Connect with us

More

2022 ഫിഫ ലോകകപ്പ്: ഖത്തറിന്റെ ഒരുക്കങ്ങള്‍ വിസ്മയകരമെന്ന് ബ്രസീലിയന്‍ താരം കാഫു

Published

on

ആര്‍ റിന്‍സ്

ദോഹ: 2022ലെ ഫിഫ ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് വിഖ്യാത ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം കാഫു. ലോകകപ്പിന് ഖത്തര്‍ ആതിഥ്യം വഹിക്കുന്നത് പ്രശംസനീയമാണ്. 2022 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടപ്പാക്കിവരുന്ന മെഗാ പദ്ധതികളിലൂടെ മനോഹരമായ പരിവര്‍ത്തനമാണുണ്ടാകുന്നതെന്നും അതിനു സാക്ഷിയാകുന്നത് വിസ്മയകരമായ അനുഭവമാണെന്നും കാഫു പറഞ്ഞു. ഫുട്‌ബോള്‍ കളിക്കാര്‍ക്കും ആസ്വാദകര്‍ക്കും മികച്ച അനുഭവമായിരിക്കും ഖത്തര്‍ ലോകകപ്പെന്നതില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും കാഫു പറഞ്ഞു.

2022 ഖത്തര്‍ ലോകകപ്പ് സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ ജനറേഷന്‍ അമൈസിങ് പരിപാടിയെയും അദ്ദേഹം അഭിനന്ദിച്ചു. പരിഗണനകള്‍ ലഭിക്കാത്ത, കഷ്ടത അനുഭവിക്കുന്ന സമൂഹത്തില്‍നിന്നുള്ള കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കുന്നതില്‍ ജനറേഷന്‍ അമൈസിങ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് രണ്ടുതവണ ഫിഫ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്ന കാഫു ചൂണ്ടിക്കാട്ടി. 2002ല്‍ ബ്രസീല്‍ ഫിഫ ലോകകപ്പ് നേടുമ്പോള്‍ കാഫുവായിരുന്നു ക്യാപ്റ്റന്‍. ദോഹയില്‍ സുപ്രീംകമ്മിറ്റിയുടെ ലെഗസി പവലിയന്‍ സന്ദര്‍ശിച്ചശേഷമാണ് കാഫു ഇക്കാര്യം പറഞ്ഞത്. അരികുവല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍നിന്നുള്ള യുവജനങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്ഥാപിച്ച തന്റെ കാഫു ഫൗണ്ടേഷനും ജനറേഷന്‍ അമൈസിങും തമ്മിലുള്ള സാമ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

കാഫുവിന്റെ ജന്‍മനാടായ സാവോപോളോയിലെ ജാര്‍ദിം ഐറീനിലാണ് കാഫു ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഒരേ കാഴ്ചപ്പാടും ലക്ഷ്യവും ദൗത്യവുമാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗണ്ടേഷനും പങ്കുവയ്ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സാമൂഹ്യ ഉള്‍ച്ചേരല്‍ കൈവരിക്കുന്നതില്‍ കായിക മേഖല പൊതുവിലും ഫുട്‌ബോള്‍ പ്രത്യേകിച്ചും വലിയ പങ്കുവഹിക്കുന്നുണ്ട്. സവിശേഷമായ പദ്ധതികളിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ജനറേഷന്‍ അമൈസിങും കാഫു ഫൗ്‌ണ്ടേഷനും പ്രവര്‍ത്തിക്കുന്നത്. കുട്ടികളില്‍ സാമൂഹികവും സാമ്പത്തികവുമായ അസമത്വം കുറയ്ക്കുന്നതിനും ചെറുപ്പക്കാര്‍ക്ക് ഫുട്‌ബോള്‍ വഴി കൂടുതല്‍ മെച്ചപ്പെട്ട ജീവിതസൗകര്യങ്ങള്‍ ലഭ്യമാക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും കാഫു പറയുന്നു. 2014ലെ ഫിഫ ലോകകപ്പിന്റെ സമയത്താണ് ജനറേഷന്‍ അമൈസിങ് ആദ്യമായി കാഫുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത്. ഏഷ്യയില്‍നിന്നുള്ള ജനറേഷന്‍ അമൈസിങിന്റെ അംബാസഡര്‍മാര്‍ കാഫുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2016ല്‍ ബ്രസീലിലെ റിയോ ഡി ജനീറോ ഒളിമ്പിക്‌സ് നടന്ന സമയത്ത് കാഫു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ ബൂത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

ബ്രസീലിനായി ഏറ്റവുമധികം രാജ്യാന്തര മത്സരം കളിച്ചിട്ടുള്ള താരമാണ് കാഫു. 142 മത്സരങ്ങളിലാണ് അദ്ദേഹം ബ്രസീലിനായി രാജ്യാന്തര ജഴസിയണിഞ്ഞത്. സുപ്രീംകമ്മിറ്റിയുടെ ഫ്‌ളാഗ്ഷിപ്പ് പദ്ധതിയായ ജനറനേഷന്‍ അമൈസിങ് അഞ്ചുരാജ്യങ്ങളിലായി 30000പേര്‍ക്ക് പ്രയോജനം നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഫുട്‌ബോളിന്റെ ശക്തി ഉപയോഗിച്ച് സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്തുകയെന്നതാണ് ജനറേഷന്‍ അമൈസിങിലൂടെ ലക്ഷ്യമിടുന്നത്. സമൂഹത്തിന്റെ വിവിധ തലങ്ങള്‍ കേന്ദ്രീകരിച്ചാണ് ജനറേഷന്‍ അമൈസിങിന്റെ പ്രവര്‍ത്തനങ്ങള്‍. വിദ്യാര്‍ഥികളിലെ ഫുട്‌ബോളിനുള്ള കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം തന്നെ തൊഴിലാളികളുടെ സ്വഭാവശൈലി രൂപപ്പെടുത്തുന്നതിലും പദ്ധതി വലിയ പങ്ക് വഹിക്കുന്നുണ്ട്. അല്‍ഖോര്‍, ലേബര്‍ സിറ്റി എന്നിവിടങ്ങളില്‍ ജനറേഷന്‍ അമേസിങിന്റെ ആഭിമുഖ്യത്തില്‍ പരിശീലനപരിപാടികള്‍ നേരത്തെ നടപ്പാക്കിയിരുന്നു.

kerala

ജെസ്‌ന കേസ്: തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷിക്കാമെന്ന് സിബിഐ

പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി

Published

on

തിരുവനന്തപുരം: 5 വര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന മറിയ കേസ് തുടരന്വേഷിക്കണമെങ്കില്‍ പുതിയ തെളിവുകള്‍ ഹാജരാക്കണമെന്ന് സിബിഐ അറിയിച്ചു. പുതിയ തെളിവുകളുണ്ടെന്നും 6 മാസം കൂടി സിബിഐ കേസ് തുടരന്വേഷിക്കണമെന്നും ജെസ്‌നയുടെ പിതാവ് നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

ജെസ്‌നയെ കണ്ടത്താനാവത്തതും മരിച്ചോ എന്നതിനുളള തെളിവുകള്‍ ലഭിക്കാത്തതുമാണ് കേസ് അവസാനിപ്പിക്കാന്‍ കാരണമെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. ജെസ്‌നയെ കാണാതാവുന്നതിനു ദിവസങ്ങള്‍ക്ക് മുന്‍പ് രക്തസ്രവം ഉണ്ടായന്നും അതിന്റെ കാരണം സിബിഐ പരിശോധിച്ചില്ലന്നും പിതാവ് ഹര്‍ജിയില്‍ ആരോപിക്കുന്നു. മകളുടെ തിരോധാനത്തില്‍ ഒരാളെ സംശയമുണ്ടെന്നും ആദ്ദേഹം വ്യക്തമാക്കി. കേസ് മെയ് 3ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

ആലുവയില്‍ തെരുവുനായ ആക്രമണം; കടിയേറ്റ വ്യക്തി പേവിഷബാധയെ തുടര്‍ന്ന് മരണപ്പെട്ടു

വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല

Published

on

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം രണ്ടാഴ്ച മുമ്പ് തെരുവ് നായയുടെ കടിയേറ്റ ആള്‍ ചികിത്സയിലിരിക്കെ മരിച്ചു. പത്രോസ് പോളച്ചന്‍(57) ആണ് ഇന്ന് പുലര്‍ച്ചെ എറണാകുളം ഗവണ്‍മെന്റ് ആശുപത്രുയില്‍ വെച്ച് പേവിശബാധയേറ്റ് മരണപ്പെട്ടത്.

ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പോളച്ചന്‍ ഡോക്ട്‌റെ കാണാന്‍ വരുന്ന വഴിയില്‍ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. വിഷബാധ ഏല്‍ക്കുന്നവര്‍ക്ക് നല്‍കുന്ന വാക്‌സിന്‍ എടുത്തിരുന്നെങ്കിലും ഫലം കണ്ടില്ല. രണ്ടു ദിവസം മുമ്പാണ് പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷമായത്.

 

 

Continue Reading

kerala

സോഷ്യലിസ്റ്റ് പാര്‍ട്ടി പിന്തുണ യു.ഡി.എഫിന്

Published

on

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി (ഇന്ത്യ) കേരളത്തില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കും. രാജ്യത്ത് ജനങ്ങളും ജനാധിപത്യവും അപകടം നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സഖ്യകക്ഷികളുടെയും വിജയം അനിവാര്യമാണെന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം വിലയിരുത്തി.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
അഴിമതിയിലൂടെ നേടിയ ഇലക്ട്രല്‍ ബോണ്ടുകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയില്ല. സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ത്യ സംസ്ഥാന പ്രസിഡന്റ് കായിക്കര ബാബുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ദേശീയ പ്രസിഡന്റ് തമ്പാന്‍ തോമസ് ഉദ്ഘാടനം ചെയ്തു.

പരമായ ഭീതി പൂണ്ട നരേന്ദ്രമോഡി നടത്തുന്ന വര്‍ഗീയ ജല്പനങ്ങള്‍ അപമാനകരമാണെന്നും വര്‍ഗീയ സ്പര്‍ദ്ധ ഉണര്‍ത്തി സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മോഡിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കണമെന്നെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ.കെ ശ്രീനിവാസന്‍, സി.പി ജോണ്‍, മനോജ് ടി സാരംഗ്, എന്‍ റാം, ടോമി മാത്യു, കാട്ടുകുളം ബഷീര്‍ പട്ടയം രവീന്ദ്രന്‍, എ.ജെ വര്‍ക്കി, ജോര്‍ജ് സിറിയക്, പി കെ കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

Continue Reading

Trending