Connect with us

Views

റഫറിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബയേണ്‍; വീഡിയോ റഫറി വേണമെന്ന് കോച്ച്

Published

on

റയല്‍ മാഡ്രിഡിനെതിരായ തങ്ങളുടെ തോല്‍വിയില്‍ റഫറി വിക്ടര്‍ കസായ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബയേണ്‍ മ്യൂണിക്ക്. കോച്ച് കാര്‍ലോ ആഞ്ചലോട്ടിയും വിംഗര്‍ ആര്‍യന്‍ റോബനുമാണ് കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. ബയേണ്‍ കളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനമെന്നും വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനം കൊണ്ടുവരണമെന്ന ആവശ്യത്തിന് ഈ മത്സരം ബലം പകരുമെന്നും ആഞ്ചലോട്ടി പറഞ്ഞു. മാഡ്രിഡില്‍ തങ്ങള്‍ കൊള്ളയടിക്കപ്പെട്ടു എന്നായിരുന്നു റോബന്റെ പ്രതികരണം.

ബയേണ്‍ 2-1 ന് മുന്നില്‍ നില്‍ക്കവെ അര്‍തുറോ വിദാല്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ബയേണിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രണ്ടാം ഗോളും വിവാദമായി. ഓഫ്‌സൈഡില്‍ നില്‍ക്കവെയാണ് റൊണാള്‍ഡോ ഗോള്‍ നേടിയത്. മൂന്നാം ഗോളിലും ഓഫ്‌സൈഡ് സംശയമുണ്ടായിരുന്നു. പെനാല്‍ട്ടി വഴങ്ങിയതടക്കം നിരവധി തവണ ഫൗളുകള്‍ ചെയ്തിട്ടും റയല്‍ മിഡ്ഫീല്‍ഡര്‍ കാസമിറോക്ക് റഫറി രണ്ടാം മഞ്ഞക്കാര്‍ഡ് കാണിക്കാത്തതും ശ്രദ്ധിക്കപ്പെട്ടു.

റഫറിയുടെ തീരുമാനങ്ങളില്‍ പിഴവുകള്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്ര ഗുരുതരമായവ ഉണ്ടാകാറില്ലെന്ന് ആന്‍ചലോട്ടി പറഞ്ഞു. ‘ഞങ്ങളുടെ കേളിക്കാരേക്കാള്‍ മോശമായിരുന്നു റഫറിയുടെ പ്രകടനം. ഞാന്‍ വി.എ.ആര്‍ സംവിധാനത്തിന് അനുകൂലമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഫുട്‌ബോളില്‍ യന്ത്രങ്ങള്‍ ഇടപെടുന്നതിനോട് വിയോജിപ്പുള്ളയാളാണ് ഞാന്‍. പക്ഷേ, ഈ മത്സരത്തോടെ എന്റെ കാഴ്ചപ്പാട് തന്നെ മാറി. ഇത്തരം പിഴവുകളുണ്ടാകുമ്പോള്‍ വീഡിയോയുടെ സഹായം തേടണം. ആ സംവിധാനം എത്രയും വേഗം നടപ്പിലാക്കണം…’ ആന്‍ചലോട്ടി പറഞ്ഞു.

മാഡ്രിഡില്‍ കൊള്ളയടിക്കപ്പെട്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടിയായാണ് റോബന്‍ തന്റെ നയം വ്യക്തമാക്കിയത്. ‘അതെ, നിസ്സംശയം. എന്റെ അഭിപ്രായത്തില്‍ ഇതൊരു നാണക്കേടാണ്. രണ്ട് ഉന്നത നിലവാരമുള്ള ടീമുകള്‍ പരസ്പരം ഏറ്റുമുട്ടുന്നത് കാണാനായിരുന്നു ആരാധകരുടെ താല്‍പര്യം. അത് ആസ്വാദ്യകരവും ആയിരുന്നു. എന്നാല്‍, റഫറിയുടെ നിര്‍ണായക തീരുമാനങ്ങള്‍ മത്സരത്തിന്റെ ഗതി നിര്‍ണയിച്ചു. റഫറിമാരെപ്പറ്റി ഞാന്‍ സംസാരിക്കുന്നില്ല. എങ്കിലും തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണ്. ഇവിടെ സംഭവിച്ചത് ഒരു തെറ്റല്ല… ഈ മത്സരം ഫുട്‌ബോള്‍ എന്ന കളിക്കുതന്നെ വലിയൊരു പരസ്യമായിരുന്നു. എന്നാല്‍, അത് ഒരാളുടെ വിസില്‍ കൊണ്ട് തീരുമാനിക്കപ്പെട്ടു…’ റോബന്‍ പറഞ്ഞു.

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending