Connect with us

Culture

ചാമ്പ്യന്‍സ് ലീഗ്: ബാര്‍സക്കും ലിവര്‍പൂളിനും തകര്‍പ്പന്‍ ജയം

Published

on

ബാര്‍സിലോണ: തകര്‍പ്പന്‍ വിജയങ്ങളുമായി ബാര്‍സിലോണയും ലിവര്‍പൂളും യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ഏറെക്കുറെ ഉറപ്പാക്കി. സ്വന്തം മൈതാനത്ത് നടന്ന ആദ്യ പാദ ക്വാര്‍ട്ടറില്‍ ബാര്‍സിലോണ 4-1ന് ഇറ്റാലിയന്‍ ക്ലബായ ഏ.എസ് റോമയെ തകര്‍ത്തപ്പോള്‍ ഹോം ഗ്രൗണ്ട് ആനുകൂല്യത്തില്‍ ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തരിപ്പണമാക്കി. അടുത്തയാഴ്ച്ച നടക്കുന്ന രണ്ടാം പാദത്തില്‍ വലിയ തകര്‍ച്ച സംഭവിക്കാത്തപക്ഷം രണ്ട് ടീമുകള്‍ക്കും സെമി കളിക്കാനാവും. നുവോ കാമ്പില്‍ സ്‌ക്കോര്‍ നില സൂചിപ്പിക്കും പോലെ എളുപ്പമായിരുന്നില്ല ബാര്‍സിലോണക്ക് കാര്യങ്ങള്‍. സൂപ്പര്‍ താരം ലിയോ മെസി പരുക്കില്‍ നിന്നും മുക്തനായി പൂര്‍ണ സമയം കളിച്ചെങ്കിലും ഗോള്‍ നേടാനായില്ല. റോമയുടെ ഡിഫന്‍സിനാവട്ടെ രണ്ട് തവണ പിഴച്ചപ്പോള്‍ സെല്‍ഫ് ഗോളായി രണ്ട് വട്ടവും പന്ത് വലയില്‍ കയറുകയും ചെയ്തു. പിക്വേ, സുവാരസ് എന്നിവരാണ് മറ്റ് ഗോളുകള്‍ സ്‌ക്കോര്‍ ചെയ്തത്.

തുട്ടക്കം മുതല്‍ വന്‍സമ്മര്‍ദ്ദം ചെലുത്തിയ റോമക്ക് പക്ഷേ നിര്‍ഭാഗ്യം വെല്ലുവിളിയായി. പലവട്ടം അവര്‍ ബാര്‍സ ഡിഫന്‍സ് ഭേദിച്ചെങ്കിലും ഒരു തവണ പോസ്റ്റില്‍ തട്ടി പന്ത് തെറിക്കുന്നതും കണ്ടു. മെസിയുടെ മിന്നലാട്ടങ്ങളില്‍ നിന്നും രക്ഷ തേടാന്‍ ശ്രമിക്കവെ ഡാനിയല്‍ ഡി റോസിയുടെ കാലില്‍ തട്ടി പന്ത് സ്വന്തം വലയില്‍ കയറിയപ്പോള്‍ നിര്‍ഭാഗ്യം എത്രമാത്രം ശക്തമായി തങ്ങളോടൊപ്പമുണ്ടെന്ന് റോമ മനസ്സിലാക്കി. സെല്‍ഫ് ഗോള്‍ രൂപത്തില്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ വീണ്ടും സ്വന്തം വലയില്‍ കയറുന്നത് ഇറ്റലിക്കാര്‍ കണ്ടു. സാമുവല്‍ ഉമിതിയുടെ ഷോട്ട്് പോസ്റ്റില്‍ തട്ടി തെറിച്ചപ്പോള്‍ വഴിയെ നിന്ന റോമ ഡിഫന്‍ഡര്‍ കോസ്റ്റാസ് മനോലസിന്റെ ദേഹത്ത് തട്ടി വലയിലായി. രണ്ടാം പകുതിയില്‍ ലൂയിസ് സുവാരസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ക്കീപ്പര്‍ അലിസണ്‍ സേവ് ചെയ്തപ്പോള്‍ പന്ത് ലഭിച്ചത് ജെറാര്‍ഡ് പിക്വേക്ക്. അദ്ദേഹത്തിന്റെ ലോംഗ് റേഞ്ചര്‍ വലയില്‍ കയറി. മൂന്ന് ഗോളിന് പിറകില്‍ നില്‍ക്കവെ ആശ്വാസവുമായി എഡിന്‍ സെക്കെയുടെ ഗോള്‍ ഇറ്റാലിയന്‍ ക്യാമ്പിന് വിദൂര പ്രതീക്ഷയാണ് സമ്മാനിച്ചത്. എവേ ഗോള്‍ എന്ന വലിയ സഹായമായി മാറുന്ന ഗോളിന് കളമൊരുക്കിയതാവട്ടെ ഇറ്റാലിയന്‍ ദേശീയ താരം പെറോട്ടിയും. എന്നാല്‍ ഇറ്റാലിയന്‍ ഡിഫന്‍സിന്റെ വീഴ്ച്ചയില്‍ മല്‍സരാവസാനത്തില്‍ സുവാരസ് ബാര്‍സയുടെ നാലാം ഗോളും നേടി.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കുതിക്കുന്ന ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് കശക്കി ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ തകര്‍പ്പന്‍ ജയമാഘോഷിച്ചു. സ്വന്തം മൈതാനത്ത് കളിയുടെ ആദ്യ 39 മിനുട്ടിനിടെയാണ് ചുവപ്പന്‍ സംഘത്തിന്റെ തട്ടുതകര്‍പ്പന്‍ പ്രകടനം കണ്ടത്. ലിവര്‍പൂളിന്റെ പുത്തന്‍ സൂപ്പര്‍ താരം മുഹമ്മദ് സാലേയുടെ വകയായിരുന്നു ആദ്യ ഗോള്‍. പന്ത്രണ്ടാം മിനുട്ടില്‍ സാലേ നിറയൊഴിച്ചപ്പോള്‍ എട്ട് മിനുട്ടിന് ശേഷം ആന്‍ഫീല്‍ഡിനെ ഇളക്കിമറിച്ച് ഒക്‌സ്‌ലാഡെ ചേബര്‍ലൈന്‍ രണ്ടാം ഗോള്‍ നേടി. സിറ്റിക്കാര്‍ സ്തംബ്ധരായി തുടരവെ മാനെയുടെ ബൂട്ടില്‍ നിന്ന് മൂന്നാം ഗോളുമെത്തിയതോടെ ലിവര്‍ ആരാധകരുടെ ആഘോഷം അതിര് കടന്നു. രണ്ടാം പകുതിയില്‍ സിറ്റിക്കാര്‍ തിരിച്ചടിക്ക് കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ ശക്തമായ ഒരു ഷോട്ട് പോലും പായിക്കാന്‍ അവര്‍ക്കായില്ല.

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Film

‘പിവിആർ സിനിമാസിനെ ബഹിഷ്ക്കരിക്കും’; മലയാള സിനിമ പ്രദർശിപ്പിക്കില്ലെന്ന നിലപാടിനെതിരെ ഫെഫ്ക

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്

Published

on

പിവിആർ– മലയാള സിനിമ തർക്കം പുതിയ തലത്തിലേക്ക്. പ്രദർശനം നിർത്തിയതിനെ തുടർന്നുണ്ടായ നഷ്ടം നികത്താതെ മലയാള സിനിമകൾ ഇനി പിവിആർ തിയറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്നു ഫെഫ്ക അറിയിച്ചു. വിർച്വൽ പ്രിന്റ് ഫീ (വിപിഎഫ്) വിഷയത്തിൽ പിവിആറും പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള ചർച്ചകൾ നടക്കുന്നതിനിടെ ഏകപക്ഷീയമായി രാജ്യത്താകെയുള്ള പിവിആർ സ്ക്രീനുകളിൽ മലയാള സിനിമകൾ ബഹിഷ്കരിച്ചെന്നു ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ മുഴുവൻ സ്ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ്ങാണ് പിവിആർ ഏപ്രിൽ 11-ന് ബഹിഷ്കരിച്ചത്. ഡിജിറ്റൽ കണ്ടന്റ് പ്രൊജക്‌ഷനെ തുടർന്നുള്ള തർക്കവുമായി ബന്ധപ്പെട്ടായിരുന്നു തീരുമാനം. 11-ന് റിലീസിനൊരുങ്ങിയ മൂന്നിലധികം മലയാള സിനിമകളുടെ പിവിആറിലെ ഷോകളാണ് ഇതോടെ മുടങ്ങിയത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദർശനം പിവിആർ് ഇപ്പോൾ നടത്തുന്നില്ല.

ഉണ്ണികൃഷ്ണനെ കൂടാതെ സിബി മലയിൽ, രൺജി പണിക്കർ, സോഹൻ സീനുലാൽ, നിലവിൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമകളെ പ്രതിനിധീകരിച്ച് ബ്ലെസി, വിനീത് ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം, അൻവർ റഷീദ്, സൗബിൻ ഷാഹിർ, ജിത്തു മാധവന്‍ തുടങ്ങിയവർ ചേർന്നാണു തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. മുൻകൂറായി വിപിഎഫ് തുക അടച്ചിട്ടുപോലും ആടുജീവിതത്തിന്റെ പ്രദർശനം നിർത്തുന്നതു ഫോൺ വഴി പോലും അറിയിച്ചില്ലെന്നു ബ്ലെസി പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെങ്കിലും പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അംഗീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

Trending