Connect with us

More

യു.പി തദ്ദേശഭരണ തെരഞ്ഞെടുപ്പ്: ബി.ജെ.പി ക്ക് നേട്ടം

Published

on

ഉത്തര്‍ പ്രദേശില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരെഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിര്‍ണ്ണായക ജയം. മുനിസിപ്പല്‍ പോസ്റ്റിലേക്ക് തെരെഞ്ഞെടുപ്പ് നടന്ന പതിനാറു മണ്ഡലങ്ങളില്‍ പതിനാലിടത്തും ബി.ജെ.പി മേയര്‍സ്ഥാനമുറപ്പിച്ചു. വോട്ടെണ്ണുന്നതിന്റെ ആദ്യമണിക്കൂറുകളില്‍ ബി.എസ്.പി വലിയ ആറു മുന്‍സിപ്പല്‍ മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയെങ്കിലും രണ്ടിടത്തേ അവര്‍ക്ക് വിജയിക്കാനായുള്ളൂ.

അലിഗഢ്, മുറാദാബാദ്, ഗോരഖ്പൂര്‍ എന്നീ കോര്‍പ്പറേഷനുകളില്‍ ബിജെപിക്കാണ് ആധിപത്യം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപാടും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃപാടവവുമാണ് ഉത്തര്‍ പ്രദേശിലെ വന്‍വിജയത്തിനു പിന്നിലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി നൂറുശതമാനം വിജയം നേടുമെന്നും ആദിത്യനാഥ് അവകാശപ്പെട്ടു.

യോഗി അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യത്തെ വലിയ പരീക്ഷണമായിരുന്നു ഈ തെരഞ്ഞെടുപ്പ്. 652 ലേറെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് മൂന്നു എഘട്ടങ്ങളിലായാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. 52.4 ശതമാനം പേരാണ് സമ്മതിദായകവകാശം വിനിയോഗിച്ചത്. മുന്‍വര്‍ഷത്തേക്കാളും ആറു ശതമാനം കൂടുതലവാണിത്. 3.36 കോടി പേരാണ് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നത്. 32,269 പോളിങ് ബൂത്തുകളിലായാണ് തെരെഞ്ഞെടുപ്പ്.

അയോദ്ധ്യയില്‍ വെച്ചാണ് യോഗി ആദിത്യനാഥ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ബി.ജെ.പി യുടെ വിജയം ചിരിത്രപരമായ വികസനങ്ങള്‍ കൊണ്ടു വരുമെന്നാണ് യോഗി അയോദ്ധ്യയില്‍ പ്രഖ്യാപിച്ചിരുന്നത്.
രാജ്യത്ത് വികസന നയങ്ങള്‍ വീണ്ടും വിജയിച്ചിരിക്കുന്നു എന്നായിരുന്നു ഫലം പുറത്തു വന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തത്. യു.പി യിലെ വോട്ടര്‍മാര്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ട്വീറ്റില്‍ നന്ദി അറിയിച്ചു. . ഈ വിജയം ബി.ജെ.പിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിനെയും രാഹുല്‍ ഗാന്ധിയെ പേരെടുത്തും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധിക്ക് അമേഠിയിലെ സ്വന്തം സീറ്റു പോലും സംരക്ഷിക്കാനായില്ലെന്ന് മോദി പരിഹസിച്ചു. രാഹുല്‍ രാഷ്ട്രീയത്തില്‍ ഇനി തുടരണമോ എന്ന കാര്യവും ആലോചിക്കേണ്ടതാണെന്നായിരുന്നു പ്രധാനമമന്ത്രിയുടെ പരിഹാസം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ഒന്നര കോടി അപഹരിച്ച് മലയാളി ഒളിവിൽ; കുടുംബവും നാട്ടിലേയ്ക്ക് മുങ്ങിയതായി പരാതി

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്

Published

on

അബുദാബി: ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് വൻ തുക തിരിമറി നടത്തി കണ്ണൂർ സ്വദേശിയായ യുവാവ് മുങ്ങിയതായി പരാതി. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് ക്യാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയ പുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിർഹം) അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബുദാബി പൊലീസിൽ പരാതി നൽകിയത്.

ഈ മാസം 25ന് തിങ്കളാഴ്ച ഉച്ചയ്ക്ക് ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ അന്വേഷണംമാരംഭിച്ചത്. മൊബൈലിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ക്യാഷ് ഓഫിസിൽ നിന്ന് 6 ലക്ഷം ദിർഹം കുറവുള്ളതായി കണ്ടെത്തി.

ക്യാഷ് ഓഫിസിൽ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിൻ്റെ പാസ്പോർട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയിൽ യുഎഇയിൽ നിന്ന് പുറത്ത് പോകാൻ സാധിക്കില്ലെന്ന് ലുലു അധികൃതർ പറഞ്ഞു.

നിയാസ് കഴിഞ്ഞ 15 വർഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്തിരുന്നത്. എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയിൽ ഒപ്പം താമസിച്ചിരുന്നു. നിയാസിൻ്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

‘ഇ.ഡി അന്വേഷണം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രം, കരുവന്നൂരിന്റെ കാര്യം എന്തായി’: വി.ഡി. സതീശൻ

അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

തിരുവനന്തപുരം∙ മാസപ്പടിയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം പ്രഖ്യാപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തങ്ങൾ തമ്മിൽ പോരിലാണെന്ന് കാണിക്കാനുള്ള ബിജെപി, സിപിഎം ശ്രമം മാത്രമാണ് ഈ കേസെന്ന് സതീശൻ പരിഹസിച്ചു. അതേസമയം, ഇ.ഡി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തനിക്ക് അമിതാവേശമില്ലെന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ വ്യക്തമാക്കി.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലും സ്വർണക്കടത്തിലും ലൈഫ് മിഷൻ ആരോപണങ്ങളിലും ഇ.ഡി നടത്തുന്ന അന്വേഷണത്തിന്റെ കാര്യം എന്തായെന്ന് സതീശൻ ചോദിച്ചു. കേരളത്തിലെത്തുമ്പോൾ മാത്രം ഇ.ഡിയുടെ സമീപനം വ്യത്യസ്തമാണ്. അരവിന്ദ് കേജ്‍രിവാളിനോടും ചിദംബരത്തോടുമുള്ള സമീപനമല്ല ഇ.ഡിക്ക് പിണറായി വിജയനോട് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Continue Reading

india

യുഎപിഎ കേസുകള്‍ കൂടുതലും കേരളത്തില്‍

യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം

Published

on

യു.എ.പി.എ നിയമപ്രകാരം കേസുകളെടുക്കുന്ന സംസ്ഥാനങ്ങളില്‍ മുന്നില്‍ കേരളം. 2018, 2019 വര്‍ഷങ്ങളില്‍ മാത്രം 70 കേസുകളാണ് കേരളത്തില്‍ ചുമത്തിയത്. യു.എ.പി.എ ചുമത്തുന്ന കേസുകളുടെ കാര്യത്തില്‍ രാജ്യത്ത് ഏഴാം സ്ഥാനത്താണ് കേരളം.

സി.എ.എക്കെതിരായ ഇടതുസര്‍ക്കാരിന്റെ വാഗ്ദാനങ്ങളെല്ലാം വെറും പൊള്ളാണെന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്. സാമ്പത്തിക സംവരണം പോലെ അതിവേഗത്തിലാണ് കേരളം ഇത്തരം നിയമങ്ങള്‍ നടപ്പാക്കുന്നത്. 2014ല്‍ വെറും 30 കേസുകളാണ് കേരളത്തില്‍ ചുമത്തിയിരുന്നത്. എന്നാല്‍ 2016-21 കാലയളവില്‍ മാത്രം 145 കേസുകള്‍ ചുമത്തി. ലഘുലേഖ കൈവശം വെച്ചതിനാണ് അലനെയും താഹയെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

Continue Reading

Trending