Connect with us

Culture

കര്‍ണാടകയില്‍ അടിതെറ്റുമ്പോള്‍ പുതിയ തന്ത്രവുമായി അമിത് ഷാ

Published

on

ബെംഗളൂരു: അടുത്ത മാസം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയില്‍ പതിവ് തന്ത്രങ്ങള്‍ പിഴച്ചപ്പോള്‍ പുതിയ തന്ത്രവുമായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മാതൃഭാഷയോടുള്ള കന്നട ജനതയുടെ സ്‌നേഹം മുതലെടുത്ത് ഭാഷാവികാരം ഇളക്കിവിടാനാണ് അമിത് ഷായുടെ ശ്രമം. കന്നട കവികളുടേയും സാഹിത്യകാരന്‍മാരുടേയും സ്മാരകങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് അമിത് ഷാ സന്ദര്‍ശിച്ചത്. എക്കാലത്തേയും പ്രഗത്ഭനായ കന്നട സാഹിത്യകാരനായ ഡി.ആര്‍.ബിന്ദ്രയുടെ കവിത ഉദ്ധരിച്ചുകൊണ്ട് കഴിഞ്ഞ ദിവസം അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. കുമരവ്യാസയുടെ ജന്‍മസ്ഥലം, ഡി.ആര്‍. ബിന്ദ്രയുടെ വീട്, സ്വാതന്ത്ര സമര സേനാനികളായ സംഗൊള്ളി രായണ്ണ, കിട്ടൂര്‍ റാണി ചെന്നമ്മ എന്നിവിരുടെ സ്മാരകങ്ങള്‍ തുടങ്ങിയടത്തെല്ലാം കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ സന്ദര്‍ശനം നടത്തിയിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണാടകയില്‍ പ്രസംഗിച്ചപ്പോഴും കന്നട വികാരം ഇളക്കിവിടാന്‍ ശ്രമിച്ചിരുന്നു. കന്നടയില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയിരുന്നത്. കര്‍ണാടകയിലെ പ്രശസ്ത വ്യക്തികളുടെ പേരുദ്ധരിച്ച് കര്‍ണാടക രാജ്യത്തെ മഹത്തായ പാരമ്പര്യമുള്ള നാടാണെന്ന് പറഞ്ഞ മോദി ആദ്യാവസാനം കന്നട വികാരത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു ചെയ്തത്. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളോടും കന്നട വികാരം പ്രോത്സാഹിപ്പിക്കുന്ന പ്രചാരണ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ജഗദീഷ് ഷെട്ടാര്‍ കഴിഞ്ഞ ദിവസം കന്നട സാഹിത്യകാരനായിരുന്ന കുമരവ്യാസയുടെ മഹാഭാരതത്തിലെ ഏതാനും വരികള്‍ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഹിന്ദിവല്‍ക്കരണത്തിനെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ കോണ്‍ഗ്രസും സാംസ്‌കാരിക നായകരും ഭാഷയുടെ പേരില്‍ സംസ്ഥാനത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ബി.ജെ.പി ആരോപിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അതേ ഭാഷാവികാരം വോട്ടാക്കി മാറ്റാനുള്ള തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്.

ബി.ജെ.പിയുടെ നിലവാരമില്ലാത്ത രാഷ്ട്രീയതന്ത്രം കര്‍ണാടകയിലെ ജനങ്ങള്‍ തിരിച്ചറിയുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘അവരെ ആരും വിശ്വസിക്കില്ല. ജനങ്ങളെ വിഡ്ഢികളാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പക്ഷെ അവരുടെ തന്ത്രം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും’-സിദ്ധരാമയ്യ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending