Connect with us

Culture

ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു; എം.പിമാരുടെ യോഗം രണ്ടുതവണ മാറ്റിവെച്ചു

Published

on

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിടുക്കപ്പെട്ട് പ്രഖ്യാപിച്ച കറന്‍സി നിരോധനത്തിന്റെ പേരില്‍ ബി.ജെ.പിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ബി.ജെ.പി എം.പി ശത്രുഘ്‌നന്‍ സിന്‍ഹ കേന്ദ്ര സര്‍ക്കാറിന്റൈ നടപടിയെ പരസ്യമായി വിമര്‍ശിച്ചതിനു പിന്നാലെ വിവിധ സംസ്ഥാന ഘടകങ്ങളടക്കം എതിര്‍ശബ്ദങ്ങളുമായി രംഗത്തുവരുന്നതായാണ് സൂചന. പാര്‍ട്ടി എം.പിമാരുടെ രണ്ട് യോഗങ്ങള്‍ മാറ്റിവെക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് ഈ സംശയം ബലപ്പെടുത്തുന്നു.

ഗൃഹപാഠം ചെയ്യാതെയാണ് നോട്ട് പിന്‍വലിക്കല്‍ പദ്ധതി നടപ്പാക്കിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് പിഴച്ചെന്നും സിന്‍ഹ കുറ്റപ്പെടുത്തി. ‘സര്‍ക്കില്‍ സ്‌ട്രൈക്കിനൊരുങ്ങുമ്പോള്‍, അതിനു ശേഷമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കണമായിരുന്നു. ഉദ്ദേശ്യം നല്ലതാണെങ്കിലും നമ്മുടെ ടീം ആവശ്യമായ മുന്നൊരുക്കം നടത്തിയില്ല.’ സിന്‍ഹ പറഞ്ഞു.

sinha

അതിനിടെ, ശക്തമായ ജനരോഷത്തിന്റെ സാഹചര്യത്തില്‍ സ്വന്തം എം.പിമാര്‍ യോഗം ചേരുന്നത് ബി.ജെ.പി കേന്ദ്ര നേതൃത്വം നീട്ടിവെച്ചിരിക്കുകയാണ്. ബുധനാഴ്ചയും വെള്ളിയാഴ്ചയും നടക്കേണ്ടിയിരുന്ന യോഗങ്ങളാണ് കാരണം വ്യക്തമാക്കാതെ മാറ്റിയത്. ബുധനാഴ്ച പാര്‍ലമെന്റ് സെഷന്‍ തുടങ്ങുന്നതിനു മുമ്പത്തെ യോഗത്തില്‍, നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച വിശദീകരണം ഉണ്ടാകുമെന്ന് എം.പിമാര്‍ക്ക് അറിയിപ്പ് ലഭിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം യോഗം മാറ്റിവെച്ച അറിയിപ്പാണ് ലഭിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് തീരുമാനിച്ച വെള്ളിയാഴ്ചത്തെ യോഗവും കാരണം വ്യക്തമാക്കാതെ മാറ്റിവെക്കുകയായിരുന്നു.

ജനരോഷത്തിനിടയാക്കിയ നരേന്ദ്ര മോദിയുടെ തീരുമാനത്തിനെതിരെ ബി.ജെ.പിക്കുള്ളില്‍ തന്നെ പുകയുന്ന അസ്വസ്ഥതകളെ അടിച്ചമര്‍ത്തുകയാണ് യോഗം നീട്ടിവെക്കലിലൂടെ ലക്ഷ്യമാക്കുന്നത് എന്നറിയുന്നു. ഗുജറാത്തിലെ പോര്‍ബന്തറില്‍ നിന്നുള്ള എം.പി വിത്തല്‍ റഡാഡിയ അടക്കം സര്‍ക്കാര്‍ നീക്കത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീരുമാനത്തില്‍ അതൃപ്തിയുള്ള സ്വന്തം എം.പിമാര്‍ക്ക് ഒന്നിച്ചിരിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പ്രസിഡണ്ട് അമിത് ഷാ ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending