Connect with us

More

പ്രളയാനന്തരം എലിപ്പനിയെ കരുതിയിരിക്കുക

Published

on

ശൈലന്‍
പ്രളയജലമിറങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് വീടുകളിലേക്ക് തിരിച്ചുചെല്ലുന്നവരും രക്ഷാപ്രവർത്തകരും ഏറ്റവും അധികം ഭയപ്പെടേണ്ടതായ രോഗബാധ എലിപ്പനി എന്നും വീൽസ് ഡിസീസ് എന്നും അറിയപ്പെടുന്ന ലെപ്റ്റോസ്പൈറോസിസിന്റേതാണ്.

എലി, പെരുച്ചാഴി, തുടങ്ങിയ കാർന്നുതിന്നുന്ന ജീവികളുടെ (rodents) മൂത്രത്തിലൂടെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എത്തുന്ന ലെപ്റ്റോസ്പൈറ അണുക്കൾ വെയിലില്ലാത്ത സാഹചര്യങ്ങളിൽ ലക്ഷക്കണക്കായിട്ടാണ് ദിനംപ്രതി പെറ്റുപെരുകി പടരുന്നത്.

അണുബാധയുള്ള ഈ വെള്ളത്തിൽ നേരിട്ട് സമ്പർക്കമുണ്ടാവുന്ന മാത്രയിൽ തന്നെ മനുഷ്യചർമ്മത്തിലെ തീരെചെറിയ വിള്ളലുകളിലൂടെയും പൊട്ടലുകളിലൂടെയും വരെ ലെപ്റ്റോസ്പൈറകൾക്ക് ശരീരത്തിൽ പ്രവേശിക്കാനും പ്രത്യുല്പാദനം തുടരാനുമാവുന്നു.. ശരീരത്തിനുള്ളിലെത്തി ഒരാഴ്ച കൊണ്ടൊക്കെത്തന്നെ incubation period പൂർത്തിയാക്കാനും ചികിൽസ എത്തിയില്ലെങ്കിൽ ഒരാഴ്ച കൊണ്ടുതന്നെ കരളിനെയും കിഡ്നിയെയും പൂർണമായും തകർത്ത് രോഗബാധിതനെ മരണത്തിലേക്ക് നയിക്കാനും കഴിയുന്നു എന്നതിനാലാണ് ലെപ്റ്റോസ്പൈറകൾ അത്യന്തം അപകടകാരികൾ ആവുന്നത്.

ഇത്രമേൽ അപകടകാരികളാണെങ്കിലും അതിജീവനശേഷി ഇവയ്ക്ക് വളരെ കുറവാണെന്നത് മനുഷ്യന് അനുകൂലഘടകമാണ്. വെയിൽ നേരിട്ട് പതിക്കുന്ന ജലത്തിലെ ലെപ്റ്റോസ്പൈറകൾ സ്വാഭാവികമായി നശിച്ച് പോവുകയാണ് പതിവ്. ക്ലോറിനേഷനെയും ഇവയ്ക്ക് അതിജീവിക്കാനാവില്ല.

വെയിൽ പൂർണ്ണമായും തെളിയാതെ നിൽക്കുന്നതും ഇത്രയധികം മേഖലകളിൽ ഒറ്റയടിയ്ക്ക് ഒരാഴ്ചക്കുള്ളിൽ ക്ലോറിനേഷൻ സാധ്യമല്ല എന്നതും ഈ ദിവസങ്ങളിൽ അപകടസാധ്യത വർധിപ്പിക്കുന്നു. വ്യക്തിഗതമായ പ്രതിരോധം ആണ് ഈ ഘട്ടത്തിൽ ഏറ്റവും അഭികാമ്യമായിട്ടുള്ളത്. ഡോക്സിസൈക്ലിൻ 200mg ടാബ്_ലെറ്റ് ആഴ്ചയിൽ ഒരിക്കൽ കഴിക്കുക എന്നതാണ് അനുശാസിക്കപ്പെട്ടിട്ടുള്ള പ്രതിരോധമാർഗം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ doxycycline tablet പൊതുവെ ലഭ്യമാണ്. മലിനജലവുമായി സമ്പർക്കം വരുന്ന ആളുകൾ ദയവായി ഇത് ഉപയീഗപ്പെടുത്തുക.

പനിയോ തലവേദനയോ പേശീവേദനയോ മഞ്ഞപ്പിത്തലക്ഷണങ്ങളോ കാണുകയാണെങ്കിൽ ലെപ്റ്റോസ്പൈറോസിസ് ബാധയാവാമെന്ന ജാഗ്രതയോടെ എത്രയും പെട്ടെന്ന് ചികിൽസ തേടുക.. ആദ്യഘട്ടലക്ഷണങ്ങളിൽ നിന്നുതന്നെ ചികിത്സ തേടിയാൽ ലെപ്റ്റോസ്പൈറയെ നിലംപരിശാക്കാമെന്നതും വൈകിപ്പോവുന്ന ഓരോ ദിനത്തിലും അവ ആധിപത്യം നേടുമെന്നുമാണ് എലിപ്പനിയെ കുറിച്ച് മനസിലാക്കേണ്ട ഏറ്റവും പ്രധാന കാര്യം.

മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ഈ അസുഖം പകരാറില്ല എന്ന ആശ്വാസത്താൽ ഈ പ്രതിസന്ധിയെയും നമുക്ക് കൃത്യമായ ബോധവൽകരണത്തിലൂടെ മറികടക്കാം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അജിത് കുമാർ കസ്റ്റഡി മരണം; 25 ലക്ഷം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് മദ്രാസ് ഹൈകോടതി

നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്

Published

on

തമിഴ്നാട്ടിലെ ശിവഗംഗയിൽ പൊലീസ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ട കെ അജിത് കുമാറിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപ നൽകണമെന്ന് മദ്രാസ് ഹൈക്കോടതി. നേരത്തെ 5 ലക്ഷം രൂപയായിരുന്നു സർക്കാർ കുടുംബത്തിന് നൽകിയത്. കേസിലെ സിബിഐ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ആവശ്യമെങ്കിൽ സാക്ഷിക്ക് പൊലീസ് സുരക്ഷ ഒരുക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

നേരത്തെ പൊലീസ് മർദനത്തെ തുടർന്നാണ് അജിത് കുമാർ കൊല്ലപ്പെട്ടതെന്ന് ജുഡീഷ്യൽ അന്വേഷണത്തിൽ വ്യക്തമായിരുന്നു. അജിത് കുമാറിന്റെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലവും സഹോദരന് സർക്കാർ ജോലിയും നൽകിയിരുന്നു.

Continue Reading

kerala

‘മടക്കം’; അനന്തപുരിയോട് വിട ചൊല്ലി വി.എസ്

Published

on

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അനന്തപുരിയോട് വിട ചൊല്ലി. ദര്‍ബാര്‍ ഹാളിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഉച്ചയ്ക്ക് ശേഷം 2.25 ഓടെയാണ് വിലാപയാത്രയ്ക്കായി മൃതദേഹം പ്രത്യേകം അലങ്കരിച്ച കെഎസ്ആര്‍ടിസി ബസിലേക്ക് മാറ്റിയത്.

ദര്‍ബാര്‍ ഹാളില്‍ രാവിലെ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലാപയാത്രയ്ക്കായി മൃതദേഹം ബസിലേക്ക് മാറ്റുന്നതുവരെ ഇരുന്നു. ദര്‍ബാര്‍ ഹാളില്‍ അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന പൊതുദര്‍ശനത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, രമേശ് ചെന്നിത്തല തുടങ്ങി വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

ദര്‍ബാര്‍ ഹാളില്‍ നിന്നും ദേശീയപാത വഴിയാണ് വി എസ് അച്യുതാനന്ദന്റെ വിലാപയാത്ര പോകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മറ്റ് മുതിര്‍ന്ന നേതാക്കളും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. തിരുവനന്തപുരത്ത് 27 പ്രധാന ഇടങ്ങളില്‍ വിഎസിന്റെ ഭൗതികദേഹം പൊതുജനങ്ങള്‍ക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊല്ലത്ത് ഏഴിടങ്ങളിലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമുണ്ട്.

പാളയം, പിഎംജി, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഉള്ളൂര്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചാവടിമുക്ക്, പാങ്ങപ്പാറ, കാര്യവട്ടം, കഴക്കൂട്ടം, വെട്ടുറോഡ്, കണിയാപുരം, പള്ളിപ്പുറം, മംഗലപുരം, ചെമ്പകമംഗലം, കോരാണി, മൂന്നുമുക്ക്, ആറ്റിങ്ങല്‍, കച്ചേരിനട, ആലംകോട്, കടുവയില്‍, കല്ലമ്പലം, നാവായിക്കുളം, 28-ാം മൈല്‍, കടമ്പാട്ടുകോണം എന്നിവിടങ്ങളിലാണ് തിരുവനന്തപുരത്ത് പൊതുദര്‍ശനത്തിന് അവസരമൊരുക്കിയിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ പാരിപ്പള്ളി, ചാത്തന്നൂര്‍, കൊട്ടിയം, ചിന്നക്കട ബസ് ബേ, കാവനാട്, ചവറ ബസ് സ്റ്റാന്‍ഡ്, കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

ആലപ്പുഴയില്‍ കെ പി എ സി ജങ്ഷന്‍, കായംകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, കരിയിലക്കുളങ്ങര, നങ്ങ്യാരകുളങ്ങര, ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, ഠാണാപ്പടി, കരുവാറ്റ, തോട്ടപ്പള്ളി, പുറക്കാട്, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ ക്രമീകരണമുണ്ട്.

 

 

Continue Reading

kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതിയ മുന്നറിയിപ്പ് പ്രകാരം ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറയിപ്പുള്ളത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.

അടുത്ത അഞ്ച് ദിവസവും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. ആഴ്ചയുടെ അവസാനം തീവ്രമഴയക്കുള്ള സാധ്യതയുമുണ്ട്. വെളളി,ശനി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ 22/07/2025 (ഇന്ന്) മുതല്‍ 26/07/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം 25/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ 26/07/2025: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (ഢലൃ്യ ഒലമ്്യ ഞമശിളമഹഹ) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട് 22/07/2025: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 23/07/2025:പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 24/07/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 25/07/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് 26/07/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
Continue Reading

Trending