Connect with us

More

യുവന്തസ്ത്താഴ്; പ്രതിരോധത്തില്‍ നിഷ്പ്രഭമായി എം.എസ്.എന്‍

Published

on

ബാര്‍സിലോണ: നെയ്മര്‍ എന്ന ബ്രസീലുകാരന്‍ തന്റെ സഹതാരം ഡാനി ആല്‍വസിന്റെ ചുമലില്‍ മുഖം പൂഴ്ത്തി വിതുമ്പിയതിലുണ്ട് ആ ആഘാതം. ആക്രമണ ഫുട്‌ബോളിന്റെ ശക്തമായ സൗന്ദര്യം ലോകത്തിന് മുന്നില്‍ പലവട്ടം തെളിയിച്ച ബാര്‍സിലോണ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ കണ്ടെത്താനുള്ള പോരാട്ടവേദിയില്‍ കാലിടറി വീണിരിക്കുന്നു. ലിയോ മെസിയും നെയ്മര്‍ ജൂനിയറും ലൂയിസ് സുവാരസുമെന്നാല്‍ അത് ലോകത്തിന്റെ ഗോള്‍ വേട്ടക്കാരാണ്. അതിവേഗതയുടെ ആശാന്മാരായും അസ്ത്ര തുല്യ ഗോളുകളുടെ വിലസക്കാരുമെല്ലാമായി കളിയെഴുത്ത് ലോകം വാഴ്ത്തിയ താരങ്ങളെ പ്രതിരോധത്തിന്റെ വരച്ചവരയില്‍ നിര്‍ത്തിയ യുവന്തസ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ സെമിബെര്‍ത്ത് സ്വന്തമാക്കി. ആദ്യപാദത്തില്‍ മൂന്ന് ഗോളിന്റെ ലീഡ് നേടിയ ഇറ്റലിക്കാര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ ഗോള്‍രഹിത സമനിലയില്‍ പൂട്ടിയാണ് കരുത്ത് തെളിയിച്ചത്.
മൂന്ന് ഗോളിന്റെ ആദ്യപാദ നഷ്ടം നികത്താന്‍ രണ്ടാം പാദത്തില്‍ ഏതെങ്കിലും ടീമിന് കഴിയുമെങ്കില്‍ അത് ബാര്‍സക്ക് മാത്രമാണെന്ന് ലോകം വിളിച്ചുപറഞ്ഞ രാത്രിയില്‍ എല്ലാ കണ്ണുകളും കാതുകളും ടെലിവിഷനും ഓണ്‍ലൈനുകളുമെല്ലാം നുവോ കാമ്പിലായിരുന്നു. ഇന്ത്യന്‍ സമയം അര്‍ധരാതിയില്‍ ഉറക്കമൊഴിഞ്ഞ് കളി ആസ്വദിച്ച ലക്ഷോപലക്ഷം ആരാധകരുള്‍പ്പെടെ എല്ലാവരും ആസ്വദിച്ചത് ഏത് വിധം മുന്‍നിരയെ പൂട്ടാമെന്ന പ്രതിരോധത്തിന്റെ ശക്തിയാണ്.
ഡിഫന്‍സീവ് ഫുട്‌ബോളിന്റെ വക്താക്കളായ യുവന്തസ് അതീവ ജാഗ്രതയിലാണ് കളിച്ചത്. മൂന്ന് ഗോള്‍ ലീഡ് ഭദ്രമായി നിലനിര്‍ത്താന്‍ നാല് ഡിഫന്‍ഡര്‍മാരും ഇറങ്ങി കളിച്ച രണ്ട് മധ്യനിരക്കാരുമുള്‍പ്പെടെ ആറ് പേര്‍. ഈ ആറ് പേരുടെ കാവല്‍കണ്ണുകളില്‍ നിന്ന് ഏത് വിധേനയെങ്കിലും പന്ത് നഷ്ടമായാല്‍ വിരിച്ച കൈകളുമായി ക്യാപ്റ്റന്‍ ജിയാന്‍ ലുക്കാ ബഫണ്‍ ഗോള്‍വലയത്തില്‍.
അല്‍ഭുതങ്ങളൊന്നും നുവോ കാമ്പില്‍ സംഭവിച്ചില്ല. സംഭവിക്കാന്‍ യുവന്തസ് പ്രതിരോധം അനുവദിച്ചില്ല എന്ന് പറയുന്നതാവും യാഥാര്‍ത്ഥ്യം. ആക്രമണം മാത്രമായിരുന്നു ബാര്‍സയുടെ മുദ്രാവാക്യം. കിക്കോഫ് മുതല്‍ ആന്ദ്രെ ഇനിയസ്റ്റയുടെ നേതൃത്വത്തില്‍ മെസിയും നെയ്മറും സുവാരസുമെല്ലാം ഓടിക്കയറുകയായിരുന്നു. ഇത് മനസ്സിലാക്കി തന്നെ യുവന്തസ് പ്രതിരോധം ജാഗ്രത പാലിച്ചു. എല്ലാവരും പെനാല്‍ട്ടി ബോക്‌സിന് പുറത്തായി മതില്‍കെട്ടി. കൊച്ചുപാസുകളുമായുള്ള ബാര്‍സ മുന്നേറ്റത്തിന്റെ മുനയൊടിക്കാന്‍ അപകടകാരികളെയെല്ലാം പ്രത്യേകം മാര്‍ക്ക് ചെയ്തു. ആര്‍ക്ക് മുന്നിലും തോല്‍ക്കാതെ നില്‍ക്കുന്ന കാവല്‍ക്കാരനാണ് ബഫണ്‍. ഇത് വരെ അദ്ദേഹത്തിന്റെ വലയില്‍ പന്ത് എത്തിക്കാന്‍ മെസിക്ക് പോലും കഴിഞ്ഞിട്ടില്ല. ഇന്നലെയും പലവട്ടം മെസി ബഫണിനെ പരീക്ഷിച്ചു. പക്ഷേ വിജയം ഗോള്‍ക്കീപ്പര്‍ക്കായിരുന്നു. പ്രി ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ ബാര്‍സയെ മുന്നില്‍ നിന്ന് നയിച്ച നെയ്മറാവട്ടെ പലവട്ടം അതിവേഗതയില്‍ ബോക്‌സില്‍ കയറി. പക്ഷേ സമര്‍ദ്ദത്തില്‍ പിഴച്ചു. സുവാരസിന് മോശം ദിവസമായിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending