയര്‍പിന്‍വളവുകള്‍ ഇന്റര്‍ലോക്ക് ചെയ്തിട്ടുണ്ട്. 6,7,8 ഹെയര്‍ പിന്‍ വളവുകളുടെ വീതി കൂട്ടുന്നതിനായി 0.92 ഹെക്ടര്‍ ഭൂമി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ വനംവകുപ്പില്‍ നിന്ന് അനുകൂല നിലപ്പാടാണുളളത്. 3,5 ഹെയര്‍ പിന്‍ വളവുകള്‍ വീതി കൂട്ടാനായി സ്വകാര്യ വ്യക്തിയില്‍ നിന്നും ഭൂമി ഏറ്റെടുക്കും. റോഡ് നവീകരണവും വീതി കൂട്ടുന്നതും സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാനായി പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേരും. ചുരം റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പദ്ധതി നിലവിലുണ്ട്.

ചുരം മുഴുവന്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കാനുളള നടപടികളാരംഭിക്കും. അതിനായി 3 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുളളത്. ആവശ്യമെങ്കില്‍ സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കാന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ചുരത്തിലെ ഹോര്‍ഡിംഗ്സുകള്‍ മാര്‍ച്ച് 31 ന് ശേഷം നീക്കം ചെയ്യും. അനധികൃത ഹോര്‍ഡിംഗുകള്‍ ഉടന്‍ നീക്കം ചെയ്യും. ചുരത്തില്‍ ഇനി പുതിയ ഹോര്‍ഡിംഗുകള്‍ക്ക് അനുമതി നല്‍കില്ല. ചുരത്തിലെ അനധികൃത നിര്‍മ്മാണ പ്രവൃത്തികള്‍ക്കെതിരെ റീജിനല്‍ ടൗണ്‍ പ്ലാനറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതുപ്പാടി പഞ്ചായത്ത് നടപടിയാരംഭിക്കും. ചുരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു മാറ്റും. ചുരത്തിലൂടെ ഓവര്‍ലോഡ് കയറ്റി വരുന്ന വാഹനങ്ങള്‍ക്കെതിരെ പോലീസ് നടപടിയാരംഭിക്കും. വെയ്ബ്രിഡ്ജ് സ്ഥാപിക്കാന്‍ എം.ഐ ഷാനവാസ് എം.പി ഫണ്ട് നല്‍കുമെന്നും അറിയിച്ചു. ചുരത്തിലെ അപകടങ്ങള്‍ തടയാന്‍ ഫയര്‍ സര്‍വീസ് മെഡിക്കല്‍ എയ്ഡ് ക്ലിനിക്കും ആരംഭിക്കും. യാത്രക്കാര്‍ക്കായി തകരപ്പാടിയില്‍ ടോയ്ലറ്റ് സൗകര്യവും ഒരുക്കും.

എം.ഐ. ഷാനവാസ് എം.പി, വയനാട് ജില്ലാ കളക്ടര്‍ എസ്. സുഹാസ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷകുമാരി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലകയറ്റം കഴിഞ്ഞ് മടങ്ങവെ കാട്ടുപോത്തിന്റെ ആക്രമണം; ഇടുക്കിയില്‍ ഒരാള്‍ക്ക് സാരമായ പരിക്ക്

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം

Published

on

ഇടുക്കി: ഇടുക്കിയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റു. സ്പ്രിങ്ങ് വാലിയില്‍ മുല്ലമല എം ആര്‍ രാജീവനാണ് പരിക്കേറ്റത്. രാജീവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് ഒരു മണിക്ക് ശേഷമാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുരിശുമല കയറി തിരികെ വരുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. ഏലത്തോട്ടത്തില്‍ ഉണ്ടായിരുന്ന കാട്ടുപോത്ത് റോഡിലേക്ക് കയറി രാജീവിനെ ആക്രമിക്കുകയായിരുന്നു. കൂട്ടുകാര്‍ രാജീവിന്റെ രക്ഷയ്ക്ക് എത്തിയതോടെ, കാട്ടുപോത്ത് പിന്മാറുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രിയില്‍ അടിമാലി ഇരുമ്പുപാലം പടിക്കപ്പില്‍ കാട്ടുപോത്ത് ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാഴ്ത്തിയിരുന്നു.

Continue Reading

More

ഗസ്സയിലെ വംശഹത്യ തടയണം; ഇസ്രാഈലിന് കടുത്ത നിര്‍ദേശവുമായി അന്താരാഷ്ട്ര കോടതി

ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം

Published

on

ഗാസയിൽ തുടരുന്ന ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിന് കടുത്ത നിർദേശവുമായി അന്താരാഷ്ട്ര കോടതി. ഗാസയിലെ വംശഹത്യ തടയണമെന്ന് ഇസ്രാഈലിനോട് ആവശ്യപ്പെട്ടു. ഉത്തരവ് പാലിക്കുന്നെന്ന് ഉറപ്പാക്കി ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.

ഗാസയിലെ സാഹചര്യം ഹൃദയഭേദകമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഗാസയിലെ ജനങ്ങളോട് മാനുഷിക പരിഗണന അനിവാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗാസയിൽ 10 ആശുപത്രികൾ ഭാഗികമായി പ്രവർത്തിക്കുന്നെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അതേസമയം ഇസ്രാഈൽ സൈന്യം ഗാസ നഗരത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണെന്നാണ് പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകിയത്. ഗുരുതര സാഹചര്യമാണ് ഗാസയിലേതെന്നും പട്ടിണി തടയാനാകുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്.

Continue Reading

kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു

ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്‌ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു.

അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ട് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Continue Reading

Trending