Connect with us

Video Stories

താമരയില്‍ അലിയുന്ന ചെമ്പട സ്റ്റൈല്‍

Published

on

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന് രണ്ട് നാള്‍ ബാക്കി നില്‍ക്കെ സംസ്ഥാനത്ത് ഇടത് പാര്‍ട്ടികള്‍ ചിത്രത്തില്‍ നിന്നും പൂര്‍ണമായും മാഞ്ഞിരിക്കുന്നു. അവസാനഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ബംഗാളിലെ വോട്ടെടുപ്പ് ഏത് രീതിയില്‍ എന്നറിയാനായി ബിദ്‌രി സ്വദേശിയായ സമീര്‍ മഹാതോ എന്ന സി.പി.എം അനുഭാവിയെ സമീപിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ.
‘ഞങ്ങള്‍ (സി.പി.എം) ഒരു കാലത്ത് വളരെ ശക്തരായിരുന്നു ഇവിടെ. ആദ്യം ഞങ്ങള്‍ക്ക് നേരെ മാവോയിസ്റ്റ് ആക്രമണമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് അത് തൃണമൂല്‍കാരുടേതായി. ഇപ്പോള്‍ ഞങ്ങളുടെ വളരെയധികം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു കഴിഞ്ഞു. ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നു നില്‍ക്കുന്ന ജാര്‍ഗ്രാം ലോക്‌സഭാ മണ്ഡലത്തിലെ സാല്‍ വന മേഖലയിലാണ് സമീറിന്റെ ഗ്രാമം.
ബി.ജെ.പി ഇടത് തത്വശാസ്ത്രവുമായി ഒരു തരത്തിലും ഒത്തു പോകുന്നതല്ല. പക്ഷേ ബി.ജെ.പി ഇവിടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും, പൊലീസില്‍ നിന്നും ഞങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ഹിന്ദുത്വ പാര്‍ട്ടിയില്‍ ചേരുന്നത് ശരിയോ എന്ന ചോദ്യത്തിന് സമീറിന്റെ മറുപടി ഇങ്ങനെ. തൃണമൂല്‍ ബ്രത്തമ ഹുമാകി (തൃണമൂല്‍ വലിയ ഭീഷണിയാണ്) ബി.ജെ.പി സംഘെ കോന സമസ്യ നെയ് (ബി.ജെ.പിയില്‍ ചേരുന്നത് വലിയ പ്രശ്‌നമല്ല). പാര്‍ട്ടിയുള്ള കാലത്തോളം ഞാന്‍ അതില്‍ തുടരുമെന്ന് അദ്ദേഹം പറയുന്നു. പക്ഷേ പ്രവര്‍ത്തകരുടെ കാര്യം അങ്ങനെയല്ല. 34 വര്‍ഷം അധികാരത്തില്‍ ഇരുന്ന ശേഷം 2011ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചതോടെ പുറത്തായ ഇടത് പാര്‍ട്ടികള്‍ ബംഗാളില്‍ ഇപ്പോള്‍ ഏറെക്കുറെ മാഞ്ഞു പോയിരിക്കുന്നു. പ്രവര്‍ത്തകരും നേതാക്കളും ഒന്നിനു പുറകെ ഒന്നായി ബി.ജെ.പിയിലെത്തിക്കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഷ ഏറെക്കുറെ വഹിക്കുന്ന തൃണമൂലിലേക്ക് പക്ഷേ ഇടത് പ്രവര്‍ത്തകര്‍ മാറുന്നില്ലെന്നതാണ് വസ്തുത. പകരം അവര്‍ ചേക്കേറുന്നത് ഹിന്ദുത്വ പാര്‍ട്ടിയിലേക്കാണ്.
2011ല്‍ അധികാരം നഷ്ടമായെങ്കിലും 41 ശതമാനം വോട്ട് ഷെയറുമായി തൃണമൂലിനേക്കാളും വോട്ട് നേടിയത് ഇടത് പാര്‍ട്ടികളായിരുന്നു. പക്ഷേ 2016ലെ തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഇത് 24 ശതമാനമായി കുറഞ്ഞു. വലിയ അളവോളം വോട്ടു ചോര്‍ച്ച സംഭവിച്ചു. എങ്കിലും നാലില്‍ ഒരു ബംഗാളിയും ഇടത് പാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്തിരുന്നുവെന്നതാണ് സ്ഥിതി. ഇതിന് ശേഷമാണ് ഇടത് വോട്ടുകളില്‍ നിന്നും വലിയ തോതില്‍ ബി.ജെ.പിയിലേക്ക് വോട്ടു മറിഞ്ഞത്. പ്രവര്‍ത്തകര്‍ മാര്‍ക്‌സിന് പകരം മോദിയില്‍ അഭയം കണ്ടതോടെ 2017ലെ കോണ്ഡായി സൗത്ത് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഒമ്പത് ശതമാനത്തില്‍ നിന്നും 31ലേക്കും ഇടത് പാര്‍ട്ടികള്‍ 34 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്കുമായി മാറി.
മണ്ഡലം തൃണമൂല്‍ കൈയ്യടക്കിയെങ്കിലും ചെമ്പട താമര വിരിയിക്കാന്‍ വ്യഗ്രത കാണിക്കാന്‍ തുടങ്ങിയെന്നതിന്റെ ശക്തമായ തെളിവായിരുന്നു ഇത്. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തൃണമൂലിനെ തോല്‍പിക്കാന്‍ ഏത് മാര്‍ഗവും സ്വീകരിക്കുക എന്ന രീതിയിലേക്ക് ഇടത് പ്രവര്‍ത്തകര്‍ മാറി. ഇതിന്റെ ഫലമായി പല സി.പി.എം ഓഫീസുകളും ബി.ജെ.പി ഓഫീസുകളായി മാറി. പ്രവര്‍ത്തകര്‍ ഒന്നടങ്കം കാവിപുതച്ചു.
ബംഗാളില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനത്തു പോലും സി.പി.എം നേതൃത്വം നല്‍കുന്ന ഇടതിന് ഇനി സ്ഥാനമില്ലെന്ന രീതിയിലേക്കാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം കൊണ്ടെത്തിച്ചത്. ബി.ജെ.പിക്ക് അധികാരവും പണവുമുള്ളതിനാല്‍ തൃണമൂലിനെ ഭയക്കേണ്ട എന്നതാണ് പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് ഒഴുകാന്‍ കാരണമെന്ന് സി.പി.എം ജാര്‍ഗ്രാം ജില്ലാ കമ്മിറ്റി അംഗം പ്രദീപ് കുമാര്‍ സര്‍ക്കാര്‍ പറയുന്നു. തൃണമൂലിനെ ഏത് വിധേനയും തോല്‍പിക്കാന്‍ സി.പി.എം അണികള്‍ തയാറാണ് അതിനായി അവര്‍ ബി.ജെ.പിക്കൊപ്പം ചേരുന്നു. ഇതില്‍ തല്‍ക്കാലത്തേക്കെങ്കിലും അപകടം കാണുന്നില്ല അദ്ദേഹം പറഞ്ഞു. ഇവിടെ ഇപ്പോള്‍ ഇടതില്ല, ബി.ജെ.പിയേ ഉള്ളൂ മുന്‍ സി.പി.എം അംഗമായ സുരേന്ദ്ര നാഥ് ബര്‍മന്‍ പറയുന്നു.
പാര്‍ട്ടി എം.എല്‍.എയായ ഗഗന്‍ മുര്‍മു പോലും ബി.ജെ.പിയില്‍ എത്തിയില്ലേ അദ്ദേഹം ചോദിക്കുന്നു. തൃണമൂലിനെ നേരിടുക എന്ന തന്ത്രത്തിന് അപ്പുറം ഇടത് ഭരണത്തിലെ വികസന മുരടിപ്പും പാര്‍ട്ടിയില്‍ നിന്നും കൊഴിഞ്ഞു പോക്കിന് ഒരു കാരണമായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മമത അധികാരത്തിലെത്തിയ ശേഷം പലയിടത്തും റോഡുകളും പാലങ്ങളും സ്‌കൂളുകളും വന്നത് സ്ത്രീ വോട്ടര്‍മാരെ തൃണമൂലിലേക്ക് അടുപ്പിച്ചതായും ഇവര്‍ പറയുന്നു.
മുര്‍ഷിദാബാദ് പോലുള്ള മുസ്്‌ലിംകള്‍ കൂടുതലുള്ള മേഖലയില്‍ സി.പി.എമ്മില്‍ നിന്നും തൃണമൂലിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകുന്നത്. പക്ഷേ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേരുന്നു എന്നത് സ്ഥിരീകരിക്കാന്‍ സി.പി.എം സംസ്ഥാന നേതൃത്വം തയാറല്ല. പക്ഷേ കൊല്‍ക്കത്തയിലെ അലീമുദ്ദീന്‍ സ്ട്രീറ്റിലെ പാര്‍ട്ടി ഓഫീസിലേക്കും പുറത്തേക്കും ഒന്ന് എത്തി നോക്കിയാല്‍ യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തം. പൊതു തെരഞ്ഞെടുപ്പായിട്ടു പോലും സി.പി.എമ്മിന്റേയോ ഇടത് പാര്‍ട്ടികളുടേയോ കൊടികളോ തോരണങ്ങളോ അണികളേയോ എവിടേയും കാണാനില്ല. എല്ലായിടത്തും തൃണമൂല്‍ പതാകകളും അവിടവിടെയായി ബി.ജെ.പി ബാനറുകളും മാത്രം. പാര്‍ട്ടി ഓഫീസിലുള്ള പ്രവര്‍ത്തകര്‍ തന്നെ ടിവിയില്‍ സിനിമയും കണ്ടിരിക്കുന്നു. ഇനി എന്തെന്ന മട്ടില്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending