Connect with us

Culture

ബാർസ കോച്ച് തെറിച്ചേക്കും; പകരമെത്തുക ഇവരിൽ ഒരാൾ

Published

on

ബാർസലോണ: ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന തോൽവിക്കു പിന്നാലെ ബാർസലോണ പുതിയ കോച്ചിനെ തേടുന്നതായി റിപ്പോർട്ടുകൾ. തുടർച്ചയായ രണ്ടാം വർഷവും ആദ്യരപാദത്തിലെ ലീഡ് നിലനിർത്താൻ കഴിയാതെ ടീം പുറത്തായതോടെയാണ് ബാർസ മാനേജ്‌മെന്റ് കോച്ചിനെ മാറ്റുന്നതിനെ സംബന്ധിച്ച് ചിന്തിക്കുന്നത്. തോൽവിയോടെ ഡ്രസ്സിങ് റൂമിൽ വൽവർദെ അസ്വീകാര്യനായെന്നും അദ്ദേഹം രാജിവെക്കുമെന്നുമാണ് ബോർഡ് കരുതുന്നതെന്ന് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച നടന്ന രണ്ടാംപാദ സെമിയിൽ ലിവർപൂളിനോട് നാലു ഗോളിന് തോറ്റതിനു പിന്നാലെ വാൽവർദെ രാജിവെക്കണമെന്ന് ബാർസലോണ ആരാധകരിൽ വലിയൊരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. #ValverdeOut എന്ന ഹാഷ് ടാഗ് സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തു. തോൽവിക്കു പിന്നാലെ കോച്ച് രാജിവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പല ആരാധകരും അഭിപ്രായപ്പെട്ടു. എന്നാൽ, വൽവർദെ ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല.

2017 മെയ് മാസത്തിൽ ലൂയിസ് എൻറിക്കിന്റെ പിൻഗാമിയായാണ് വൽവെർദെ ക്യാംപ്‌നൗവിൽ ചുമതലയേൽക്കുന്നത്. 201-18, 18-19 സീസണുകളിൽ ടീമിന് സ്പാനിഷ് കിരീടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗിലെ തോൽവികൾ ആരാധകരെ ക്ഷുഭിതരാക്കി. 2018-ൽ എ.എസ് റോമയും ഈ വർഷം ലിവർപൂളും ഏറെക്കുറെ സമാനമായ രീതിയിലാണ് ബാർസയെ യൂറോപ്പിന്റെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയത്. ലയണൽ മെസ്സിയെ അമിതമായി ആശ്രയിക്കുന്ന വൽവെർദെ, റോമക്കെതിരായ രണ്ടാംപാദ തോൽവിയിൽ നിന്ന് പാഠം പഠിക്കാത്തതാണ് ഇത്തവണ തിരിച്ചടിയായതെന്ന് ആരാധകർ വിലയിരുത്തുന്നു.

ബാർസയുമായി വൽവെർദെയുടെ കരാർ ഒരു സീസൺ കൂടിയുണ്ട്. എന്നാൽ, കാലാവധി കഴിയാൻ അദ്ദേഹം കാത്തുനിൽക്കില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. 2008-ൽ കളിക്കാരുടെ പിന്തുണ നഷ്ടപ്പെട്ട വൽവെർദെ എസ്പാന്യോളിൽ നിന്ന് കാലാവധി പൂർത്തിയാകാൻ കാത്തുനിൽക്കാതെ രാജിവെച്ചിരുന്നു. അതേസമയം, ബാർസക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കുക എന്നത് വെല്ലുവിളിയായി ഏറ്റെടുത്ത് കോച്ച് ഒരു സീസൺ കൂടി നൗകാംപിൽ തുടരാനുള്ള സാധ്യതയുമുണ്ട്.

അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമി വരെ എത്തിച്ച എറിക് ടെൻ ഹാഗിനെയാണ് ബാർസ മാനേജ്‌മെന്റ് അടുത്ത മാനേജറായി പരിഗണിക്കുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്. ടെൻ ഹാഗിന്റെ ആക്രമണാത്മക ശൈലി ബാർസയുടെ പാരമ്പര്യത്തിന് യോജിച്ചതാണ്. ഇതിനൊപ്പം അയാക്‌സിലെ രണ്ടോ മൂന്നോ പ്രധാന താരങ്ങൾ അടുത്ത സീസണിൽ ബാർസലോണയിലുണ്ടാകുമെന്ന സൂചനയും ശക്തമാണ്. ബാർസ പോലെ വലിയൊരു ക്ലബ്ബിന്റെ ഓഫർ തള്ളിക്കളയാൻ ഹോളണ്ടിനു പുറത്ത് സീനിയർ ടീമിനെ പരിശീലിപ്പിച്ചിട്ടില്ലാത്ത ടെൻ ഹാഗ് സന്നദ്ധനായേക്കില്ല.

ടെൻ ഹാഗിനു പുറമെ മുൻ പി.എസ്.ജി കോച്ച് ലോറന്റ് ബ്ലാങ്ക്, റയൽ ബെറ്റിസിന്റെ പരിശീലകൻ ക്വിക് സെറ്റീൻ എന്നിവരും ബാർസയുടെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending