Connect with us

More

ലാലീഗില്‍ ഗോള്‍ ക്ഷാമം ; സൂപ്പര്‍ താരങ്ങള്‍ കിതക്കുന്നു ക്രിസ്റ്റിയാനോക്കൊപ്പം സുവാരസും ഗ്രീസ്മാനും

Published

on

മാഡ്രിഡ് : സ്പാനിഷ് ലാലീഗയില്‍ ഗോള്‍വേട്ടക്കാര്‍ കിതക്കുന്നു. എതിര്‍ ഗോള്‍വല സ്ഥിരം ചലിപ്പിക്കുന്ന സൂപ്പര്‍ താരങ്ങളായ ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, മുന്‍ ലാലീഗ് ഗോള്‍ഡന്‍ ബൂട്ട് ജേതാവ് ലൂയിസ് സുവാരസ്. അത്‌ലറ്റികോ മാഡ്രിഡിന്റെ മിന്നും താരം ആന്റണിയോ ഗ്രീസ്മാന്‍ എന്നിവരാണ് ഗോളിനായി ലീഗില്‍ തപ്പി തടയുന്നത്.

ലോക ഫുട്‌ബോളര്‍ പട്ടം അഞ്ചാംവട്ടം സ്വന്തമാക്കിയ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റെണാള്‍ഡോ ഏഴു കളികളില്‍ നിന്നായി ഒരു ഗോള്‍ മാത്രമാണ് റയല്‍ മാഡ്രിഡിനായി നേടിയത്. കഴിഞ്ഞ ദിവസം ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകന്‍ ഗോള്‍ ക്ഷാമത്തെ കുറിച്ചു ചോദിച്ചപ്പോള്‍ ഷുഭിതനായ റൊണാള്‍ഡോ എന്റെ മികവിനെ പറ്റിയും കണക്കുകളെപ്പറ്റിയും നിങ്ങളോട് പറയാന്‍ ഞാനില്ല. നിങ്ങള്‍ക്ക് ഗൂഗിളില്‍ തിരഞ്ഞാല്‍ എല്ലാം മനസ്സിലാകും എന്നാണ് പറഞ്ഞത്. കഴിഞ്ഞവാരം ലാസ്പല്‍മാസിനെതിരെ ലീഗില്‍ റയല്‍ ജയിച്ചപ്പോള്‍ ഗോള്‍ നേടാനാവത്തതില്‍ നിരാശപൂണ്ട റൊണാള്‍ഡോ ആഘോഷ പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല.

2015-16 സീസണില്‍ മെസ്സിയേയും റൊണാള്‍ഡോയേയും പിന്നിലാക്കി ഗോള്‍ഡന്‍ ബൂട്ട് സ്വന്തം മാക്കിയ ബാര്‍സിലോണയുടെ ഉറുഗ്വെയ്ന്‍ താരം ലൂയിസ് സുവാരസാണ് ഗോള്‍ ക്ഷാമം നേരിടുന്ന മറ്റൊരു പ്രമുഖന്‍. സെവിയ്യക്കെതിരായ മത്സരത്തോടെ ലീഗില്‍ സുവാരസ് ഗോള്‍ നേടാത്ത അഞ്ചു മത്സരങ്ങള്‍ പൂര്‍ത്തിയായി. ലീഗില്‍ ഇതുവരെ മൂന്നു ഗോളാണ് സുവാരസിന്റെ സമ്പാദ്യം. 2015-16 സീസണില്‍ നാല്‍പ്പതും, 2016-17 സീസണില്‍ ഇരുപത്തിയെമ്പത് ഗോളുമായി തിളങ്ങിയ താരമാണ് സുവരാസ്.

അത്‌ലറ്റികോയുടെ ഗോള്‍ മെഷീനും കഴിഞ്ഞ സീസണില്‍ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തില്‍ മൂന്നാമനുമായ ഫ്രഞ്ച് താരം ആന്റണിയോ ഗ്രീസ്മാനും നടപ്പു സീസണില്‍ ഗോളിനായി ഗ്രൗണ്ടില്‍ നെട്ടോട്ടം ഓടുകയാണ്. ഒമ്പതികളിയില്‍ നിന്നായി വെറും രണ്ടു ഗോളാണ് ഗ്രീസ്മാന്‍ നേടിയത്. ഫോം നഷ്ടമായ ഗ്രീസ്മാനെ കഴിഞ്ഞ കളിയില്‍ പരിശീലകന്‍ സിമോണി സബ്‌സ്റ്റിറ്റിയൂട്ട്‌
ചെയതിരുന്നു. കഴിഞ്ഞ രണ്ടു സീസണുകളിലായി നാല്‍പ്പതിലധികം ലീഗ് ഗോളുകള്‍ ഗ്രീസ് നേടിയിട്ടുണ്ട്. വരും മത്സരങ്ങളില്‍ കൂടുതല്‍ ഗോളുമായി ത്രീമൂര്‍ത്തികള്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രമുഖര്‍ ഗോളിനായി വിഷമിക്കുമ്പോള്‍ ബാര്‍സിലോണയുടെ അര്‍ജന്റീനന്‍ താരം 12 ഗോളുമായി തേരോട്ടം തുടരുകയാണ്. വലന്‍സിയുടെ ഇറ്റലി താരം സിമോണി സാസയാണ് (ഒമ്പത് ഗോള്‍) സ്വര്‍ണ ബൂട്ടിനായുള്ള പോരാട്ടത്തില്‍ രണ്ടാമത്.

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending