Connect with us

More

ഒടുക്കം ബാര്‍സ കലമുടച്ചു, നേട്ടം റയലിന്

Published

on

നുവോ കാമ്പ്: ബാര്‍സിലോണ സ്വന്തം മൈതാനത്ത് കൊമ്പന്മാരായിരുന്നു… പക്ഷേ അവസാനത്തില്‍ കരുത്തോടെ കളിച്ച റയല്‍ ഒപ്പമെത്തി. ലാലീഗയില്‍ മുന്നില്‍ കുതിക്കുകയായിരുന്ന കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡിനെ ബാര്‍സ അവസാനം വരെ പേടിപ്പിച്ചിരുന്നു-പക്ഷേ സെര്‍ജിയോ റാമോസിന്റെ മിന്നും ഹെഡ്ഡര്‍ അവസാന മിനുട്ടില്‍ വലയില്‍ പതിച്ചപ്പോള്‍ മെസിയും നെയ്മറും സുവാരസും തലയില്‍ കൈ വെച്ചു. പോയന്റ് ് ടേബിളില്‍ മുന്നില്‍ പറക്കുന്ന റയലിനെ വിറപ്പിക്കുന്നതില്‍ ലൂയിസ് എന്‍ട്രികയുടെ സൂപ്പര്‍ സംഘം വിജയിച്ചിരുന്നു. ഗോള്‍ രരഹിതമായ ഒന്നാം പകുതിക്ക് ശേഷം ഉറുഗ്വേക്കാരന്‍ ലൂയിസ് സുവാരസാണ് നിര്‍ണായക ഗോള്‍ സ്‌ക്കോര്‍ ചെയ്ത് ടീമിന് ലീഡ് സമ്മാനിച്ചത്. സ്‌റ്റേഡിയം നിറഞ്ഞ കാണികള്‍ക്ക് നടുവില്‍ നെയ്മറിന്റെ അതിസുന്ദരമായ ഫ്രീകിക്ക്… പെനാല്‍ട്ടി ബോക്‌സില്‍ ഒപ്പം ചാടിയ റയല്‍ ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് സുവാരസിന്റെ കനമുളള ഹെഡ്ഡര്‍…. സ്‌റ്റേഡിയം ഇളകി മറിഞ്ഞ ആ നിമിഷത്തിന് ശേഷം മൈതാനത്ത് ബാര്‍സ മാത്രമായിരുന്നു.

4549സുന്ദരമായൊരു സിറ്റര്‍ നെയ്മര്‍ പാഴാക്കി. ഗോള്‍ക്കീപ്പര്‍മാര്‍ മാത്രം മുന്നില്‍ നില്‍ക്കെ തകര്‍പ്പന്‍ വോളിയാണ് നെയ്മര്‍ പായിച്ചത്. പക്ഷേ ക്രോസ് ബാറിന് മുകളിലൂടെ പന്ത് പറന്നു. പിറകെ മെസിയും പാഴാക്കി കനകാവസരം. ഗോള്‍ക്കീപ്പര്‍ ജീസസിനെ കബളിപ്പിക്കാന്‍ പായിച്ച ഗ്രൗണ്ടര്‍ പുറത്തേക്കായിരുന്നു. മല്‍സരത്തില്‍ ബാര്‍സ വിജയമുറപ്പിച്ച നിമിഷത്തിലായിരുന്നു റാമോസിന്റെ ഹെഡ്ഡര്‍. കൃസ്റ്റിയാനോ മൂന്ന് സുവര്‍ണാവസരങ്ങള്‍ പാഴാക്കിയ ശേഷമായിരുന്നു റാമോസിന്റെ തല ഗോള്‍. പക്ഷേ അവസാന നിമിഷത്തില്‍ റയല്‍ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. പ്രത്യാക്രമണത്തില്‍ പീക്വയുടെ ഫ്രീ കിക്ക് ഗോള്‍ക്കീപ്പര്‍ ജിസസ് പറന്ന് കുത്തിയകറ്റി. പക്ഷേ ഒഴിഞ്ഞ പോസ്റ്റിലേക്കുളള ഹെഡ്ഡര്‍ രക്ഷപ്പെടുത്താന്‍ ഡിഫന്‍ഡര്‍ കാസിമറോയുടെ ഹെഡ്ഡര്‍ വേണ്ടി വന്നു. റയല്‍ കോച്ച് സിദാന് ആശ്വാസത്തിന്റെ നിമിഷമായിരുന്നു പിന്നെ. അതേ സമയം ലൂയിസ് എന്‍ട്രികെ പതിവ് പോലെ നിരാശനായി കണ്ടു.

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

Trending