Connect with us

More

റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ; ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി

Published

on

മാഡ്രിഡ്: അവസാന പോരാട്ടങ്ങളിലേക്ക് കടന്ന ലാ ലിഗയില്‍ റയലിനെ പിടിച്ചുകെട്ടി അത്‌ലറ്റികോ. പ്രതികാരവുമായി കളത്തിലിറങ്ങിയ ഗ്രീസ്മാന്‍ 85ാം മിനിറ്റില്‍ നേടിയ ഗോളിലാണ് അത്‌ലറ്റിക്കോ 1-1 എന്ന തോല്‍വിയോളം പോന്ന സമനില റയലിനു നല്‍കിയത്.

അതേസമയം, ലാ ലീഗ കിരീടപ്പോരാട്ടത്തില്‍ വ്യക്തമായ മുന്‍തൂക്കം നേടാനുള്ള അവസരം കളഞ്ഞു കുളിച്ച ബാഴ്‌സക്ക് ഞെട്ടിക്കുന്ന തോല്‍വി. മലാഗയോട് എതിരില്ലാത്ത രണ്ട് ഗോളിന്റെ വന്‍ പരാജയമാണ് ബാഴ്സ വാങ്ങിവെച്ചത്. മലാഗക്കെതിരായ മത്സരം ലീഗില്‍ രണ്ടാം സ്ഥാനത്തുള്ള ബാര്‍സിലോനക്ക് റയലിനെ ഗോള്‍ ശരാശരിയില്‍ മറികടന്ന് ഒന്നാം സ്ഥാനത്തേക്കു കയറാനുള്ള സുവര്‍ണാവസരമായിരുന്നു.malaga-cf-v-fc-barcelona-la-liga

luis-hernandez-lionel-messi-malaga-barcelona-la-liga_1fwklaloux9j81c1pnmeco20un luis-suarez-malaga-barcelona-la-liga_1sgdoa3de0ntp17xdl3sq4dn52
നെയ്മര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായ മത്സരത്തില്‍ ആദ്യ പകുതിയില്‍ കിട്ടിയ അവസരങ്ങള്‍ പാഴാക്കിയതാണ് ബാഴ്‌സക്കു തിരിച്ചടിയായത്. 65-ാം മിനിറ്റിലാണ് നെയ്മറിന് ചുവപ്പ് കാര്‍ഡ് കിട്ടിയിത്. മലാഗ പ്രതിരോധ താരത്തെ അനാവശ്യമായി ഫൗള്‍ ചെയ്തതിനാണ് നെയ്മറിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും കാണിച്ചത്. 32-ാം മിനിറ്റിലാണ് ബാഴ്‌സയെ ഞെട്ടിച്ച ഗോള്‍ വീണത്. ഓഫ്‌സൈഡ് കെണി സമര്‍ത്ഥമായി മറികടന്ന സാന്‍ഡ്രോ റാമിറെസാണ് മത്സരത്തില്‍ മലാഗയെ മുന്നിലെത്തിച്ചത്. 90-ാം മിനിറ്റില്‍ മികച്ചൊരു കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ മലാഗ, ബാഴ്‌സയുടെ നെഞ്ചിലേക്ക് അവരുടെ രണ്ടാമത്തെ ഗോളും പായിച്ച് വിജയമുറപ്പിച്ചു.

കളിയുടെ മിക്ക സമയവും ആധിപത്യം പുലര്‍ത്തിയ റയലിനെ സമനിലയിലൂടെ അത്‌ലറ്റിക്കോ ഞെട്ടിക്കുകയായിരുന്നു. 52ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്നുവന്ന പന്ത് ശക്തമായ ഹെഡ്ഡറിലൂടെ വലയിലെത്തിച്ച പെപ്പെ മത്സരത്തില്‍ റയലിനെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഗോള്‍ മടക്കാനുള്ള അത്‌ലറ്റിക്കോയുടെ കടന്നാക്രമങ്ങളിലേക്കാണ് കളി നീങ്ങിയത്. മൂര്‍ച്ചയേറിയ നീക്കങ്ങളില്‍ ഇരു ടീമുകളുടെയും ഗോളികളുടെ തടസങ്ങള്‍ മ്ത്സരം ആവേശത്തിലാക്കി.

എന്നാല്‍ 85-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ നേടിയ ഗോള്‍ ശൂന്യതയില്‍നിന്നുള്ള ഒന്നായി. കൊറായ നല്കിയ പാസില്‍ പ്രതിരോധനിരക്കാരെ വെട്ടിച്ചു മുന്നേറിയ ഗ്രീസ്മാന്‍ പൊടുന്നനെ അപകടകാരിയായി മാറി ഗോളി നവാസിന്റെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തള്ളിയിടുകയായിരുന്നു.antoine-griezmann-jpg-image-784-410

തുടര്‍ച്ചയായ നാലു ജയങ്ങള്‍ക്കുശേഷം റയലിന്റെ ആദ്യ സമനിലയാണിത്. ഇതോടെ ഈ മാസം നടക്കാനിരിക്കുന്ന എല്‍ ക്ലാസിക്കോ ഇരു ടീമുകള്‍ക്കും നിര്‍ണായകമായി. ലാ ലീഗ് പോയിന്റ് നിലയില്‍ ഒരു മത്സരം കുറച്ചു കളിച്ച റയലിന് നിലവില്‍ ബാഴ്‌സക്കാള്‍ 3 പോയിന്റിന്റെ ലീഡ് ഉണ്ട്. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് റയല്‍ മാഡ്രിഡിനുള്ളത്. 31 കളികളില്‍ 69 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സലോണ.
എട്ടു കളികൂടി ബാക്കിയുണ്ടെന്നിരിക്കെ കിരീടപ്പോരാട്ടത്തിന് വീറുകൂടിയിരിക്കുകയാണ്. റയലിനെ തളച്ചതോടെ 31 കളികളില്‍ 62 പോയന്റുമായി അത്‌ലറ്റിക്കോ മൂന്നാം സ്ഥാനത്തേക്കു കയറി. 30 കളികളില്‍ 58 പോയന്റുള്ള സെവിയയാണ് നാലാമത്. ഇനിയുള്ള ഓരോ മത്സരവും ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് നിര്‍ണായകമാണ്.

crime

പീഡനക്കേസില്‍ 61 വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ക്ക് സമാനകേസില്‍ 81 വര്‍ഷം കൂടി കഠിനതടവ്

പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു

Published

on

മലപ്പുറം: ലൈംഗീകാതിക്രമ കേസിൽ ശിക്ഷിക്കപ്പെട്ടയാൾക്ക് സമാനകേസിൽ വീണ്ടും ശിക്ഷവിധിച്ച് പെരിന്തൽമണ്ണ അതിവേഗ കോടതി. താഴേക്കോട് കാപ്പുപറമ്പ് കോടമ്പി വീട്ടിൽ മുഹമ്മദ് ആഷിക്കി(40)നാണ് ശിക്ഷ ലഭിച്ചത്.

പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ്. സൂരജാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ആദ്യകേസിലെ വിധി. പതിമൂന്നുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ആഷിക് 61 വർഷം കഠിനതടവിനും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിക്കപ്പെട്ടിരുന്നു.

സമാനകേസിൽ ഗുരുതരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയത് പരിഗണിച്ചാണ് ജഡ്ജി വീണ്ടും ആഷിക്കിന് 81 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 80 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിക്കാം. പിഴ അടക്കുന്നപക്ഷം ഒരുലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും ജഡ്ജി ഉത്തരവിട്ടു.

 

Continue Reading

kerala

തൃശൂരിൽ ബൈക്കും പിക്കപ്പും കൂട്ടിയിടിച്ചു; കൊണ്ടോട്ടി സ്വദേശി മരിച്ചു

പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം

Published

on

തൃശൂർ പെരിയമ്പലത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി മരിച്ചു. നെടിയിരുപ്പ് എൻഎച്ച് കോളനി പതിനാലിൽ വീട്ടിൽ ബാബുരാജിന്റെ മകൻ നവീൻ രാജ് (19) ആണ് മരിച്ചത്.

നവീൻ രാജ് സഞ്ചരിച്ചിരുന്ന ബൈക്കും, ദോസ്ത് പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. പൊന്നാനി – ചാവക്കാട് ദേശീയ പാതയിലെ അണ്ടത്തോട് പെരിയമ്പലം ക്ഷേത്രത്തിന് മുൻപിൽ വെച്ചാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ നവീൻ രാജിനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വടക്കേക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചുച്ചു. ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Continue Reading

kerala

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന്‌ കാലാവസ്ഥ വകുപ്പ്

മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

തിരുവനന്തപുരം ∙ കേരളത്തിലെ കനത്തചൂടിന് ആശ്വാസം നൽകി മഴ. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, കോട്ടയം,  ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

അതേസമയം, മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 4 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

Continue Reading

Trending