Connect with us

Culture

മെസ്സിക്ക് ഹാട്രിക്ക്: ബാര്‍സക്ക് റെക്കോര്‍ഡ് ജയം

Published

on

മാഡ്രിഡ് : ലാലീഗയിലെ ബാര്‍സലോണയുടെ അപരാജിത കുതിപ്പിന് വിരാമിടാന്‍ ലെഗാനസിനുമായില്ല. സൂപ്പര്‍താരം മെസ്സിയുടെ ഹാട്രിക്കില്‍ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബാര്‍സ ലെഗാഗനസിനെതിരെ ജയിച്ചു കയറിയത്. ജയത്തോടെ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാനും കറ്റാലന്‍സ് ക്ലബിനായി. സ്പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ തോല്‍വിയറിയാതെ പൂര്‍ത്തിയാക്കിയെന്ന റെക്കോര്‍ഡിനൊപ്പമാണ് ബാഴ്‌സലോണ എത്തിയത്.

ലാലിഗയില്‍ 38 മത്സരങ്ങളാണ് ബാഴ്‌സ പരാജയമറിയാതെ പൂര്‍ത്തിയാക്കിയത്. 1978 മുതല്‍ 1980 വരെ റയല്‍ സോസിഡാഡ് നേടിയ 38 അപരാജിത മത്സരങ്ങളുടെ റെക്കോര്‍ഡിനൊപ്പമാണ് ബാഴ്‌സ ഇന്നലെ എത്തിയത്. 31 ജയങ്ങളും എഴു സമനിലയുമായാണ് ബാര്‍സ അപരാജിത റെക്കോര്‍ഡ് സ്വന്തമാക്കിയത്.അടുത്തവാരം വലന്‍സിയക്കെരതിരായ മത്സരത്തില്‍ പരാജയപ്പെട്ടില്ലെങ്കില്‍ ഈ റെക്കോര്‍ഡ് ബാര്‍സക്ക് സ്വന്തം പേരിലാക്കാം

 

കളിയുടെ 27-ാം മിനുട്ടില്‍ ലയണല്‍ മെസ്സി ആദ്യ ഗോള്‍ നേടി. അഞ്ചു മിനുട്ടിനുള്ളില്‍ മനോഹരമായ ഫ്രീകിക്കിലൂടെ ഗോള്‍ നേട്ടം ഇരട്ടിയാക്കി സൂപ്പര്‍താരം. നടപ്പു സീസണില്‍ ഫ്രീകിക്കില്‍ നിന്നായി മെസ്സി നേടുന്ന ഏഴാമത്തെ ഗോളാണിത്. 68-ാം മിനുട്ടില്‍ ഒരു ഗോള്‍ മടക്കി നബില്‍ ലെഗാനസിനെ കളിയിലേക്ക് മടക്കികൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും 87-ാം മിനുട്ടില്‍ ഹാട്രിക് തികച്ച് മെസ്സി ബാര്‍സയുടെ വിജയം ഉറപ്പാക്കി. ഹാട്രിക് മികവോടെ സീസണിലെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള പോരാട്ടത്തില്‍ സുവാരസും (22 ഗോള്‍) ക്രിസറ്റിയാനോ(22)യുമായുള്ള ഗോള്‍ വ്യത്യാസം ഏഴാക്കി ഉയര്‍ത്താനും അര്‍ജന്റീന താരത്തിനായി.

കഴിഞ്ഞ ഏപ്രിലിലാണ് ബാര്‍സ അവസാനമായി ഒരു ലാ ലിഗ മത്സരം തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ലാലിഗ കിരീടം ബാര്‍സക്കു നഷ്ടപ്പെടുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മത്സരത്തില്‍ മലാഗക്കെതിരെ 2-0ത്തിനാണ് ബാര്‍സ അന്ന് തോറ്റത്. നെയ്മര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തു പോയതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഈ സീസണില്‍ ബാര്‍സ ഒരു മത്സരം പോലും ലാലിഗയില്‍ തോറ്റിട്ടില്ല. 24 മത്സരങ്ങളില്‍ വിജയം നേടിയ അവര്‍ ഏഴു മത്സരങ്ങളില്‍ സമനില വഴങ്ങി. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റികോ മാഡ്രിഡിനേക്കാള്‍ പന്ത്രണ്ടു പോയിന്റ് മുന്‍പില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ബാര്‍സലോണ ചിരവൈരികളായ റയല്‍മാഡ്രിഡില്‍ നിന്നും കിരീടം ഏറെക്കുറെ തിരിച്ചുപിടിച്ച മട്ടാണ്. 2017-18 സീസണ്‍ ലാലിഗ ആരംഭിച്ചതിനു ശേഷം കോപ ഡെല്‍ റേയില്‍ ഒരു മത്സരം മാത്രമേ ബാര്‍്‌സലോണ തോറ്റിട്ടുള്ളു.

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Film

‘പ്രതിസന്ധികളെ മറിക്കടക്കാന്‍ ഖുര്‍ആന്‍ സഹായിച്ചു’: ഹോളിവുഡ് താരം വില്‍ സ്മിത്ത്‌

മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

വിശുദ്ധ ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രശ്‌സ്ത ഹോളിവുഡ് താരം വില്‍ സ്മിത്ത്. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന പരിപാടിയിലാണ് വില്‍ സ്മിത്ത് ഇക്കാര്യം പറഞ്ഞത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്ക് ആത്മീയത ഇഷ്ടമാണ്, തന്റെ ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം വളെര ബുദ്ധിമുട്ടേറിയ കാലമായിരുന്നു, ആ കാലഘട്ടത്തില്‍ താന്‍ ഖുര്‍ആന്‍ ഉള്‍പ്പെടെ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചിരുന്നു. ഇത് സ്വയം ചിന്തിക്കാനും ആന്തരിക സ്വഭാവത്തെക്കുറിച്ച് ചിന്തിക്കാനും പ്രേരിപ്പിച്ചു’ അദ്ദേഹം പറഞ്ഞു.

ഈ റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ ഞാന്‍ പൂര്‍ണമായും വായിച്ചു. ഈ ഘട്ടത്തില്‍ ഏവരെയും ഉള്‍ക്കൊള്ളാനാവുന്ന വിശാലതയിലേക്ക് മനസിനെ വളര്‍ത്തിയെടുക്കുകയാണ്. ഖുര്‍ആന്റെ ലാളിത്യം തനിക്ക് വളരെ ഇഷ്ടമായി. എല്ലാം വളരെ ലളിതമായും കൃത്യമായും ഖുര്‍ആനിലുണ്ട്. യാതൊരു ബുദ്ധിമുട്ടുകളോ തെറ്റിദ്ധാരണകളോ ഇല്ലാതെ വളരെ എളുപ്പത്തില്‍ വായിച്ചു തീര്‍ക്കാമെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളും വായിച്ചു, തോറ മുതല്‍ ബൈബിളിലൂടെ ഖുര്‍ആന്‍ വരെ. എല്ലാം ഒരു പോലെയാണെന്നതില്‍ ഞാന്‍ ആശ്ചര്യപ്പെട്ടു, അവ തമ്മിലുള്ള ബന്ധം തകര്‍ന്നിട്ടില്ല.’ അദ്ദേഹം പറഞ്ഞു. മക്കള്‍ക്ക് ഖുര്‍ആനിലെ വാക്കുകള്‍ ഉപദേശങ്ങളായി പറഞ്ഞു കൊടുക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending