Connect with us

Video Stories

പന്നി പ്രസവം, കണക്കുകള്‍ പറയുന്ന കാര്യങ്ങള്‍

Published

on

ഒരിക്കൽ ന്യൂയോർക്കിലെ ഒരു ട്രെയിനിൽ വച്ച് അറിയാതെ അടുത്തു നിന്നൊരാളുടെ കാലിൽ ചവിട്ടി. ക്ഷമ ചോദിക്കാൻ മുതിരുന്നതിനു മുൻപെ അയാൾ തെറി തുടങ്ങി. തെറിയെന്നു വെച്ചാൽ നല്ല എമണ്ടൻ തെറി. പാവത്തിനെ കുറ്റം പറയാൻ പറ്റില്ല. 110 കിലോ കയറിയപ്പൊ റോഡ് റോളറിൻറെ അടിയിൽ പെട്ട പോലായിട്ടുണ്ടാവണം. തെറി ഇങ്ങനെ അനർഗ്ഗള നിർഗ്ഗളം പ്രവഹിക്കുകയാണ്. അപ്പനും അമ്മയ്‌‌ക്കും കൂടാതെ മൊത്തം ഇന്ത്യക്കാർക്കിട്ടും കിട്ടുന്നുണ്ട്. നല്ല ഒന്നാന്തരം വംശീയ അധിഷേപം. പൊട്ടൊറ്റൊ സ്കിൻ, മസാല മണം എന്നൊക്കെ നിരുപദ്രവകരമായ തെറികൾ അവസാനം ഇന്ത്യൻ ജനസംഖ്യയിൽ എത്തി. അന്ന് ആ മഹാനുഭാവൻ ഉപയോഗിച്ചു കേട്ട വാക്കാണ് “പന്നി പെറുന്ന” പോലെ പ്രസവിക്കുന്നവൻറെ മോനെ എന്നത്.

രണ്ട് ഡോക്ടറേറ്റൊക്കെ ഉള്ള ഒരാൾ മലപ്പുറത്തെ സ്ത്രീകളെ കുറിച്ച് ഇതേ വാചകം ഈ കഴിഞ്ഞ ദിവസം പറഞ്ഞത് കേട്ടപ്പോൾ ദെജാവു അടിച്ചു പോയി. ആ പ്രയോഗം ചെന്ന് കൊണ്ടവരുടെ വികാരം കൄത്യമായി എനിക്ക് മനസ്സിലാകും. ഞാനും ഇര ആയതാണല്ലൊ.

ഭാഗ്യത്തിന് ഗോപാലകൄഷ്ണനുള്ള ഉത്തരം ഒരു ചെറിയ ഗൂഗിൾ സേർച്ച് അകലെയുണ്ട്. മലപ്പുറത്തെ ഫെർട്ടിലിറ്റി റേറ്റ് എന്താണ്. റീപ്ലേസ്മെൻറ് റേറ്റ് എത്രയാണ്. ജനസംഖ്യാ വർദ്ധന തോത് എത്രയാണ് എന്നീ മൂന്നു കാര്യങ്ങൾ കണ്ട് പിടിച്ചാൽ ഗോപാലകൄഷ്ണനുള്ള ഉത്തരമായി. ഇനി സേർച്ച് ചെയ്ത് കണ്ട് പിടിക്കാൻ ബുദ്ധിമുട്ടണമെന്നുമില്ല. തുടർന്ന് വായിക്കുക.

ഒരു സ്ത്രീക്ക് എത്ര കുട്ടികൾ എന്ന കണക്കാണ് ഫെർട്ടിലിറ്റി റേറ്റ്. റീപ്ലേസ്മെൻറ് റേറ്റ് അൽപം കൂടെ ഗഹനമാണ്. ഒരു ഭാര്യയും ഭർത്താവും അടങ്ങുന്ന കുടുംബത്തിനു രണ്ട് കുട്ടികൾ ഉണ്ടായി എന്ന് വെയ്‌‌ക്കുക. മാതാപിതാക്കൾ മരിക്കുമ്പോൾ അവരെ അവരുടെ മക്കൾ വെച്ച് റീപ്ലേസ് ചെയ്യും. റീപ്ലേസ്മെൻറ് റേറ്റ് 2 ആണെങ്കിൽ ജനസംഘ്യാ വർദ്ധനവുണ്ടാകില്ല. 2 പേർ മരിക്കുമ്പോൾ, 2 പേരെ വെച്ച് റീപ്ലേസ് ചെയ്യുന്നു എന്നർത്ഥം. പക്ഷെ വിവാഹിതരാകുന്ന എല്ലാവർക്കും കുട്ടികളുണ്ടാകുന്നില്ല. പല കുട്ടികളും ശൈശവത്തിൽ മരിച്ചു പോകുകയും ചെയ്യും. അതിനാൽ ഫെർട്ടിലിറ്റി റേറ്റ് 2 എന്നതിൽ അൽപം കൂടിയിരിക്കും. അത് 2.08 ആക്കി നിർത്തിയാൽ ജനസംഖ്യാ വർദ്ധന കണ്ട്രോൾ ചെയ്യാമെന്നാണ് സാമൂഹ്യ ശാസ്ത്രജ്ഞൻമ്മാരുടെ ഒരു അനുമാനം.

മലപ്പുറത്തിൻറെ ഫെർട്ടിലിറ്റി റേറ്റ് നിലവിലെ സെൻസ്സസ് പ്രകാരം 2.4 ആണ്. അതായത് പ്രത്യുൽപ്പന്നമതിയായ സ്‌‌ത്രീക്ക് ഏകദേശം രണ്ടര കുട്ടികൾ എന്നാണ് കണക്ക്. ഗോപാലകൄഷ്ണൻറെ വാദം ശരിയാകണമെങ്കിൽ ചുരുങ്ങിയത് 4.5 എങ്കിലും ഫെർട്ടിലിറ്റി റേറ്റ് വേണം. അതായത് ഒരോ തലമുറയും മുൻപത്തെ തലമുറയുടെ ഇരട്ടി ആകുമെന്നർത്ഥം. ഒരോ സെൻസ്സസ്സ് പ്രകാരം ഈ തോത് കുറയുന്നു എന്നാണ് കണക്കുകൾ കാണിക്കുന്നത്. 1974 മുതൽ 1980 വരെയുള്ള കാലഘട്ടത്തിലെ കണക്കു പ്രകാരം 4.3 ആയിരുന്ന റേറ്റ് 2005 ലെ കണക്ക് പ്രകാരം 2.4 ആയി കുറഞ്ഞു. പതിനൊന്ന് കൊല്ലത്തിനു ശേഷം ഇത് ഇനിയും കുറഞ്ഞിരിക്കാനാണ് സാദ്ധ്യത. ഗോപാലകൄഷ്ണന് താരാത്മ്യം ചെയ്യാൻ ഇൻഡ്യയിലെ മറ്റ് സംസ്ഥാനങ്ങളുടെ ഫെർട്ടിലിറ്റി റേറ്റ് താഴെ കമൻറ് ചെയ്തിട്ടുണ്ട്. (പെട്ടെന്ന് കണ്ട ഒരു സംസ്ഥാനത്തിൻറെ കണക്ക് പറയാം, ഗുജറാത്. 2.31 ആണ് 2013 ലെ കണക്ക്)

ജനസംഖ്യാ വർദ്ധനത്തിൻറെ തോതെടുക്കുക. ഇൻഡ്യയിലെ ജനസംഖ്യാ വർദ്ധനവിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയ ഒരു ഡിസ്‌‌ട്രിക്ടാണ് മലപ്പുറം. 1981-1991 ൽ വളർച്ചാ സൂചികയിൽ 28.87% രേഖപ്പെടുത്തിയ സ്ഥലം 11.65% കുറഞ്ഞ് 2001 ൽ 17.22% ൽ നിൽക്കുന്നു. അതായത് ഗോപാലകൄഷ്ണൻറെ വാദങ്ങൾ അംഗീകരിക്കണമെങ്കിൽ ഓരോ സെൻസ്സസ്സ് കഴിയുമ്പഴും ഈ ശതമാനം ഉയർന്നു ഉയർന്നു വരണം.

ഇത്രയൊക്കെ മേൻമ മലപ്പുറത്തിന് അവകാശപ്പെടാമെങ്കിലും ഇനിയും ബഹു ദൂരം പോകാനുണ്ട്. കേരളത്തിലെ ഫെർട്ടിലിറ്റി റേറ്റ് 1.7 ആണ്. ഇൻഡ്യയുടെ 2013 ലെ നാഷണൽ ആവറേജിനെക്കാളും (2.34) ഒരൽപം മുകളിലാണ് ഇപ്പഴും മലപ്പുറം. (തത്കാലം 2005 ലെ കണക്ക് തന്നെ ഞാനിവടെ ഉപയോഗിക്കുന്നു. 2013 ലെ ഇൻഡ്യൻ ആവറേജിനോട് 2005 ലെ മലപ്പുറത്തിൻറെ ആവറേജ് കംപയർ ചെയ്യുന്നതിലെ പിശക് തത്കാലം വിസ്മരിക്കുക). എന്നാലും ഗോപാലകൄഷ്ണൻ ആരോപിക്കുന്ന പോലൊരു വളർച്ചാനിരക്കിൻറെ ഏഴയലത്ത് മലപ്പുറം ഇല്ല എന്ന് അസന്ദിഗ്ദ്ധമായി പറയാൻ കഴിയും.

കേരളം ആരോഗ്യ മേഖലയിൽ കൈവരിച്ച അത്ഭുതപൂർവ്വമായി വളർച്ചയാണ് മലപ്പുറത്തിൻറെ നേട്ടങ്ങൾക്ക് കാരണം. ഇതിലെ വിരോധാഭാസം, ഈ നേട്ടങ്ങളുടെ ഒരു പങ്ക് അവകാശപ്പെടാവുന്ന ഒരു വ്യക്തിയാണ് ഗോപാലകൄഷ്ണൻ. (പുള്ളി ആരോഗ്യ മേഖലയിൽ ജോലി ചെയ്തിരുന്ന ഒരു ഫാർമസ്സിസ്‌‌റ്റ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.). പുള്ളിയുടെ പ്രസ്താവന മലർന്നു കിടന്ന് തുപ്പുന്ന പരിപാടിയായി പോയി. ഇനി ഇത്തരം പ്രസ്താവനകൾ വിശ്വസിക്കുന്നതിന് മുൻപ് ഗഹനമായി പഠനം ഒന്നും നടത്തണ്ട. ഒരൽപം കോമണ് സെൻസ് ഉപയോഗിക്കുക. സ്വന്തം സുഹൄദ് വലയത്തിൽ ഒന്ന് തിരഞ്ഞ് നോക്കുക. പത്തു മക്കളുള്ള, നാലു ഭാര്യമാരുള്ള എത്ര മലപ്പുറം മുസ്ലീമുകളെ നേരിട്ടറിയാം ?. വലിയ സ്‌‌റ്റാറ്റിസ്‌‌റ്റിക്സിൻറെ പിൻബലമൊന്നുമില്ലാതെ പേഴ്സണൽ അനക്ഡോട്ടൽ എവിഡൻസ്സുകളിൽ നിന്ന് കണ്ട് പിടിക്കാവുന്നതേ ഉള്ളു. എന്നിട്ടും നിങ്ങൾക്ക് വിശ്വാസം വരുന്നില്ലെങ്കിൽ എൻറെ കൂടെ വാ. ന്യൂയോർക്കിലെ തിരക്കുള്ള ട്രെയിനിൽ ആരുടെയെങ്കിലും കാലിൽ ഒന്ന് ചവിട്ടി നോക്കിയാൽ മതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending