Connect with us

Video Stories

കാറ്റലോണിയ ‘ജയിച്ചാല്‍’ ബാര്‍സലോണ പുതിയ ലീഗില്‍

Published

on

  • പ്രീമിയര്‍ ലീഗ് കളിക്കാമെന്ന് കാറ്റലന്‍
  • കായിക മന്ത്രി വന്‍കിട ടീമുകളുടെ ‘യൂറോ സൂപ്പര്‍ ലീഗി’നും സാധ്യത

ബാര്‍സലോണ: സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള കാറ്റലോണിയയിലെ ഹിതപരിശോധന ഇന്ന് നടക്കാനിരിക്കെ ബാര്‍സലോണയടക്കമുള്ള പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ ഭാവി തുലാസിലാവുന്നു. സ്‌പെയിനിന്റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നും സ്വതന്ത്ര പരമാധികാര രാഷ്ട്രം ആയി മാറുന്നതിനു വേണ്ടി നടത്തുന്ന ഹിതപരിശോധന കാറ്റലോണിയന്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ബാര്‍സലോണ, ജിറോണ, എസ്പാന്യോള്‍ ക്ലബ്ബുകളെ കൂടി ബാധിക്കും. കാറ്റലോണിയ സ്വതന്ത്ര രാഷ്ട്രമായി മാറുകയാണെങ്കില്‍ ഈ ടീമുകള്‍ സ്പാനിഷ് ലീഗില്‍ (ലാലിഗ) നിന്ന് പുറത്താകും.
കാറ്റലോണിയക്ക് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ ഈ ക്ലബ്ബുകള്‍ക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അടക്കമുള്ള മറ്റ് ലീഗുകളിലേക്ക് ചേക്കേറാമെന്ന് കാറ്റലന്‍ കായിക മന്ത്രി ജെറാര്‍ഡ് ഫിഗ്വെറാസ് പറഞ്ഞു. ‘ഒന്നുകില്‍ സ്പാനിഷ് ലീഗില്‍ തുടരാം. അയല്‍ രാജ്യങ്ങളായ ഇറ്റലിയിലെയും ഫ്രാന്‍സിലെയും ലീഗുകളിലോ ഇംഗ്ലണ്ടിലെ പ്രീമിയര്‍ ലീഗിലോ കളിക്കാമെന്ന സാധ്യതയും മുന്നിലുണ്ട്.’ അന്‍ഡോറയില്‍ നിന്നുള്ള ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ ടീമുകള്‍ സ്‌പെയിനില്‍ കളിക്കുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര രാജ്യമായ മൊണാക്കോയിലെ എ.എസ് മൊണാക്കോ ക്ലബ്ബ് ഫ്രഞ്ച് ലീഗിലും വെയില്‍സില്‍ നിന്നുള്ള ക്ലബ്ബുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കളിക്കുന്നുണ്ടെന്നും കാറ്റലോണിയയിലെ ക്ലബ്ബുകള്‍ മറ്റ് രാജ്യങ്ങളിലെ ലീഗുകളില്‍ കളിക്കുന്നതിന് യുവേഫക്ക് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. കാറ്റലോണിയ സ്‌പെയിന്‍ വിട്ടുപോയാല്‍ ബാര്‍സയെയും മറ്റ് ക്ലബ്ബുകളെയും ലാലിഗയില്‍ അനുവദിക്കില്ലെന്ന് സ്‌പെയിന്‍ പ്രൊഫണഷല്‍ ഫുട്‌ബോള്‍ ലീഗ് തലവന്‍ ഹവിയര്‍ തെബാസ് വ്യക്തമാക്കിയിട്ടുണ്ട്.
കാറ്റലന്‍ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയും യുവേഫ അനുവദിക്കുകയും ചെയ്താല്‍ ബാര്‍സലോണയെ ഉള്‍ക്കൊള്ളാന്‍ ഫ്രഞ്ച്, ഇംഗ്ലീഷ്, ഇറ്റാലിയന്‍ ലീഗുകള്‍ തമ്മില്‍ ശക്തമായ മത്സരം നടന്നേക്കും. ലോകമെങ്ങും ആരാധകരുള്ള ബാര്‍സ എത്തുന്നത് അതത് ലീഗുകള്‍ക്ക് ഗുണം ചെയ്യും. യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിന്റെ മുഖ്യധാരയില്‍ ഇടംനേടാന്‍ ശ്രമിക്കുന്ന ഫ്രഞ്ച് ലീഗ് ശക്തമായ ശ്രമം തന്നെ ഇതിനു വേണ്ടി നടത്തിയേക്കും.
അതേസമയം, രാജ്യബന്ധിതമല്ലാതെ യൂറോപ്പിലെ പ്രമുഖ ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ‘യൂറോ സൂപ്പര്‍ ലീഗ്’ എന്ന ആശയത്തിന് കാറ്റലോണിയയിലെ ഹിതപരിശോധന ബലം പകരാനും ഇടയുണ്ട്. റയല്‍ മാഡ്രിഡ്, പ്രീമിയര്‍ ലീഗിലെ മുന്‍നിര ക്ലബ്ബുകള്‍ തുടങ്ങിയവ ചേര്‍ന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച എലൈറ്റ് ലീഗ് എന്ന ആശയത്തിനെതിരെ യുവേഫ രംഗത്തു വന്നിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ ബാര്‍സലോണ, പ്രീമിയര്‍ ലീഗിലെ ആറ് ടീമുകള്‍, പി.എസ്.ജി, ബയേണ്‍ മ്യൂണിക്, എ.സി മിലാന്‍ തുടങ്ങിയ ക്ലബ്ബുകള്‍ അണിനിരക്കുന്ന ലീഗിന് ബാര്‍സ നേതൃത്വം നല്‍കുമെന്ന് ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയിനിനു വേണ്ടി കളിക്കുന്ന കാറ്റലോണിയ പ്രദേശത്തു നിന്നുള്ളവരെയും ജനവിധി ബാധിക്കും. ബാര്‍സ താരങ്ങളായ ജെറാഡ് പിക്വെ, ജോര്‍ഡി ആല്‍ബ, അലക്‌സ് വിദാല്‍, സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ്, ജെറാഡ് ഡെലഫു, ജോര്‍ഡി മാസിപ്, സെര്‍ജി റോബര്‍ട്ടോ, ചെല്‍സിയുടെ സെസ്‌ക് ഫാബ്രിഗസ് തുടങ്ങിയവര്‍ ഫിഫ, യുവേഫ അംഗീകാരമില്ലാത്ത കാറ്റലോണിയ ദേശീയ ടീമില്‍ അംഗമാണ്. പുതിയ രാഷ്ട്രം നിലവില്‍ വരുന്നതോടെ ഇവര്‍ക്ക് സ്‌പെയിന്‍ ടീമില്‍ കളിക്കാനുള്ള യോഗ്യത നഷ്ടമാകും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending